കോട്ടയം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി എന്നതും അവരുടെ വോട്ട് ശതമാനം ഗണ്യമായി വര്‍ദ്ധിച്ചു എന്നതും നിസ്സാരമായി കാണുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി സംസ്ഥാനത്ത് പത്തൊന്‍പതു സീറ്റിലും പരാജയപ്പെടുകയും സീറ്റുനില ബിജെപിക്ക് ഒപ്പമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് വിലയിരുത്തിക്കൊണ്ടുള്ള സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രതികരണം. കേരളത്തില്‍ ബിജെപി ശക്തിയാര്‍ജിക്കുന്നുവെന്ന വസ്തുത അംഗീകരിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ലെങ്കിലും സിപിഐക്ക് അത് ബോധ്യപ്പെട്ടുവെന്ന് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. ്കേരളത്തില്‍ താമര വിരിയില്ലെന്ന് നിരന്തരം പരിഹസിച്ചുകൊണ്ടിരുന്നവര്‍ക്കുള്ള ചുട്ടമറുപടിയാണ് തൃശ്ശൂരില്‍ വോട്ടര്‍മാര്‍ നല്‍കിയത്. തൃശ്ശൂരിലേത് ഒറ്റപ്പെട്ട സംഭവം എന്നു വിശേഷിപ്പിച്ച ചില ഇടതു നേതാക്കള്‍ എല്‍ഡിഎഫിന്‌റെ ഒറ്റപ്പെട്ട വിജയത്തെക്കുറിച്ച് ചോദിക്കുമ്ബോള്‍ മുഖം മറച്ച് മാറുകയാണ്.
Month: June 2024
പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി; രാജിക്കത്ത കൈമാറി; പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാജി രാഷ്ട്രപതി സ്വീകരിച്ചു. അതിന് പിന്നാലെ നരേന്ദ്ര മോദി രാഷ്ട്രപതി ഭവനില്‍ നിന്ന് മടങ്ങി. പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരാന്‍ രാഷ്ട്രപതി നിര്‍ദേശിച്ചു. പുതിയ സര്‍ക്കാര്‍ രൂപികരണത്തിന് മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് വൈകീട്ട് ചേരും. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേതാവായി തെരഞ്ഞെടുക്കും. പിന്തുണയ്ക്കുന്ന കക്ഷികളുടെ പട്ടികസഹിതം ഇന്നുതന്നെ രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനാണ് ബിജെപി നീക്കം. മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഈ മാസം ഒമ്ബതുവരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. നേരത്തെ ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്ക്കൊപ്പമുള്ള ജെഡിയുവിനെയും ടിഡിപിയെയും മുന്നണിയിലേക്ക് എത്തിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഒരുദിവസം മുമ്ബേ സത്യപ്രതിജ്ഞ നടത്തുന്നതെന്നാണ് സൂചന.
സിപിഎമ്മിന്റെ അടിത്തറ ഇപ്പോഴും ശക്തം; കുറഞ്ഞത് ഒരു ശതമാനം വോട്ട് മാത്രം; പാര്‍ട്ടിയുടെ മുഖത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ല: എംവി ഗോവിന്ദൻ
തിരുവനന്തപുരം: വൻ തിരിച്ചടിയേറ്റിട്ടും സമ്മതിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അടിത്തറ ഇപ്പോഴും ഭദ്രമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ട് കോണ്‍ഗ്രസ് പിടിക്കുമെന്നാണ് കരുതിയത്. മണ്ഡലത്തില്‍ 86,000 വോട്ടാണ് കോണ്‍ഗ്രസിന് കുറഞ്ഞത്. സുരേഷ് ഗോപി 74,000 വോട്ടിനാണ് വിജയിച്ചത്. സിപിഎമ്മിന് 6,000-ത്തിലധികം വോട്ടുകള്‍ കുറയുകയും ചെയ്തു. ബിജെപി ജയിക്കില്ലെന്ന് നേരത്തെ പറഞ്ഞത് ശരിയാണെന്നും കോണ്‍ഗ്രസാണ് ബിജെപിയെ ജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ സംബന്ധിച്ച് യാതൊരുവിധ പ്രതിസന്ധിയുമില്ല. അടിസ്ഥാനപരമായ വോട്ട് നഷ്‍ടപ്പെട്ടില്ല. 47 ശതമാനം വോട്ട് ഉണ്ടായിരുന്ന യുഡിഎഫിന് 42 ശതമാനമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ. അഞ്ച് ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. 36 ശതമാനം വോട്ടുണ്ടായിരുന്ന സിപിഎമ്മിന് ഒരു ശതമാനം വോട്ട് മാത്രമേ ഇത്തവണ കുറഞ്ഞിട്ടുള്ളതെന്നും അടിത്തറ ശക്തമാണെന്നും എം. വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരാജയത്തിന് പിന്നിലെ കാരണം കണ്ടെത്താനായി പരിശോധന…
കേരളത്തില്‍ ഇനിയും താമര വിരിയും; തൃശൂര്‍കാര്‍ക്ക് നല്ല രാഷ്‌ട്രീയ ബോധമുണ്ട്, കോണ്‍ഗ്രസിന്റേത് ജാതിയുടെയും വെറുപ്പിന്റെയും രാഷ്‌ട്രീയം: പത്മജ
തൃശ്ശൂര്‍: കേരളത്തില്‍ ഇനിയും താമര വിരിയുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. തൃശൂർകാർക്ക് നല്ല രാഷ്‌ട്രീയ ബോധമുണ്ട്. തൃശ്ശൂരുകാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും പത്മജ പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനം കൂടി. തിരുവനന്തപുരത്തും ആലപ്പുഴയിലും വോട്ട് ശതമാനം നല്ല രീതിയിലാണ് കൂടിയിരിക്കുന്നതെന്നും ഓരോ തവണയും ബിജെപിയ്‌ക്ക് വോട്ട് ഷെയര്‍ കൂടുന്നുവെന്നും പത്മജ വ്യക്തമാക്കി. കോണ്‍ഗ്രസ് വിടാൻ എടുത്ത തീരുമാനം തെറ്റിയില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ.മുരളീധരന്റെ പരാജയത്തോടെ തന്റെ തീരുമാനം ശരിയായിരുന്നു എന്നതിനെ ബലപ്പെടുത്തിയെന്നും അവർ വാർത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. തൃശ്ശൂർ പൂങ്കുന്നത്തെ മുരളീ മന്ദിരത്തില്‍ നിന്നും ഹൃദയം പൊട്ടിയാണ് പാർട്ടിവിടാൻ തീരുമാനിച്ചത്. ഇന്നിപ്പോള്‍ ബിജെപി വിജയത്തെക്കുറിച്ചു സംസാരിക്കാൻ ഇരിക്കുമ്ബോള്‍ കൂടുതല്‍ സന്തോഷം തോന്നുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ഇന്ന് ഇവിടെ വച്ചു തന്നെ പ്രസ് മീറ്റ് നടത്തുമ്ബോള്‍ അന്നു ഞാൻ പൊട്ടിക്കരഞ്ഞെടുത്ത തീരുമാനത്തിന്…
യാത്രാബോട്ട് നിയന്ത്രണംവിട്ട് കരയിലേക്ക് ഇടിച്ചുകയറി; അഞ്ചാലുംമൂടില്‍ വൻ ദുരന്തം ഒഴിവായി.
കൊല്ലം ജില്ലയിലെ അഞ്ചാലുംമൂടില്‍ ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ട് നിയന്ത്രണംവിട്ട് കരയിലേക്ക് ഇടിച്ചുകയറി. സംഭവം വലിയ അപകടമില്ലാതെ ഒഴിവാക്കുകയും, ആർക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെ അഷ്ടമുടിയിലായിരുന്നു അപകടം. പെരുമണില്‍നിന്ന് കോയിവിളയിലേക്കുള്ള സർവീസ് യാത്രയ്ക്കിടെ അഷ്ടമുടി ബസ് സ്റ്റാൻഡ് ബോട്ട് ജെട്ടിയിലടുപ്പിക്കവെ നിയന്ത്രണംവിട്ട് സമീപത്തുള്ള ദേവരാജന്റെ പുരയിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണംവിട്ട ബോട്ട് കോണ്‍ക്രീറ്റ് ജെട്ടിയിലിടിച്ചിരുന്നെങ്കില്‍ വൻ അപകടമുണ്ടാകുമായിരുന്നു. മരക്കൂട്ടത്തിനിടയിലൂടെ കരയിലേക്ക് ഇടിച്ചുകയറിയ നിന്ന ബോട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് കായലിലേക്ക് തള്ളിയിറക്കുകയായിരുന്നു. ബോട്ടിന് കാര്യമായ കേടുപാടുകളുണ്ടായില്ല. കോണ്‍ക്രീറ്റ് ജെട്ടിയില്‍ ബോട്ട് ഇടിച്ചിരുന്നെങ്കില്‍ ആഘാതം വൻ ദുരന്തമാകുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പകരം, ബോട്ട് മരങ്ങള്‍ക്കിടയിലൂടെ കടന്നത്, ലാൻഡിംഗ് കുഷ്യൻ ചെയ്യാനും കേടുപാടുകള്‍ കുറയ്ക്കാനും സഹായിച്ചു. ജീവനക്കാരുടെയും നാട്ടുകാരുടെയും പെട്ടെന്നുള്ള പ്രതികരണം കൂടുതല്‍ സങ്കീർണതകള്‍ തടയുന്നതിന് സഹായകമായി. ബോട്ട് നിയന്ത്രണം തെറ്റിയ ഉടൻ തന്നെ ജീവനക്കാർ സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.…
‘സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായത്, പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ല’; രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമര്‍ശവുമായി പാലക്കാട് ഡിസിസി പ്രസിഡൻറ്
പാലക്കാട്: ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമർശവുമായി പാലക്കാട് ഡിസിസി പ്രസിഡൻറ് എ തങ്കപ്പൻ. രമ്യയുടെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും എ തങ്കപ്പൻ ആരോപിച്ചു. മുതിർന്ന നേതാക്കള്‍ അടക്കം നിർദേശിച്ച കാര്യങ്ങള്‍ സ്ഥാനാർത്ഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. എ.വി ഗോപിനാഥ് ഫാക്ടർ ആലത്തൂരില്‍ പ്രവർത്തിച്ചിട്ടില്ല. ആകെ കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും എ തങ്കപ്പൻ പറഞ്ഞു. അതേസമയം, വിവാദങ്ങള്‍ക്കില്ലെന്നായിരുന്നു ഡിസിസിയുടെ ആരോപണത്തില്‍ രമ്യാ ഹരിദാസിൻറെ മറുപടി. പറയാനുളളത് പാർട്ടി വേദികളില്‍ പറയുമെന്നും വിവാദത്തിനില്ലെന്നും രമ്യാ ഹരിദാസ് പറഞ്ഞു. ഡിസിസി പ്രസിഡൻറിൻറെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ തന്നെയാണ് പ്രവർത്തിച്ചു പോകുന്നത്. തോല്‍വിയുടെ കാര്യം പാർട്ടി പരിശോധിക്കട്ടെയന്നും രമ്യാ ഹരിദാസ് പറഞ്ഞു. അതേസമയം, തൻറെ നിലപാട് രമ്യയുടെ തോല്‍വിക്ക് ഒരു ഘടകമായി…
ഇത് പാര്‍ട്ടി അണികള്‍ സെക്രട്ടറിക്ക് കൊടുത്ത പണി, സിപിഎം കോട്ടയായ തളിപ്പറമ്ബില്‍ ഞെട്ടിച്ച് സുധാകരന്‍, ധര്‍മടവും മട്ടന്നൂരും കഷ്ടിച്ച് രക്ഷപ്പെട്ടു
കണ്ണൂര്‍: സിപിഎം സംസ്ഥാന നേതാക്കളുടെ തട്ടകത്തില്‍ റെക്കോര്‍ഡ് വിജയവുമായി കെ സുധാകരന്‍ പാര്‍ലമെന്റിലേക്ക് പോകുമ്ബോള്‍ നാണക്കേടിലായത് സിപിഎം നേതൃത്വം. ജനപിന്തുണയില്ലാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതുമുതല്‍ അണികളുടെ വിമര്‍ശനത്തിന് ഇരയായ പാര്‍ട്ടി വന്‍ തോല്‍വിക്ക് മറുപടി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടം, ശൈലജ ടീച്ചറുടെ മട്ടന്നൂര്‍ എന്നീ ഇടതുകോട്ടകളിലും സുധാകരന്റെ തേരോട്ടം കാണാം. ഇവിടെ ലീഡ് നേടാനായില്ലെങ്കിലും വന്‍ തോതില്‍ ഇടതുവോട്ടുകള്‍ സമാഹരിക്കാന്‍ സുധാകരന് സാധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്ബില്‍ 8,787 വോട്ടിന്റെ മേല്‍ക്കൈയാണ് സുധാകരന്. മട്ടന്നൂരിലും ധര്‍മടത്തും എല്‍.ഡി.എഫിന് ഭൂരിപക്ഷമുണ്ടെങ്കിലും 2019-ലേതിനേക്കാള്‍ കുറഞ്ഞു. ധര്‍മടം-2,616, മട്ടന്നൂര്‍-3,034 ലീഡുമായി എല്‍.ഡി.എഫ്. പിടിച്ചുനിന്നു. 2019-ലെ തിരഞ്ഞെടുപ്പില്‍, തളിപ്പറമ്ബില്‍ 725 വോട്ടിന്റെ നേരിയ ലീഡേ സുധാകരനുണ്ടായിരുന്നുള്ളൂ. ധര്‍മടത്ത് 4,099 വോട്ടും മട്ടന്നൂരില്‍ 7,488 വോട്ടുമായി എല്‍.ഡി.എഫ്. മുന്നിലായിരുന്നു. ഇത്തവണ ലീഡ് രണ്ടിടത്തും കുറഞ്ഞു. മട്ടന്നൂരില്‍…
കേന്ദ്രത്തില്‍ മൂന്നാം വട്ടം സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി എൻഡിഎ; പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് യോഗം; നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പങ്കെടുക്കും
ന്യൂഡല്‍ഹി: തുടർച്ചയായ മൂന്നാം വട്ടം കേന്ദ്രത്തില്‍ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകള്‍ വേഗത്തിലാക്കി എൻഡിഎ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് എൻഡിഎ കക്ഷികള്‍ യോഗം ചേരും. ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി ചന്ദ്രബാബു നായിഡു മാദ്ധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. നിതീഷ് കുമാർ രാവിലെ 10.45ഓടെ ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം. ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചി, എല്‍ജെപി-റാം വിലാസ് നേതാവ് ചിരാഗ് പാസ്വാൻ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. 293 സീറ്റുകളാണ് എൻഡിഎ സഖ്യം സ്വന്തമാക്കിയത്. ബിജെപി 240 സീറ്റുകളും ടിഡിപി 16 സീറ്റുകളും, ജെഡിയു 12 സീറ്റുകളും, എല്‍ജെപിആർവി അഞ്ചും, ഹിന്ദുസ്ഥാനി അവാം മോർച്ച ഒരു സീറ്റും സ്വന്തമാക്കി. അതേസമയം ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനായി ഇൻഡി…
ആറ്റിങ്ങലില്‍ നേരിയ ലീഡില്‍ വി ജോയി മുന്നില്‍; തിരുവനന്തപുരത്ത് ജയമുറപ്പിച്ച് ശശി തരൂര്‍
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ലീഡ് തിരിച്ചു പിടിച്ച് വി ജോയി. 2,131 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ മുന്നിലാണ്. ഇനിയും രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ ആറ്റിങ്ങലില്‍ എണ്ണാനുണ്ട്. അതേസമയം, ശശി തരൂര്‍ 15700വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നിലാണ്.
2014 വിജയം ആവര്‍ത്തിച്ച് തരൂര്‍
തിരുവനന്തപുരം: 2014 -ന്റെ തനിയാവർത്തനം, തിരുവനന്തപുരത്ത് നാലാം തവണയും തരൂരിന്റെ തേരോട്ടം. കേന്ദ്ര മന്ത്രിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെ പിന്നിലാക്കി കോണ്‍ഗ്രസ് സ്ഥാനാർഥി ശശി തരൂർ ഫിനിഷിലേക്ക്. 11281 വോട്ടിന്റെ ലീഡോടെയാണ് തരൂർ മുന്നിട്ടു നില്‍ക്കുന്നത്. ഇതിനകം തരൂർ നേടിയത് 336560 വോട്ടുകളാണ്. 325279 വോട്ടോടെ എൻ.ഡി.എ. സ്ഥാനാർഥി രണ്ടാം സ്ഥാനത്തും 232491 വോട്ടുകളോടെ എല്‍.ഡി.എഫ്. സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മൂന്നാംസ്ഥാനത്തുമാണ്. തുടക്കത്തില്‍ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്ര ശേഖർ മുന്നിട്ടു നിന്നെങ്കിലും അവസാനലാപ്പിലെത്തുമ്ബോഴേക്കും തരൂർ കുതിച്ചു കയറുകയായിരുന്നു. 2014-ലേതിന് സമാനമായിരുന്നു ഇത്തവണയും. തുടക്കഘട്ടങ്ങളില്‍ പിന്നോട്ട് പോയ തരൂർ അവസാന ലാപ്പിലായിരുന്നു ഫിനിഷ് ചെയ്തത്. ഇക്കുറി പോളിങ് ശതമാനം കുറഞ്ഞത് മൂന്ന് മുന്നണികളെയും ആശങ്കാകുലരാക്കിയിരുന്നു. 66.47 ശതമാനം വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്യപ്പെട്ടത്. 2019ല്‍ 73.45 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയ സ്ഥാനത്തുനിന്നാണ് ഈ വലിയ കുറവ്.…