‘എങ്ങനെ കൊന്ന് കഷ്ണമാക്കാം?’: ശ്രദ്ധയെ വകവരുത്താൻ ഗൂഗിളിലും തിരഞ്ഞ് അഫ്താബ്

ന്യൂഡൽഹി : കാമുകി ശ്രദ്ധയെ ക്രൂരമായി ഇല്ലാതാക്കിയ പ്രതി അഫ്താബ് കൊലപാതകവും അതിനുശേഷവും ചെയ്യേണ്ട കാര്യങ്ങൾ ഇന്റർനെറ്റിൽനിന്നാണു പഠിച്ചതെന്നു പൊലീസ്. യുവതിയെ കൊന്നു ശരീരം 35 കഷ്ണങ്ങളായി മുറിച്ച് ഡൽഹിയുടെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ച സംഭവത്തിലാണു വെളിപ്പെടുത്തൽ. ഒപ്പം താമസിച്ചിരുന്ന ശ്രദ്ധ വാൽക്കറിനെ (29) കൊന്നകേസിൽ മുംബൈ സ്വദേശി അഫ്താബ് അമീൻ പൂനവാലയെ (28) ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. മനുഷ്യശരീരത്തിന്റെ ഘടന (അനാട്ടമി), എങ്ങനെയാണു രക്തക്കറ വൃത്തിയാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് അഫ്താബ് ഗൂഗിളിൽ തിരഞ്ഞിരുന്നതെന്നു ഡൽഹി പൊലീസ് പറഞ്ഞു. ഇന്റർനെറ്റിനെക്കൂടാതെ,മനുഷ്യന്നെന്നും ശരീരം കഷണങ്ങളാക്കി ഉപേക്ഷിക്കുന്നത് എളുപ്പമായിരുന്നില്ലെന്നും അഫ്താബ് മൊഴി നൽകി. പിടിച്ചെടുത്ത ഇലക്ട്രോണിക് ഗാഡ്ജറ്റുകളിലെ സേർച് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് അഫ്താബിന്റെ ക്രൂരതയെപ്പറ്റി പൊലീസിനു കൂടുതൽ അറിയാനായത്. കൊടുംകുറ്റവാളിയായ അഫ്താബിനെ മെഹ്റോളി ജയിലിൽ 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള മുറിയിലാണു പാർപ്പിച്ചിരിക്കുന്നത്. പ്രത്യേകം പൊലീസിനെയും നിയോഗിച്ചു. കോടതി…

കാമുകിയെ ക്രൂരമായി കഴുത്തറുത്ത് കൊന്നു, ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍: കാമുകിയെ അതി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയും, മരണത്തിനു മുന്‍പുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അഭിജിത് പാട്ടിദാര്‍ എന്ന യുവാവാണ് കാമുകിയും ബിസിനസ് പങ്കാളിയുമായ ശില്‍പ്പ ജരിയ എന്ന 22-കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. നവംബര്‍ എട്ടാം തിയതി ജബല്‍പൂരിലെ ഒരു റിസോര്‍ട്ടിലാണ് സംഭവം നടന്നത്. ശില്‍പ്പയുടെ കഴുത്തറുത്തതിന് ശേഷം ഇയാള്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ആരേയും ഇനി ചതിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ വീഡിയോ ദൃശ്യം സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നത്. യുവതി ഞരങ്ങുന്നതും അവസാന ശ്വാസം വിടുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. കൊലപാതകം നടത്തിയതിന് ശേഷം ഇയാള്‍ സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു. സംശയം തോന്നിയ റിസോര്‍ട്ട് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. തന്റെ മറ്റൊരു ബിസിനസ് പങ്കാളിയുമായി ശില്‍പ്പയ്‌ക്ക്…

121.5 മില്യണ്‍ ഡോളര്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് തിരിച്ച്‌ നല്‍കണമെന്ന് യു.എസ്; പിഴയടക്കാനും ഉത്തരവ്

വാഷിങ്ടണ്‍: ഫ്ലൈറ്റ് റദ്ദാക്കിയപ്പോള്‍ യാത്രക്കാര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ വൈകിയതിന് എയര്‍ ഇന്ത്യക്ക് പിഴ ചുമത്തി യു.എസ് ഗതാഗത വകുപ്പ്. 121.5 മില്യണ്‍ ഡോളര്‍ തിരിച്ചടക്കാനും 1.4 മില്യണ്‍ ഡോളര്‍ പിഴയടക്കാനുമാണ് ഉത്തരവ്. എയര്‍ ഇന്ത്യ ഉള്‍പ്പെടെ ആറ് എയര്‍ ലൈനുകള്‍ക്കാണ് പിഴ ചുമത്തിയത്. ഫ്രണ്ടിര്‍, ടാപ് പോര്‍ചുഗല്‍, എയറോ മെക്സികോ, ഇഐ എഐ, എവിയന്‍സ എന്നീ എയര്‍ലൈന്‍സുകളില്‍ നിന്നാണ് പിഴ ഈടാക്കുക. ആറ് എയര്‍ ലൈനുകളില്‍ നിന്നായി 7.25 മില്യണ്‍ ഡോളറാണ് പിഴയായി ഈടാക്കുക. ആകെ 6.22 മില്യണ്‍ ഡോളര്‍ തിരിച്ചടക്കണം. അഭ്യര്‍ഥിച്ചാല്‍ പണം മടക്കി നല്‍കാമെന്ന എയര്‍ ഇന്ത്യയുടെ നയം, രാജ്യത്തെ ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് യു.എസ് ഗതാഗത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വ്യോമ ഗതാഗതത്തിനിടെ ഫ്ലൈറ്റുകള്‍ റദ്ദാക്കുകയോ മാറ്റുകയോ ചെയ്താല്‍ ടിക്കറ്റ് തുക തിരിച്ചു നല്‍കണമെന്നത് നിര്‍ബന്ധമാണ്. എയര്‍ഇന്ത്യ ടാറ്റ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ പണം…

ആയിരങ്ങള്‍ അണിചേര്‍ന്നു; ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പ്രതിഷേധ മാര്‍ച്ചിന് ഉജ്ജ്വലതുടക്കം

കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പ്രതിഷേധക്കൂട്ടായ്മ ചൊവ്വാഴ്ച നടക്കും. രാജ്ഭവനു മുന്നില്‍ ലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളില്‍ കൂട്ടായ്മകളില്‍ പതിനായിരങ്ങളും അണിനിരക്കും.  ഉന്നത വിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച്‌ കേന്ദ്ര സര്‍ക്കാരും ആര്‍എസ്‌എസും നടത്തുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരായ കേരളത്തിന്റെ താക്കീതായി പ്രതിഷേധം മാറും. രാവിലെ 10ന് ആരംഭിക്കുന്ന കൂട്ടായ്മകളില്‍ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അധ്യാപകരും രാഷ്ട്രീയ–- സാമൂഹ്യ–- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും അടക്കം അണിനിരക്കും. കര്‍ഷക, തൊഴിലാളി, വിദ്യാര്‍ഥി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. രാജ്ഭവനു മുന്നിലെ പ്രതിഷേധത്തിന് മുന്നോടിയായി രാവിലെ 10ന് മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നില്‍നിന്ന് പ്രകടനം ആരംഭിക്കും. കൂട്ടായ്മ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി അടക്കമുള്ള ദേശീയ നേതാക്കളും സിപിഐ എം…

ലോകജനസംഖ്യ ഇന്ന് 800 കോടി, ആ കുട്ടി ആര്? തിരഞ്ഞ് ലോകം

ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി തൊട്ടു. 700 കോടി പിന്നിട്ട് 11 വര്‍ഷം പിന്നിടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്. 2022-ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോര്‍ട്ടിലാണ് നവംബര്‍ 15-ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്. ജനസംഖ്യാ വളര്‍ച്ചയിലെ നാഴികക്കല്ല് എന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. നിലവില്‍ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ ജനസംഖ്യ. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 141.2 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. അടുത്തവര്‍ഷം ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകജനസംഖ്യാ ദിനമായി ആചരിക്കുന്ന ജൂലായ് 11-നാണ് റിപ്പോര്‍ട്ട് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയത്. ജനസംഖ്യാ വളര്‍ച്ചയുടെ വര്‍ധനവ് പ്രതിവര്‍ഷം ഒരു ശതമാനത്തില്‍ താഴെയാണ്. 2030-ല്‍ ലോകജനസംഖ്യ 850 കോടിയും 2050-ല്‍ 970…