ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ആദ്യ ജയം ചെന്നൈ സൂപ്പര്‍ കിങ്‌സിന്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 17-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍ ആറുവിക്കറ്റിനാണ് ചെന്നൈ ജയിച്ചുകയറിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ആര്‍.സി.ബി. കുറിച്ച ആറു വിക്കറ്റിന് 173 റണ്‍ വിജയികള്‍ എട്ടുപന്ത് ബാക്കിനില്‍ക്കെ മറികടന്നു. ഇംപാക്‌ട് സബ്ബായെത്തിയ ശിവം ദുബെ 28 പന്തില്‍ ഒരു സിക്‌സും നാലു ഫോറും അടക്കം 34, രവീന്ദ്ര ജഡേജ (17 പന്തില്‍ ഒരു സിക്‌സടക്കം 25) എന്നിവര്‍ പുറത്താകാതെ ചെന്നൈയുടെ വിജയശില്‍പ്പികളായി. ബംഗളുരുവിന്റെ നാലുവിക്കറ്റ് വീഴ്ത്തിയ ചെന്നൈ പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനാണു കളിയിലെ കേമന്‍. 15 പന്തില്‍ മൂന്നുവീതം സിക്‌സും ഫോറും പറത്തി ഓപ്പണര്‍ രചിന്‍ രവീന്ദ്ര 37 റണ്ണുമായി ടോപ്‌സ്‌കോററായി. അജിന്‍ക്യ രഹാനെ (19 പന്തില്‍ 27), ഡാരില്‍…

‘നിങ്ങളൊക്കെ നല്ല നടീനടന്മാരാണ്, എന്നാല്‍ ഇങ്ങിനെയൊന്നും അഭിനയിക്കരുത്’ ; രാമകൃഷ്ണന്‍ വിഷയത്തില്‍ അമ്മയ്ക്ക് വിമര്‍ശനം

കലാമണ്ഡലം സത്യഭാമയില്‍ നിന്നും ആര്‍എല്‍വി രാമകൃഷ്ണന് രൂക്ഷമായ ജാതി അധിക്ഷേപം നേരിട്ട വിഷയത്തില്‍ സിനിമാ നടീനടന്മാരുടെ സംഘടന പ്രതികരിക്കാത്തതില്‍ വിമര്‍ശിച്ച്‌ നടന്‍ ഹരീഷ് പേരടി. പീഡനക്കേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും സിനിമാസംഘടനയുടെ പക്ഷത്ത് നിന്നും രാമകൃഷ്ണന്‍ നേരിട്ട വിഷയത്തില്‍ കണ്ടില്ലെന്നും രാമകൃഷ്ണന് ഒരു വലിയ വേദി ഒരുക്കാനെങ്കിലും അമ്മ ശ്രദ്ധിക്കണമെന്നും ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുറച്ചുസിനിമകളിലെങ്കിലും അഭിനയിച്ചിട്ടുള്ള ഡോ. രാമകൃഷ്ണന്‍ എന്ന കലാകാരന് പൊതുസമൂഹം മുഴുവന്‍ പിന്തുണ നല്‍കിയിട്ടും നടീനടന്മാരുടെ സംഘടനയില്‍ നിന്നും പ്രതികരണം ഉണ്ടാകാതിരുന്നതിന് എതിരേയാണ് വിമര്‍ശനം. സംഘടനയില്‍ അംഗമല്ലാത്ത ഷാരൂഖ് ഖാന് വരെ നിങ്ങളുടെ വേദിയില്‍ വന്ന് നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തമെന്നും അദ്ദേഹത്തിന് വേണ്ടി ചുരുങ്ങിയത് ഒരു വേദിയെങ്കിലും ഒരുക്കിക്കൊടുക്കൂ മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെയെന്നും ഹരീഷ് പേരടി കുറിച്ചു. നിങ്ങളൊക്കെ നല്ല നടീനടന്മാരാണ് എന്നാലൂം ഇങ്ങിനെയൊന്നും അഭിനയിക്കരുതെന്നും പറയുന്നു. ഹരീഷ്…

റഷ്യയില്‍ ആക്രമണം; 60 മരണം, 115 പേര്‍ക്ക് പരിക്ക് ; പിന്നില്‍ ഐ.എസ് ഭീകരര്‍

മോസ്‌കോ: റഷ്യയില്‍ നടന്ന വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 60 ആയി. 115 പേര്‍ക്ക് പരിക്കേറ്റു. മോസ്‌േകായില്‍ സംഗീത പരിപാടി നടന്ന ക്രോകസ് സിറ്റി ഹാളിലാണ് തോക്കുമായി എത്തിയ അക്രമി സംഘം വെടിവയ്പ് നടത്തിയത്. അഞ്ച് കുട്ടികളടക്കം 115 പേര്‍ ആശുപത്രിയിലാണെന്നും ഇവരില്‍ 110 മുതിര്‍ന്നവരുണ്ട്. 60 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി മിഖാലി മുരഷ്‌കോ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റേറ്റ് ഏറ്റെടുത്തു. ഐ.എസ് പ്രവര്‍ത്തകരാണ് ജനക്കൂട്ടത്തെ ആക്രമിച്ചതെന്ന് ഭീകര സംഘടന വ്യക്തമാക്കി. പ്രച്ഛന്നവേഷം ധരിച്ചെത്തിയ അക്രമികള്‍ കെട്ടിടത്തില്‍ കടക്കുകയായിരുന്നു. വെടിയുതിര്‍ക്കുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്തു. ഹാളില്‍ നിറയെ തീയും കറുത്ത പകയും നിറഞ്ഞു. മൂന്ന് ഹെലികോപ്ടറുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. ആക്രമണം നടന്നപ്പോള്‍ നിരവധി പേര്‍ കസേരകള്‍ക്കും മറ്റും പിന്നിലൊളിച്ചുവെന്ന് എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ…