സംസ്ഥാനത്ത് സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കാത്തതിന് എതിരെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍.

സിനിമാ പ്രവര്‍ത്തകര്‍ക്ക് എന്തുകൊണ്ട് ജോലി ചെയ്യാനാകുന്നില്ല എന്നാണ് അല്‍ഫോണ്‍സ് പുത്രുന്‍ ചോദിക്കുന്നത്. മറ്റുള്ളവര്‍ക്ക് ജോലി ചെയ്യാനാകുന്നുണ്ട്. എങ്ങനെയാണ് ഭക്ഷണം കഴിക്കാനും കുട്ടികളെ പഠിപ്പിക്കാനുമൊക്കെ സിനിമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നത് എന്ന് അല്‍ഫോണ്‍സ് പുത്രന്‍ ചോദിക്കുന്നു. അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ് എന്തുകൊണ്ടാണ് സിനിമാ ചിത്രീകരണം അനുവദിക്കാത്തത്?. പാല്‍ വില്‍ക്കുന്നവര്‍ക്കും ഭക്ഷണം വില്‍ക്കുന്നവര്‍ക്കും ജോലി ചെയ്യാമെങ്കില്‍. എന്തുകൊണ്ട് സിനിമാ പ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചുകൂടാ. ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും, എങ്ങനെ ഞങ്ങള്‍ പാല് വാങ്ങിക്കും. എങ്ങനെ ഞങ്ങള്‍ കുട്ടികളെ പഠിപ്പിക്കും. എങ്ങനെ ഞങ്ങള്‍ കുട്ടികള്‍ക്കായി പെന്‍സിന്‍ ബോക്സ് വാങ്ങിക്കും. എങ്ങനെയാണ് ഞങ്ങള്‍ പണം സമ്ബാദിക്കുക?. സിനിമാ ചിത്രീകരണമെന്നത് തിയറ്ററുകളില്‍ സംഭവിക്കുന്നതല്ല. ഒരു ക്ലോസ് ഷോട്ടോ വൈഡ് ഷോട്ടോ എടുക്കണമെങ്കില്‍ രണ്ടു മീറ്ററോ അതിലധികമോ മാറിനില്‍ക്കണം. അപോള്‍ എന്തു ലോജിക് ആണ് നിങ്ങള്‍ പറയുന്നത്. ആലോചിച്ച്‌ ഇതിനൊരു പരിഹാരം പറയൂ.

ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ” റിയാസ് നർമ്മകല.

റിയാസ് എന്ന പേരിനേക്കാൾ ഒരു പക്ഷെ ആളുകൾ ക്ലീറ്റസ് , മൻമദൻ , തുടങ്ങിയ പേരുകളിൽ ആയിരിക്കും ഈ കലാകാരൻ അറിയപ്പെടുന്നത്. അമൃത ടിവി സംരക്ഷണം ചെയ്ത അളിയൻ വേഴ്സസ് അളിയൻ കൗമുദി ടിവിയിലെ അളിയൻസ് , മഴവിൽ മനോരമയിലെ മറിമായം, കോമിസ് ടിവിയിലെ അബി മഹി , തുടങ്ങിയ പരമ്പരകളിലൂടെയും ഗർഭശ്രീമാൻ, ഈ വീടിൻറെ നാഥൻ കേശു തുടങ്ങിയാ സിനിമയിലൂടെയും പ്രശസ്തൻ ആയ ഇദ്ദേഹം നർമ്മകല എന്ന മിമിക്രി സംഘടനയുടെ സ്ഥാപകനാണ്. ഇപ്പോൾ ഫേസ്ബുക്ക് കുറിപ്പിലൂടെ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. കുറുപ്പിനെ പൂർണ്ണരൂപം. ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ” ഇന്നലെ(14/6/2021) എന്ന ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല, കാരണം ഇന്നലെ രാത്രി പത്തര മണിക്ക് ഒരു അവാർഡ് ലഭിക്കുകയുണ്ടായി, അവാർഡ് എനിക്ക് മാത്രമല്ല കേട്ടോ ഞാൻ നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിറ്റ്…

കൊവിന്‍ പോര്‍ട്ടലിന് പുറമേ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനിമുതല്‍ വാക്‌സിന്‍ ബുക്ക് ചെയ്യാം.

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ സ്വകാര്യ ആപ്പുകള്‍ക്ക് അനുമതി നല്‍കിയതോടെ പേയ് ടി എം വഴിയുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കൊവിന്‍ പോര്‍ട്ടലിന് പുറമേ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനിമുതല്‍ വാക്‌സിന്‍ ബുക്ക് ചെയ്യാം. 125 അപേക്ഷകരില്‍ നിന്നും 91 അപേക്ഷകളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. പേയ‌് ടി എം, മേക്ക് മൈ ട്രിപ്, ഡോ റെഡ്ഡി ലബോറട്ടറീസ്, മാക്‌സ് ഹെല്‍ത്ത്കെയര്‍, ഇന്‍ഫോസിസ്, അപ്പോളോ ആശുപത്രി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളെയാണ് വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ തിരഞ്ഞെടുത്തത്. കേരളം, ഉത്തര്‍പ്രദേശ്, കര്‍ണാടക അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ പേയ് ടിഎം മാത്രമാണ് സേവനം ആരംഭിച്ചത്. ബുക്ക് ചെയ്യുന്നത് ഇങ്ങനെ  പേയ് ടി എം ആപ്പില്‍ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക.  ഫീച്ചര്‍ സെക്ഷനിലെ വാക്‌സിന്‍ ഫൈന്‍ഡര്‍ ഓപ്ഷനില്‍ ജില്ല/പിന്‍കോഡ് നല്‍കി സേര്‍ച് ചെയ്യാം.…

പുതിയ കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരന്‍ നാളെ ചുമതലയേല്‍ക്കും.

ഇന്ന് രാവിലെ 11നും 11.30നും ഇടയിലാണ് അദ്ദേഹം ചുമതല ഏറ്റെടുക്കുക. തുടർന്ന് കെ.സുധാകരന്‍ കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്യും. കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും. മുല്ലപ്പള്ളിയില്‍ നിന്ന് സുധാകരന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. ഇതിന് ആവശ്യമായ ക്രമീകരണങ്ങളെല്ലാം കെപിസിസി ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.സുധാകരന് പുറമേ, വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിതരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പി.ടി. തോമസ് എംഎല്‍എ, ടി. സിദ്ദിഖ് എംഎല്‍എ എന്നിവരും നാളെ ചുമതലയേല്‍ക്കും

ദി പ്രീസ്റ്റ് വിഎഫ്എക്‌സ് ബ്രേക്ക്ഡൗൺ വീഡിയോ….

ആദ്യമായി ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ഹൊറര്‍ മിസ്റ്റീരിയസ് ത്രില്ലര്‍ ദി പ്രീസ്റ്റിന്റെ വിഎഫ്എക്‌സ്‌ ബ്രേക്ക് ഡൗൺ വീഡിയോ പുറത്തിറങ്ങി. മമ്മൂട്ടി നായകനായ ഈ ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. നിഖില വിമലും സാനിയ ഇയ്യപ്പനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. വി എഫ് എക്സിൻ ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലവൻ പ്രകാശ്, കുശൻ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ഡിജിറ്റൽ ടർബോ മീഡിയ എന്ന ടീമാണ് ചിത്രത്തിനോട് നൂറ് ശതമാനം നീതി പുലർത്തി വി എഫ് എക്‌സ് ചെയ്തിരിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ്…

ഹെഡ്‌ഫോണ്‍, ഇയര്‍ ബഡ്‌സ് എന്നിവയുടെ ഉപയോഗം കേഴ്വിശക്തിയെ സാരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

വാഷിംഗ്ടണ്‍ : ഹെഡ്‌ഫോണ്‍, ഇയര്‍ ബഡ്‌സ് എന്നിവയുടെ അമിതമായ ഉപയോഗം ശ്രവണ സംവിധാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും പില്‍ക്കാലത്ത് കേള്‍വി തടസ്സത്തിന് കാരണമാകുമെന്നും പുതിയ പഠന റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ആരോഗ്യത്തിന് സുരക്ഷിതമെന്ന് കരുതുന്ന 70 ഡെസിബെല്‍ ശരാശരിക്കും മുകളിലാണെന്നും പഠനത്തില്‍ പറയുന്നു. കുട്ടികളെ സംബന്ധിച്ച്‌ അവരുടെ ശ്രവണ സംവിധാനത്തിന്റെ വളര്‍ച്ച പൂര്‍ണമായിട്ടുണ്ടാവില്ല. ഇത് ഭാവിയില്‍ കേള്‍വി തകരാറിന് കാരണമാകും. കുട്ടികള്‍ക്ക് ഭാവിയില്‍ പഠനത്തിനും സമൂഹവുമായി ഇടപഴകുന്നതിനും ശരിയായ കേള്‍വി ശക്തി അത്യാവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു. സ്വാഭാവിക കേള്‍വി ശക്തിയുടെ പ്രശ്‌നങ്ങള്‍ ആശയവിനിമയ പ്രശ്‌നങ്ങള്‍, സാമൂഹികമായ ഒറ്റപ്പെടല്‍, അപകട സാധ്യതകള്‍, ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനം വെളിപ്പെടുത്തുന്നു. ഹെഡ്‌ഫോണ്‍ ഉള്‍പ്പെടെയുള്ള മ്യൂസിക് സിസ്റ്റം ആണ് ചെറുപ്പക്കാരും കുട്ടികളും അധികമായി ഉപയോഗിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷന്‍ ആന്റ് ഹെല്‍ത്ത് ശുപാര്‍ശ ചെയ്യുന്ന 85 ഡെസിബെല്‍ പരിധി…

നാലുവയസുകാരിയെ കടിച്ചുകൊന്ന പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പിടികൂടി

ശ്രീനഗർ: ജമ്മു കശ്​മീരിലെ ബുദ്​ഗാം ജില്ലയിൽ നാലുവയസുകാരിയെ കടിച്ചുകൊന്ന പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പിടികൂടി. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പുലിയെ പിടികൂടാനായതെന്ന് ബു​ദ്ഗാം ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ഓംപോറ ഹൗസിങ്​ കോളനിയിലെ വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന​ നാലുവയസുകാരി അദാ ഷകിലിനെ ജൂൺ മൂന്നിന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രദേശത്തെ വനമേഖലയിൽ നിന്ന്​ പുലിയുടെ കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തി. ജമ്മു കശ്മീരിൽ 2011 മുതൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 196 പേർ കൊല്ലപ്പെടുകയും 2,325 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരിൽ മാത്രമായി 118 പേർ കൊല്ലപ്പെടുകയും 1,877 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

കടൽക്കൊല കേസ് അവസാനിച്ചു. ഇറ്റലി കെട്ടിവച്ച 10 കോടി കേരള ഹൈക്കോടതിക്ക് കൈമാറും

ഡല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എല്ലാ ക്രിമിനല്‍ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കിയ 10 കോടി രൂപ നഷ്ടപരിഹാരം കേരള ഹൈക്കോടതിക്ക് കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.ഇറ്റലി നല്‍കിയ നഷ്ടപരിഹാരത്തുക എങ്ങനെ കൈകാര്യം ചെയ്യാമെന്ന് കേരളാ ഹൈക്കോടതിക്ക് തീരുമാനിക്കാം. ഇതോടെ കേസിലെ എല്ലാ നടപടികളും അവസാനിപ്പിച്ചതായി സുപ്രീം കോടതി അറിയിച്ചു. ഇറ്റലി കെട്ടിവച്ചിരുന്ന നഷ്ടപരിഹാരത്തുകയായ പത്ത് കോടി രൂപ മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരളാ ഹൈക്കോടതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തി. ഇറ്റലിയില്‍ നടക്കുന്ന വിചാരണയില്‍ കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും സഹകരിക്കണമെന്നും നാവികര്‍ക്കെതിരെ ഇറ്റലിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും ജസ്റ്റിസ് ഇന്ദിരബാനര്‍ജി അധ്യക്ഷയായ ബെഞ് വ്യക്തമാക്കി. നഷ്ടപരിഹാരമായി ഇറ്റലി നല്‍കിയ തുക ന്യായമാണെന്നും, തുക കൈമാറാന്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഒരു ജഡ്ജിയെ…

ബി പോസിറ്റീവ് ബാനറിൽ മോഹൻ മുതിരയിൽ നിർമ്മിച്ച് കുട്ടിക്കൽ ജയചന്ദ്രൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹസ്വചിത്രം ആണ് കറ

ബി പോസിറ്റീവ് ബാനറിൽ മോഹൻ മുതിരയിൽ നിർമ്മിച്ച് കുട്ടിക്കൽ ജയചന്ദ്രൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹസ്വചിത്രം ആണ് കറ. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പൃഥ്വിരാജ് കുമാറിൻറെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. പെട്ടെന്നുതന്നെ ചിത്രം ജനശ്രദ്ധ പിടിച്ചു പറ്റി. ഒരു ഇര പിന്നീട് എങ്ങനെ ഒരു വേട്ടക്കാരൻ ആയി മാറുന്നു സമൂഹം അയാളെ എങ്ങനെ വേട്ടക്കാരൻ ആകുന്നു തുടങ്ങിയ വിഷയങ്ങളാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിന് കഥ ,തിരക്കഥ, സംഭാഷണം, സംവിധാനം, നിർവഹിച്ചിരിക്കുന്നത് ലാറിഷ് ആണ്. ചിത്രം പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. ശബ്ദത്തിന് ധാരാളം പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വളരെ മികച്ച മാധ്യമശ്രദ്ധ ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മരണവും ജീവിതവും സമൂഹം ഒരാളെ കുറ്റക്കാരൻ ആകുന്നതും ഈ ചിത്രം എടുത്തുകാണിക്കുന്നു. ഒരു ഇര പിന്നീട് വേട്ടക്കാരൻ ആകുന്നു പിന്നീട്…

ഓൺലൈൻ ക്ലാസിൽ ഒൻപതാം ക്ലാസുകാരന്റെ പരാക്രമം . പോലീസ് ചോദ്യം ചെയ്തപ്പോൾ തമാശക്ക് ചെയ്തത് എന്ന്

മുംബൈ: ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികമാര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തു. ഓണ്‍ലൈന്‍ ഇ-കോഡിങ് ക്ലാസിനിടയിലാണ് രാജസ്ഥാനില്‍ നിന്നുള്ള പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥി നഗ്നതാപ്രദര്‍ശനം നടത്തിയത്. ഒന്നിലധികം തവണ ഇതാവര്‍ത്തിച്ചതിനേ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. മുംബൈ പൊലീസാണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്. സൈനിക ഉദ്യോഗസ്ഥന്റെ മകനായ വിദ്യാര്‍ത്ഥിക്ക് കമ്ബ്യൂട്ടറിനേക്കുറിച്ച്‌ നല്ല അറിവുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 15നും മാര്‍ച്ച്‌ 2നും ഇടയില്‍ നടന്ന ക്ലാസിനിടയ്ക്ക് പലതവണ കുട്ടി മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച്‌ കോഡിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ ചിന്തിച്ചു. പിന്നീട് ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച്‌ പൊലീസ് രാജസ്ഥാനിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥി മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. ഐപി അഡ്രസ് ട്രാക്ക് ചെയ്യാതിരിക്കാനുള്ള സംവിധാനങ്ങള്‍ വിദ്യാര്‍ഥിയുടെ ലാപ്‌ടോപ്പിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മെയ് 30ന് വീണ്ടും നഗ്നതാ പ്രദര്‍ശനം നടത്തിയതോടെ പൊലീസ് സ്ഥലം തിരിച്ചറിയുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ചോദ്യം…