ലോകകപ്പില്‍ മൊറോക്കോയോട് പരാജയപ്പെട്ടതിന് പിന്നാലെ ബെല്‍ജിയത്തില്‍ ആരാധകരുടെ കലാപം

ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ മോറോക്കോ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കലാപം. തോല്‍വിയില്‍ പ്രകോപിതരായ കലാപകാരികള്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സ്ഥിതി നിയന്ത്രണാതീതമായതിന് പിന്നാലെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിലും പ്രയോഗിച്ചു. ‘മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഡസന്‍ കണക്കിന് ആളുകള്‍ പോലീസുമായി ഏറ്റുമുട്ടി. ഇത് പൊതു സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി’യെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ആരാധകരുടെ ആക്രമണത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കലാപകാരികള്‍ പടക്കം പൊട്ടിച്ച്‌ പ്രതിഷേധിക്കുന്നതിന് ഇടയിലാണ് മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ബ്രസല്‍സില്‍ മെട്രോ സ്റ്റേഷന്‍ അടച്ചിട്ടു, നഗരത്തിന്റെ ചില ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് നൂറിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ‘ ആരാധകരുടെ ആക്രമണങ്ങളില്‍ ഞാന്‍ ശക്തമായി അപലപിക്കുന്നു. പോലീസ് ഇതിനകം തന്നെ ശക്തമായി ഇടപെട്ടിട്ടുണ്ട്. ക്രമസമാധാനം നിലനിര്‍ത്താന്‍ പോലീസ് തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രശ്‌നമുണ്ടാക്കുന്നവരെ…

ഖത്തറിലും താരം സഞ്ജു തന്നെ! ഫിഫ ലോകകപ്പ് വേദിയിലും കട്ടയ്ക്ക് പിന്തുണ

ദോഹ: എത്ര നല്ല പ്രകടനം പുറത്തെടുത്താലും സഞ്ജുവിനെ തുടര്‍ച്ചയായി ടീമില്‍ നിലനിര്‍ത്തില്ലെന്ന എന്തോ വാശി സെലക്ടര്‍മാര്‍ക്കും ബിസിസിഐക്കും ഉണ്ടെന്ന് തോന്നും അവരുടെ പ്രവൃത്തികള്‍ കാണുമ്പോൾ ദിനേന സാമൂഹിക മാധ്യമങ്ങളില്‍ ഇക്കാര്യ പറഞ്ഞ് ആരാധകരുടെ കലിപ്പും ഉണ്ടാകാറുണ്ട്. ഇന്ത്യന്‍ ടീം ഏത് രാജ്യത്ത് പര്യടനത്തിന് പോയാലും സഞ്ജുവിന് വന്‍ സപ്പോര്‍ട്ടാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന ഖത്തറില്‍ പോലും ആരാധകര്‍ സഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കുന്നു. ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളില്‍ സഞ്‍ജുവാണ് താരം. സഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കുന്ന പോസ്റ്ററുമായാണ് ആരാധക കൂട്ടം ഖത്തറിലെ സ്റ്റേഡിയത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രം രാജസ്ഥാന്‍ റോയല്‍സ് ടീം സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടിട്ടുമുണ്ട്. ഖത്തര്‍ ലോകകപ്പില്‍ നിങ്ങള്‍ ആരെയാണ് പന്തുണയ്ക്കുന്നത്- എന്ന കുറിപ്പോടെയാണ് ടീം ഇതിന്റെ ചിത്രങ്ങള്‍ പങ്കിട്ടത്. Everybody: Who are you supporting at the FIFA World Cup? Us:…

സ്പെയിനെ തടഞ്ഞ് ജർമനി; ആവേശപ്പോരിൽ സമനില മാത്രം

ആരാധകലക്ഷങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന ജര്‍മനി സ്പെയിന്‍ പോരാട്ടം ആവേശകരമായ സമനിലയില്‍ പിരിഞ്ഞു. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഇന്ന് വെളുപ്പിന് നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ആക്രമണവും പ്രത്യാക്രമണവും പരസ്പരം പോരാടിയ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ആദ്യ ഗോള്‍ നേടിയത് സ്പെയിനായിരുന്നു. ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന ജര്‍മനി അവസാന മിനിറ്റുകളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് സമനില പിടിച്ചെടുക്കുകയായിരുന്നു

വിഴിഞ്ഞത്തേത് ആസൂത്രിതമായി നടന്ന തിരക്കഥ: സമരസമിതി

തിരുവനന്തപുരം:വിഴിഞ്ഞത്തുണ്ടായത് ആസൂത്രിതമായി നടന്ന തിരക്കഥയുടെ ഭാഗമായുള്ള കാര്യങ്ങളെന്ന് സമരസമിതി കണ്‍വീനര്‍ ഫാ.യൂജിന്‍ പെരേര. സമാധാനമായി സമരം ചെയ്തവരെ ഒരു വിഭാഗം പ്രകോപിപ്പിച്ചു. പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ സമരപന്തലില്‍വന്ന് സ്ത്രീകളെ അവഹേളിക്കുകയും അക്രമിക്കുകയും ചെയ്തു. പലയിടത്തുനിന്ന് സമരപന്തലിലേക്ക് വന്ന വൈദികരെ വഴിയില്‍ തടഞ്ഞുവച്ച്‌ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചു. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ വൈദികരടക്കം താഴെ വീണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം അറസ്റ്റ് ചെയ്ത സെല്‍ട്ടന്‍ സംഘര്‍ഷ സമയത്ത് സ്ഥലത്തില്ലാത്ത ആളാണ്. ഇയാളെ കസ്റ്റഡിയിലെടുത്തതിന്‍റെ കാരണം അന്വേഷിക്കാനെത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തില്‍ പോലീസ് പ്രകോപനമുണ്ടാക്കി. പോലീസിനു നേരെ സമരക്കാര്‍ നടത്തിയ അക്രമത്തെ ന്യായീകരിക്കുന്നില്ല. എന്നാല്‍ പോലീസ് സ്‌റ്റേഷന്‍റെ സമീപത്ത് വാഹനങ്ങള്‍ ഉള്‍പ്പെടെ തകര്‍ത്തത് ബാഹ്യശക്തികളാണ്. അദാനിയുടെ ഏജന്‍റുമാര്‍ സമീപത്തെ കെട്ടിടങ്ങളില്‍നിന്ന് കല്ലെറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്‍റെ…

3,000 പേർക്കെതിരെ കേസ്, 85 ലക്ഷത്തിന്റെ നഷ്ടം: വിഴിഞ്ഞത്ത് ഇന്ന് സര്‍വകക്ഷിയോഗം

വിഴിഞ്ഞത്തു തെരുവുയുദ്ധം. സമരക്കാര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. എസ്ഐ അടക്കം 36 പോലീസുകാര്‍ക്കു പരിക്ക്. പോലീസ് പലതവണ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സ്റ്റേഷന്‍ പരിസരത്തെ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. സര്‍ക്കാര്‍ വിഴിഞ്ഞം പോലീസിനെക്കൊണ്ടു കള്ളക്കേസുകളെടുപ്പിച്ചെന്ന് ആരോപിച്ചും അറസ്റ്റു ചെയ്ത അഞ്ചു പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുമാണ് തീരവാസികള്‍ സ്റ്റേഷന്‍ വളഞ്ഞത്. അടിച്ചു കാലൊടിച്ച എസ്ഐ ലിജോ പി മണിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. കസ്റ്റഡിയിലെടുത്ത അഞ്ചു പേരുടെ അറസ്റ്റു രേഖപ്പെടുത്തിയെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു. വിഴിഞ്ഞത്തു കനത്ത പൊലീസ് സന്നാഹം. സമീപ ജില്ലകളില്‍നിന്നും പൊലീസിനെ എത്തിച്ചിട്ടുണ്ട്. എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കുമാണു ക്രമസമാധാന ചുമതല. സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ സമരസമിതി നേതാക്കളുമായി അനുരഞ്ജന ചര്‍ച്ച നടത്തി. സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. സമരക്കാരുമായി കൂടിയാലോചന നടത്തിയശേഷം ഇന്നു…

പി.എസ്.എല്‍.വി-സി54 വിക്ഷേപണം വിജയം

ന്യൂഡല്‍ഹി: ഒമ്പത് കൃത്രിമ ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി-സി54 റോക്കറ്റ് വിക്ഷേപണം വിജയം. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ ശനിയാഴ്ച രാവിലെ 11.56നായിരുന്നു വിക്ഷേപണം. 1117 കിലോ ഗ്രാം ഭാരമുള്ള, സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യന്‍സാറ്റ്-3 ഉപഗ്രഹവും (ഇ.ഒ.എസ്-06) എട്ട് നാനോ സാറ്റലൈറ്റുകളുമാണ് പി.എസ്.എല്‍.വി-സി54 വഹിച്ചത്. രാജ്യത്തെ ആദ്യ സ്വകാര്യ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആനന്ദും ഇതില്‍ ഉള്‍പ്പെടും. ബംഗളൂരു കേന്ദ്രമായുള്ള പിക്സല്‍ എന്ന സ്ഥാപനമാണ് ആനന്ദ് നിര്‍മിച്ചത്. വിക്ഷേപിച്ച്‌ 17.17 മനിറ്റില്‍ ഓഷ്യാനോസാറ്റ്-3യെ 742 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ചതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. Andhra Pradesh | PSLV-C54 takes off from Satish Dhawan Space Centre in Sriharikota. pic.twitter.com/lxsOccncTg — ANI (@ANI) November 26, 2022

‘ഒഴിഞ്ഞ് പോകാന്‍ ഉദ്ദേശിക്കുന്നില്ല, നിയമപരമായി നേരിടും’; വീട് ഒഴിയാനുള്ള നോട്ടീസിന് പിന്നില്‍ ഗൂഢാലോചനയെന്ന് എസ് രാജേന്ദ്രന്‍

ഇടുക്കി: വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സബ് കളക്ടറുടെ നോട്ടീസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ‘ഏഴ് ദിവസത്തിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്തായാലും ഒഴിഞ്ഞുപോകാന്‍ ഉദ്ദേശിക്കുന്നില്ല. നിയമപരമായിട്ടാണെങ്കില്‍ ആ നിലയ്ക്ക് നേരിടാനാണ് തീരുമാനം. 2010ല്‍ ഹൈക്കോടതി പറഞ്ഞതിന് വിപരീതമായ നിലപാടാണ് കളക്ടര്‍ സ്വീകരിച്ചത്. പത്ത് സെന്റിന് താഴെ ഭൂമിയാണെങ്കില്‍ അവര്‍ക്ക് അവിടെ താമസിക്കാന്‍ അനുവാദമുണ്ട്. ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ് സബ്കളക്ടര്‍ക്ക് ലഭിച്ച പ്രേരണപ്രകാരം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ കളക്ടര്‍ മാത്രമാണെന്ന് കരുതുന്നില്ല. ഇതിന് പിന്നില്‍ ചിലയാളുകളാണ്. കോടതിയെ സമീപിച്ചുകഴിഞ്ഞു, ഇനി എല്ലാം വരുന്നതുപോലെ നേരിടും. ‘- എസ് രാജേന്ദ്രന്‍ പറഞ്ഞു. രാജേന്ദ്രന്‍ താമസിക്കുന്ന മൂന്നാര്‍ ഇക്കാ നഗറിലെ ഏഴ് സെൻറ് ഭൂമിയില്‍ നിന്ന് ഒഴിയണമെന്നാണ് സബ് കളക്ടറുടെ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പുറമ്പോക്കായതിനാല്‍ ഏഴ് ദിവസത്തിനകം…

വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷം; പ്രതിഷേധക്കാരും തുറമുഖ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി, കല്ലേറ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് വന്‍ സംഘര്‍ഷം. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന് നേരെയും ആക്രമണമുണ്ടായി. പദ്ധതി പ്രദേശത്തേക്ക് പാറയുമായി എത്തിയ ലോറികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. റോഡിന് നടുവില്‍ കിടന്നും പ്രതിഷേധമുണ്ടായി. തുടര്‍ന്ന് ലോറികള്‍ സ്ഥലത്ത് നിന്ന മാറ്റി. തുറമുഖ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ സംഘടിച്ചെത്തുകയായിരുന്നു. ഇവരെ തടയാന്‍ വേണ്ടി പദ്ധതിയെ അനുകൂലിക്കുന്നവരും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഹൈക്കോടതി വിധിക്ക് എതിരെ അപ്പീല്‍ പോകുമെന്നും സമരസമിതി അറിയിച്ചിരുന്നു. ലത്തീന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് തുറമുഖ നിര്‍മ്മാണം മൂന്നുമാസമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വീണ്ടും നിര്‍മ്മാണം ആരംഭിക്കാന്‍ കമ്ബനി തീരുമാനിച്ചത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ പൊലീസിന്…

വീണ്ടും നല്ലവനായ ഉണ്ണി; കുടുംബപ്രേക്ഷകരെ തേടി ‘ഷെഫീക്കിന്റെ സന്തോഷം’

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ‘മേപ്പടിയാന്‍’ സിനിമയിലെ വർക്ക് ഷോപ്പ് മെക്കാനിക് ജയകൃഷ്ണന്‍. രണ്ടാമത് ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷത്തില്‍’ ദുബായില്‍ പോയി തൊഴിലെടുത്ത് നാട്ടിലും വിദേശത്തും മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിച്ചു കഴിയുന്ന ഷെഫീക്കും ഇക്കാര്യങ്ങളില്‍ തുല്യര്‍. ചലച്ചിത്ര നിര്‍മാതാവാകുമ്പോള്‍, മലയാള സിനിമയുടെ പ്രധാന വരിക്കാരായ കുടുംബപ്രേക്ഷകരെ മുന്നില്‍ക്കണ്ട് അവതരിപ്പിക്കണം എന്ന കാര്യത്തില്‍ ഉണ്ണി രണ്ടുവട്ടവും നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിക്കുകയായിരുന്നു എന്ന് ഈ രണ്ടു ചിത്രങ്ങളും കണ്ടാല്‍ അനുമാനിക്കാം. ‘സെല്‍ഫ് ലെസ്സ്’ എന്ന് ഇംഗ്ലീഷ് ഒറ്റവാക്കില്‍ പറയാവുന്ന ഇവര്‍ പലപ്പോഴും ചെന്നുചാടുക, കൂടെ നിന്നവര്‍ വെട്ടിയ കുഴിയിലാവുമെന്നതില്‍ യാദൃശ്ചികതയില്ല. തരക്കേടില്ലാത്ത സമ്പാദ്യവുമായി നാട്ടിലേക്ക് വിമാനമിറങ്ങി, കളിക്കൂട്ടുകാരിയുമായുള്ള വിവാഹത്തിന് തയാറെടുക്കുന്ന ഷെഫീക്കിനായി പതിയിരിക്കുന്നത് അയാള്‍ സ്വപ്നത്തില്‍ പോലും നിനച്ചിരിക്കാത്ത വാരിക്കുഴികളാണ്. അതില്‍ നിന്നും അയാള്‍ കരകയറുന്നതെങ്ങനെയാവും? ആദ്യമായി നിര്‍മ്മിച്ച ചിത്രത്തിലേതെന്ന പോലെ ഓരോ കഥാപാത്രത്തിനും സൂക്ഷ്മതയോടെ കണ്ടെത്തിയ കാസ്റ്റിംഗ് മികവാണ്…

ഓസ്‌ട്രേലിയന്‍ യുവതിയെ കൊന്ന് നാടുവിട്ടു; അഞ്ച് കോടി തലയ്‌ക്ക് വിലയിട്ട കൊലയാളിയെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന യുവാവിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്. ഓസ്‌ട്രേലിയയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന 38കാരനായ രാജ്വീന്ദര്‍ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. ടോയ കോര്‍ഡിംഗ്ല എന്ന 24കാരിയെയാണ് രാജ്വീന്ദര്‍ കൊലപ്പെടുത്തിയത്. 2018ല്‍ ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ഇയാള്‍ ഇന്ത്യയിലേക്ക് കടന്നിരുന്നു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 1 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ (5.23കോടി രൂപ) പാരിതോഷികമായി നല്‍കുമെന്ന് ക്വീന്‍ലാന്‍ഡ് പോലീസ് പ്രഖ്യാപിച്ചിരുന്നു. 2018 ഒക്ടോബറില്‍ വാങ്കെറ്റി ബീച്ചില്‍ നായ്‌ക്കുട്ടിയുമായി നടക്കാനിറങ്ങിയ യുവതിയെ ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. കോര്‍ഡിംഗ്ല കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ ഭാര്യയേയും മൂന്ന് മക്കളേയും ഉപേക്ഷിച്ച്‌ ജോലി രാജി വച്ച്‌ രാജ്വീന്ദര്‍ നാട് വിടുകയായിരുന്നു. ക്വീന്‍ലാന്‍ഡ് പോലീസ് ഇതുവരെ വാഗ്ദാനം ചെയ്തതില്‍ വച്ച്‌ ഏറ്റവും വലിയ തുകയാണ് ഇത്. ഇയാള്‍ വിമാനത്താവളം വഴി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന്…