പടവെട്ട് (Padavettu) സിനിമയുടെ വിജയാഘോഷം കൊല്ലം പാരിപ്പള്ളി രേവതി തിയെറ്ററില്‍ നടന്നു. നിവിന്‍ പോളി (Nivin Pauly), ഷമ്മി തിലകന്‍ (Shammi Thilakan), രമ്യ സുരേഷ്, സംവിധായകന്‍ ലിജു കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനും ഇഷ്ട താരത്തെ കാണാനും നൂറു കണക്കിന് ആരാധകരാണ് എത്തിച്ചേര്‍ന്നത് ചിത്രത്തെ വിജയമാക്കിയ ആരാധകരോട് നിവിന്‍ പോളി നന്ദി രേഖപ്പെടുത്തി. കോറോത്ത് രവി എന്ന യുവാവിനെ ഏറ്റെടുത്ത മലയാളികള്‍ നല്ല സിനിമകളെ സ്നേഹിക്കുന്നവരാണ് തങ്ങള്‍ എന്ന് തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
Day: October 25, 2022
കോയമ്പത്തൂർ സ്ഫോടനത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍; പിടിയിലായ എല്ലാവരും മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവര്‍
കോയമ്പത്തൂർ : കോയമ്പത്തൂരില്‍ സ്ഫോടനം നടന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗര്‍, ഉക്കടം സ്വദേശികളാണ് പിടിയിലായവര്‍. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവരായിരുന്നു ഇവര്‍. സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും സ്ഫോടനം ആസൂത്രണം ചെയ്തതിലും ഇവര്‍ക്ക് പങ്കുണ്ടെന്നുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെയാണ് ടൗണ്‍ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നില്‍ കാറില്‍ സ്ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉക്കടം സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ് മരിച്ച ജമേഷ മുബിന്‍ (25) . 2019ല്‍ ഐ എസ് ബന്ധം ആരോപിച്ച് എന്‍ ഐ എ ചോദ്യം ചെയ്തിരുന്ന ആളാണ് ജമേഷ മുബിന്‍. ഇയാളുടെ വീട്ടില്‍…
ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്ന; മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളി
തിരുവനന്തപുരം∙ മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് മാനനഷ്ടക്കേസ് കൊടുക്കാൻ സ്വപ്ന വെല്ലുവിച്ചത്. കേസ് കൊടുത്താൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ സാധിക്കുമെന്നും സ്വപ്ന പറഞ്ഞു ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വസതിയിൽ വച്ച് ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള സ്വപ്നയുടെ ആരോപണങ്ങൾ ശ്രീരാമകൃഷ്ണൻ ഇന്നു തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിൽ ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യ ചിത്രങ്ങൾ സ്വപ്ന പങ്കുവച്ചത്. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കെ ഓഫിസിൽ എത്തിയതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട് സ്വപ്നയുടെ കുറിപ്പ് ഇങ്ങനെ ശ്രീ.പി.ശ്രീരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കുമുള്ള ലളിതവും വിനീതവുമായ മറുപടിയും ഒരു ഓർമപ്പെടുത്തലും മാത്രമാണ് ഇത്. ഇവ അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങൾഓർമിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ആ മാന്യനോട് അഭ്യർഥിക്കുന്നു.അങ്ങനെയെങ്കിൽ ബാക്കി തെളിവുകൾ കൂടി ബഹുമാനപ്പെട്ട കോടതിയിൽ…
അയാള്‍ ആരാണ് മഹാരാജാവോ? ഈ ഗവര്‍ണറെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം: ഗവര്‍ണര്‍ വി സിമാരുടെ രാജി ആവശ്യപ്പെട്ടത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യവുമായി കെ മുരളീധരന്‍ എംപി. ഗവര്‍ണറോടുള്ള സമീപനത്തില്‍ യുഡിഎഫില്‍ ഭിന്നാഭിപ്രായങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. എല്ലാ വി സിമാരെയും നിയമിച്ചത് ഈ ഗവര്‍ണര്‍ തന്നെയാണ് . അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്നും കെ മുരളീധരന്‍ ചോദിച്ചു. ഗവര്‍ണര്‍ എടുത്തുചാടി പ്രവര്‍ത്തിക്കുന്നുവെന്നും, ഗവര്‍ണര്‍ രാജാവാണോ എന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒരു നയമേ ഉള്ളൂ എന്ന് പറഞ്ഞ മുരളീധരന്‍ പ്രതിപക്ഷ നേതാവിന്റെ നിലപാട് തള്ളി. പാര്‍ട്ടിക്കുള്ളില്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമയം കിട്ടിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. ‘സര്‍ക്കാര്‍- ഗവര്‍ണര്‍ പോരില്‍ നടക്കുന്നത് കാവിവല്‍ക്കരണ മാര്‍ക്സിസ്റ്റ്‌വല്‍ക്കരണ യുദ്ധമാണ്. സിപിഎം എറാന്‍മൂളികളെ വയ്ക്കാന്‍ മുഖ്യമന്ത്രിയും ബിജെപി എറാന്‍മൂളികളെ വയ്ക്കാന്‍ ഗവര്‍ണറും ശ്രമിക്കുന്നു. തെരുവ് യുദ്ധം നടക്കാന്‍ പോവുന്നു. യൂണിവേഴ്സിറ്റികള്‍ താളം തെറ്റിയ അവസ്ഥയിലാകും. പ്രതിപക്ഷത്തിന് ഇതില്‍ റോളില്ല. ചെപ്പടിവിദ്യയും…
കൊച്ചിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; സ്ത്രീയുടെ മൃതദേഹം കവറിനുള്ളില്‍ പൊതിഞ്ഞനിലയില്‍
കൊച്ചി: കൊച്ചിയെ വീണ്ടും ഭീതിയിലാഴ്ത്തി മറ്റൊരു കൊലപാതകം. കടവന്ത്ര ഗിരിനഗറിലെ വീടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കവറിനുള്ളില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകീട്ടോടെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉത്തരേന്ത്യക്കാരായ ദമ്ബതികളാണ് ഇവിടെ താമസിച്ചിരുന്നത്. ഭര്‍ത്താവിനെ കാണാനില്ല. ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് കലൂരില്‍ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊന്നതാണ് ഇതിന് മുന്‍പത്തെ സംഭവം. സ്ത്രീകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് പള്ളുരുത്തി സ്വദേശി രാജേഷിനെയാണ് കൊലപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ കൊച്ചിയില്‍ നിരവധി കൊലപാതകങ്ങളാണ് അരങ്ങേറിയത്. കൊലപാതകങ്ങള്‍ തുടര്‍ക്കഥയായതോടെ ജനം ഭീതിയിലാണ് കഴിയുന്നത്.
ബംഗ്ലാദേശില്‍ വീശിയടിച്ച് സിത്രംഗ് ചുഴലിക്കാറ്റ്; ഏഴ് മരണം; ജാഗ്രതാ നിര്‍ദ്ദേശം
ധാക്ക: ബംഗ്ലാദേശില്‍ വീശിയടിച്ച സിത്രംഗ് ചുഴലിക്കാറ്റില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ധാക്ക, കുമില്ല ദൗലതനിലെ നാഗല്‍കോട്ട്, ഭോലയിലെ ചാര്‍ഫസണ്‍, ലോഹഗര എന്നിവിടങ്ങളില്‍ കനത്ത മഴയും ശക്തമായ ചുഴലിക്കൊടുങ്കാറ്റുമാണ് ഉണ്ടായത്. സിത്രംഗ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ തീരത്ത് നിന്ന് പതിനായിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചു. കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളേയും സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറ് മണി വരെ 28,155 ആളുകളെയും 2736 വളര്‍ത്തുമൃഗങ്ങളേയുമാണ് കോക്‌സ് ബസാര്‍ തീരത്ത് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ 576ഓളം ദുരിതാശ്വാസ ക്യാമ്ബുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രദേശത്തുള്ള സ്‌കൂളുകളിലുള്‍പ്പെടെ ദുരിതാശ്വാസ ക്യാമ്ബുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് കോക്സ് ബസാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മാമുനൂര്‍ റഷീദ് പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാന്‍ 104ഓളം മെഡിക്കല്‍ ടീമുകളാണ് സജ്ജമായിരിക്കുന്നത്. 323 ടണ്‍ അരിയുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളും…
വാട്സാപ്പിന് തകരാർ; സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല
പ്രമുഖ ഓണ്‍ലൈന്‍ മെസേജിങ് ആപ്പായ വാട്സ്‌ആപ്പ് നിശ്ചലമായി. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതായി ട്വിറ്ററില്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇതുസംബന്ധിച്ച് വാട്സാപ്പ് പ്രതികരിച്ചിട്ടില്ല. ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സ്‌ആപ്പ് സേവനങ്ങള്‍ക്ക് തടസം നേരിട്ടത്. വാട്സ്‌ആപ്പ് സ്റ്റോറികളും ലോഡാവുന്നില്ല. വാട്സ്‌ആപ്പിന്‍റെ സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ ഇതുസംബന്ധിച്ച് വിശദീകരണമൊന്നും നല്‍കിയിട്ടില്ല. പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമാണ് വാട്സ്‌ആപ്പ്. ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമാണ്.
തീതുപ്പി ഭീതിപരത്തി കാര്‍; നടപടിയുമായി എംവിഡി
തിരുവനന്തപുരം: സൈലന്‍സറില്‍ നിന്നും തീ പുറത്തേക്കുവരുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി റോഡില്‍ ഭീതി പരത്തിയ കാറിനെതിരെ കര്‍ശന നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. KL 19 m9191 എന്ന നമ്ബറിലുള്ള വാഹനത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ ലഭിച്ച പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വാഹന ഉടമയുടെ വീട്ടില്‍ എത്തി കാര്‍ പരിശോധനയ്ക്കായി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. വാഹനം ഓടിച്ച ആളുടെ ലൈസന്‍സിന്‍ മേല്‍ നടപടി സ്വീകരിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.
കഞ്ചാവുമായി കുളത്തിൽ ചാടിയ പ്രതിയെ നീന്തിപ്പിടിച്ച് പൊലീസ്
പാലക്കാട് ∙ കഞ്ചാവ് പൊതിയുമായി കുളത്തിലേക്കു ചാടിയ പ്രതിയെ നീന്തിപ്പിടിച്ച് പാലക്കാട് പുതുനഗരം പൊലീസ്. കൊടുവായൂര്‍ സ്വദേശി സനൂപ് പൊലീസ് കൈകാണിച്ചിട്ടും ബൈക്ക് നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. ഏറെ ദൂരം യാത്ര ചെയ്‌ത ശേഷമാണ് കുളത്തിൽ ചാടിയത്. നാല് കിലോയിലധികം കഞ്ചാവുമായി സനൂപിനെ പിടികൂടിയെങ്കിലും ബൈക്കിനു പിന്നിലുണ്ടായിരുന്ന കൂട്ടുപ്രതി രക്ഷപ്പെട്ടു. കൊടുവായൂരിനു സമീപം എസ്ഐയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടക്കുമ്പോഴാണ് പൊലീസ് കൈകാണിച്ചിട്ടും രണ്ട്യുവാക്കള്‍ സഞ്ചരിച്ച ഇരുചക്രവാഹനം നിര്‍ത്താതെ പാഞ്ഞത്. പൊലീസിന് സംശയമായി. പിന്നാലെ പാഞ്ഞുഒടുവില്‍ വാഹനം പിടികൂടുമെന്നായപ്പോള്‍ പിന്നിലുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു. സനൂപ് ബൈക്ക് ഉപേക്ഷിച്ച് ബൈക്കിനു മുമ്പിൽ വച്ചിരുന്ന ചാക്ക് കെട്ടുമായി കുളത്തിലേക്ക് ചാടി. ഒട്ടും വൈകിയില്ല. പൊലീസും ചാടി. നീന്തിച്ചെന്ന് സനൂപിനെയും പിടികൂടി കഞ്ചാവും കരയിലെത്തിച്ചു. കഞ്ചാവ് വില്‍പനയില്‍ നിന്ന് കിട്ടിയതായി കരുതുന്ന 60,000 രൂപയും കണ്ടെടുത്തു. സനൂപിന്റെ പിന്നിലുണ്ടായിരുന്നയാളും ചില്ലറക്കാരനല്ലെന്നാണ് പൊലീസ്…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി.എസ്. അച്യുതാനന്ദന്റെ വസതിയില്‍; സന്ദര്‍ശനം പിറന്നാള്‍ ആശംസ അറിയിക്കാന്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായി വി.എസ്. അച്യുതാനന്ദന്റെ വസതിയിലെത്തി. ഇന്നു രാവിലെ പത്തു മണിയോടെയായിരുന്നു സന്ദര്‍ശനം. വിഎസിന്റെ 99-ാം പിറന്നാള്‍ ദിനമായിരുന്നു കഴിഞ്ഞ ദിവസം. വിഎസിനു പിറന്നാള്‍ ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണര്‍ വസതിയിലെത്തിയത്. കുടുംബാംഗങ്ങളെ നേരില്‍ കണ്ട് ആശംസ അറിയിച്ചു. ഡോക്റ്റര്‍മാരുടെ കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ വിഎസിന്റെ അടുത്തേക്ക് സന്ദര്‍ശകരെ അനുവദിക്കാറില്ല. പത്തു മിനിറ്റോളം മാത്രമാണ് സന്ദര്‍ശനം നീണ്ടത്. ഗവര്‍ണര്‍ക്കെതിരേ സിപിഎം പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്ന അതേസമയത്താണ് ആരിഫ് മുഹമ്മദ് ഖാന്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ വസതിയിലെത്തിയതെന്നത് ശ്രദ്ധേയമാണ്.