കോവിഡ് പേടിയില്‍ യുവതി മകനെയും കൊണ്ട് വീടിനുള്ളില്‍ അടച്ചിരുന്നത് മൂന്നു വര്‍ഷം. ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. മൂന്ന് വര്‍ഷമായി വീടിന് പുറത്തിറങ്ങാത്ത യുവതിയെയും മകനെയും പോലീസ് എത്തി പുറത്തെത്തിച്ചു. മുപ്പത്തിയഞ്ചുകാരിയായ യുവതിയും അവരുടെ 10 വയസുള്ള മകനെയുമാണ് പോലീസ് രക്ഷപെടുത്തിയത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുപ്പത്തിയഞ്ചുകാരിയായ യുവതിക്ക് മാനസികമായ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ഭര്‍ത്താവ് പറയുന്നത്. അടച്ചിട്ട വീട്ടില്‍ നിന്ന് രക്ഷപെടുത്തിയ ശേഷം അമ്മയേയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ കുഞ്ഞിനെ കൊല്ലുമെന്ന് യുവതിയുടെ ഭീഷണിയെന്ന് പോലീസ് പറയുന്നു. ശിശുക്ഷേമ സംഘത്തിന്റെ സഹായത്തോടെയാണ് അവരെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ചത്. കോവിഡ് വലിയ ഭീതിയുയര്ത്തിയതോടെയാണ് മകനെയും കൊണ്ട് വീട്ടിലിരിക്കാന്‍ യുവതി തീരുമാനിച്ചത്. യുവതിയുടെ ഭര്‍ത്താവ് ഇവര്‍ക്കൊപ്പം തന്നെയായിരുന്നു താമസം. രണ്ടാം തരംഗമായതോടെയാണ് ഭര്‍ത്താവിനെ പുറത്താക്കി യുവതി വീടടച്ചത്. ഭര്‍ത്താവ് ജോലിക്ക് പോയപ്പോള്‍ വീട്…
Day: February 23, 2023
സുബി സുരേഷിന് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; സംസ്കാരം വൈകിട്ട് മൂന്നിന്
കൊച്ചി∙ കരൾ രോഗത്തെ തുടർന്ന് അന്തരിച്ച അവതാരകയും നടിയുമായി സുബി സുരേഷിന്റെ സംസ്കാരം ഇന്ന്. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചിരുന്നു. ഇവിടെ രണ്ടു മണിക്കൂർ നീണ്ടുനിന്ന പൊതുദർശനത്തിനു പിന്നാലെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു. മൂന്നിനു ചേരാനല്ലൂർ ശ്മശാനത്തിൽ സംസ്കാരം. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തുന്നത്. ടെലിവിഷൻ സീരിയൽ രംഗത്തെ നിരവധിപ്പേർ സുബിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി.
കുപ്പിയേറ്, പോര്‍വിളി, കയ്യാങ്കളി; ഏറ്റുമുട്ടി ബിജെപി-എഎപി കൗണ്‍സിലര്‍മാര്‍
ന്യൂഡൽഹി∙ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അത്യന്തം നാടകീയ രംഗങ്ങൾ. എഎപി – ബിജെപി അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിനിടെ എഎപി അംഗങ്ങൾ ഫോൺ ഉപയോഗിക്കുന്നു എന്ന് ആരോപിച്ചുള്ള ബിജെപിയുടെ പ്രതിഷേധമാണു സംഘർഷത്തിൽ കലാശിച്ചത്. തിരഞ്ഞെടുപ്പ് പൂർത്തിയാക്കാതെ യോഗം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ആം ആദ്മി പാർട്ടി ഉറച്ചുനിന്നു. പലവട്ടം സഭ നിർത്തിവച്ച് പിന്നീട് ചേർന്നെങ്കിലും ബഹളമയമായി. ഇതേത്തുടർന്ന് ഇന്ന് പുലർച്ചെയോടെ സഭ പിരിഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിനായി സഭ നാളെ രാവിലെ പത്തിന് വീണ്ടും ചേരും. Wah re MCD pic.twitter.com/aoomDNQA9Y — Ashoke Raj (@Ashoke_Raj) February 23, 2023 These are elected representatives of AAP’s Delhi municipal corporation. pic.twitter.com/hxMAyHhmXm — Vaishali Poddar (@PoddarVaishali) February 22, 2023
കുടിവെള്ളം മലിനമായി: പരാതിപ്പെട്ട വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ചേംബറിനകത്ത് പൂട്ടിയിട്ടു; നടപടി വേണമെന്ന് എസ്എഫ്ഐ
കാസര്‍കോട്: കാസര്‍കോട് ഗവണ്മെന്റ് കോളജില്‍ കുടിവെള്ള പ്രശ്നത്തില്‍ പരാതിയുമായെത്തിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ചേംബറിനക്ത്ത് പൂട്ടിയിട്ടു. കോളേജിനകത്തെ കുടിവെള്ളം മലിനമായതിനെ സംബന്ധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പ്രിന്‍സിപ്പലിനെ സമീപിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് ചേമ്ബറിനകത്ത് പൂട്ടിയിട്ടത്. പൊലീസ് വന്നതിനുശേഷമാണ് പ്രശ്നത്തിന് താല്കാലിക പരിഹാരമായത്. ചൊവ്വാഴ്ച കുടിവെള്ള പ്രശ്നത്തിന്റെ സ്ഥിതി തിരക്കിയ വിദ്യാര്‍ഥികളോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് തന്റെ മുന്നിലുള്ള കസേരയിലിരിക്കാന്‍ അവകാശമില്ലെന്നും നിന്നുകൊണ്ട് സംസാരിക്കണമെന്നുമാണ് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടത്. പ്രിന്‍സിപ്പലിന്റെ മനുഷ്യത്വരഹിതവും അപരിഷ്കൃതവുമായ നിലപാടിനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ കോളേജ് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവാത്തതും അപലപനീയവുമാണ്. ഇത് കോളേജിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. വിദ്യാര്‍ഥികളോട് നിരന്തരം വിദ്വേഷ സമീപനം സ്വീകരിക്കുന്ന പ്രിന്‍സിപ്പലിനെതിരെ ശക്തമായ നടപടി വേണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
പണം തികയുന്നില്ലെന്ന് യുവജന കമ്മിഷൻ; 26 ലക്ഷം ചോദിച്ചു, 18 ലക്ഷം നൽകി സർക്കാർ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തെളിവായി യുവജന കമ്മീഷന് മാറുന്നു. ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്കാന് പണമില്ലാത്ത അവസ്ഥയിലാണ്. ഇക്കാര്യം അറിയിച്ച് യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിനോട് 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, 18 ലക്ഷം രൂപ അനുവദിച്ചത്. ചിന്തയുടെ ശമ്പള കുടിശിക ഉള്‍പ്പെടെയുള്ള പണമാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ബജറ്റില്‍ യുവജന കമ്മീഷന് അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. ഇത് തികയാതെ വന്നതിനാല്‍ ഡിസംബറില്‍ ഒന്‍പത് ലക്ഷം വീണ്ടും അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം അനുവദിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനത്തില്‍ ഇതുവരെ 1.03 കോടി രൂപയിലധികം യുവജന കമ്മീഷനായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ 10 ലക്ഷം രൂപയിലധികം തുകയുള്ള ബില്ലുകള്‍ ട്രഷറി വഴി മാറുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്ന് സര്‍ക്കുലര്‍…
ഗാനമേളക്കിടെ ഗായകന് കുഴഞ്ഞ് വീണ് മരിച്ചു
പാലക്കാട്: ഭിന്നശേഷിക്കാരനായ ഗായകന് ഗാനമേളക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാം വീട്ടില്‍ പരേതനായ ഹംസയുടെ മകന് അബ്ദുല്‍ കബീര്‍ (42) ആണ് മരിച്ചത്. മതിലകം പുന്നക്കബസാര്‍ ആക്ട്സിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഭിന്നശേഷിക്കാരുടെ “മ്യൂസിക്ക് ഓണ്‍ വീല്‍സ്’ ഗാനമേളക്കിടെ ബുധനാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. പാട്ടു പാടി കഴിഞ്ഞ് തന്റെ മുച്ചക്ര സ്കൂട്ടറിലേക്ക് ഇരിക്കവേയാണ് കുഴഞ്ഞ് വീണത്. ഉടനെ തന്നെ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഓള് കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന് അംഗമാണ്. കബറടക്കം വ്യാഴാഴ്ച മതിലകം ജുമാ മസ്ജിജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
സുബി വിടവാങ്ങിയത് ജിഷ പകുത്ത് നല്കുന്ന കരളിനായി കാത്ത് നില്‍ക്കാതെ
കരള്‍ മാറ്റി വയ്ക്കാനിരിക്കെ ആയിരുന്നു സിനിമ ടെലിവിഷന്‍ താരമായ സുബി സുരഷിന്റെ വേര്‍പാട്. അടുത്ത ബന്ധു ജിഷ കരള്‍ പകത്തു നല്കാന് തയ്യാറായിരുന്നു.ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങള്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതിനിടെ ആയിരുന്നു സുബിയുടെ വിയോഗം. സ്നേഹത്തിന്റെ കരള്‍ പകുത്തു നല്‍കും മുന്‍പേ അവള് യാത്രയായി. കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സുബിക്ക് തന്റെ കരള്‍ പകുത്തു നല്കാന് ജിഷ തയ്യാറായിരുന്നു. സുബിയുടെ അടുത്ത ബന്ധുവാണ് ജിഷ. സുബി എന്നാല്‍ തനിക്ക് സഹോദരിയെപ്പോലെ എന്ന് ജിഷ പറയുന്നു തൃപ്പൂണിത്തുറ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരിയാണ് ജിഷ. കുടുംബത്തിന്റെ പൂര്‍ണ്ണപിന്തുണയോടെയാണ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ജിഷ സന്നദ്ധത അറിയിച്ചത്. പ്ലാസ്മ ചികിത്സയെ തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. നടപടികള്‍ ആശുപത്രി അധികൃതരും പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ ആയിരുന്നു വേദനയോടെ സുബിയുടെ വേര്‍പാട്.
ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ്: സമഗ്ര പരിശോധനയ്ക്ക് നിര്‍ദേശം, പുറത്തുവന്നത് വന്‍ തട്ടിപ്പിന്റെ ഒരംശം മാത്രം
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാര്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വന്‍തട്ടിപ്പ് നടത്തുന്നു എന്ന് വ്യക്തമായതോടെ വ്യാപക പരിശോധന നടത്താന്‍ നിര്‍ദ്ദേശം. സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളും രേഖകളും സമഗ്രമായ പരിശോധന നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇന്നലെ വിജിലന്‍സ് നടത്തിയ മിന്നല്‍ റെയ്ഡില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇതേത്തുടര്‍ന്നാണ് വ്യാപക പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചത്.വരും ദിവസങ്ങളിലും തുടരുന്ന റെയ്ഡ് പൂര്‍ത്തിയായ ശേഷമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ. ഇന്നലത്തെ പരിശോധനയില്‍ മരിച്ചവരുടെ പേരിലും ചികിത്സാസഹായം തട്ടുന്നു എന്ന് കണ്ടെത്തിയിരുന്നു. കൈക്കൂലി വാങ്ങി വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കി ഡോക്ടര്‍മാരും തട്ടിപ്പില്‍ ഒത്താശചെയ്യുന്നുണ്ട്. ഇതിനായി പുനലൂരില്‍ ഒരു ഡോക്ടര്‍ നല്‍കിയത് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍. കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മരിച്ചവരുടെ പേരില്‍ ചികിത്സാസഹായം തട്ടിയെടുത്തത്. കളക്ടറേറ്റുകളില്‍ ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഏജന്റുമാരും ഒത്തുകളിച്ചാണ് തട്ടിപ്പ്. വ്യാജ മെഡിക്കല്‍,…
പൊലീസിന്റെ തലയ്ക്ക് ഇരുമ്പു കമ്പികൊണ്ട് അടിച്ചു രക്ഷപ്പെടാന്‍ ശ്രമം, പ്രതിയെ വെടിവെച്ച് വീഴ്ത്തി വനിത എസ്ഐ
ചെന്നൈ: പൊലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് വനിത എസ്ഐ. സ്ഥിരം കുറ്റവാളിയായ ബന്തു സൂര്യയെന്ന ആള്‍ക്കാണ് വെടിയേറ്റത്. ഇയാള്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ തലയില്‍ ഇരുമ്പു കമ്പികൊണ്ട് അടിച്ചു രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിലെ കൊന്നൂര്‍ ഹൈവേയില്‍ വെച്ചാണ് സംഭവം. ബന്തു സൂര്യയും സംഘവും മദ്യപിച്ച് ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അയ്നാവരം എസ്ഐ ശങ്കര്‍ ഇവരെ തടഞ്ഞു. എന്നാല്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ ഇയാളെ പൊലീസ് പിന്തുടര്ന്നു. പിടിക്കുമെന്നായപ്പോള്‍ എസ്ഐയുടെ തലയ്ക്ക് ഇരുമ്പു കമ്പികൊണ്ട് അടിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികളെ പിടിക്കാന്‍ അയ്നാവരം അസിസ്റ്റന്റ് എസ്ഐ മീനയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വാഹന നമ്ബര്‍ പിന്തുടര്ന്നുള്ള പരിശോധനയില്‍ പ്രതികളെ പൊലീസ് പിടികൂടി. എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് വരുന്നതിനിടെ ഇയാള്‍ വീണ്ടും രക്ഷപ്പെട്ട് ഓടി അടുത്തുള്ള കടയില്‍ നിന്നും കത്തിയെടുത്ത്…
അശ്ലീല വിഡിയോ കണ്ടതിൽ തർക്കം: ഭാര്യയെ തീകൊളുത്തി കൊന്ന് യുവാവ്
സൂറത്ത്: രാത്രി അശ്ലീല വീഡിയോ കണ്ടത് ചോദ്യം ചെയ്ത ഭാര്യയെ യുവാവ് ചുട്ടുകൊന്നു. സൂറത്തിലെ കതര്‍ഗാമില്‍ തിങ്കളാഴ്ചയാണ് സംഭവം. ഭര്‍ത്താവ് തീകൊളുത്തിയ 30കാരിയായ യുവതി കാജല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. പോണ് വീഡിയോ കാണുന്നതിന്റെ പേരില്‍ ഞായറാഴ്ച രാത്രി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിങ്കളാഴ്ചയും തര്‍ക്കം തുടര്‍ന്നു. രോഷാകുലനായ 33കാരന് കിഷോര്‍ പട്ടേല്‍ ഭാര്യയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഭര്‍ത്താവ് അശ്ലീല വീഡിയോ കണ്ടുവെന്നും അത് നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചുവെന്നും മരണമൊഴിയില്‍ കാജല്‍ പറഞ്ഞിരുന്നു. 40 ശതമാനം പൊള്ളലേറ്റ കാജല്‍ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്. മുംബൈ സ്വദേശിയാണ് പട്ടേല്‍. ഡയമണ്ട് യൂണിറ്റില്‍ ജോലി ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ആയിരുന്നു.