വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

ന്യൂഡല്‍ഹി ; വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു. കുറെ നാളുകളായി ചികിത്സയിലായിരുന്നു.മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച്ച രാവിലെ 11നായിരുന്നു അന്ത്യം. മകളാണ് സമൂഹ മാധ്യമത്തിലൂടെ മരണവിവരം അറിയിച്ചത്. അദ്ദേഹം ബോളിവുഡില്‍ പിന്നണി ഗായകനെന്ന നിലയില്‍ ചുവടുറപ്പിക്കുന്നത് ”നാം” എന്ന ചിത്രത്തിന് ശേഷമാണ്. അവസ്മരണീയമായ മെലഡി ഗാനങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ന്ന ഗായകനാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത് ഗസലിനോടായിരുന്നു. ഗുജറാത്തിലെ ചര്‍ഖ്്ഡി എന്ന് ഗ്രാമത്തിലായിരുന്നു പങ്കജിന്റെ ജനനം.അദ്ദേഹത്തിന്റെ സഹോദരന്‍ നേരത്തെ തന്നെ ബോളിവുഡില്‍ ത്‌ന്റെ സാന്നിധ്യമറിയിച്ചിരുന്നു. ഗസല്‍ ലോകത്ത് പങ്കജ് പ്രശസ്തി ആര്‍ജിക്കുന്നത് ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ എന്ന ഗാനത്തോടെയാണ്. രാജകോട്ട് സംഗീത നാടക അക്കാദമില്‍ നി്ന്ന് തബല അഭ്യസിച്ചു. പിന്നീടെ ശാസ്ത്രീയ സംഗീതവും പഠിച്ചു. ഗസല്‍ തന്റെ ജീവതത്തിന്റെ പാതയായി തെരഞ്ഞെടുത്ത പങ്കജ് ആദ്യം ചെയ്തത് ഉറുതു…

മാസപ്പടി: തോട്ടപ്പള്ളിയില്‍ നടന്നത് 40,000 കോടിയുടെ ഖനനം; മുഖ്യമന്ത്രി 100 കോടി കൈപ്പറ്റിയെന്ന് കുഴല്‍നാടന്‍

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് ആരോപിച്ച്‌ മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടിയില്‍ തന്റെ ചോദ്യങ്ങള്‍ക്ക് വ്യവസായ വകുപ്പോ സര്‍ക്കാരോ സിപിഎമ്മോ മറുപടി നല്‍കുന്നില്ല. മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ പങ്കാണ് കണ്ടെത്താന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ കുഴല്‍നാടന്‍, കരിമണല്‍ കമ്ബനിയില്‍ നിന്ന് മുഖ്യമന്ത്രി 100 കോടി രൂപ കൈപ്പറ്റിയെന്ന ഗുരുതര ആരോപണവും ഉയര്‍ത്തി. ഇന്റീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ 135 കോടിയുടെ അഴിമതിയില്‍ സിംഹഭാഗവും പി.വി എന്ന മുഖ്യമന്ത്രിക്കാണ് നല്‍കിയിരിക്കുന്നതെന്ന് പറയുന്നുണ്ട്. ഇടപാടില്‍ വീണയുടെ അഴിമതി ചെറുതാണ്. മകളെ എന്തിനാണ് മുഖ്യമന്ത്രി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതെന്നും അദ്ദേഹം ആരാഞ്ഞു. സിഎംആര്‍എല്ലിന് നല്‍കിയ കരാര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ ഇടപെടലാണ്. ഇതേ കുറിച്ചുള്ള ചോദ്യത്തിന് കരാര്‍ നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണെന്ന ഉണ്ടയില്ലാ വെടിയാണ് വ്യവസായമന്ത്രി പി.രാജീവ് നല്‍കിയത്. തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ നീക്കം ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും അത്…

സമരാഗ്നി: സുധാകരന്‍- സതീശന്‍ സംയുക്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി

പത്തനംതിട്ട: കെപിസിസി സംഘടിപ്പിക്കുന്ന സമരാഗ്‌നി ജാഥയുടെ ഭാഗമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റേയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും സംയുക്ത വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടാവില്ല. രാവിലെ 10 മണിക്ക് വാര്‍ത്താസമ്മേളനമുണ്ടാകുമെന്ന് പത്തനംതിട്ട ഡിസിസി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ വി.ഡി സതീശന്‍ എത്താന്‍ വൈകുമെന്നതിനാല്‍ വാര്‍ത്താസമ്മേളനം ഒഴിവാക്കുന്നതായി ഡിസിസി അറിയിക്കുകയായിരുന്നു. ശനിയാഴ്ച ആലപ്പുഴയില്‍ വിളിച്ച സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വി.ഡി സതീശന്‍ എത്താന്‍ വൈകിയതില്‍ കെ.സുധാകരന്‍ നീരസം പ്രകടിപ്പിക്കുകയും അസഭ്യവാക്ക് പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതോടെ രണ്ട് പേരും വിശദീകരണവുമായി എത്തിയിരുന്നു.

ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ തള്ളി

ന്യുഡല്‍ഹി: ഗ്യാന്‍വാപി പള്ളി സമുച്ചയത്തിലെ അറയില്‍ ഹൈന്ദവ പൂജ നടത്താന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതിയുടെ വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ അലഹബാദ് ഹൈക്കോടതി തള്ളി. 1993ല്‍ ഗ്യാന്‍വാപിയില്‍ പൂജ തടഞ്ഞ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൂജയ്ക്ക് അനുമതി നല്‍കിയത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പള്ളിക്കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. പള്ളിയുടെ ദക്ഷിണ അറയില്‍ പൂജയ്ക്കുള്ള അനുമതി കഴിഞ്ഞമാസമാണ് വാരണാസി കോടതി നല്‍കിയത്. 1993 ഡിസംബര്‍ വരെ ഗ്യാന്‍വാപിയില്‍ പൂജ നടന്നിരുന്നുവെന്നും തന്റെ മുത്തച്ഛനായ സോംനാഥ് വ്യാസ് ആയിരുന്നു പൂജ നടത്തിയിരുന്നതെന്നും ചൂണ്ടിക്കാട്ടി ശൈലേന്ദ്ര കുമാര്‍ പതക് എന്നയാളാണ് കോടതിയെ സമീപിച്ചത്. പരമ്ബരാഗതമായി പൂജാരിയായ തനിക്ക് അറയില്‍ കടക്കാനും പൂജ നടത്താനും അനുമതി നല്‍കണമെന്നും പതക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതിക്കാരുടെ വാദം പള്ളിക്കമ്മിറ്റി എതിര്‍ത്തു. അറയ്ക്കുള്ളില്‍ ഒരു വിഗ്രഹവുമുണ്ടായിരുന്നില്ല. 1993 വരെ…