മലമ്ബുഴയിലെ യുവാവിന്റെ രക്ഷാ ദൗത്യം : സംസ്ഥാന ദുരന്തനിവാരണ സംവിധാനങ്ങളുടെ പരാജയം തുറന്ന് കാട്ടി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മലമ്ബുഴയില്‍ യുവാവിനെ മലയിടുക്കില്‍ നിന്ന് രക്ഷിക്കാനായി നടത്തിയ ദൗത്യം നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംവിധാനങ്ങളുടേയും പ്രൊഫഷണലിസ കുറവ് സംബന്ധിച്ച്‌ ഗൗരവമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

മുന്‍പ് പലതവണ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും ഫലമുണ്ടായിട്ടില്ല. അതിവേഗ ആധുനികവത്കരണം നടപ്പാക്കേണ്ടത് ദുരന്ത നിവാരണ മേഖലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തോളം മലയിടുക്കില്‍ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ടെന്ന് അദ്ദേഹം പറഞ്ഞു. മലമ്ബുഴ രക്ഷാദൗത്യത്തില്‍ പങ്കെടുത്തവരെയും അദ്ദേഹം അഭിനന്ദിച്ചു.

സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്ബുഴയില്‍ നടന്നത്. എലിച്ചിരം കുമ്ബാച്ചി മലയില്‍ കുടുങ്ങിയ ചെറാട് സ്വദേശി ആര്‍. ബാബുവിനെ 45 മണിക്കൂറിന് ശേഷം സൈന്യം രക്ഷിച്ചു. ചരിത്രമായ രക്ഷാ ദൗത്യം.

സൈന്യത്തിനൊപ്പം വനം, പൊലിസ്, ഫയര്‍ഫോഴ്‌സ് , കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും മാധ്യമങ്ങളും അഭിനനന്ദനം അര്‍ഹിക്കുന്നു. ബാബു ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആശ്വാസം, സന്തോഷം. സൈന്യത്തിനും എന്‍.ഡി.ആര്‍.എഫിനും നന്ദി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ പറഞ്ഞു.

Related posts

Leave a Comment