ബില്‍ തുക നല്‍കാതെ ഷൂട്ടിംഗ് സംഘം പോകാനൊരുങ്ങി; കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞുവച്ചു;

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കാളിദാസ് ജയറാം. ഇപ്പോഴിതാ താരത്തിന്റെതായി പുറത്തെത്തുന്ന വാര്‍ത്തയാണ് വൈറലാകുന്നത്. ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവച്ചുവെന്നാണ് വിവരം. ഒരു തമിഴ് വെബ് സിരീസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് കാളിദാസ് അടക്കമുള്ളവര്‍ മൂന്നാറിലെത്തിയത്. സംഘം താമസിച്ച ഹോട്ടലില്‍ മുറിവാടകയിനത്തില്‍ ഒരു ലക്ഷത്തിലധികം രൂപയും ഒപ്പം റെസ്റ്റോറന്റ് ബില്ലും അടയ്ക്കാതിരുന്നതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍ പൊലീസ് എത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ നിര്‍മ്മാണ കമ്പനി പണം അടയ്ക്കുകയും പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു. അതേസമയം കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ പ്രേക്ഷകപ്രീതി നേടാന്‍ കാളിദാസിന് കഴിഞ്ഞിരുന്നു. ആമസോണ്‍ പ്രൈമിന്റെ തമിഴ് ആന്തോളജി ചിത്രമായ പുത്തം പുതു കാലൈ, നെറ്റ്ഫ്‌ലിക്‌സിന്റെ ആന്തോളജി സിരീസ് ആയ പാവ കഥൈകള്‍, ശരവണന്റെ സംവിധാനത്തിലെത്തിയ തമിഴ് ചിത്രം ഒരു പക്ക കഥൈ എന്നിവയാണ് കാളിദാസിന്റേതായി കഴിഞ്ഞ…

500 രൂപയുടെ നോട്ട് നീട്ടി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഹെല്‍മറ്റ് ധാരികളെത്തിയത് നമ്ബര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍

തുവ്വൂര്‍: സ്കൂളിലേക്കുള്ള വഴിയില്‍ 11കാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. തുവ്വൂര്‍ മരുതത്ത് കോഴിപ്പാടന്‍ അനീസിെന്‍റ മകന്‍ അജ്നാസിനെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. തറക്കല്‍ എ.യു.പി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായ അജ്നാസ് ബുധനാഴ്ച രാവിലെ സ്കൂളിലേക്ക് പോകുംവഴി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴാണ് ഹെല്‍മറ്റ് ധാരികളായ രണ്ടുപേര്‍ ബൈക്കില്‍ പിന്നാലെയെത്തിയത്. മിഠായി വാങ്ങാനെന്ന് പറഞ്ഞ് 500 രൂപയുടെ നോട്ട് ഇവര്‍ നീട്ടിയെങ്കിലും അജ്നാസ് വാങ്ങാന്‍ കൂട്ടാക്കിയില്ല. ഇതോടെ ബലമായി പിടിച്ച്‌ ബൈക്കില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ കുതറിയോടി രക്ഷപ്പെടുകയായിരുന്നു. ബൈക്കിന് നമ്ബര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്ന് അജ്നാസ് പറയുന്നു. കഴിഞ്ഞ ദിവസം അജ്നാസിനെയും കൂട്ടുകാരനെയും അജ്ഞാതന്‍ പിന്തുടര്‍ന്നിരുന്നുവത്രേ. പിതാവ് അനീസ് നല്‍കിയ പരാതിയില്‍ കരുവാരകുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുമ്ബ് കരുവാരകുണ്ട് കണ്ണത്തും സമാന സംഭവമുണ്ടായിരുന്നു.

കോടതിമുറിയില്‍ വാദം നടക്കുന്നതിനിടെ ജഡ്ജിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ആക്രമിച്ചു; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

കോടതിമുറിയില്‍ ജഡ്ജിനുനേരെ തോക്ക് ചൂണ്ടി പൊലീസുകാര്‍. ബീഹാറിലെ മധുബാനി ജില്ലയിലെ ജന്‍ജാരാപൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഹാജരാക്കിയ പൊലീസുകാരായിരുന്നു ജഡ്ജിനെ ആക്രമിച്ചത്. ഘോഗാര്‍ദിഹ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗോപാല്‍ പ്രസാദ്, സബ് ഇന്‍സ്‌പെക്ടര്‍ അഭിമന്യു കുമാര്‍ എന്നിവരാണ് ജഡ്ജിനെ ആക്രമിച്ചത്. ഒരു കേസിന്റെ വാദത്തിനായാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ വാദം നടന്നുകൊണ്ടിരിക്കെ ജഡ്ജായ അവിനാഷ് കുമാറിനെ ആക്രമിക്കുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. ആക്രമണത്തിനിടെ ജഡ്ജിനെ രക്ഷിക്കാനെത്തിയ മറ്റ് പൊലീസ് ഉദ്യോഗസ്ഥരേയും അഭിഭാഷകരേയും ഇവര്‍ ആക്രമിച്ചു. അതേസമയം, എന്ത് കാരണത്താലാണ് ഇവര്‍ ജഡ്ജിനെ ആക്രമിച്ചതെന്ന കാര്യം വ്യക്തമല്ല. തന്റെ വിധിന്യായങ്ങളെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ച ജഡ്ജായിരുന്നു അവിനാഷ് കുമാര്‍. അദ്ദേഹത്തിന്റെ നിരവധി വിധിന്യായത്തില്‍ ജില്ലയിലെ പൊലീസ് സംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതിയില്‍ ജഡ്ജിനെ ആക്രമിച്ച സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച്‌ ജന്‍ജാരാപൂര്‍…

യുഎസില്‍ കോഴഞ്ചേരി സ്വദേശിയെ വെടിവച്ചു കൊന്നത് 15കാരന്‍; അറസ്റ്റില്‍

യുഎസില്‍ വെടിയേറ്റ് മലയാളി മരിച്ച സംഭവത്തില്‍ 15കാരന്‍ അറസ്റ്റില്‍. ഡാലസ് കൗണ്ടി മെസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിവന്ന പത്തനംതിട്ട കോഴഞ്ചേരി ചരുവില്‍ സാജന്‍ മാത്യൂസ് (സജി-56) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. സാജന്റെ സ്റ്റോറിലേക്ക് അതിക്രമിച്ച്‌ കയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറിലുണ്ടായിരുന്ന സാജന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് സാജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് 2005 ലാണ് കുവൈത്തില്‍ നിന്ന് അമേരിക്കയില്‍ എത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച്‌ അംഗമാണ്. മെസ്‌കിറ്റില്‍ അടുത്തിടെയാണ് സുഹൃത്തുക്കളില്‍ ചിലരുമായി ചേര്‍ന്ന് സാജന്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ കട തുടങ്ങിയത്. ഡാലസ് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ നഴ്‌സായ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്

മയിലിറച്ചി കഴിച്ച സ്റ്റാർ മാജിക് താരം അനുകുട്ടി . പണി പാളിയേനെ…

അനുമോൾ മയിൽ ഇറച്ചി കഴിച്ചോ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് അനുമോൾ. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് അനുമോൾ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചത്. കൂടാതെ അളിയൻ വേഴ്സസ് അളിയൻ, അളിയൻസ് , തട്ടിയും മുട്ടിയും, ഉപ്പും മുളകും, അഭി weds മഹി , ഹൃദയകുമാരി ടീച്ചർ, ദേഹി , തുടങ്ങി പരമ്പരകളും ,വെബ് സീരിയസിലും വലുതും ചെറുതുമായ വേഷങ്ങൾ അനു കൈകാര്യം ചെയ്തു. യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ മയിൽ ഇറച്ചി വിവാദത്തിൽ പെട്ടിരിക്കുന്ന ഈ സമയത്താണ് നടി അനുമോൾ വിവാദം ഏറ്റുപിടിച്ചത്. വില്ലേജ് ഫുഡിസ് എന്ന യൂട്യൂബ് ചാനലിൽ അനു നടത്തിയ അഭിമുഖത്തിനിടെയാണ് സംഭവം നടക്കുന്നത്. പക്ഷേ അവതാരകൻ കൂടുതൽ വിശദാംശങ്ങൾ ചോദിച്ച് മനസ്സിലാക്കി അപ്പോഴാണ് സംഭവം മനസ്സിലാകുന്നത്.ചിലപ്പോൾ വലിയ നിയമനടപടികളിലേക്ക് പോകാൻ സാധ്യതയുള്ള ഒരു വിഷയമായിരുന്നു ഇത്. എന്നാൽ കൂടുതൽ…

നടി കെപിഎസി ലളിതയുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് വിദ്ധഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതക്ക് ചികിത്സയ്ക്ക് ചിലവാകുന്ന തുക അനുവദിക്കാന്‍ ഇന്നു ചേര്‍ന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചതുപോലെ 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍പാത; ഏതെല്ലാം വില്ലേജിലൂടെ പോകും എന്ന് അറിയാം

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സില്‍വര്‍ലൈന്‍ വേഗ റെയില്‍പാത കടന്നുപോകുന്ന 11 ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് ഏജന്‍സികള്‍ക്കായി കലക്ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു.   ഒരു മാസത്തിനകം ഏജന്‍സികളെ നിശ്ചയിച്ചു റവന്യു വകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. സര്‍വേ 3 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം. പഠനത്തിനു മുന്നോടിയായി അതിര് രേഖപ്പെടുത്താന്‍ കല്ലിടല്‍ തുടങ്ങി. വേഗ റെയില്‍പാത കടന്നുപോകുന്ന വില്ലേജുകള്‍ ഏതൊക്കെയെന്ന് നോക്കാം. തിരുവനന്തപുരം ജില്ല: കടകംപള്ളി, ആറ്റിപ്ര, കഴക്കൂട്ടം, കഠിനംകുളം, പള്ളിപ്പുറം, വെയിലൂര്‍, അഴൂര്‍, കൂന്തള്ളൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍, കരവാരം, മണമ്ബൂര്‍, നാവായിക്കുളം, പള്ളിക്കല്‍. കൊല്ലം: പാരിപ്പള്ളി, കല്ലുവാതുക്കല്‍, ചിറക്കര, മീനാട്, ആദിച്ചനല്ലൂര്‍, തഴുത്തല, തൃക്കോവില്‍വട്ടം, വടക്കേവിള, കൊറ്റങ്കര, ഇളമ്ബള്ളൂര്‍, മുളവന, പവിത്രേശ്വരം, കുന്നത്തൂര്‍, പോരുവഴി, ശാസ്താംകോട്ട. പത്തനംതിട്ട / ആലപ്പുഴ: കടമ്ബനാട്, പള്ളിക്കല്‍, പാലമേല്‍, നൂറനാട്, പന്തളം, വെണ്‍മണി, മുളക്കുഴ, ആറന്മുള, കോയിപ്രം, ഇരവിപേരൂര്‍, കല്ലൂപ്പാറ, കവിയൂര്‍, കുന്നന്താനം.…

ഹോട്ടലിലെ ബിരിയാണി ചെമ്ബടക്കം റോഡിലേക്കു വലിച്ചെറിഞ്ഞു പ്രതിഷേധം

രാമനാട്ടുകര: കഴിക്കാന്‍ വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെന്നു പറഞ്ഞു കടയിലുണ്ടായിരുന്ന ബിരിയാണി ചെമ്ബടക്കം റോഡിലേക്കു വലിച്ചെറിഞ്ഞു ഉപഭോക്താവിന്റെ പ്രതിഷേധം.രാമനാട്ടുകര അങ്ങാടിയില്‍ എയര്‍പോര്‍ട്ട് റോഡിലെ തട്ടു കടയില്‍ ഇന്നലെ വൈകീട്ട് അഞ്ചു മണിക്കാണ് സംഭവം. ഇവിടെ നിന്നും വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെന്നു പറഞ്ഞു കടയുടെ പുറത്ത് വില്‍ക്കുവാന്‍ വെച്ച ബിരിയാണിയടക്കം ഉള്ള ചെമ്ബാണ് വാഴയൂര്‍ സ്വദേശിയായ ആള്‍ റോഡലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിനു ശേഷം ജനം തടിച്ചുകൂടി രണ്ടു വിഭാഗമായി വാഗ്വാദം നടത്തിയത് അങ്ങാടിയില്‍ ഏറെ നേരം വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു. രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റില്‍ നിന്നും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസും,ഹെല്‍ത്ത് ഇന്‍സ്പക്ടറും സ്ഥലത്തെത്തി .

ശരീരമാസകലം പൊള്ളലേറ്റ പാടുകള്‍; യുവതിയെ ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: യുവതിയെ ഭര്‍തൃവീടിന് സമീപത്തെ ഉപയോഗ്യ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാല തോടനാല്‍ സ്വദേശി രാജേഷിന്‍റെ ഭാര്യ ദൃശ്യയെ (28) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. തീ കൊളുത്തിയ ശേഷം ദൃശ്യ കിണറ്റില്‍ ചാടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. നാല് വര്‍ഷം മുമ്ബാണ് ഏലപ്പാറ ചിന്നാര്‍ സ്വദേശിയായ ദൃശ്യയും രാജേഷും തമ്മില്‍ വിവാഹിരായത്. യുവതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ രാജേഷിന്റെ വീട്ടുകാര്‍ പ്രശ്നമുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ചിന്നാറിലെ സ്വന്തം വീട്ടിലേക്ക് പോയ ദൃശ്യയോടെ മടങ്ങിവരുമ്ബോള്‍ ബന്ധുക്കളെ കൂട്ടണമെന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച മടങ്ങിയെത്തിയ ദൃശ്യ ഒറ്റയ്ക്കാണ് എത്തിയത്. ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നുതന്നെ ഭര്‍തൃവീട്ടുകാര്‍ വിളിച്ചുവരുത്തി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ഇരുവീട്ടുകാരും ചര്‍ച്ച നടത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ദൃശ്യയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. ഭര്‍തൃവീട്ടുകാര്‍ പൊലീസില്‍ പാരാതി…

വെള്ളിക്കൊലുസ് മോഷ്ടിക്കാനായി സ്ത്രീയെ കൊലപ്പെടുത്തി കാല്‍പാദങ്ങള്‍ മുറിച്ചുമാറ്റി

ജയ്പൂര്‍: വെള്ളിക്കൊലുസ് മോഷ്ടിക്കാനായി സ്ത്രീയെ കൊലപ്പെടുത്തി കാലുകള്‍ മുറിച്ചുമാറ്റി. രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലാണ് നടുക്കുന്ന സംഭവം. 45കാരിയായ വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. കഴുത്തിനേറ്റ മാരക പരിക്കാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ അണിഞ്ഞിരുന്ന വെള്ളിക്കൊലുസ് മോഷ്ടിക്കാനായി മൃതദേഹത്തിന്‍റെ ഇരു കാല്‍പാദങ്ങളും മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കങ്കുബായി എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. കര്‍ഷകനായ ഭര്‍ത്താവിനുള്ള ഭക്ഷണവുമായി തിങ്കളാഴ്ച അതിരാവിലെ ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. എന്നാല്‍, കൃഷിയിടത്തിലേക്ക് ഇവര്‍ എത്തിയില്ല. വീട്ടിലെത്തിയ ഭര്‍ത്താവ് അന്വേഷിച്ചപ്പോഴാണ് കങ്കുബായിയെ കാണാനില്ലെന്നറിയുന്നത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാടത്ത് കൊല്ലപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തിയത്. കൊലയാളിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. നേരത്തെ ജയ്പൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. പശുക്കളെ മേയ്ക്കാന്‍ പോയ സ്ത്രീയാണ് അന്ന് കൊല്ലപ്പെട്ടത്. ഇവരുടെ കാല്‍പാദങ്ങളും മുറിച്ചുമാറ്റി കൊലുസ് കവര്‍ന്നിരുന്നു.