ഒരു വർഷത്തിനിടെ അമ്മയും അച്ഛനും ഓർമയായി; കണ്ണീരായി ഇരട്ടക്കുരുന്നുകൾ

പത്തനംതിട്ട: രണ്ടര വയസ്സില്‍ ജീവിതത്തില്‍ തനിച്ചായി ഇരട്ടക്കുട്ടികള്‍. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളാണ് മുലപ്പാലിന്റെ മണം മാറാത്ത പ്രായത്തില്‍ അനാഥരായത്.

തങ്ങളുടെ സ്മരണക്കായി രണ്ട് കുഞ്ഞുങ്ങളെ ഈ ഭൂമിയിലേക്ക് നല്‍കിയ ശേഷം ആ അമ്മയ്ക്ക് പിന്നാലെ അച്ഛനും യാത്രയാകുക ആയിരുന്നു. ഒരു വര്‍ഷം മുന്‍പ് അമ്മ ടീനയെ കാന്‍സര്‍ കവര്‍ന്നെടുത്തതു മുതല്‍ അച്ഛന്‍ ജോബിയായിരുന്നു ഹെര്‍ലിന്റെയും ഹെലേനയുടെയുമെല്ലാമല്ലാം.

എന്നാല്‍ ആകസ്മികമായി ജോബിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹെര്‍ലിനും ഹെലേനയ്ക്കും ഒന്നരവയസ്സുള്ളപ്പോളാണ് അമ്മയെന്ന തണല്‍ മാഞ്ഞത്. ഒരു വര്‍ഷത്തിനിപ്പുറം എല്ലാമെല്ലാമായിരുന്ന അച്ഛനും അമ്മയ്ക്ക് അരികിലേക്ക് യാത്രയായി.

കോന്നി ആനകുത്തി സ്വദേശികളായ ടീന ജോബി ദമ്പതികള്‍ക്ക് നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ഡല്‍ഹിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നു.

ഗര്‍ഭിണിയായിരുന്നപ്പോഴാണ് ടീനയ്ക്ക് സ്തനാര്‍ബുദം കണ്ടെത്തിയത്. തുടര്‍ന്ന് ഏഴാം മാസത്തില്‍ ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു.

കാന്‍സര്‍ ബാധ തിരിച്ചറിഞ്ഞതോടെ നാട്ടിലെക്ക് താമസം മാറിയികുന്നു. ടീന ഒരു വര്‍ഷം നീണ്ട ചികിത്സകള്‍ക്കൊടുവില്‍ ആരോഗ്യം വീണ്ടെടുത്തിരുന്നു.

എന്നാല്‍, അധികം വൈകാതെ ടീനയുടെ ശ്വാസകോശത്തിലും കാന്‍സര്‍ പിടിമുറുക്കി. മാസങ്ങള്‍ ചികിത്സകള്‍ നടത്തിയെങ്കിലും 2022 ജനുവരി 19ന് ടീന മരണത്തിന് കീഴടങ്ങി.

തുടര്‍ന്ന് ജോബിയും മക്കളും കൊടുമണ്ണില്‍ സഹോദരി ജിന്‍സി മാത്യുവിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.

ജിന്‍സിയുടെ സംരക്ഷണയിലാണ് കുട്ടികള്‍ വളര്‍ന്നത്. കൊടുമണ്ണില്‍ കച്ചവടസ്ഥാപനം ആരംഭിച്ച്‌ മക്കളുമൊത്ത് ജീവിതത്തിലേക്ക് പതിയെ ചുവടുറപ്പിച്ചു തുടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം.

ടീനയ്ക്ക് രോഗം സ്ഥിരീകരിച്ച നാള്‍ മുതല്‍ ഹെര്‍ലിനെയും ഹെലേനയെയും കൈപിടിച്ചു നടത്തിയ ജിന്‍സിയുടെയും കുടുംബത്തിന്റെയും പരിചരണത്തിലാണ് ഇപ്പോള്‍ കുട്ടികള്‍.

ജോബിയുടെ മൃതദേഹം ഇന്ന് ആനകുത്തി ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കരിക്കും.

Related posts

Leave a Comment