വഴിയില്‍ കൂടി പോയ പെണ്‍കുട്ടി ചിരിച്ചപ്പോള്‍ കളിയാക്കി; കൂട്ടുകാരനെ അടിച്ചു കൊന്നു

തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ യുവ എഞ്ചിനീയര്‍ കൊല്ലപ്പെട്ട കേസില്‍ സുഹൃത്ത് അറസ്റ്റില്‍. പുറ്റേക്കര സ്വദേശി അരുണ്‍ലാല്‍ കൊല്ലപ്പെട്ട കേസിലാണ് സുഹൃത്തും ബേക്കറി ജീവനക്കാരനുമായ ടിനു അറസ്റ്റിലായത്. വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ കളിയാക്കിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ, അരുണ്‍ലാലും ടിനുവും ദിവസവും ഒന്നിച്ചിരുന്നാണ് മദ്യപിക്കുന്നത്. ഇരുവരും വൈകുന്നേരം തമ്പടിക്കാറുള്ള വഴിയില്‍ കൂടി സ്ഥിരമായി നടന്നു പോകുന്ന പെണ്‍കുട്ടി ഒരു ദിവസം ടിനുവിനെ നോക്കി ചിരിച്ചു. പിറ്റേന്ന് ഈ പെണ്‍കുട്ടി വരുന്ന സമയത്ത് അരുണ്‍ലാല്‍ കളിയാക്കി. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളില്‍ ഈ പെണ്‍കുട്ടി ടിനുവിനെ ഗൗനിക്കാറുണ്ടായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വലിയ തര്‍ക്കമായി. ടിനുവിന് അരുണിനോട് കടുത്ത പകയാവുകയും കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് പ്രകാരം കഴിഞ്ഞ ദിവസം അരുണിനെ ബൈക്കില്‍ വീട്ടില്‍ എത്തിക്കാമെന്ന് ടിനു പറഞ്ഞു. വീട്ടിലേക്കുള്ള വഴിയില്‍ വച്ച്‌ ടിനു…

പ്രണയത്തിലായിരുന്നപ്പോള്‍ പല സ്ഥലങ്ങളില്‍ വച്ചും കണ്ടു, കൊന്നത് അവള്‍ ഇനി ആരെയും ചതിക്കരുതെന്ന് കരുതി; പ്രതിയുടെ മൊഴി പുറത്ത്

വര്‍ക്കല: പ്രണയത്തിന്റെ പേരില്‍ ഇനി അവള്‍ ആരെയും ചതിക്കരുതെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്ന് സംഗീത കൊലക്കേസില്‍ അറസ്റ്റിലായ ഗോപുവിന്റെ മൊഴി. താനുമായി മാസങ്ങളോളം പ്രണയത്തിലായിരുന്ന സംഗീത വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം പിന്മാറിയതാണ് ടാപ്പിംഗ് തൊഴിലാളിയായ ഗോപുവിന്റെ വൈരാഗ്യത്തിന് കാരണം. പ്രണയത്തിലായിരിക്കെ നിരവധി സ്ഥലങ്ങളില്‍വച്ച്‌ തങ്ങള്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സംഗീതയെ കാണാന്‍ വീട്ടില്‍ ചെന്നിട്ടുണ്ടെന്നും ഗോപു പൊലീസിനോടു പറഞ്ഞു. ഏതാനും മാസം മുമ്പ് താനുമായുള്ള അടുപ്പത്തിന് സംഗീതയുടെ വീട്ടുകാര്‍ വിസമ്മതിക്കുകയും തന്റെ വീട്ടിലെത്തി പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് ഉപദേശിക്കുകയും ചെയ്തതു മുതലാണ് പ്രതികാരം തോന്നിയത്. തന്നെ ഉപേക്ഷിച്ച സംഗീത അഖിലെന്ന പേരില്‍ മറ്റൊരു ഫോണില്‍ നിന്ന് താന്‍ നടത്തിയ പ്രണയാഭ്യര്‍ത്ഥനയില്‍ വീണതോടെ എങ്ങനെയും വകവരുത്തണമെന്ന ചിന്തയായി. ആഴ്ചകളോളം ചാറ്റ് ചെയ്തും ഫോണില്‍ സംസാരിച്ചും സംഗീതയുടെ വിശ്വാസം നേടിയശേഷമാണ് അരുംകൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. കൊലപാതകത്തിനായി ബട്ടണ്‍ പ്രസ് ചെയ്യുമ്പോൾ വായ്ത്തല പുറത്തേക്ക്…

കൊല്ലത്ത് മൂന്നിടങ്ങളില്‍ എന്‍ ഐ എ റെയ്‌ഡ്‌

കൊല്ലത്ത് മൂന്നിടങ്ങളില്‍ എന്‍ ഐ എ റെയ്‌ഡ്‌. കൊല്ലം കരുനാഗപ്പള്ളിയിലും ചക്കുവള്ളിയിലും ഓച്ചിറയിലുമാണ് റെയ്‌ഡ്‌ നടക്കുന്നത്. പി എഫ് ഐ നേതാവായിരുന്ന സിദ്ദിഖ് റാവുത്തറിൻറെ ചക്കുവള്ളിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത് ഇപ്പോള്‍. ഓച്ചിറ സ്വദേശി അന്‍സാരിയുടെയും കരുനാഗപ്പള്ളി സ്വദേശി ഷമീറിന്റെയും വീടുകളിലാണ് പരിശോധന നടക്കുന്നുണ്ട്. പരിശോധനയില്‍ ചക്കുവള്ളിയില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും രണ്ട് ബുക്ക് ലെറ്റുകളും ഓച്ചിറയില്‍ നിന്ന് മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, പി.എഫ്.ഐ യൂണീഫോമും പിടിച്ചെടുത്തു. സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്‌ഡ്‌. ഏറ്റവും കൂടുതല്‍ എറണാകുളം റൂറലില്‍ – 12 കേന്ദ്രങ്ങളില്‍. പി.എഫ്.ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് പരിശോധന. തിരുവനന്തപുരം ജില്ലയില്‍ മൂന്നു സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കല്‍, നെടുമങ്ങാട്, പള്ളിക്കല്‍. എന്നിവിടങ്ങളിലാണ് റെയ്‌ഡ്‌ നടക്കുകയാണ്. പത്തനംതിട്ടയില്‍ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ്‌ റാഷിദിന്റെ വീട്ടില്‍ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം…

ജീവിതപങ്കാളിയെക്കുറിച്ച്‌ മനസ് തുറന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തന്‍റെ ജീവിതപങ്കാളിയെ എങ്ങനെ ആയിരിക്കണമെന്ന് മനസ് തുറന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്‍റെ അമ്മയുടേയും മുത്തശിയുടേയും സ്വഭാവഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരാളെയാണ് ജീവിത പങ്കാളിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും മേന്മകളുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും തന്‍റെ അമ്മയുടേയും മുത്തശിയുടേയും സ്വഭാവ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരാള്‍ ജീവിത പങ്കാളിയായാല്‍ കൂടുതല്‍ നന്നാകുമെന്ന് കരുതുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ദിരാ ഗാന്ധി തന്‍റെ രണ്ടാമത്തെ അമ്മയാണെന്നും തന്‍റെ ജീവിതമാകെ നിറഞ്ഞുനില്‍ക്കുന്ന സ്നേഹമാണെന്നും രാഹുല്‍ പറഞ്ഞു.

ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ ടോവിനോ തോമസ്

ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ എത്തി നടന്‍ ടോവിനോ തോമസ്. ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘അദൃശ്യ ജാലകങ്ങള്‍’ എന്ന പുതിയ ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പതിവ് ഗെറ്റപ്പില്‍ നിന്നെല്ലാം വ്യത്യസ്തമായി വേറിട്ട ലുക്കിലാണ് ടൊവിനോ ഇത്തവണ സ്‌ക്രിനിലെത്തുന്നത്. മുഷിഞ്ഞ ഷര്‍ട്ടും പാന്റും ധരിച്ച്‌ ഇരുണ്ട നിറത്തില്‍ മുടി പറപ്പിച്ചുള്ള ലുക്കിലാണ് താരം എത്തുന്നത്. ടൊവിനോ തന്നെയാണ് പുതിയ ലുക്ക് പങ്കുവച്ചത്. ‘അദൃശ്യ ജാലകങ്ങള്‍’ സിനിമയില്‍ പേരില്ലാത്ത കഥാപാത്രമാണെന്ന് താരം പറയുന്നു. സര്‍റിയലിസത്തില്‍ വേരുന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേതെന്നും താരം വ്യക്തമാക്കുന്നു. ചിത്രത്തിലെ പേരില്ലാത്ത യുവ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ടോവിനോ പറയുന്നു. വളരെ സവിശേഷമായ ഒരു പ്രൊജക്റ്റിന്റെയും എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്റെയും ചെറിയൊരു കാഴ്ച ഇതാ! ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങളിലെ പേരില്ലാത്ത യുവാവിന് ജീവന്‍ നല്‍കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന്…

ഫ്ലെക്സിനു പിന്നില്‍ വലതുപക്ഷ നീക്കം; ഭിന്നതയെന്ന് വരുത്തുന്നു: പി.ജയരാജന്‍

കണ്ണൂര്‍:സിപിഎമ്മിലെ ഉന്നത നേതാക്കളായ ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള പോര് തെരുവിലേക്ക്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇരു നേതാക്കളേയും അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമായിരിക്കേയാണ് പോര് തെരുവിലേക്കുമെത്തിയത്. അഴീക്കോട് കാപ്പില്‍ പീടികയില്‍ പി. ജയരാജ അനുകൂലികള്‍ ബോര്‍ഡ് സ്ഥാപിച്ചത്. ജയരാജന്റെ ചിത്രത്തിന് താഴെയായി ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണമെന്നും ഒന്ന് വര്‍ഗ്ഗ ശത്രുവിന് നേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇ.പി. ജയരാജനെതിരായ പി. ജയരാജന്റെ പരാതി പിഴയ്ക്കുന്ന നേതൃത്വത്തിനെതിരെയുള്ളതാണെന്ന ന്യായീകരണമാണ് പിജെ അനുകൂലികള്‍ ഉയര്‍ത്തുന്നത്. സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റംഗവും ഐ. ആര്‍.പി.സി ചെയര്‍മാനുമായ എം. പ്രകാശന്റെ അഴീക്കോട് കാപ്പിലെ പീടികയ്ക്കടുത്തെ വീടിനടത്താണ് പി. ജയരാജന് അനുകൂലമായി ബോര്‍ഡുയര്‍ന്നത്. നിരവധിതവണ സി.പി. എമ്മില്‍ ഒതുക്കപ്പെട്ട പി.ജയരാജന്‍ അനുകൂലസാഹചര്യം ലഭിച്ചപ്പോള്‍ വീണ്ടും ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നത് അദ്ദേഹത്തെ ആരാധിക്കുന്ന പ്രവര്‍ത്തകരെ…

സ്വർണക്കടത്ത് ക്വട്ടേഷൻ തലവനായ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകി ഡിവൈഎഫ്ഐ

കണ്ണൂർ ∙ കേസുകളിൽ പ്രതിയും അനഭിമതനുമായ ആകാശ് തില്ലങ്കേരിക്കു ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എം.ഷാജർ. ക്രിക്കറ്റ് മത്സരത്തിലെ വിജയത്തിനാണ് ആകാശിനു ഡിവൈഎഫ്ഐ നേതാവ് സമ്മാനം നൽകിയത്. സ്വർണക്കടത്ത് ക്വട്ടേഷൻ തലവനെന്ന് സിപിഎം വിശേഷിപ്പിച്ചയാളാണ് ആകാശ്. ഈ സംഘവുമായി ബന്ധപ്പെടുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. കരിപ്പൂർ സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്താണ്. സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയതിനു ഡിവൈഎഫ്എ ആകാശിനെതിരെ നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു.

യുഎസില്‍ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുമ്ബോള്‍ അപകടം; 3 ഇന്ത്യക്കാര്‍ മരിച്ചു

വാഷിങ്ടന്‍ ∙അതിശൈത്യത്തില്‍ യുഎസിലെ അരിസോനയില്‍ 3 ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം. ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുല്‍ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. തണുത്തുറഞ്ഞ വുഡ്സ് കാന്യന്‍ തടാകത്തിലൂടെ നടക്കുമ്ബോള്‍ തെന്നിവീണായിരുന്നു അപകടം. ഡിസംബര്‍ 26ന് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടമുണ്ടായതെന്നു വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചാന്‍ഡ്‍ലര്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഹരിതയെ വെള്ളത്തില്‍നിന്നു പുറത്തെടുത്തു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. നാരായണ, ഗോകുല്‍ എന്നിവരെ മരിച്ച നിലയാണു കണ്ടെത്തിയതെന്നും പ്രവിശ്യ ഷെരീഫ് വ്യക്തമാക്കി. സൈക്ലോണ്‍ ബോംബ് എന്ന ശീതക്കൊടുങ്കാറ്റിന്റെ ദുരിതത്തിലാണു യുഎസ്. 3,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 25 കോടിയോളം ജനങ്ങളെ ശൈത്യബോംബ് ബാധിച്ചു. നിരവധി പേര്‍ കൊല്ലപ്പെട്ടു. മധ്യരേഖാ പ്രദേശത്തെ ചൂടേറിയ വായു മുകളിലേക്ക് ഉയര്‍ന്ന് രൂപപ്പെടുന്ന വായുരഹിത പ്രദേശത്തേക്ക് ആര്‍ട്ടിക് ധ്രുവമേഖലയില്‍ നിന്നുള്ള അതിശൈത്യക്കാറ്റ്…

ക്രിട്ടിക്സ് അവാർഡിൽ തിളങ്ങി ശ്രുതി രാമചന്ദ്രൻ

കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ തിളങ്ങി നടി ശ്രുതി രാമചന്ദ്രൻ. സെറ്റ് സാരിയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. മധുരം സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരമായിരുന്നു ശ്രുതിക്ക് ലഭിച്ചത്. ‘ജൂൺ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രമായിരുന്നു മധുരം. ശ്രുതിയുടെ ഭർത്താവും തിരക്കഥാകൃത്തുമായ ഫ്രാൻസിസ് തോമസും അവാർഡ് ചടങ്ങിൽ എത്തിയിരുന്നു. രാജേഷ് കെ. രാമൻ സംവിധാനം ചെയ്യുന്ന നീരജയാണ് നടിയുടെ പുതിയ പ്രോജക്ട്.

തിരുവനന്തപുരത്ത് യുവാവിന്റെ കാല്‍ വെട്ടിമാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലില്‍ യുവാവിന്റെ കാല്‍ വെട്ടിമാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ആറ്റുകാല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. ഒട്ടേറെ കേസുകളില്‍ പ്രതിയായ ബിജു, ശിവന്‍ എന്നിവരാണ് ശരത്തിനെ ആക്രമിച്ചത്. ഗുണ്ടാപ്പകയാണ് ആക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശരത്തും നിരവധി കേസുകളില്‍ പ്രതിയാണ്. വെട്ടേറ്റ ശരത്തും വെട്ടിയ ശിവനും ബിജുവും ഒരേ ഗുണ്ടാ സംഘത്തില്‍പ്പെട്ടവരാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ശിവന്റെയും ബിജുവിന്റെയും ഓട്ടോറിക്ഷ കഴിഞ്ഞദിവസം ശരത് തകര്‍ത്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ശരത്തിനെ വെട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.