ആളൊഴിഞ്ഞ പറമ്ബില്‍ ഫറോക്ക് സ്വദേശിയുടെ മൃതദേഹം

പരപ്പനങ്ങാടി: ആളൊഴിഞ്ഞ പറമ്ബില്‍ ഫറോക്ക് സ്വദേശിയുടെ മൃതദേഹം കണ്ടത്തി. ഫറോക്ക് പരുത്തി പാറ റോഡില്‍ കുന്നുമ്മല്‍തടായ് ഭരതന്റെ മകന്‍ നിഖില്‍ (21) ആണ് മരണപെട്ടത്.   ഇന്ന് രാവിലെ ഏഴരയോടെ പശുവിനെ കെട്ടാന്‍ പോയ സ്ത്രീയാണ് ആളോഴിഞ്ഞ പറമ്ബില്‍ യുവാവ് വീണു കിടക്കുന്നത് കണ്ടത് . ഇന്നലെ ഈ പരിസരത്തു മറ്റു ആളുകള്‍ക്കൊപ്പം ഇയാളെ കണ്ടതായി പറയുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. പോലിസ് സ്ഥലത്തു തെളിവെടുപ്പ് നടത്തി. കൂടെയുണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്‌കൂളില്‍നിന്നു മടങ്ങവേ അഞ്ചു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തല്‍

എടത്വാ: സ്‌കൂളില്‍നിന്നു മടങ്ങവേ അഞ്ചു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തല്‍. പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പോകാനുള്ള മടികാരണം കള്ളം പറഞ്ഞതാണെന്നു സൂചന. പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യം തുടക്കത്തില്‍ തന്നെ പോലീസ് തിരിച്ചറിഞ്ഞു. കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോള്‍ സംഭവ സമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നു എന്ന വിവരവും ലഭിച്ചു. വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവു ലഭിച്ചില്ല. നിരന്തരമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ പെണ്‍കുട്ടി മൊബൈല്‍ ഗെയ്‌മുകള്‍ക്ക് അടിമയായിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. ക്ലാസ് തുടങ്ങുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഇനി സ്‌കൂളില്‍ പോകുന്നില്ലെന്നു കുട്ടി വീട്ടില്‍ പറഞ്ഞു. എന്നാല്‍, മൊബൈല്‍ തിരികെ നല്‍കി സ്‌കൂളിലേക്കു പോകണമെന്നു വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു..രണ്ടുവര്‍ഷമായി കുട്ടിയുടെ കൈയില്‍ എപ്പോഴും മൊബൈല്‍ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്ബോഴും കിടക്കുമ്ബോഴുമെല്ലാം മൊബൈല്‍ ഒപ്പം കാണും. സ്‌കൂള്‍ തുറന്നതോടെ മൊബൈല്‍ കൈയില്‍നിന്നു പോകുമെന്ന ചിന്ത…

സ്വപ്‌ന സുരേഷ് പുറത്തേക്ക്; അമ്മ ജയിലിലെത്തി രേഖകള്‍ സൂപ്രണ്ടിന് കൈമാറി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച സ്വപ്‌ന സുരേഷ്   ജയില്‍ മോചിതയാകും. സ്വപ്‌നയുടെ അമ്മ ജാമ്യ രേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി. ജാമ്യ ഉത്തരവും വ്യവസ്ഥകളുമടങ്ങിയ രേഖകള്‍ ജയില്‍ സൂപ്രണ്ടിന് കൈമാറി. സ്വപ്നയുടെ ജാമ്യ ഉപാധികള്‍ വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സ്വര്‍ക്കടത്തടക്കമുള്ള ആറ് കേസുകളിലും സ്വപ്‌ന സുരേഷിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിടുമ്ബോഴാണ് സ്വപ്‌ന ജയില്‍ മോചിതയാകുന്നത്. ഈ മാസം രണ്ടിനാണ് നയതന്ത്ര സ്വര്‍ണക്കടത്തിലെ എന്‍ ഐ എ കേസില്‍ ഹൈക്കോടതി സ്വപ്‌നയ്ക്ക് ജാമ്യം അനുവദിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും അടക്കമുള്ള രേഖകളാണ് ഹാജരാക്കേണ്ടിയിരുന്നത്.

സ്വകാര്യ ഡാറ്റ‍കള്‍ ചോര്‍ത്തുന്ന ആപ്പുകളുടെ പട്ടിക അവാസ്റ്റ് പുറത്തുവിട്ടു;

ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ത്തുന്ന ഒരു കൂട്ടം ആന്‍ഡ്രോയിഡ് ആപ്പുകളുടെ പട്ടിക പുറത്തുവിട്ട് അവാസ്റ്റ്. പ്രീമിയം എസ്‌എംഎസ് തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന 151 ആന്‍ഡ്രോയിഡ് ആപ്പുകളാണ് സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയര്‍ ദാതാക്കളായ അവാസ്റ്റ് ഇപ്പോള്‍ കണ്ടെത്തി പുറത്തു വിട്ടിരിക്കുന്നത്. അള്‍ട്ടിമാ എസ്‌എംഎസ് എന്ന വ്യാജ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് ഇവ ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കുന്നത്. പല ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ നിരവധി ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ദിനം പ്രതി ഡൗണ്‍ലോഡ് ചെയ്യാറുണ്ട്. ഇവയില്‍ ചിലത് ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റകള്‍ പോലും ആക്‌സസ് ചെയ്യാന്‍ കഴിയുന്ന മാല്‍വേറുകള്‍ ഉണ്ട്. ഇവയില്‍ ചിലത് ഗൂഗിള്‍ തന്നെ കണ്ടെത്തി പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ടെങ്കിലും അവ വീണ്ടും പുതിയ പേരില്‍ തിരിച്ചു വരാറുണ്ട്. കസ്റ്റമൈസ് ചെയ്യാനാവുന്ന കീബോര്‍ഡുകള്‍, ക്യുആര്‍ കോഡ് സ്‌കാനറുകള്‍, വീഡിയോ, ഫോട്ടോ എഡിറ്റിങ് പ്രോഗ്രാമുകള്‍, കോള്‍ ബ്ലോക്കുകള്‍, ഗെയിമുകള്‍ എന്നിങ്ങനെ…

മുകേഷ് അംബാനിയും കുടുംബവും മുംബൈ വിടുന്നു; ഇനി താമസം ലണ്ടനിലെ ആഢംബര വസതിയില്‍

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനുമായ മുകേഷ് അംബാനി മുംബൈയില്‍ നിന്ന് താമസം മാറുന്നതായി റിപ്പോര്‍ട്ട്. ലണ്ടനിലേക്കാണ് അംബാനി താമസം മാറുന്നതെന്നാണ് വിവരം. മുംബൈയിലെ ആഡംബര വസതിയായ ആന്റിലിയയില്‍ നിന്ന് ബക്കിങ്ഹാംഷെയറിലെ സ്റ്റോക്ക്പാര്‍ക്കില്‍ ഈയിടെ വാങ്ങിയ ബംഗ്ലാവിലേക്കാണ് അംബാനി താമസം മാറുന്നത്. മുന്നൂറ് ഏക്കര്‍ വിസ്തൃതിയുള്ള ബംഗ്ലാവാണ് സ്റ്റോക് പാര്‍ക്കിലെ ബക്കിങ്ഹാം ഷെയറില്‍ അംബാനിക്കുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് അംബാനി ഈ ബംഗ്ലാവ് വാങ്ങിയത്. 592 കോടി രൂപയ്ക്കാണ് അദ്ദേഹം ഈ ബംഗ്ലാവ് വാങ്ങിയത്. ബംഗ്ലാവിനുള്ളില്‍ 49 കിടപ്പുമുറികളും ഒരു ചെറു ആശുപത്രിയും ഒരു ക്ഷേത്രവുമുണ്ട്. ഇത്തവണ മുകേഷ് അംബാനിയും കുടുംബവും ദീപാവലി ആഘോഷിച്ചത് ലണ്ടനിലെ ഈ വീട്ടില്‍ വെച്ചായിരുന്നു. ആഘോഷങ്ങള്‍ക്ക് ശേഷം ഇവര്‍ ലണ്ടനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തും. വീടിന്റെ പണികള്‍ മുഴുവനും പൂര്‍ത്തിയായി കഴിഞ്ഞ് അടുത്ത വര്‍ഷം ഏപ്രിലോടു കൂടി ലണ്ടനിലേക്ക്…

ഭര്‍തൃമാതാവിന്റെ കൂര്‍ക്കംവലി ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് കുടുംബ ഗ്രൂപ്പുകളില്‍ പങ്കുവെച്ചു; ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് ഭര്‍ത്താവ്

അമ്മാന്‍ : ഭര്‍തൃമാതാവിന്റെ കൂര്‍ക്കം വലി മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് ഭര്‍ത്താവ്. ജോര്‍ദാനിലാണ് സംഭവം. കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കമാണ് വിവാഹ മോചനത്തില്‍ കലാശിച്ചത്. ഉച്ചയുറക്കത്തിനിടെയാണ് യുവതി അമ്മായി അമ്മയുടെ കൂര്‍ക്കംവലി ഫോണില്‍ റെക്കോര്‍ഡ് ചെയ്തത്. ഇത് വാട്‌സ് ആപ്പ് കുടുംബ ഗ്രൂപ്പുകളില്‍ ഭാര്യ പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാതാവിനെ പരിഹസിച്ച്‌ ബന്ധുക്കള്‍ രംഗത്ത് വന്നതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. വാട്‌സ് ആപ്പിലെ ശബ്ദസന്ദേശം കേട്ട ഭര്‍ത്താവ് വിവരം ഭാര്യയോട് ചോദിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. വാക്കു തര്‍ക്കം രൂക്ഷമായതോടെ ഭാര്യയെ ഭര്‍ത്താവ് ഡിവോഴ്‌സ്‌ ചെയ്യുകയായിരുന്നു.

ഇന്ധനവില: 2.30 രൂപയും 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വക: ധനമന്ത്രി

തിരുവനന്തപുരം: ഇന്ധനവിലയില്‍ കേന്ദ്രം കുറച്ചതിന്റെ ആനുപാതികമായ കുറവ് കേരളത്തില്‍ വന്നിട്ടുണ്ടെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രനികുതി കൂടി അടങ്ങുന്ന വിലയുടെ നിശ്ചിത ശതമാനമാണ് കേരളത്തിന്റെ നികുതി. അതിനാല്‍ കേന്ദ്രം നികുതി കുറയ്ക്കുമ്ബോള്‍ കേരളത്തിന്റെ നികുതിയിലും കുറവുവരുമെന്നും ധനമന്ത്രി പത്ര സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നികുതി 10 രൂപയും അഞ്ച് രൂപയുമായി കുറച്ചപ്പോള്‍ കേരളത്തില്‍ ഡീസലിന് 12.30 രൂപയും പെട്രോളിന് 6.56 രൂപയുമാണ് കുറഞ്ഞത്. ഇതില്‍ ഡിസലിന്റെ 2.30 രൂപയും പെട്രോളിന്റെ 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വകയായാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ നികുതി നിരക്ക് നേരത്തേതന്നെ കുറച്ചതാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 13 തവണയാണ് കേരളം നികുതി വര്‍ധിപ്പിച്ചത്. 2014 സെപ്തംബര്‍ മുതല്‍ ഈ വര്‍ധന കാണാം. 2015 ജനുവരിയില്‍ ക്രൂഡ്‌ഓയില്‍ വില 46.59 ഡോളറായി. ഈ വിലകുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാന്‍ ആ…

ശമ്ബളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്നും തുടരും.

ശമ്ബളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്നും തുടരും. ഇന്ന് രുവിഭാഗം ജീവനക്കാര്‍ മാത്രമാണ് പണിമുടക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച്‌ പരമാവധി സര്‍വീസ് നടത്താനാണ് കെഎസ്‌ആര്‍ടിസി സിഎംഡിയുടെ നിര്‍ദ്ദേശം. ഹാജരാകുന്ന ജീവനക്കാരെ ഉപയോ​ഗിച്ച്‌ ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്‍കി പരമാവധി ട്രിപ്പുകള്‍ ഓടിക്കാനാണ് തീരുമാനം. ബസ് തടയില്ല ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് ആണ് ഇന്നും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനോട് സഹകരിക്കുമെന്ന് എഐടിയുസിയും പ്രഖ്യാപിച്ചു. എന്നാല്‍ ബസ് തടയില്ലെന്ന് ഇരു യൂണിയനുകളും അറിയിച്ചു. സിഐടിയുവിലുള്ളവര്‍ ഇന്നു ജോലിക്ക് ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. അവശ്യ റൂട്ടുകള്‍ക്ക് പ്രാധാന്യം ഇന്ന് അവശ്യ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ദീര്‍ഘദൂര സര്‍വ്വിസുകള്‍, ഒറ്റപ്പെട്ട സര്‍വ്വീസുകള്‍, പ്രധാന റൂട്ടുകളിലെ സര്‍വ്വിസുകള്‍ എന്നിവയും റിസര്‍വേഷന്‍ നല്‍കിയിട്ടുള്ള സര്‍വ്വീസുകളും നടത്തും. വാരാന്ത്യ ദിനമായതിനാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്രക്കാര്‍ തിരികെ വീട്ടില്‍ എത്തേണ്ടതിനാല്‍ യാത്രക്കാര്‍ക്ക്…

വിപണി വില അഞ്ച് കോടി; തൃശ്ശൂരില്‍ വീണ്ടും ആംബര്‍ ഗ്രീസ് പിടികൂടി

തൃശൂരില്‍ വീണ്ടും ആംബര്‍ ഗ്രീസ് പിടികൂടി. വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം തിമിംഗല വിസര്‍ജ്യം എന്നറിയപ്പെടുന്ന ആംബര്‍ ഗ്രീസ് സിറ്റി ഷാഡോ പൊലീസും തൃശൂര്‍ ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളുരുത്തി സ്വദേശി ബിനോജ്, തൃശ്ശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി റംഷിദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി തൃശ്ശൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള സ്വകാര്യ ഹോട്ടലിന് മുന്‍വശത്ത് വില്‍പ്പനയുറപ്പിച്ചവരെ കാത്ത് നില്‍ക്കുന്നതിനിടയിലായിരുന്നു യുവാക്കള്‍ പിടിയിലായത്. തൃശൂര്‍ ഈസ്റ്റ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ലാല്‍ കുമാറും സംഘവുമായിരുന്നു നടപടിയ്ക്ക് പിന്നില്‍. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. കിലോഗ്രാമിന് ഒരു കോടി നിരക്കിലായിരുന്നു പ്രതികള്‍ ആംബര്‍ ഗ്രീസ് വില്‍പ്പന ഉറപ്പിച്ചിരുന്നത്. ഇക്കഴിഞ്ഞ ജൂലായിലും തൃശ്ശൂരില്‍ നിന്നും ആംബര്‍ഗ്രീസ്…

ജോജു വിവാദം: താരസംഘടന ‘അമ്മ’യിൽ കലഹം, ഗണേഷ് കുമാറിന് തിരിച്ചടി നൽകി ഇടവേള ബാബു

കൊച്ചി: നടന്‍ ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിവാദത്തില്‍ മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയില്‍ പോര്. ജോജു ജോര്‍ജിനെ ആക്രമിച്ചിട്ടും ആരെ പേടിച്ചിട്ടാണ് അമ്മ സെക്രട്ടറി ഒളിച്ചിരിക്കുന്നതെന്ന് ഇടത് എംഎല്‍എ കൂടിയായ നടന്‍ ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. പിന്നാലെ ഗണേഷ് കുമാറിന് മറുപടിയുമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്ത് എത്തി. ഇതോടെ വിവാദം കൊഴുത്തിരിക്കുകയാണ്. ഇന്ധന വില വര്‍ധനവിന് എതിരെ കോണ്‍ഗ്രസ് കൊച്ചിയില്‍ റോഡ് തടഞ്ഞ് കൊണ്ട് നടത്തിയ സമരത്തിനെ ജോജു ജോര്‍ജ് എതിര്‍ത്തതാണ് വന്‍ വിവാദമായത്. പ്രതിഷേധിച്ച ജോജുവിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തിരുന്നു. ജോജുവിനെ തെരുവില്‍ ആക്രമിച്ചിട്ടും അമ്മ സംഘടന പ്രതികരിച്ചില്ലെന്ന് പത്തനാപുരം എംഎല്‍എയായ കെബി ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ആരെ പേടിച്ചിട്ടാണ് അമ്മയുടെ സെക്രട്ടറി ഒളിച്ചിരിക്കുന്നതെന്നും ഗണേഷ് ചോദിച്ചു. അമ്മ സംഘടനയുടെ ഈ സമീപനം മാറ്റണമെന്നും…