തിരുവനന്തപുരം: കേരളം 2021 ല്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഊ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി. കേരളത്തില്‍ പിണറായിയുടെ ഭരണം മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചുതുടങ്ങിയെന്ന് എകെ ആന്റണി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് യുഡിഎഫിനും കോണ്‍ഗ്രസിനും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും എകെ ആന്റണി പറഞ്ഞു. കൊല്ലം ഡിസിസി ഓറഫീസ് പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു എകെ ആന്റണി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിളങ്ങുന്ന വിജയം നേടാന്‍ കഴിയണമെന്ന് എകെ ആന്റണി നിര്‍ദേശിച്ചു. എന്നാല്‍ ഇത്തരമൊരു വിജയം കൈവരിക്കുന്നതിനായി വാര്‍ഡ് തലം മുതല്‍ പാര്‍ട്ടിയില്‍ ഐക്യവും അച്ചടക്കവും വേണം. നിലവില്‍ പാര്‍ട്ടിയില്‍ നിന്നുപോകുന്ന തര്‍ക്കങ്ങള്‍ നീണ്ടുപോകുന്നത് നല്ലതിനല്ല. അത് അത്യാവശ്യമായി പാര്‍ട്ടി…
Day: August 17, 2020
ചുവപ്പണിഞ്ഞ് നവ്യ
ചുവപ്പില്‍ തിളങ്ങി കൂടുതല്‍ സുന്ദരിയായി നവ്യ നായര്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. മോഡേണ്‍ വസ്ത്രത്തില്‍ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ബാലാമണിയായി മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ താരമാണ് നവ്യ നായര്‍. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനായികയാകാന്‍ നവ്യയ്ക്ക് സാധിച്ചു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് നടി വീണ്ടും അഭിനയ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ്. വി.കെ. പ്രകാശ് ചിത്രം സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാന്‍ പോകുന്നത്. തനി നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയായി നവ്യ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
“കൊള്ളാം..പക്ഷേ നിങ്ങൾക്ക് ശരീരം പോരാ..മമ്മൂക്ക എഴുതുന്നു
മമ്മൂക്ക എഴുതുന്നു ഇടവേളയിലെപ്പോഴോ ഞാൻ സംവിധായകൻ കെ.എസ്.സേതുമാധവനെ സമീപിച്ചു “സാർ..ഞാൻ കഴിഞ്ഞ ദിവസം കോട്ടയത്ത് വന്നിരുന്നു” എന്നെ,അദ്ദേഹം അടിമുടി നോക്കി “കൊള്ളാം..പക്ഷേ നിങ്ങൾക്ക് ശരീരം പോരാ..നിരാശപ്പെടാനില്ല..പ്രായം ഇത്രയല്ലേ ആയിട്ടുള്ളൂ..കുറച്ചൂടി വെയ്റ്റ് ചെയ്യൂ” എന്റെ ശരീരം പുഷ്ടിപ്പെടാൻ സേതുമാധവൻ സാർ ഒരുപായം പറഞ്ഞു തന്നു,രാത്രി കുറേ പാൽ എടുത്ത് അതിൽ ചോറിട്ട് അല്പം മോരൊഴിച്ചു വയ്ക്കണം..പിറ്റേന്ന് രാവിലെ പാലും ചോറും ആകെയൊരു കട്ടത്തൈരായി മാറിയിട്ടുണ്ടാകും.അത് കഴിച്ചാൽ ശരീരം പുഷ്ടിപ്പെടും പക്ഷേ അന്നും ഇന്നും ഞാനീ വിദ്യ പരീക്ഷിച്ചിട്ടില്ല,കാരണം അന്നും ഇന്നും തൈര് കഴിക്കാൻ എന്നെക്കൊണ്ടാവില്ല എന്തായാലും സേതുമാധവൻ സാറുമായി സംസാരിച്ചപ്പോൾ എനിക്ക് സന്തോഷമായി.വലിയ അംഗീകാരം കിട്ടിയ പോലെ കുറച്ചൊരു ഗൗരവത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഷൂട്ടിംഗ് കാണാൻ തിങ്ങിക്കൂടിയ ആളുകളെ നിയന്ത്രിച്ചു “ഹേ..ഒന്ന് മാറി നിൽക്ക്..ബഹളം വച്ചാൽ ഒന്നും നടക്കില്ല” അവിടെ വച്ച് ഞാൻ നടൻ പറവൂർ ഭരതനെ…
ദൃശ്യം സിനിമയുടെ സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു
ബോളിവുഡ് ദൃശ്യം സിനിമയുടെ സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു. കരള്‍ സിറോസിസ് ബാധിച്ച് ഹൈദരാബാദില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സംവിധായകന്‍ മുകേഷ് ചബ്രയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 2005 ല്‍ മറാത്തി ചിത്രമായ ഡൊംബിവാലി ഫാസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് നിഷികാന്ത് സിനിമാ ലോകത്തേക്ക് ചുവട് വച്ചത്. മറാത്തി സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായി മാറിയ ‘ഈ’ ചിത്രം 2006 ല്‍ മറാത്തിയിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും നേടി. 2015 ല്‍ അജയ് ദേവ്ഗണ്‍, തബു എന്നിവര്‍ അഭിനയിച്ച ദൃശ്യം എന്ന ഹിന്ദി റീമേക്ക് സംവിധാനം ചെയ്തതോടെ ചലച്ചിത്രകാരന്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. സാച്ച്‌യ ആത് ഘരത് (മറാത്തി), റോക്കി ഹാന്‍ഡ്സോം (2016), ഭാവേഷ് ജോഷി സൂപ്പര്‍ഹീറോ, ഫ്യൂഗെ, ജൂലി 2 തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ കൂടിയാണ് നിഷികാന്ത്
കുരുക്കായി സ്വപ്നയുടെ മൊഴി: ശിവശങ്കറിനൊപ്പം വിദേശയാത്ര നടത്തിയത് നിരവധി തവണ
കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കൂടുതല്‍ കുരുക്കി സ്വപ്ന സുരേഷ് എന്‍ഫോഴ്സ്‌മെന്റിന് മൊഴി നല്‍കി. ശിവശങ്കറിനൊപ്പം മൂന്നിലധികം തവണ വിദേശയാത്ര നടത്തിയെന്ന് പറഞ്ഞ സ്വപ്ന ബാങ്ക് ലോക്കറില്‍ സ്വര്‍ണം വച്ചത് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും മൊഴിയില്‍ വ്യക്തമാക്കി. എന്നാല്‍ ശിവശങ്കറിനൊപ്പം നടത്തിയ വിദേശയാത്ര ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണോ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണോ എന്ന് മൊഴിയില്‍ വ്യക്തമാക്കിയിട്ടില്ല . അതുപോലെ എത്രതവണയാണ് വിദേശയാത്ര നടത്തിയതെന്നും മൊഴിയില്‍ വ്യക്തമാക്കിയിട്ടില്ല. അതിനിടെ, എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശനിയാഴ്ച അഞ്ചര മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.സ്വപ്ന സുരേഷിന്റെ ഹവാല ഇടപാടുകള്‍, വിദേശനാണയ വിനിമയചട്ട ലംഘനം എന്നിവയെക്കുറിച്ച് അറിവുണ്ടോ എന്നറിയാനായിരുന്നു ചോദ്യം ചെയ്യല്‍. സ്വപ്നയെ പരിചയമുണ്ടെങ്കിലും അവരുടെ വഴിവിട്ട ഇടപാടുകളെക്കുറിച്ച് ഒന്നുമറിയില്ലെന്ന് നേരത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് നല്കിയ മൊഴിയില്‍…
കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; ഇബ്‌റാഹിം കുഞ്ഞിനെതിരായ അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുമതി
കൊച്ചി | കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി ഇബ്‌റാഹീം കുഞ്ഞിനെതിരായ വിജിലന്‍സ്, എന്‍ഫോഴ്‌സ്‌മെന്റും (ഇ ഡി) നടത്തുന്ന അന്വേഷണങ്ങള്‍ തുടരാന്‍ ഹൈക്കോടതി അനുമതി. അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറണമെന്ന് വിജിലന്‍സിനോട് കോടതി നിര്‍ദേശിച്ചു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ ഹരജി കോടതി തീര്‍പ്പാക്കി. നോട്ട് നിരോധന കാലത്ത് ഇബ്‌റാഹീം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകള്‍ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും
യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അബുദാബിയില്‍ എത്തിയ 5 മലയാളികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി
യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അബുദാബിയില്‍ എത്തിയ 5 മലയാളികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവരില്‍ 4 പേരെ ഇന്നു രാത്രി നാട്ടിലേക്ക് തിരിച്ചയക്കും. ഒരാള്‍ 35 മണിക്കൂറിനുശേഷം പ്രത്യേക അനുമതി ലഭിച്ച് വൈകിട്ടു പുറത്തിറങ്ങി. ഇത്തിഹാദ് എയര്‍വെയ്സില്‍ കൊച്ചിയില്‍നിന്ന് 15ന് പുലര്‍ച്ചെ 2.35ന് പുറപ്പെട്ട് 5.10ന് അബുദാബിയില്‍ എത്തിയവരാണിവര്‍. അതിനിടെ, അനുമതി ലഭിക്കാതെ കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്കു യാത്ര ചെയ്യാനെത്തിയ 33 പേരെ ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു തിരിച്ചയച്ചു. 30 പേര്‍ ഇത്തിഹാദിലും 3 പേര്‍ എയര്‍ ഇന്ത്യാ എക്സ്പ്രസിലും അബുദാബിയിലേക്കു യാത്ര ചെയ്യേണ്ടവരായിരുന്നു. അനുമതി ഇല്ലാത്തതിന്റെ പേരില്‍ ശനിയാഴ്ച ഡല്‍ഹിയില്‍നിന്ന് അബുദാബിയിലേക്കു പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ 110 പേര്‍ക്കും യാത്രാനുമതി നിഷേധിച്ചു. ഇതേകാരണം ചൂണ്ടിക്കാട്ടി അബുദാബിയിലെത്തിയ 15 പാക്കിസ്ഥാനികളെയും തിരിച്ചയച്ചിരുന്നു.
സ്വര്‍ണ്ണക്കടത്ത് ; മൂന്ന് പ്രതികളുടെയും എന്‍ഫോഴ്സ്മെന്‍്റ് കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയാകും
കൊച്ചി : സ്വര്‍ണക്കടത്തുകേസിലെ മൂന്ന് പ്രതികളുടെ എന്‍ഫോഴ്സ്മെന്‍്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സരിത്ത്, സ്വപ്ന, സന്ദീപ് എന്നീ പ്രതികളുടെ വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. ഇതുവരെ തുടര്‍ച്ചയായി പതിനാലുദിവസം ഇവര്‍ എന്‍ഫോഴ്സ്മെന്‍്റ് കസ്റ്റഡിയിലാണ്. സ്വപ്ന സുരേഷില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ശനിയാഴ്ച ഇ ഡി അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുമായുള്ള സാമ്ബത്തിക ഇടപാടുകളും, താന്‍ വഴി സ്വപ്നയുണ്ടാക്കിയ ഉന്നത ബന്ധങ്ങളും ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഹവാല പണമിടപാടുകളിലെ പങ്കാളിത്തം, സ്വപ്ന സുരേഷിന്‍്റെ ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ബിനാമി ഇടപാടുകള്‍ എന്നിവയെ കുറിച്ചാണ് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. ഹവാല – കള്ളപ്പണ ഇടപാടുകളില്‍ കെ ടി റമീസാണ് മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങളും പ്രതികള്‍…
താടി വെച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മമ്മൂട്ടി; കണ്ണുതള്ളി ആരാധകര്‍, ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍മീഡിയയില്‍ തരംഗമായി ചിത്രം
കൊച്ചി: ( 17.08.2020) ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ ചിത്രം. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ താരമിട്ട രണ്ട് ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. യുവാക്കളെപ്പോലും ഞെട്ടിച്ച് മമ്മൂട്ടിയുടെ വര്‍ക്ക്‌ഔട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. താടി വെച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മമ്മൂട്ടി. വീട്ടില്‍ വര്‍ക്ക്‌ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വര്‍ക്ക് അറ്റ് ഹോം എന്ന തലക്കെട്ടില്‍ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. സിനിമ താരങ്ങള്‍ അടക്കം നിരവധി പേര്‍ ഫോട്ടോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഇനീപ്പ നമ്മള്‍ നില്‍ക്കണോ? പോകണോ?’ എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ നടന്‍ ഷറഫുദ്ദീന്റെ കമന്റ്. ‘എന്റെ ഇച്ചായാ, ഇത് ചുമ്മാ പൊളിച്ചു’ നടന്‍ ആന്‍സന്‍ പോള്‍ കമന്റ് ചെയ്യുന്നു. ‘ഞങ്ങള്‍ക്ക് ചാന്‍സ് തരില്ലല്ലേ ‘ എന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം.…
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ നയാഗ്രയില്‍ ത്രിവര്‍ണ്ണം ഒരുക്കി കാനഡയും
ഒട്ടാവാ: ഇന്ത്യയുടെ എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഇന്ത്യയ്‌ക്കൊപ്പം കാനഡയും പങ്കുചേര്‍ന്നു. മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമമായ നയാഗ്ര ഇന്നലെ ഇന്ത്യന്‍ പതാകയുടെ നിറങ്ങളാല്‍ ദീപാലംകൃതമായി. കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് നയാഗ്രയില്‍ ത്രിവര്‍ണ്ണം തെളിഞ്ഞത്. നയാഗ്ര ഫോള്‍സ് ഇല്യുമിനേഷന്‍ ബോര്‍ഡും നയാഗ്ര പാര്‍ക്ക് കമ്മീഷനും സിറ്റി ഓഫ് ഓഫ് നയാഗ്ര ഫോള്‍സും സംയുക്തമായാണ് വെള്ളച്ചാട്ടത്തില്‍ ത്രിവര്‍ണങ്ങള്‍ ഒരുക്കിയത്. മാത്രമല്ല അവിടെ ഇന്ത്യന്‍ പതാകയും ഉയര്‍ത്തി. ഇന്‍ഡോ-കാനഡ ആര്‍ട്ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവയാണ് പതാക ഉയര്‍ത്തിയത്. ടൊറന്റോ സിറ്റി ഹാളിലും പതാക ഉയര്‍ത്തല്‍ നടന്നു. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ സമൂഹത്തിന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. ഇന്ത്യയും കാനഡയും തമ്മില്‍ ദീര്‍ഘവും ശക്തവും ഊര്‍ജസ്വലതയുമുള്ള ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.