തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ലെന്നും മുന്‍പും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമേഹ രോഗികള്‍ വളരെയേറെ ശ്രദ്ധിക്കേണ്ട രോഗമാണിതെന്നും.അതേസമയം, ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല ബ്ലാക്ക് ഫംഗസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ആകെ 15 ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം കണ്ടെത്തുന്നവരില്‍ 25 ശതമാനം പേരില്‍ മാത്രമാണ് പ്രമേഹം ഭേദമാകുന്നത്. അതിനാല്‍ ബ്ലാക്ക് ഫംഗസ് അപകടകാരിയായി മാറിയേക്കാം. സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് രോഗം ഗുരുതരമാക്കാന്‍ ഇടയാക്കുമെന്നും. രോഗം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളം ജാഗ്രത പുലര്‍ത്തിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.കാഴ്ച മങ്ങല്‍. തലവേദന. മൂക്കില്‍ നിന്നും കറുത്ത നിറത്തിലുള്ള ദ്രവം പുറത്തു വരിക എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഗുരുതര രോഗമുള്ളവര്‍ കരുതല്‍ പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Related posts
-
കണ്ണൂരില്‍ പൊലീസ് പട്രോളിംഗിനിടെ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു ; പൊട്ടിയത് ഐസ്ക്രീം ബോംബുകള്‍
കണ്ണൂര്‍: ചക്കരക്കല്ലില്‍ പൊലീസ് പട്രോളിംഗിനിടെ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്ക്രീം ബോംബുകളാണ്... -
കെഎസ്ആര്‍ടിസി ഡ്രെെവറുടെ പരാതി; മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുക്കാൻ ഉത്തരവ്
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന അഞ്ച് പേർക്കുമെതിരെ കേസെടുക്കാൻ ഉത്തരവ്. കെഎസ്ആർടിസി ഡ്രെെവർ യദുവിന്റെ പരാതിയില്‍... -
കൊച്ചിയില്‍ അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു
കൊച്ചി: കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു കൊണ്ട് ആ കുഞ്ഞ് യാത്രയായി . വേദനകളില്ലാത്ത , തന്നെ ആരും ഉപദ്രവിക്കാത്ത ലോകത്തേക്ക് ....