ഷിരൂർ: മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാൻ കർണാടക സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രാദേശിക മത്സ്യത്തൊഴിലാളികളെയും മുങ്ങല്‍ വിദഗ്ദരെയും കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇങ്ങനെയൊരു നികൃഷ്ട മനസുള്ളവർ, ഈയൊരു ഘട്ടത്തില്‍ ആ കുടുംബത്തെ ആക്രമിക്കുകയെന്നത് അംഗീകരിക്കാൻ പറ്റില്ല. ഞങ്ങള്‍ ആ വീട്ടില്‍ പോയപ്പോള്‍ അവിടെയുള്ളവർ പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് കമ്മീഷറുമായി ചർച്ച നടത്തിയിരുന്നു. കേസെടുത്തിരുന്നു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആ കുടുംബത്തിന്റെ അവസ്ഥ നമ്മള്‍ മനസിലാക്കണം. ഇങ്ങനെയൊക്കെ പ്രവർത്തിക്കുന്ന സംഘത്തിന്റെ ലക്ഷ്യമെന്താണ്. അതൊക്കെ പുറത്തുവരണം. ‘- മന്ത്രി പറഞ്ഞു. എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും പൊന്റൂണുകള്‍ കൊണ്ടുവരണമെന്ന അഭിപ്രായം ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇവ എത്തിക്കുന്നതില്‍…
Author: channelmlife
മലയാളത്തിന്‍റെ സ്വരമാധുരി കെ എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍
പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമ, മലയാളത്തിന്റെ സ്വന്തം വാനമ്ബാടി കെ എസ് ചിത്രയ്ക്ക് 61-ാം പിറന്നാള്‍. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍ ലോകത്തിന് സമ്മാനിച്ച ചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് സംഗീത ലോകവും ആരാധകരും. 1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകളായായി തിരുവനന്തപുരത്താണ് കെ എസ് ചിത്രയുടെ ജനനം. പ്രമുഖ ഗായികയായിരുന്ന കെ എസ് ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ എസ് മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍. ആദ്യ ഗുരു അച്ഛൻ സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് അച്ഛൻ കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തില്‍ ചിത്രയുടെ ആദ്യ ഗുരുവും. പിന്നീട് ഡോ. കെ ഓമനക്കുട്ടിയുടെ കീഴില്‍ കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതല്‍ 1984 വരെ കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷനല്‍ ടാലന്റ് സേർച്ച്…
അര്‍ജുന്‍ രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍;പുഴയില്‍ ശക്തമായ അടിയൊഴുക്ക്
ബെംഗളുരു|ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ അനിശ്ചിതത്വത്തില്‍. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഷിരൂരിലെ ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തിരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്കാണ് കടക്കുന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. ബോട്ടുകള്‍ നിലയുറപ്പിച്ചു നിര്‍ത്താന്‍ പോലും കഴിയാത്തതിനാല്‍ ഡൈവേഴ്‌സിന് നദിയില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. മുങ്ങല്‍ വിദഗ്ധര്‍ക്കായി ഫ്‌ലോട്ടിങ് ബ്രിഡ്ജ് തയ്യാറാക്കാന്‍ പദ്ധതിയുണ്ട്. അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കന്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം പറഞ്ഞു. റഡാര്‍, സോണല്‍ സിഗ്‌നലുകള്‍ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം എന്ത്…
വിവാഹ വാഗ്ദാനം നല്‍കി പൊലിസുകാരുടെ ഉള്‍പ്പെടെ പണവും സ്വര്‍ണ്ണവും യുവതി അടിച്ചു മാറ്റി !
കാസർകോട്; പൊയിനാച്ചി സ്വദേശിയായ യുവാവില്‍നിന്നു പണവും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെ കാസർകോട് മേല്‍പറമ്ബ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെമ്മനാട് കൊമ്ബനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ (35) ആണ് പൊലീസ് ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നു പിടികൂടിയത്. തൃശൂർ സ്വദേശിയായ പൊലീസുകാരൻ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്. പൊലീസുകാരനില്‍ നിന്ന് പണം തട്ടാൻ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ സി ഐ ആണെന്നും അമ്മാവനെന്നും പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടര ലക്ഷം രൂപയാണ്. കേരളത്തിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പില്‍ അകപ്പെട്ടിട്ടുണ്ടെന്നാണു സൂചന. സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തില്‍ ജൂണ്‍ 21നാണു ശ്രുതിക്കെതിരെ യുവാവു പരാതി നല്‍കിയത്. ഒളിവിലായിരുന്ന ശ്രുതിക്ക് വേണ്ടി പൊലീസ് ഊർജിതമായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം…
പണം എന്തു ചെയ്തു എന്ന ചോദ്യത്തിന് ചന്ദ്രനില്‍ 5 സെന്റ് സ്ഥലം വാങ്ങിയെന്ന് മറുപടി ; 20 കോടി രൂപ തട്ടിയെടുത്ത പ്രതി ധന്യാമോഹന്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു
മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത പ്രതി ധന്യാമോഹന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് തട്ടിക്കയറി. കുറ്റം ചെയ്‌തോ എന്ന ചോദ്യത്തോട് തന്റെ ബാഗ് മുഴുവന്‍ കാശാണ്, നിങ്ങള്‍ വന്ന് എടുത്തോളൂ എന്നായിരുന്നു തട്ടിക്കയറിയുള്ള ധന്യയുടെ മറുപടി. പണം എന്തു ചെയ്തു എന്ന ചോദ്യത്തിന് ചന്ദ്രനില്‍ 5 സെന്റ് സ്ഥലം വാങ്ങിയെന്നും ധന്യ മറുപടി നല്‍കി. വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നുമാണ് ധന്യ പണം തട്ടിയെടുത്തത്. സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു പ്രതിയായ ധന്യ മോഹന്‍. ധന്യ പണം ഉപയോഗിച്ചത് ധൂര്‍ത്തിനും ആഡംബരത്തിനുമായിരുന്നു. ധന്യ ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കോടി രൂപയുടെ ഓണ്‍ലൈന്‍ റമ്മി കളിയുടെ ഇടപാട് വിവരങ്ങള്‍ ഇന്‍കംടാക്‌സ് തേടിയിരുന്നു. എന്നാല്‍ ധന്യ വിവരം നല്‍കിയിരുന്നില്ല.
സിനിമ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞു; അര്‍ജുൻ അശോകൻ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്
കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ അപകടം. കാർ മറിഞ്ഞ് നടന്മാരായ അർജുൻ അശോകനും , സംഗീത് പ്രതാപിനും മാത്യു തോമസിനും പ രിക്കേറ്റു. എംജി റോഡില്‍ പുലർച്ചെ 1: 30 ഓടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. രണ്ട് ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. ബ്രൊമാൻസ് എന്ന ചിത്രത്തിൻ്റെ ചെയ്‌സിംഗ് സീൻ ചിത്രീകരിക്കുന്നതിനിടെയാണ് കാർ മറിഞ്ഞത്. റോഡരുകില്‍ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടിയിരുന്നു. തലകീഴായി മറിഞ്ഞ ചലച്ചിത്ര പ്രവർത്തകരുടെ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളില്‍ ഇടിച്ചാണ് നിന്നത്.
‘അര്‍ജുന് വേണ്ടി മറ്റൊരു ജീവന്‍ ബലി കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല’; കാലാവസ്ഥാ വെല്ലുവിളി മനസിലാക്കുന്നുവെന്ന് കുടുംബം; രക്ഷാദൗത്യം പ്രതിസന്ധിയില്‍
ഷിരൂര്‍: കാലാവസ്ഥ വന്‍ വെല്ലുവിൡഉയര്‍ത്തുന്നതോടെ അര്‍ജുന് വേണ്ടിയുള്ള തിരിച്ചലില്‍ കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കയാണ്. പ്രദേശത്ത് കനത്ത മഴ കൂടിയുള്ള പശ്ചാത്തലം പ്രതിസന്ധി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി അര്‍ജുന്റെ കുടുംബവും മനസ്സിലാക്കിയിട്ടുണ്ട്. കാലാവസ്ഥാ വെല്ലുവിളി മനസിലാക്കുന്നുവെന്ന് അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുനായുള്ള തെരച്ചിലിനിടെ മറ്റൊരു ജീവന്‍ അപകടത്തിലാകരുതെന്ന് അദ്ദേഹം ഒറു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ജിതിന്‍ ഷിരൂരിലാണ് ഉള്ളത്. ‘ഇന്നലെ രാത്രി മുതല്‍ തന്നെ ഇവിടെ നല്ല മഴയാണ്. ഇന്നെങ്കിലും അടിയൊഴുക്ക് കുറഞ്ഞ് അവര്‍ക്ക് പുഴയിലിറങ്ങാന്‍ കഴിയുമെന്ന് കരുതുന്നു. മാദ്ധ്യമങ്ങള്‍ക്ക് എന്ത് വിവരം കിട്ടുന്നോ അതൊക്കെ തന്നെയേ നമുക്കും ലഭിക്കുന്നുള്ളൂ. വീട്ടില്‍ വിളിച്ച് കാലാവസ്ഥയെക്കുറിച്ചൊക്കെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. നമ്മുടെ അര്‍ജുന് വേണ്ടി മറ്റൊരു ജീവന്‍ ബലി കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല,’- ജിതിന്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയും ദൗത്യവുമായി മുന്നോട്ടു…
ധനകാര്യസ്ഥാപനത്തില്‍നിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത് ജീവനക്കാരിയായ യുവതി മുങ്ങി; സംഭവം തൃശ്ശൂരില്‍
തൃശ്ശൂർ: ജോലിചെയ്ത സ്ഥാപനത്തില്‍നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹൻ ആണ് വൻതട്ടിപ്പ് നടത്തി പണവുമായി കടന്നത്. 18 വർഷത്തോളമായി സ്ഥാപനത്തിലെ ജീവനക്കാരിയാണിവർ. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്ബനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. പിടിയിലാവുമെന്ന് മനസ്സിലായ യുവതി, ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. ആഡംബര വസ്തുക്കളും സ്ഥലവും വീടും ഉള്‍പ്പടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 18 വർഷത്തോളമായി തിരുപഴഞ്ചേരി അമ്ബലത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്.
‘ഷാഹിനയുടെ മരണത്തിന് പിന്നില്‍ സുഹൃത്തായ സിപിഎം നേതാവ്’; പരാതിയുമായി ഭര്‍ത്താവ്
പാലക്കാട്: മണ്ണാർക്കാട് ആത്മഹത്യ ചെയ്‌ത എഐവൈഎഫ് വനിതാ നേതാവ് ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭർത്താവ് സാദിഖ്. യുവതിയുടെ സുഹൃത്തിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിക്കാണ് സാദിഖ് പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ സാദിഖ് പൊലീസിലും മൊഴി നല്‍കി. വിദേശത്തായിരുന്ന സാദിഖ് ഇന്നലെയാണ് നാട്ടിലെത്തിയത്. സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്‌ക്ക് വലിയ സാമ്ബത്തിക ബാദ്ധ്യത ഉണ്ടായിട്ടുണ്ട്. തന്റെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ പണത്തിലാണ് ബാദ്ധ്യത തീർത്തത്. ഇതിനുശേഷം വ്യക്തിഗത വായ്‌പയും എടുത്തിരുന്നു. സാമ്ബത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നും അല്ലാതെ, തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം കാരണം ഷാഹിന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സാദിഖ് പറഞ്ഞു. ഷാഹിനയുടെ ആത്മഹത്യയ്‌ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സാദിഖ് ആവശ്യപ്പെട്ടു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായിരുന്ന ഷാഹിനയെ തിങ്കളാഴ്‌ച രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച…
മുങ്ങല്‍ വിദഗ്ധര്‍ രണ്ട് തവണ ലോറിക്കരികിലെത്തി, പുഴയിലെ അതിശക്തമായ അടിയൊഴുക്ക് കാരണം ക്യാബിനുള്ളില്‍ കയറാനായില്ല
അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. എന്നാല്‍ ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് കാരണം ഡൈവേഴ്‌സിന് പുഴയ്ക്കുള്ളില്‍ കാഴ്ചയൊന്നും കിട്ടാത്ത അവസ്ഥയാണ്. രണ്ട് തവണ ലോറിക്ക് അടുത്തേക്ക് എത്തിയ മുങ്ങല്‍ വിദഗ്ധര്‍ പുഴയ്ക്കടിയില്‍ ഒന്നും കാണാത്ത അവസ്ഥയായതിനാല്‍ മടങ്ങി വരികയായിരുന്നു. പുഴയിലെ അടിയൊഴുക്ക് കാരണം ലോറിയുടെ ക്യാബിനുള്ളിലേക്ക് എത്താന്‍ കഴിയുന്നില്ല. വൈകാതെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചേക്കും