പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസ്; ‘ആടുതോമ’യ്ക്ക് ഭദ്രന്റെ സമ്മാനം;

മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് സ്ഫടികം. ചിത്രത്തിലെ ആടുതോമ എന്ന കഥാപാത്രത്തേയും ചിത്രത്തിലെ ഡയലോഗുകളുമെല്ലാം ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രം വീണ്ടും തിയറ്ററില്‍ എത്തുകയാണ്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മോഹന്‍ലാലിന് സംവിധായകന്‍ ഭദ്രന്‍ നല്‍കിയ സമ്മാനമാണ്. പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസാണ് ഭദ്രന്‍ മോഹന്‍ലാലിന് സമ്മാനിച്ചത്. ചിത്രത്തില്‍ ആടുതോമ ധരിക്കുന്ന അതേ ഗ്ലാസാണ് മോഹന്‍ലാലിന് നല്‍കിയത്. സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ട് റെക്കോര്‍ഡിങ്ങിന് എത്തിയപ്പോഴാണ് സ്പെഷ്യല്‍ ഗിഫ്റ്റ് സമ്മാനിച്ചത്. ദി മിസ്റ്റിക്സ് റൂം സ്റ്റുഡിയോ മോഹന്‍ലാല്‍ റെക്കോര്‍‍ഡിങ് നടത്തുന്നതിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. പാട്ടുപാടുമ്പോഴും മോഹന്‍ലാലിന്റെ മുഖത്ത് റെയ്ബാന്‍ ഗ്ലാസ് കാണാം. സിനിമയിലെ മോഹന്‍ലാല്‍ തന്നെ പാടി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ഗാനമായ ഏഴിമലൈ പൂഞ്ചോല എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെയാകും പാടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പാട്ട് റെക്കോര്‍ഡ്…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കി സൗദി ക്ലബ്; സൂപ്പര്‍താരത്തെ അല്‍ നാസര്‍ വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്

റിയാദ്: കാത്തിരിപ്പുകള്‍ക്കൊടുവില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൌദി അറേബ്യന്‍ ക്ലബ് സ്വന്തമാക്കി. പ്രതിവര്‍ഷം 1,770 കോടി രൂപ പ്രതിഫലം നല്‍കി സൗദി അറേബ്യന്‍ ക്ലബായ അല്‍ നസര്‍ ആണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്. നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും കോച്ചിനുമെതിരെ ഒരു അഭിമുഖത്തില്‍ ആഞ്ഞടിച്ചതോടെയാണ് റൊണാള്‍ഡോ അവിടെനിന്ന് പുറത്തായത്. ലോകകപ്പില്‍ ഫ്രീ ഏജന്റായിട്ടാണ് ക്രിസ്റ്റ്യാനോ കളിച്ചത്. ‘ചരിത്രം എഴുതപ്പെടുകയാണ്. ഇത് വിജയങ്ങളിലേക്ക് എത്താന്‍ ഞങ്ങളുടെ ക്ലബിനെ മാത്രമല്ല, ലീഗിനേയും രാജ്യത്തേയും ഞങ്ങളുടെ തലമുറകളേയും ഈ ട്രാന്‍സ്ഫര്‍ സ്വാധീനിക്കും’, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെടുത്തെന്ന വാര്‍ത്ത സ്ഥിരീകരിച്ച്‌ അല്‍ നസര്‍ ട്വീറ്റ് ചെയ്തു. History in the making. This is a signing that will not only inspire our club to achieve even greater success but inspire…

പുതുവർഷത്തിൽ സജി ചെറിയാൻ തിരികെ മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഉടന്‍

തിരുവനന്തപുരം: സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി എത്തുന്നത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്. ജനുവരി 23ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിന് മുന്‍പ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് തീരുമാനമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി തീരുമാനിക്കാന്‍ ആണ് ധാരണയായിരിക്കുന്നത്. തിയതി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. സജി ചെറിയാന്‍ വിവാദ പ്രസംഗത്തിന്റെ പേരില്‍ രാജി വെച്ചപ്പോള്‍ അദ്ദേഹത്തിന് പകരം മറ്റൊരു മന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്കായി നല്‍കുകയാണ് ചെയ്തത്. തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ക്ലീന്‍ ചീറ്റ് നല്‍കിയതോടെ സജി ചെറിയാനെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതില്‍ മറ്റ്…

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്; മുഖ്യപ്രതി ശ്യാംലാല്‍ പിടിയില്‍

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. മുഖ്യപ്രതി ശ്യാംലാലാണ് പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്ന ശ്യാംലാലിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് പുലര്‍ച്ചെയോടെയാണ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. കേസിലെ മറ്റ് പ്രതികളായ ദിവ്യ നായര്‍, ഇടനിലക്കാരന്‍ അഭിലാഷ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ശ്യാംലാലിനെയും പിടികൂടിയത്. ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 14 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. നിലവില്‍ ശ്യാംലാലില്‍ നിന്നും വിശദമായ മൊഴിയെടുത്തുവരികയാണ്. തട്ടിപ്പിനിരയായ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി ടൈറ്റാനിയത്തില്‍ എത്തിച്ചത് ശ്യാംലാലാണ്. അതേസമയം സംഭവത്തില്‍ മറ്റൊരു പ്രധാന പ്രതിയായ ഒരാള്‍കൂടി പിടിയിലാകാനുണ്ട്. ടൈറ്റാനിയം ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്ബിയാണ് പിടിയിലാകാനുള്ളത്. ഇയാള്‍ക്കായി ഊര്‍ജ്ജിത അന്വേഷണം തുടരുകയാണ്.

വയനാട് വാകേരിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ എസ്റ്റേറ്റിൽ ചത്ത നിലയിൽ

വയനാട്: വാകേരിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ചത്തു. പത്ത് വയസ് തോന്നിക്കുന്ന കടുവയുടെ ജഡം ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസം മുന്‍പാണ് കടുവ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്. ഇന്നലെ രാത്രി കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്‌റ്റേറ്റിലേക്ക് കടുവ കയറിയതായി കണ്ടെത്തിയിരുന്നു. കടുവയുടെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. കടുവകളുമായുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ചതാവാം ഇതെന്നാണ് സൂചന. കടുവ ഭീതിയിലായ വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വീണ്ടും കടുവ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയാല്‍ മയക്കുവെടിവെച്ച്‌ വീഴ്ത്താനായിരുന്നു അധികൃതരുടെ നീക്കം.

മോദിയുടെ മുഖഛായ: പാപ്പാഞ്ഞിയുടെ പഴയ മുഖം കീറി, ഇനി പുതിയ മുഖം

കാര്‍ണിവലിന്റെ ഭാഗമായി കത്തിക്കാന്‍ വെച്ചിരുന്ന പാപ്പാഞ്ഞിയുടെ മുഖം അഴിച്ചുമാറ്റിയെന്നും മാറ്റം വരുത്തുമെന്നും സംഘാടക സമിതി. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രൂപസാദൃശ്യമുണ്ടെന്ന് ആരോപിച്ച്‌ ബിജെപി രംഗത്തെത്തിയതിന് പിന്നാലെയാണ് സംഘാടകരുടെ നടപടി. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ പാപ്പാഞ്ഞി നിര്‍മ്മാണം ബിജെപി തടഞ്ഞതും മോദിയുടെ രൂപമുള്ള പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു. പാപ്പാഞ്ഞിയുടെ മുഖം അഴിച്ചുമാറ്റി. തര്‍ക്കത്തിന് താല്‍പര്യമില്ല. നൂറ്റാണ്ടുകളായി പ്രദേശത്ത് നടത്തിവരുന്ന ചടങ്ങാണ് പാപ്പാഞ്ഞിയെ കത്തിച്ച്‌ പുതുവത്സരത്തെ വരവേല്‍ക്കുക എന്നത്. ആഘോഷത്തിനായി തയ്യാറാക്കിയ പാപ്പാഞ്ഞി ആരോപണ വിധേയമായപ്പോള്‍ ആര്‍ക്കും ആക്ഷേപം ആകരുതെന്ന് കരുതിയും തര്‍ക്കം ഉണ്ടാകാതിക്കാന്‍ വേണ്ടിയുമാണ് സ്ഥാപിച്ച പാപ്പാഞ്ഞിയെ അഴിച്ച്‌ മാറ്റിയത്,’ സംഘാടക സമിതി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍‍ മോദി വിടവാങ്ങി; മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളിലേക്കെന്ന് മകന്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി(100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച്‌ സെന്റര്‍ ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്. മാതാവിന് അന്തിമോപചാരം അര്‍പ്പിച്ച അദ്ദേഹം വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. ഗാന്ധിനഗറിലെ ശ്മശാനത്തിലാണ് സംസ്‌കാരചടങ്ങ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ മാറ്റിയിട്ടില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ദേഹം സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും. ചൊവ്വാഴ്ച രാത്രിയാണ് മാതാവ് ഹീരാബെന്നിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ പ്രധാനമന്ത്രി ആശുപത്രിയിലെത്തി മാതാവിനെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനിലതൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വിദഗ്ധ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂണിലാണ് മാതാവിന് നൂറ് വയസ് തികഞ്ഞത്. മാതാവിന്റ മരണം അദ്ദേഹം ഹൃദയസ്പര്‍ശിയായ ട്വീറ്റിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. മഹത്തായ…

നടി റിയയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; പ്രകാശ് കുമാറിന് കുരുക്കായത് മൊഴിയിലെ വൈരുദ്ധ്യം

ഹൗറ: നടി റിയാകുമാരിയുടെ മരണത്തില്‍ ഭര്‍ത്താവും സിനിമ നിര്‍മ്മാതാവുമായ പ്രകാശ് കുമാര്‍ അറസ്റ്റില്‍. ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഇന്നലെ രാവിലെ ആറിന് പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ വെച്ചാണ് റിയ വെടിയേറ്റ് കൊല്ലപ്പെട്ടത്. റിയയും പ്രകാശ് കുമാറും മകളും കൊല്‍ക്കത്തയിലേയ്ക്കുള്ള യാത്രയ്‌ക്കിടെ അക്രമിക്കപ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ ബഗ്‌നാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹിശ്രേഖയ്ക്ക് സമീപം മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു എന്നാണ് ഭര്‍ത്താവ് നല്‍കിയ മൊഴി. അക്രമികളുടെ മര്‍ദ്ദനത്തിനിരയായ പ്രകാശ് കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റിയയ്‌ക്ക് വെടിയേറ്റല്‍ക്കുകയായിരുന്നെന്നാണ് വാദം. പിന്നാലെ ആക്രമികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് സഹായം തേടി മൂന്ന് കിലോമീറ്ററോളം പ്രകാശ് സഞ്ചരിച്ചു. ശേഷം നാട്ടുകാരുടെ സഹായത്തോടെ റിയാകുമാരിയെ ഉലുബേരിയയിലെ എസ്.സി.സി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, ഫോറസിക് വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ കാറിന്റെ പിന്‍സീറ്റിലായി സാധാരണയിലധികം അളവില്‍ രക്തവും ബുള്ളറ്റ്…

2036 ഒളിംപിക്സ് ‘സ്വന്തമാക്കാൻ’ ഇന്ത്യ പരിശ്രമിക്കും; ഗുജറാത്തിനെ വേദിയായി ഉയർത്തിക്കാട്ടും

ന്യൂഡൽഹി : 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര കായികമന്ത്രിഅനുരാഗ് താക്കൂര്‍ . ഇതോടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ അധ്യക്ഷപദവി രാഷ്ട്രീയക്കാര്‍ക്ക് നല്‍കാതെ പി.ടി. ഉഷ എന്ന കായികതാരത്തെ തന്നെ കൊണ്ടുവന്നതിന് പിന്നില്‍ മോദിക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്നാണ് കരുതുന്നത്. 2036ലെ ഒളിമ്പിക്സ് ഇന്ത്യയിലെ‍ നടത്താനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. 2036ലെ സമ്മര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ ഇന്ത്യയും പങ്കെടുക്കുമെന്ന് ബുധനാഴ്ചയാണ് അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയത്. 2032 വരെയുള്ള ഒളിമ്പിക്സ് നടത്തേണ്ട രാജ്യങ്ങളുടെ പട്ടിക നേരത്തെ ഉറപ്പിക്ക്പെട്ട സാഹചര്യത്തിലാണ് 2036ലെ ഒളിമ്പിക്സ് നടത്തിപ്പിന് ഇന്ത്യ ശ്രമിക്കുന്നത്. 2023 സെപ്തംബറില്‍ മുംബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ഒളിപി ക് അസോസിയേഷന്‍ (ഐഒസി) യോഗത്തില്‍ ഐഒസി അംഗങ്ങള്‍ക്ക് മുൻപാകെ ഇന്ത്യയില്‍ 2036ലെ ഒളിമ്പിക്സ് നടത്താനുള്ള സാധ്യതയെക്കുറിച്ച്‌…

സിബിഐ തേടിയത് 2 ഉത്തരം; 68കാരന് 34കാരിയെ കീഴ്‌പ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍

തിരുവനന്തപുരം: നീണ്ട ഒമ്പതു വര്‍ഷം കേരള രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡനക്കേസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമാവുകയായിരുന്നു. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെതിരെ സിപിഎമ്മിന്റെ ആയുധമായിരുന്നു സോളാര്‍ പീഡനക്കേസ്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനൊടുവിലാണ് പീഡന ആരോപണത്തിന് തെളിവില്ലെന്ന് കണ്ടെത്തുന്നത്. ജുഡീഷ്യല്‍ കമ്മിഷനും അതിനു പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ ലഭിക്കുമ്പോൾ സിബിഐ ഇന്‍സ്പെക്ടര്‍ നിപുന്‍ ശങ്കറും സംഘവും ആദ്യം കണ്ടെത്താന്‍ ശ്രമിച്ചത് ഈ 2 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്. പീഡനം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നോ? പരാതിക്കാരിയും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അന്വേഷണസംഘം ആദ്യം തേടിയത്. പീഡനം നടന്നെന്നു പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍…