കെ റെയിലിന് താല്‍കാലിക അന്ത്യം; കല്ലിടാന്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: വിവാദമായ കെ റെയില്‍ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന ഇരുന്നൂറോളം ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പിലേക്ക് തിരികെ വിളിക്കാനുള്ള ഉത്തരവ് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് പുറത്തിറക്കിയത്. സാമൂഹികാഘാത പഠനത്തിനുള്ള പുനര്‍വിജ്ഞാപനം പദ്ധതിക്ക് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി ലഭിച്ച ശേഷം മാത്രമേ ഉണ്ടാവൂ. അതിന് ശേഷം ഭൂമി ഏറ്റെടുക്കുന്ന പ്രത്യേക സംഘങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചാല്‍ മതിയെന്ന തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. തിരികെ വിളിക്കുന്ന ഉദ്യോഗസ്ഥരെ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കേണ്ട സര്‍ക്കാറിന്‍റെ മറ്റ് പദ്ധതികളിലേക്ക് പുനര്‍വിന്യസിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിന് 11 ലാന്‍ഡ് അക്യുസിഷന്‍ യൂനിറ്റുകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. ഓരോ യൂനിറ്റിലും 11 ഉദ്യോഗസ്ഥര്‍…

നിയമവ്യവസ്ഥ താറുമാറായി; വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കണം: അദാനി

കൊച്ചി : വിഴിഞ്ഞത്തു കേന്ദ്ര സേനയെ വിന്യസിക്കണം എന്ന ആവശ്യം ആവർത്തിച്ച് വീണ്ടും അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഇവിടെ നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് കേസ് പരിഗണിക്കുമ്പോഴാണ് അദാനി ഗ്രൂപ്പിന്റെ അഭിഭാഷകൻ നിലവിലെ സാഹചര്യങ്ങൾ കോടതിയെ അറിയിച്ചത്. തുറമുഖ നിർമാണ സ്ഥലത്തേയ്ക്കു പാറ ഉൾപ്പെടെയുള്ള സാമഗ്രികളുമായി വരുന്ന വാഹനങ്ങൾ കടന്നുപോകാൻ സമരക്കാർഅനുവദിക്കുന്നില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. പൊലീസ് കാഴ്ചക്കാരായി നിൽക്കുന്നു. കോടതി വിധികൾക്കു പുല്ലുവില കൽപ്പിക്കുകയാണ്. കഴിഞ്ഞദിവസം വലിയ സംഘർഷമാണ് പ്രദേശത്തുണ്ടായത്. സമരക്കാർ നിയമം കയ്യിലെടുക്കുന്ന സാഹചര്യമാണ്. നിരവധി പൊലീസുകാർ ആശുപത്രിയിലായെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.നിലവിൽ സമരക്കാരുമായി ചർച്ചകൾ നടക്കുകയാണെന്ന വിവരമാണ് സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ആവശ്യമെങ്കിൽ 144 പ്രഖ്യാപിക്കുന്നത് ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. മോശം സാഹചര്യമാണ് നിലനിൽക്കുന്നത്. അക്രമം നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും…

അവര്‍ പറന്നത് ആകാശത്തിലേക്കല്ല, സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്; കൈയ്യടി നേടി അയല്‍ക്കൂട്ട അംഗങ്ങളുടെ ആകാശയാത്ര

കൊല്ലം; സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുകയാണ് കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അയല്‍ക്കൂട്ട അംഗങ്ങളുടെ വിമാനയാത്ര. മുക്കുമ്പുഴ വാര്‍ഡിലെ വെള്ളനാതുരുത്ത് ശ്രീമുരുക അയല്‍ക്കൂട്ടാംഗങ്ങളാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിമാനം കയറിയത്. അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ സലീന വിനയകുമാറും അയല്‍ക്കൂട്ട പ്രസിഡന്റ് സിന്ധു കുമുദേശനും മുന്‍കൈയെടുത്താണ് യാത്ര ഒരുക്കിയത്. കൊല്ലത്ത് നിന്ന് എറണാകുളത്തെത്തി കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത ശേഷം നെടുമ്പശ്ശേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിലെത്തുകയായിരുന്നു സംഘം. ആകാശം കീഴടക്കിയ ആഹ്ളാദത്തിലായിരുന്നു 78 കാരിയായ സതീരത്നം ഉള്‍പ്പെടെയുള്ളവര്‍. ഇന്‍ഡിഗോ വിമാനത്തിലായിരുന്നു യാത്ര. വര്‍ഷങ്ങളായി ശ്രീമുരുക കാറ്ററിങ് എന്ന പേരില്‍ ഇവര്‍ നടത്തിവരുന്ന സംരംഭം ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിച്ച ലാഭത്തില്‍ നിന്നാണ് ഒരുമിച്ചുള്ള ആകാശയാത്രയ്‌ക്ക് തുക കണ്ടെത്തിയത്. ഇവരുടെ യാത്രയുടെ വിശേഷങ്ങള്‍ കുടുംബശ്രീയാണ് ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്

ലോകകപ്പില്‍ മൊറോക്കോയോട് പരാജയപ്പെട്ടതിന് പിന്നാലെ ബെല്‍ജിയത്തില്‍ ആരാധകരുടെ കലാപം

ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ മോറോക്കോ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കലാപം. തോല്‍വിയില്‍ പ്രകോപിതരായ കലാപകാരികള്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സ്ഥിതി നിയന്ത്രണാതീതമായതിന് പിന്നാലെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിലും പ്രയോഗിച്ചു. ‘മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഡസന്‍ കണക്കിന് ആളുകള്‍ പോലീസുമായി ഏറ്റുമുട്ടി. ഇത് പൊതു സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി’യെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ആരാധകരുടെ ആക്രമണത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കലാപകാരികള്‍ പടക്കം പൊട്ടിച്ച്‌ പ്രതിഷേധിക്കുന്നതിന് ഇടയിലാണ് മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ബ്രസല്‍സില്‍ മെട്രോ സ്റ്റേഷന്‍ അടച്ചിട്ടു, നഗരത്തിന്റെ ചില ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് നൂറിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ‘ ആരാധകരുടെ ആക്രമണങ്ങളില്‍ ഞാന്‍ ശക്തമായി അപലപിക്കുന്നു. പോലീസ് ഇതിനകം തന്നെ ശക്തമായി ഇടപെട്ടിട്ടുണ്ട്. ക്രമസമാധാനം നിലനിര്‍ത്താന്‍ പോലീസ് തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രശ്‌നമുണ്ടാക്കുന്നവരെ…

ഖത്തറിലും താരം സഞ്ജു തന്നെ! ഫിഫ ലോകകപ്പ് വേദിയിലും കട്ടയ്ക്ക് പിന്തുണ

ദോഹ: എത്ര നല്ല പ്രകടനം പുറത്തെടുത്താലും സഞ്ജുവിനെ തുടര്‍ച്ചയായി ടീമില്‍ നിലനിര്‍ത്തില്ലെന്ന എന്തോ വാശി സെലക്ടര്‍മാര്‍ക്കും ബിസിസിഐക്കും ഉണ്ടെന്ന് തോന്നും അവരുടെ പ്രവൃത്തികള്‍ കാണുമ്പോൾ ദിനേന സാമൂഹിക മാധ്യമങ്ങളില്‍ ഇക്കാര്യ പറഞ്ഞ് ആരാധകരുടെ കലിപ്പും ഉണ്ടാകാറുണ്ട്. ഇന്ത്യന്‍ ടീം ഏത് രാജ്യത്ത് പര്യടനത്തിന് പോയാലും സഞ്ജുവിന് വന്‍ സപ്പോര്‍ട്ടാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന ഖത്തറില്‍ പോലും ആരാധകര്‍ സഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കുന്നു. ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളില്‍ സഞ്‍ജുവാണ് താരം. സഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കുന്ന പോസ്റ്ററുമായാണ് ആരാധക കൂട്ടം ഖത്തറിലെ സ്റ്റേഡിയത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രം രാജസ്ഥാന്‍ റോയല്‍സ് ടീം സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടിട്ടുമുണ്ട്. ഖത്തര്‍ ലോകകപ്പില്‍ നിങ്ങള്‍ ആരെയാണ് പന്തുണയ്ക്കുന്നത്- എന്ന കുറിപ്പോടെയാണ് ടീം ഇതിന്റെ ചിത്രങ്ങള്‍ പങ്കിട്ടത്. Everybody: Who are you supporting at the FIFA World Cup? Us:…

സ്പെയിനെ തടഞ്ഞ് ജർമനി; ആവേശപ്പോരിൽ സമനില മാത്രം

ആരാധകലക്ഷങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന ജര്‍മനി സ്പെയിന്‍ പോരാട്ടം ആവേശകരമായ സമനിലയില്‍ പിരിഞ്ഞു. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഇന്ന് വെളുപ്പിന് നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ആക്രമണവും പ്രത്യാക്രമണവും പരസ്പരം പോരാടിയ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ആദ്യ ഗോള്‍ നേടിയത് സ്പെയിനായിരുന്നു. ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന ജര്‍മനി അവസാന മിനിറ്റുകളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് സമനില പിടിച്ചെടുക്കുകയായിരുന്നു

വിഴിഞ്ഞത്തേത് ആസൂത്രിതമായി നടന്ന തിരക്കഥ: സമരസമിതി

തിരുവനന്തപുരം:വിഴിഞ്ഞത്തുണ്ടായത് ആസൂത്രിതമായി നടന്ന തിരക്കഥയുടെ ഭാഗമായുള്ള കാര്യങ്ങളെന്ന് സമരസമിതി കണ്‍വീനര്‍ ഫാ.യൂജിന്‍ പെരേര. സമാധാനമായി സമരം ചെയ്തവരെ ഒരു വിഭാഗം പ്രകോപിപ്പിച്ചു. പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ സമരപന്തലില്‍വന്ന് സ്ത്രീകളെ അവഹേളിക്കുകയും അക്രമിക്കുകയും ചെയ്തു. പലയിടത്തുനിന്ന് സമരപന്തലിലേക്ക് വന്ന വൈദികരെ വഴിയില്‍ തടഞ്ഞുവച്ച്‌ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചു. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ വൈദികരടക്കം താഴെ വീണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം അറസ്റ്റ് ചെയ്ത സെല്‍ട്ടന്‍ സംഘര്‍ഷ സമയത്ത് സ്ഥലത്തില്ലാത്ത ആളാണ്. ഇയാളെ കസ്റ്റഡിയിലെടുത്തതിന്‍റെ കാരണം അന്വേഷിക്കാനെത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തില്‍ പോലീസ് പ്രകോപനമുണ്ടാക്കി. പോലീസിനു നേരെ സമരക്കാര്‍ നടത്തിയ അക്രമത്തെ ന്യായീകരിക്കുന്നില്ല. എന്നാല്‍ പോലീസ് സ്‌റ്റേഷന്‍റെ സമീപത്ത് വാഹനങ്ങള്‍ ഉള്‍പ്പെടെ തകര്‍ത്തത് ബാഹ്യശക്തികളാണ്. അദാനിയുടെ ഏജന്‍റുമാര്‍ സമീപത്തെ കെട്ടിടങ്ങളില്‍നിന്ന് കല്ലെറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്‍റെ…

3,000 പേർക്കെതിരെ കേസ്, 85 ലക്ഷത്തിന്റെ നഷ്ടം: വിഴിഞ്ഞത്ത് ഇന്ന് സര്‍വകക്ഷിയോഗം

വിഴിഞ്ഞത്തു തെരുവുയുദ്ധം. സമരക്കാര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. എസ്ഐ അടക്കം 36 പോലീസുകാര്‍ക്കു പരിക്ക്. പോലീസ് പലതവണ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സ്റ്റേഷന്‍ പരിസരത്തെ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. സര്‍ക്കാര്‍ വിഴിഞ്ഞം പോലീസിനെക്കൊണ്ടു കള്ളക്കേസുകളെടുപ്പിച്ചെന്ന് ആരോപിച്ചും അറസ്റ്റു ചെയ്ത അഞ്ചു പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുമാണ് തീരവാസികള്‍ സ്റ്റേഷന്‍ വളഞ്ഞത്. അടിച്ചു കാലൊടിച്ച എസ്ഐ ലിജോ പി മണിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. കസ്റ്റഡിയിലെടുത്ത അഞ്ചു പേരുടെ അറസ്റ്റു രേഖപ്പെടുത്തിയെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു. വിഴിഞ്ഞത്തു കനത്ത പൊലീസ് സന്നാഹം. സമീപ ജില്ലകളില്‍നിന്നും പൊലീസിനെ എത്തിച്ചിട്ടുണ്ട്. എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കുമാണു ക്രമസമാധാന ചുമതല. സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ സമരസമിതി നേതാക്കളുമായി അനുരഞ്ജന ചര്‍ച്ച നടത്തി. സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. സമരക്കാരുമായി കൂടിയാലോചന നടത്തിയശേഷം ഇന്നു…