‘മേയറുണ്ട് സൂക്ഷിക്കുക’; കെഎസ്‌ആര്‍ടിസി ബസുകളില്‍ ആര്യാ രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച്‌ യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം : കെഎസ്‌ആർടിസി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ്. നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന കെഎസ്‌ആർടിസി ബസ്സുകളില്‍ മേയർക്കെതിരായ പോസ്റ്ററുകള്‍ പതിച്ചാണ് പ്രതിഷേധം. മേയറുണ്ട് ഓവർ ടേക്കിങ് സൂക്ഷിക്കുക എന്ന പോസ്റ്ററാണ് ബസ്സിന് മുന്നില്‍ പതിക്കുന്നത്. ഒപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഡ്രൈവർമാർക്ക് ഉപദേശവും നല്‍കി. മേയറെ പൂ‍ർണമായും പരിഹസിച്ചുകൊണ്ടുള്ളതാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക സമരം. മേയർക്കെതിരെ ഡ്രൈവർ നല്‍കിയ പരാതിയില്‍ കേസെടുക്കാത്തതില്‍ അതിശക്തമായ സമരം നടത്തുമെന്നും മേയറും ഭ‍ർത്താവും നടത്തുന്ന റോഡ് ഷോ പ്രതിരോധിക്കുമെന്നും ഡ്രൈവർ യദുവിന് നീതി കിട്ടും വരെ പോരാടുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു. ഒരു പാവം ചെറുപ്പക്കാരനെതിരെ മേയർ ലൈംഗികാതിക്രമമടക്കമുള്ള കളവാണ് പറയുന്നതെന്നും ഇവർ ആരോപിച്ചു. മേയറും കുടുംബവും യാത്ര ചെയ്യുന്ന വാഹനം കണ്ടാല്‍ വണ്ടി ഒതുക്കിയിട്ട് അവർക്ക് പോകാൻ…

പ്രജ്വലിന്റെ വീഡിയോകൾ ലീക്കാക്കിയത് 15 വർഷം കൂടെ നടന്നയാൾ; രാഷ്ട്രീയ ഉദ്ദേശ്യം ഇല്ലായിരുന്നെന്ന് വിശദീകരണം

ബെംഗളൂരു: ഹാസ്സനിൽ നിന്നുള്ള ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകൾ ചോര്‍ത്തിയത് ആരെന്ന ചോദ്യത്തിന് ഉത്തരമായി. പ്രജ്വലിന്റെ മുൻ ഡ്രൈവറായ കാർത്തിക്കിലൂടെയാണ് വീഡിയോ പുറത്തുവന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഇല്ലെന്നും ഈ പ്രശ്നത്തിന് ഒരു രാഷ്ട്രീയമുഖം കൊടുക്കരുതെന്നുമാണ് കാർത്തിക്കിന്റെ അപേക്ഷ. എന്തുകൊണ്ടാണ് താൻ വീഡിയോകൾ ബിജെപി നേതാവായ ദേവരാജ് ഗൗഡയ്ക്ക് നൽകിയതെന്ന് കാർത്തിക് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “എന്റെ പേര് കാർത്തിക്. ഞാൻ ഹോലെനാർസിപുരയിൽ താമസിക്കുന്നു. ഞാൻ 15 വർഷം പ്രജ്വലിന്റെ കുടുംബത്തിന്റെ ഡ്രൈവറായി ജോലി നോക്കിയിട്ടുണ്ട്. കഴിഞ്ഞവർഷമാണ് ജോവി വിട്ടത്. അതിന്റെ കാരണം പ്രജ്വൽ എന്റെ ഭൂമി തട്ടിയെടുത്തതാണ്. എന്നെയും എന്റെ ഭാര്യയെയും അദ്ദേഹം അടിച്ചു. എന്റെ ഭൂമി പ്രജ്വൽ സ്വന്തം പേരിൽ എഴുതി വാങ്ങി. “താനും ഭാര്യയും ആക്രമിക്കപ്പെട്ടതിന്റെയും തന്റെ ഭൂമി തട്ടിയെടുത്തതിന്റെയും പേരിലാണ് പ്രജ്വലിനെതിരെ നീങ്ങാൻ കാർത്തിക്കിനെ പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ…

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം മേയ് 8ന്. വിദ്യാഭ്യാസമന്ത്രി 3 മണിക്ക് പ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി.

മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാതെ പൊലീസ്; ഡ്രൈവർ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് ഭാഷ്യം. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ മോശമായി പെരുമാറിയതിനാലാണ് മേയർ ഇടപെട്ടതെന്നും പൊലീസ് പറയുന്നു. അതേസമയം, ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാനാണ് ഡ്രൈവർ യദുവിന്റെ നീക്കം. മേയർക്കും എം എൽഎയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ നീക്കം. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം. യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട്…

കൃപാലയം അന്തേവാസികളുമായി സ്നേഹം പങ്കിട്ടു മടങ്ങിയത് അന്ത്യയാത്രയായി; കണ്ണൂരിനെ നടുക്കി അഞ്ചുപേരുടെ ജീവൻ നഷ്ടപ്പെട്ട വാഹനാപകടം

കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളെ നടുക്കത്തിലാഴ്ത്തി അഞ്ചു പേരുടെ ജീവൻ കവർന്നെടുത്ത വാഹനാപകടം. ചെറുകുന്ന് പുന്നച്ചേരിയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പെടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. കാസർകോട് ഭീമനടിയിലേക്ക് പോവുകയായിരുത്ത കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഭീമനടി കമ്മാടത്തെ ചൂരിക്കാടൻ സുധാകരൻ(52) ഭാര്യ അജിത (33) അജിതയുടെ പിതാവ് കൃഷ്ണൻ (65) ചെറുമകൻ ആകാശ് (ഒൻപത്) കാലിച്ചാനടുക്കത്തെ കെഎൻ പത്മകുമാർ (69) എന്നിവരാണ് മരിച്ചത്. പാപ്പിനിശേരി – പിലാത്തറ കെഎസ്ടിപി റോഡിൽ പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച്ച രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. ചരക്കു ലോറിയുടെ പിന്നിലിടിച്ചു നിയന്ത്രണം വിട്ട കാർ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുരുഷൻമാരും സ്ത്രീയും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. കുട്ടിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകും വഴി…

”തൃശൂരിനെ സംബന്ധിച്ച്‌ ആത്മവിശ്വാസം ഇരട്ടിയായി; എങ്കിലും ജനവിധിയാണ് പ്രധാനം”; സുരേഷ് ഗോപി

വോട്ടെടുപ്പിന് പിന്നാലെ തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി. അങ്ങനെയാണ് പാര്‍ട്ടിയുടെ വിലയിരുത്തലും. ങ്കെിലും ജനവിധിയാണ് പ്രദാനമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ നാല് വരെ കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെയാണ് കൂടെ മത്സരിക്കുന്നതെന്ന് ഇപ്പോഴും ഞാന്‍ നോക്കിയിട്ടില്ല, അതെന്റെ ജോലിയല്ല. ഞങ്ങള്‍ രണ്ടുപേരുമാണ് മത്സരിക്കുന്നതെന്ന പ്രഖ്യാപനങ്ങള്‍ അപമര്യാദയാണെന്ന് സുരേഷ് ?ഗോപി പറഞ്ഞു.സിനിമയില്‍ അഭിനയിക്കാന്‍ രണ്ട കൊല്ലം ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, 5 മന്ത്രിമാരെ ചൊല്‍പ്പടിക്ക് വിട്ടുതരണം. എന്റെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍. വന്നത് MP-യാവാന്‍.കേന്ദ്ര മന്ത്രിയാവണമെന്നില്ല. 20 എം.പിമാരില്‍ ആര്‍ക്കെങ്കിലും BPL കാര്‍ഡിന്റെ സുതാര്യതയില്‍ ഇടപെടാന്‍ സാധിച്ചോയെന്നും സുരേഷ് ഗോപി ചോദിച്ചു.

സംസ്ഥാനത്തെ പോളിംഗ് 71.16 ശതമാനമെന്ന് റിപ്പോര്‍ട്ട് ; കഴിഞ്ഞ തവണയേക്കാള്‍ 6 ശതമാനം കുറവ്

തിരുവനന്തപുരം: കേരളത്തില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിംഗ് 71.16 ശതമാനമെന്ന് റിപ്പോര്‍ട്ട്. കൂടിയാല്‍ രണ്ടു ശതമാനം കൂടി മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ആറു ശതമാനം വോട്ടുകളിലാണ് കുറവ് വന്നിരിക്കുന്നത്. വീട്ടിലെത്തി ചെയ്തതും പോസ്റ്റല്‍ വോട്ടുകളും കണക്കില്‍ പെടുത്തിയിട്ടില്ല. ഇന്നലെ പുറത്തുവന്ന കണക്കുകളില്‍ 70.35 ശതമാനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2019 ല്‍ പോളിംഗ് 77.84 ശതമാനമായിരുന്നു. പോളിങ് ശതമാനം കുറഞ്ഞത് മൂന്ന് മുന്നണികളെയും ആശങ്കയിലാക്കി. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കളില്‍ വലിയൊരു വിഭാഗം വിദേശത്തേക്കു കുടിയേറിയതും പോളിങ് ശതമാനം കുറയാന്‍ കാരണമായി. കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്- 75.74%. ഏറ്റവും പിന്നില്‍ പത്തനംതിട്ട- 63.35%. കണ്ണൂരിനു പുറമേ 10 മണ്ഡലങ്ങള്‍ കൂടി 70% കടന്നു. ആലപ്പുഴ-74.37, ചാലക്കുടി-71.68, തൃശൂര്‍-72.11, പാലക്കാട്-72.68, ആലത്തൂര്‍-72.66, മലപ്പുറം-71.68, കോഴിക്കോട്-73.34, വയനാട്-72.85, വടകര- 73.36, കാസര്‍ഗോഡ്-74.28…

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണു; ഏഴാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍; തലശ്ശേരിയില്‍ കല്‍ത്തൂണ്‍ ഇളകിവാണ് പതിനാലുകാരന്‍ മരിച്ചു. പാറാല്‍ സ്വദേശിയായ ശ്രീനികേതാണ് മരിച്ചത്. സംഭവം നടന്നത് ഇന്നലെ വൈകിട്ട് ആരുമണിയോടെയാണ്. ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീനികേത് അധ്യാപകരായ മഹേഷിന്റെയും സുനിലയുടെയും മകനാണഅധ്യാപകരില്‍ ഒരാള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയിരുന്നു. റ്റൊരാള്‍ വോട്ട് ചെയ്യാന്‍ പോയപ്പോഴുമായിരുന്നു അപകടം.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ടു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ടു . പതിവ് നിയമ ഭേദഗതി ബില്‍ അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാണിച്ച്‌ സിപിഎം ഗവര്‍ണര്‍ക്കെതിരെ സമരം നടത്തിയിരുന്നു. ഗവര്‍ണര്‍ ഭൂ പതിവ് നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, നെല്‍ വയല്‍ നീർത്തട നിയമ ഭേദഗതി ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്. ഇതോടെ രാജ്ഭവന്റെ പരിഗണനയിലുണ്ടായിരുന്ന മുഴുവൻ ബില്ലുകള്‍ക്കും അനുമതിയായി. കൂട്ടത്തില്‍ ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഏറെ പ്രധാനമാണ്. ഈ ബില്ല് പാസാക്കാത്തതിനെതിരെയാണ് സിപിഎം കാര്യമായ പ്രതിഷേധം നടത്തിയിരുന്നത്. മറ്റ് പാര്‍ട്ടികളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണ്. പട്ടയഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക.

പോളിങ് കുറഞ്ഞത് ആർക്ക് അനുകൂലം? തെരഞ്ഞെടുപ്പ് ചരിത്രം പറയുന്നത് ഇങ്ങനെ; വടകരയിൽ പ്രതീക്ഷ ഇടതുപക്ഷത്തിനോ?

കൊച്ചി: ആവേശകരമായ പ്രചാരണത്തിനുശേഷമാണ് കേരളം പോളിങ് ബൂത്തിലേക്ക് എത്തിയതെങ്കിലും ഇത്തവണ സംസ്ഥാനത്ത് പോളിങ് ശതമാനത്തിൽ ഇടിവുണ്ടായിരിക്കുകയാണ്. പോളിങ് ശതമാനത്തിൽ വന്ന ഇടിവ് മുന്നണികളെയെല്ലാം ആശങ്കയിലാക്കിയിട്ടുണ്ട് ജനമനസ്സ് എന്താണെന്നറിയാൻ ഇനി 38 ദിവസം കാത്തിരിക്കണം. ജൂൺ നാലിനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത്. ഇന്നലെ രാത്രി 08:15 വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് 70.35 ശതമാനമാണ് പോളിങ്. രാത്രി വൈകിയും വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു. എങ്കിലും ശതമാനക്കണക്കിൽ വലിയൊരു വ്യത്യാസം ഉണ്ടാവുകയില്ല. കഴിഞ്ഞതവണ 77.68 ശതമാനം പോളിങ് ഉണ്ടായിരുന്നതാണ് ഇത്തവണ കുറഞ്ഞിരിക്കുന്നത്.വിവിധ കാരണങ്ങൾ പോളിങ് കുറയാൻ ഇടയാക്കിയിട്ടുണ്ടാകാമെങ്കിലും ശക്തമായ മത്സരം നടന്ന വടകര പോലുള്ള മണ്ഡലങ്ങളിൽ പോളിങ് കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും അവസാനം പോളിങ് അവസാനിച്ചത് വടകര കുറ്റ്യാടി മണ്ഡലത്തിലെ 141-ാം ബൂത്തിലാണ്. മുടപ്പിലാവില്‍ എല്‍പി സ്‌കൂളിൽ രാത്രി 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്.…