‘തട്ടിക്കൊണ്ടുപോയവര്‍ മര്‍ദിച്ചു, അറിയുന്ന ആളും കൂട്ടത്തിലുണ്ടായിരുന്നു

കോഴിക്കോട്: തട്ടിക്കൊണ്ടുപോയവര്‍ തന്നെ മര്‍ദിച്ചെന്നും അക്രമികളുടെ കൂട്ടത്തില്‍ അറിയുന്ന ഒരാളുണ്ടായിരുന്നെന്നും താമരശ്ശേരിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരി അഷ്റഫ്. ഒരു അജ്ഞാത കേന്ദ്രത്തിലായിരുന്നു താമസിപ്പിച്ചത്. സാമ്ബത്തിക ഇടപാടുകളെ കുറിച്ചായിരുന്നു അവര്‍ സംസാരിച്ചത്. എന്നാല്‍ തനിക്ക് അത്തരം യാതൊരു ഇടപാടും ഉണ്ടായിരുന്നില്ല. മൂന്നാം ദിവസം റോഡരികില്‍ ഇറക്കിവിടുകയായിരുന്നെന്നും അഷ്റഫ് പറയുന്നു. സുമോയിലും സ്വിഫ്റ്റ് കാറിലും എത്തിയവരാണ് തന്‍റെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയത്. അതില്‍ കണ്ടാല്‍ അറിയുന്ന ഒരാളുണ്ടായിരുന്നു. വണ്ടിയില്‍ കയറെടാ എന്ന് പറഞ്ഞ് ബലമായി പിടിച്ചുകയറ്റുകയായിരുന്നു. നല്ല വേഗതയിലാണ് വണ്ടി പോയത്. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവര്‍ പറഞ്ഞത്. ആദ്യത്തെ വണ്ടിയില്‍ കുറച്ച്‌ ദൂരം പോയ ശേഷം തന്നെ വേറെ വണ്ടിയിലേക്ക് മാറ്റി. കണ്ണ് കെട്ടിയിരുന്നു. പുറത്തേക്ക് നോക്കാന്‍ സമ്മതിച്ചിരുന്നില്ല. മൂന്ന് മണിക്കൂറോളം യാത്ര ചെയ്ത ശേഷം ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ഹെല്‍മറ്റ് ധരിപ്പിച്ച്‌ കണ്ണുകെട്ടിയാണ് കൊണ്ടുപോയത്. അവിടുന്ന്…

റോസ്റ്റിങ്ങിൽ മുട്ടയെ തോൽപിക്കാനാവില്ല മക്കളേ

മുട്ട പലരുചിയിൽ പല ഭാവത്തിൽ തയാറാക്കാം. റോസ്റ്റ് ചെയ്തെടുത്താൽ പിന്നെ പറയാനില്ല. അടിപൊളി രുചിയിൽ സ്വാദിഷ്ടമായ മുട്ട റോസ്റ്റ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം ചേരുവകൾ:  • മുട്ട – 4 എണ്ണം • വെള്ളം – ആവശ്യത്തിന് • ഉപ്പ് – 1/2 ടീസ്പൂൺ • വെളിച്ചെണ്ണ – 4 – 5 ടേബിൾ സ്പൂൺ • കടുക് – 1/2 ടീസ്പൂൺ • വെളുത്തുള്ളി (അരിഞ്ഞത്) – 8 അല്ലി • ഇഞ്ചി (അരിഞ്ഞത്) – 1 ഇഞ്ച് • സവാള ( കനം കുറച്ച് അരിഞ്ഞത്) – 5 മീഡിയം • കറിവേപ്പില – ആവശ്യത്തിന് • ഉപ്പ് – ആവശ്യത്തിന് • മഞ്ഞൾപൊടി – 1/4 ടീസ്പൂൺ • കുരുമുളകുപൊടി – 1/4 ടീസ്പൂൺ • കശ്മീരി മുളകുപൊടി – 2 ടീസ്പൂൺ…

കുളിക്കാതിരുന്നത് 50 വര്‍ഷം; അമൗ ഹാജി 94-ാം വയസില്‍ വിടവാങ്ങി

തെഹ്റാന്‍: അമ്പത് വര്‍ഷം കുളിക്കാതെ വാര്‍ത്തകളില്‍ ഇടം നേടിയ ഇറാനിലെ വയോധികന്‍ അമൗ ഹാജി അന്തരിച്ചു. 94 വയസ്സായിരുന്നു പ്രായം. ദെജ്ഗാഹിലെ ഗ്രാമത്തില്‍ വെച്ചായിരുന്നു മരണം. ശനിയാഴ്ചയാണ് അമൗ ഹാജി മരിച്ചതായി പ്രദേശിക മാധ്യമം സ്ഥിരീകരിച്ചത്. ദീര്‍ഘകാലം കുളിക്കാതെ ഇദ്ദേഹം പ്രശസ്തനായിരുന്നു. ഇദ്ദേഹത്തിന്‍റെ വിചിത്രമായ ശീലത്തെക്കുറിച്ച്‌ വിവരിക്കുന്ന ‘ദി സ്ട്രേഞ്ച് ലൈഫ് ഓഫ് അമൗ ഹാജി’ എന്ന ഡോക്യുമെന്‍ററിയും പുറത്തിറങ്ങിയിട്ടുണ്ട്. രോഗങ്ങള്‍ തന്നെ പിടികൂടുമെന്ന് ഭയന്നാണ് അമൗ ഹാജി കുളിക്കാതിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായി ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് നല്‍കി രോഗി മരിച്ച സംഭവം; ആശുപത്രി പൊളിച്ചുമാറ്റും

ലഖ്നോ: പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് ഡ്രിപ്പായി നല്‍കിയതിനെ തുടര്‍ന്ന് ഡെങ്കിപ്പനി ബാധിതന്‍ മരിച്ച സംഭവത്തില്‍ ആശുപത്രി ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കാന്‍ തീരുമാനം. ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്റര്‍ തകര്‍ക്കാനുള്ള നീക്കമാണ് ജില്ലാ ഭരണകൂടം ആരംഭിച്ചിരിക്കുന്നത്. കെട്ടിടം പൊളിച്ച്‌ മാറ്റുമെന്ന് ആശുപത്രിക്കയച്ച നോട്ടീസില്‍ അധികൃതര്‍ വ്യക്തമാക്കി. രോഗി മരിച്ച സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ആശുപത്രി സീല്‍ ചെയ്തിരുന്നു. അനുമതി ഇല്ലാതെയാണ് ആശുപത്രി നിര്‍മിച്ചതെന്നും വെള്ളിയാഴ്ചക്കകം ആശുപത്രി ഒഴിയണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഈ വര്‍ഷം ആദ്യമാണ് പൊളിച്ചുനീക്കാനുള്ള ഉത്തരവ് പാസാക്കിയത്. അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ക്ക് നേരത്തെ നോട്ടീസ് അയച്ചെങ്കിലും അതില്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് നോട്ടീസില്‍ പറയുന്നു. നോട്ടീസ് അധികൃതര്‍ ആശുപത്രിക്ക് പുറത്ത് പതിച്ചിട്ടുണ്ട്. രോഗിയുടെ മരണത്തിന്…

പ്രണയനൈരാശ്യം; കൈ ഞരമ്പ് മുറിച്ച്‌ പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കി പെണ്‍കുട്ടി

കൊച്ചി: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് ജീവനൊടുക്കിയത്. കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടി മരിച്ചത്. കഴിഞ്ഞ ദിവസം യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ്. രാവിലെ അനൂജയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു പറയുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

എടപ്പാളിലെ സ്ഫോടനം: തീകൊടുത്തത് ബൈക്കിലെത്തിയവർ; സിസിടിവി ദൃശ്യം പുറത്ത്

മലപ്പുറം∙ എടപ്പാളിൽ ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. ബൈക്കിൽ എത്തിയ രണ്ടുപേർ പടക്കം പോലെയുള്ള വസ്തുവിന് തീ കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത് ഏഴരയോടെയാണ് എടപ്പാൾ ടൗണിൽ റൗണ്ട് എബൗട്ടിന് സമീപം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത് ശബ്ദവും പുകയും ഉയർന്നതോടെ സമീപത്തെ വ്യാപാരികളും യാത്രക്കാരും പരിഭ്രാന്തരായി. ഉടൻ ചങ്ങരംകുളം പൊലീസും ഹൈവേ പൊലീസും എത്തി പരിശോധന നടത്തിശാസ്ത്രീയമായ തെളിവുകൾ കൂടി ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഫോടകവസ്തു വന്നു പതിച്ച ഭിത്തിയിൽ20 ചതുരശ്ര സെന്റീമീറ്റർ വിസ്തൃതിയിൽ പ്ലാസ്റ്റർ ഇളകിപ്പോയിട്ടുണ്ട്. പൊലീസ് എത്തി സാംപിളുകൾ ശേഖരിച്ചു ടൗണിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്  

ചാവേര്‍ സംശയം ബലപ്പെടുത്തി മ‍ുബിന്റെ സ്റ്റാറ്റസ്

ചെന്നൈ∙ കോയമ്പത്തൂരിൽ കാർ  സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉക്കടം സ്വദേശി  ജമേഷ മ‍ുബിൻ (29) ചാവേര്‍ ആക്രമണത്തിനു ലക്ഷ്യമിട്ടതിനു നിർണായക തെളിവ് ലഭിച്ചുവെന്നു അന്വേഷണ സംഘം. സ്‌ഫോടനത്തിനു തലേദിവസം ജമേഷ മ‍ുബിൻ പങ്കുവച്ച വാട്‌സാപ് സ്റ്റാറ്റസ് സംശയകരമാണെന്നും അന്വേഷണ സംഘം പറയുന്നു. മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണമെന്ന വാട്‌സാപ് സ്റ്റാറ്റസ്  ആണ് അന്വേഷണ സംഘം കണ്ടെടുത്തത്.  ഞായർ പുലർച്ചെ ടൗൺ ഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്ഫോടനത്തിൽ ഉക്കടം എച്ച്എംപിആർ സ്ട്രീറ്റിലെ ജമേഷ മുബിൻ കൊല്ലപ്പെട്ടത്. പെട്രോൾ കാർ ആണ് സ്‌ഫോടനത്തിനു ഉപയോഗിച്ചത്. കാറിൽ പാചകവാതക സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായും പാചക വാതകസിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായും പാചക വാതക സിലിണ്ടറുകള്‍ തുറന്നുവിട്ടും കാറിൽ ആണികളും മാർബിൾ ചീളുകളും വിതറിയും സ്ഫോടനത്തിന്റെ ആഘാതം വർധിപ്പിക്കാൻ മുബിൻ ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ജമേഷ മ‍ുബിന്റെ വാട്‌സാപ് സ്‌റ്റാറ്റസുമായി ബന്ധപ്പെട്ട…

Padavettu | പാരിപ്പള്ളിയില്‍ ‘പടവെട്ടിന്റെ’ ആവേശം; വിജയാഘോഷത്തിനെത്തി നിവിന്‍ പോളി

പടവെട്ട് (Padavettu) സിനിമയുടെ വിജയാഘോഷം കൊല്ലം പാരിപ്പള്ളി രേവതി തിയെറ്ററില്‍ നടന്നു. നിവിന്‍ പോളി (Nivin Pauly), ഷമ്മി തിലകന്‍ (Shammi Thilakan), രമ്യ സുരേഷ്, സംവിധായകന്‍ ലിജു കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനും ഇഷ്ട താരത്തെ കാണാനും നൂറു കണക്കിന് ആരാധകരാണ് എത്തിച്ചേര്‍ന്നത് ചിത്രത്തെ വിജയമാക്കിയ ആരാധകരോട് നിവിന്‍ പോളി നന്ദി രേഖപ്പെടുത്തി. കോറോത്ത് രവി എന്ന യുവാവിനെ ഏറ്റെടുത്ത മലയാളികള്‍ നല്ല സിനിമകളെ സ്നേഹിക്കുന്നവരാണ് തങ്ങള്‍ എന്ന് തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു

കോയമ്പത്തൂർ സ്ഫോടനത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍; പിടിയിലായ എല്ലാവരും മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവര്‍

  കോയമ്പത്തൂർ : കോയമ്പത്തൂരില്‍ സ്ഫോടനം നടന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗര്‍, ഉക്കടം സ്വദേശികളാണ് പിടിയിലായവര്‍. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവരായിരുന്നു ഇവര്‍. സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും സ്ഫോടനം ആസൂത്രണം ചെയ്തതിലും ഇവര്‍ക്ക് പങ്കുണ്ടെന്നുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെയാണ് ടൗണ്‍ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നില്‍ കാറില്‍ സ്ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉക്കടം സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ് മരിച്ച ജമേഷ മുബിന്‍ (25) . 2019ല്‍ ഐ എസ് ബന്ധം ആരോപിച്ച്‌ എന്‍ ഐ എ ചോദ്യം ചെയ്തിരുന്ന ആളാണ് ജമേഷ മുബിന്‍. ഇയാളുടെ വീട്ടില്‍…

ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്ന; മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളി

തിരുവനന്തപുരം∙ മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് മാനനഷ്ടക്കേസ് കൊടുക്കാൻ സ്വപ്ന വെല്ലുവിച്ചത്. കേസ് കൊടുത്താൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ സാധിക്കുമെന്നും സ്വപ്ന പറഞ്ഞു ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വസതിയിൽ വച്ച് ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള സ്വപ്നയുടെ ആരോപണങ്ങൾ ശ്രീരാമകൃഷ്ണൻ ഇന്നു തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിൽ ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യ ചിത്രങ്ങൾ സ്വപ്ന പങ്കുവച്ചത്. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കെ ഓഫിസിൽ എത്തിയതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട് സ്വപ്നയുടെ കുറിപ്പ് ഇങ്ങനെ ശ്രീ.പി.ശ്രീരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കുമുള്ള ലളിതവും വിനീതവുമായ മറുപടിയും ഒരു ഓർമപ്പെടുത്തലും മാത്രമാണ് ഇത്. ഇവ അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങൾഓർമിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ആ മാന്യനോട് അഭ്യർഥിക്കുന്നു.അങ്ങനെയെങ്കിൽ ബാക്കി തെളിവുകൾ കൂടി ബഹുമാനപ്പെട്ട കോടതിയിൽ…