അനുമോൾ മയിൽ ഇറച്ചി കഴിച്ചോ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് അനുമോൾ. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് അനുമോൾ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചത്. കൂടാതെ അളിയൻ വേഴ്സസ് അളിയൻ, അളിയൻസ് , തട്ടിയും മുട്ടിയും, ഉപ്പും മുളകും, അഭി weds മഹി , ഹൃദയകുമാരി ടീച്ചർ, ദേഹി , തുടങ്ങി പരമ്പരകളും ,വെബ് സീരിയസിലും വലുതും ചെറുതുമായ വേഷങ്ങൾ അനു കൈകാര്യം ചെയ്തു. യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ മയിൽ ഇറച്ചി വിവാദത്തിൽ പെട്ടിരിക്കുന്ന ഈ സമയത്താണ് നടി അനുമോൾ വിവാദം ഏറ്റുപിടിച്ചത്. വില്ലേജ് ഫുഡിസ് എന്ന യൂട്യൂബ് ചാനലിൽ അനു നടത്തിയ അഭിമുഖത്തിനിടെയാണ് സംഭവം നടക്കുന്നത്. പക്ഷേ അവതാരകൻ കൂടുതൽ വിശദാംശങ്ങൾ ചോദിച്ച് മനസ്സിലാക്കി അപ്പോഴാണ് സംഭവം മനസ്സിലാകുന്നത്.ചിലപ്പോൾ വലിയ നിയമനടപടികളിലേക്ക് പോകാൻ സാധ്യതയുള്ള ഒരു വിഷയമായിരുന്നു ഇത്. എന്നാൽ കൂടുതൽ…
Day: November 17, 2021
നടി കെപിഎസി ലളിതയുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
തിരുവനന്തപുരം: കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് വിദ്ധഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതക്ക് ചികിത്സയ്ക്ക് ചിലവാകുന്ന തുക അനുവദിക്കാന്‍ ഇന്നു ചേര്‍ന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചതുപോലെ 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍പാത; ഏതെല്ലാം വില്ലേജിലൂടെ പോകും എന്ന് അറിയാം
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സില്‍വര്‍ലൈന്‍ വേഗ റെയില്‍പാത കടന്നുപോകുന്ന 11 ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് ഏജന്‍സികള്‍ക്കായി കലക്ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു. ഒരു മാസത്തിനകം ഏജന്‍സികളെ നിശ്ചയിച്ചു റവന്യു വകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. സര്‍വേ 3 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം. പഠനത്തിനു മുന്നോടിയായി അതിര് രേഖപ്പെടുത്താന്‍ കല്ലിടല്‍ തുടങ്ങി. വേഗ റെയില്‍പാത കടന്നുപോകുന്ന വില്ലേജുകള്‍ ഏതൊക്കെയെന്ന് നോക്കാം. തിരുവനന്തപുരം ജില്ല: കടകംപള്ളി, ആറ്റിപ്ര, കഴക്കൂട്ടം, കഠിനംകുളം, പള്ളിപ്പുറം, വെയിലൂര്‍, അഴൂര്‍, കൂന്തള്ളൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍, കരവാരം, മണമ്ബൂര്‍, നാവായിക്കുളം, പള്ളിക്കല്‍. കൊല്ലം: പാരിപ്പള്ളി, കല്ലുവാതുക്കല്‍, ചിറക്കര, മീനാട്, ആദിച്ചനല്ലൂര്‍, തഴുത്തല, തൃക്കോവില്‍വട്ടം, വടക്കേവിള, കൊറ്റങ്കര, ഇളമ്ബള്ളൂര്‍, മുളവന, പവിത്രേശ്വരം, കുന്നത്തൂര്‍, പോരുവഴി, ശാസ്താംകോട്ട. പത്തനംതിട്ട / ആലപ്പുഴ: കടമ്ബനാട്, പള്ളിക്കല്‍, പാലമേല്‍, നൂറനാട്, പന്തളം, വെണ്‍മണി, മുളക്കുഴ, ആറന്മുള, കോയിപ്രം, ഇരവിപേരൂര്‍, കല്ലൂപ്പാറ, കവിയൂര്‍, കുന്നന്താനം.…
ഹോട്ടലിലെ ബിരിയാണി ചെമ്ബടക്കം റോഡിലേക്കു വലിച്ചെറിഞ്ഞു പ്രതിഷേധം
രാമനാട്ടുകര: കഴിക്കാന്‍ വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെന്നു പറഞ്ഞു കടയിലുണ്ടായിരുന്ന ബിരിയാണി ചെമ്ബടക്കം റോഡിലേക്കു വലിച്ചെറിഞ്ഞു ഉപഭോക്താവിന്റെ പ്രതിഷേധം.രാമനാട്ടുകര അങ്ങാടിയില്‍ എയര്‍പോര്‍ട്ട് റോഡിലെ തട്ടു കടയില്‍ ഇന്നലെ വൈകീട്ട് അഞ്ചു മണിക്കാണ് സംഭവം. ഇവിടെ നിന്നും വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെന്നു പറഞ്ഞു കടയുടെ പുറത്ത് വില്‍ക്കുവാന്‍ വെച്ച ബിരിയാണിയടക്കം ഉള്ള ചെമ്ബാണ് വാഴയൂര്‍ സ്വദേശിയായ ആള്‍ റോഡലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിനു ശേഷം ജനം തടിച്ചുകൂടി രണ്ടു വിഭാഗമായി വാഗ്വാദം നടത്തിയത് അങ്ങാടിയില്‍ ഏറെ നേരം വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു. രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റില്‍ നിന്നും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസും,ഹെല്‍ത്ത് ഇന്‍സ്പക്ടറും സ്ഥലത്തെത്തി .
ശരീരമാസകലം പൊള്ളലേറ്റ പാടുകള്‍; യുവതിയെ ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: യുവതിയെ ഭര്‍തൃവീടിന് സമീപത്തെ ഉപയോഗ്യ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാല തോടനാല്‍ സ്വദേശി രാജേഷിന്‍റെ ഭാര്യ ദൃശ്യയെ (28) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. തീ കൊളുത്തിയ ശേഷം ദൃശ്യ കിണറ്റില്‍ ചാടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. നാല് വര്‍ഷം മുമ്ബാണ് ഏലപ്പാറ ചിന്നാര്‍ സ്വദേശിയായ ദൃശ്യയും രാജേഷും തമ്മില്‍ വിവാഹിരായത്. യുവതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് രാജേഷിന്റെ വീട്ടുകാര്‍ പ്രശ്നമുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ചിന്നാറിലെ സ്വന്തം വീട്ടിലേക്ക് പോയ ദൃശ്യയോടെ മടങ്ങിവരുമ്ബോള്‍ ബന്ധുക്കളെ കൂട്ടണമെന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച മടങ്ങിയെത്തിയ ദൃശ്യ ഒറ്റയ്ക്കാണ് എത്തിയത്. ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നുതന്നെ ഭര്‍തൃവീട്ടുകാര്‍ വിളിച്ചുവരുത്തി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇരുവീട്ടുകാരും ചര്‍ച്ച നടത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ദൃശ്യയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. ഭര്‍തൃവീട്ടുകാര്‍ പൊലീസില്‍ പാരാതി…
വെള്ളിക്കൊലുസ് മോഷ്ടിക്കാനായി സ്ത്രീയെ കൊലപ്പെടുത്തി കാല്‍പാദങ്ങള്‍ മുറിച്ചുമാറ്റി
ജയ്പൂര്‍: വെള്ളിക്കൊലുസ് മോഷ്ടിക്കാനായി സ്ത്രീയെ കൊലപ്പെടുത്തി കാലുകള്‍ മുറിച്ചുമാറ്റി. രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലാണ് നടുക്കുന്ന സംഭവം. 45കാരിയായ വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. കഴുത്തിനേറ്റ മാരക പരിക്കാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ അണിഞ്ഞിരുന്ന വെള്ളിക്കൊലുസ് മോഷ്ടിക്കാനായി മൃതദേഹത്തിന്‍റെ ഇരു കാല്‍പാദങ്ങളും മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കങ്കുബായി എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. കര്‍ഷകനായ ഭര്‍ത്താവിനുള്ള ഭക്ഷണവുമായി തിങ്കളാഴ്ച അതിരാവിലെ ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. എന്നാല്‍, കൃഷിയിടത്തിലേക്ക് ഇവര്‍ എത്തിയില്ല. വീട്ടിലെത്തിയ ഭര്‍ത്താവ് അന്വേഷിച്ചപ്പോഴാണ് കങ്കുബായിയെ കാണാനില്ലെന്നറിയുന്നത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാടത്ത് കൊല്ലപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തിയത്. കൊലയാളിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. നേരത്തെ ജയ്പൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. പശുക്കളെ മേയ്ക്കാന്‍ പോയ സ്ത്രീയാണ് അന്ന് കൊല്ലപ്പെട്ടത്. ഇവരുടെ കാല്‍പാദങ്ങളും മുറിച്ചുമാറ്റി കൊലുസ് കവര്‍ന്നിരുന്നു.