‘സിനിമാറ്റോഗ്രാഫ് നിയമം 2021’ തിരിച്ചുവിളിക്കാനാവശ്യപ്പെട്ട് സിനിമ ലോകം. ഏറ്റവുൊടുവില്‍ നടനും നിര്‍മാതാവുമായ കമല്‍ ഹാസനാണ് ഇതിനെതിരെ രംഗത്തെത്തിയത്

ചെന്നൈ: ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകളും തിരിച്ചുവിളിച്ച്‌ പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അനുമതി നല്‍കുന്ന പുതിയ ‘സിനിമാറ്റോഗ്രാഫ് നിയമം 2021’ തിരിച്ചുവിളിക്കാനാവശ്യപ്പെട്ട് സിനിമ ലോകം. ഏറ്റവുൊടുവില്‍ തെന്നിന്ത്യയിലെ മുന്‍നിര നടനും നിര്‍മാതാവുമായ കമല്‍ ഹാസനാണ് ഇതിനെതിരെ രംഗത്തെത്തിയത്. ”സിനിമ, മാധ്യമങ്ങള്‍, സാഹിത്യകാരന്മാര്‍.. മൂവരും ചേര്‍ന്ന് ഇന്ത്യയെ അടയാളപ്പെടുത്തുന്ന മൂന്നു കഴുതകളാകാനാകില്ല. സ്വാതന്ത്ര്യത്തില്‍ നിങ്ങളുടെ ആശങ്ക അറിയിച്ച്‌ അടിയന്തരമായി ഇടപെടൂ”- കമല്‍ ട്വീറ്റ് ചെയ്തു. 1952ലെ സിനിമാറ്റോഗ്രാഫ് നിയമത്തിലെ ഭേദഗതികള്‍ കേന്ദ്രത്തിന് സിനിമകള്‍ക്കു മേലും സമ്ബൂര്‍ണ അധികാരം നല്‍കുന്നവയാണ്. ദുരുപയോഗം മുന്‍നിര്‍ത്തി 2000ല്‍ എടുത്തുകളഞ്ഞ വ്യവസ്ഥകളാണ് കേന്ദ്രം ഭേദഗതിയിലൂടെ വീണ്ടും കൊണ്ടുവരുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം നല്‍കിയ ശേഷവും തിരികെ വിളിക്കാന്‍ അധികാരം ലഭിക്കുന്നതോടെ തങ്ങെള സമ്മര്‍ദത്തിലാക്കാന്‍ കേന്ദ്രത്തിനാകുമെന്ന് സിനിമ നിര്‍മാതാക്കള്‍ ഭയക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് പുതിയ…

മകള്‍ക്ക് ബിയര്‍ നല്‍കിയ പിതാവ് അറസ്റ്റിലായി.

കാഞ്ഞങ്ങാട്: കാസര്‍കോട് എട്ടുവയസ്സുള്ള മകള്‍ക്ക് ബിയര്‍ നല്‍കിയ പിതാവ് അറസ്റ്റിലായി. കാഞ്ഞങ്ങാട് സ്വദേശിയായ 65-കാരനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വീട്ടില്‍വെച്ചാണ് മകള്‍ക്ക് ഇയാള്‍ ബിയര്‍ നല്‍കിയത്. കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ട്രെയിന്‍ തട്ടി യുവാവും യുവതി മരിച്ച നിലയില്‍.

കൊല്ലം: കൊല്ലം മയ്യനാട് ആണ് ഇരവിപുരം സ്വദേശികളായ പുള്ളിച്ചിറ പ്രീത ഭവനില്‍ പ്രിന്‍സ്, മയ്യനാട് തവളക്കുഴി പാമ്ബ്മുക്ക് സ്വദേശിനി സ്വപ്ന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മയ്യനാട് റെയില്‍ വെ സ്റ്റേഷന് സമീപത്ത് പുലര്‍ച്ചെ അഞ്ചോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും വര്‍ഷങ്ങളായി സ്നേഹത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സ്വര്‍ണം വീതം വെക്കുമ്ബോള്‍ അതില്‍ ഒരു പങ്ക് ‘പാര്‍ട്ടിക്ക’ നല്‍കണം എന്ന ശബ്ദരേഖയാണ് പുറത്തുവന്നത് ടിപി കേസ് പ്രതികളുടെ റോള്‍ എല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

കണ്ണൂര്‍: വിമാനത്താവളങ്ങള്‍ വഴി കടത്തികൊണ്ടുവരുന്ന സ്വര്‍ണം അടിച്ചുമാറ്റുന്ന സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. അടിച്ചുമാറ്റുന്ന സ്വര്‍ണം വീതം വെക്കുമ്ബോള്‍ അതില്‍ ഒരു പങ്ക് ‘പാര്‍ട്ടിക്ക’ നല്‍കണം എന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വെക്കണം. ഇതില്‍ ഒരു പങ്കാണ് പാര്‍ട്ടിക്ക്. സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ ക്വട്ടേഷന്‍ ടീമില്‍ ആരൊക്കെ, സ്വര്‍ണം എങ്ങനെ പങ്കിടണം, അതില്‍ ടിപി കേസ് പ്രതികളുടെ റോള്‍ എല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. മാതൃഭൂമി ന്യൂസ് ചാനലാണ് ഈ ശബ്ദരേഖ പുറത്തുവിട്ടത്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവെച്ച്‌ ഒരു ഭാഗം ‘പാര്‍ട്ടി’ക്കെന്ന് സംഘത്തിലെ ഒരാള്‍ പറയുന്ന ശബ്ദരേഖയാണ് മതൃഭൂമി ചാനല്‍ പുറത്തുവിട്ടത്. ടി പി വധക്കേസ് പ്രതികള്‍ തന്നയൊണ് സ്വര്‍ണ ക്വട്ടേഷന് പിന്നിലെന്നും ഇതില്‍ നിന്നും വ്യക്തമാകുന്നു. ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി…

ധര്‍മ്മടത്ത് 15കാരിയെ പീഡിപ്പിച്ച വ്യവസായി പിടിയില്‍

കണ്ണൂര്‍: ധര്‍മ്മടത്ത് 15കാരിയെ പീഡിപ്പിച്ച വ്യവസായി പിടിയില്‍. തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ധര്‍മ്മടത്ത് കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ മുഴപ്പിലങ്ങാട് സ്വദേശിയായ 38കാരനെയും പിടികൂടിയിട്ടുണ്ട്.പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ അടുത്ത് എത്തിച്ചത് കുട്ടിയുടെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്നാണ് എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.ഇളയച്ഛനും ഇളയമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ ഷറഫുദ്ദീന് കാഴ്ചവെക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.15കാരിയെ തട്ടിക്കൊണ്ട് പോയി വ്യവസായിയുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഇവിടെ വച്ച്‌ വ്യവസായി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് ധര്‍മ്മടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഇളയച്ഛനെയും തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയും പോക്സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇളയച്ഛന്‍ പല തവണ തന്നെ പീഡിപ്പിച്ചെന്നും ഷറഫുദ്ദീന്‍…

സ്ത്രീകള്‍ക്ക് ഒന്നിലധികം പേരെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കി നിയമം പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക.

ഇസ്ലാമിക നിയമപ്രകാരം ഒരു പുരുഷന് നാല് സ്ത്രീകളെ വരെ ഭാര്യമാരാക്കാം. എന്നാല്‍ ഈ നിയമത്തിന് ബദല്‍ നിയമവുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. രാജ്യത്ത് ഇനി സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടം പോലെ എത്രവേണമെങ്കിലും വിവാഹം കഴിക്കാം. സ്ത്രീകള്‍ക്ക് ഒന്നിലധികം പേരെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കി നിയമം പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. ഇതടക്കം വിവാഹ സങ്കല്‍പ്പങ്ങളില്‍ വന്‍ പൊളിച്ചെഴുത്താണ് നിയമം വഴി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. എന്തായാലും ഇത് ദക്ഷിണാഫ്രിക്കയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ യാഥാസ്ഥിതികരേയും ചില മതക്കാരേയും ഇത് പ്രകോപിപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ബിസിനസുകാരനും നാലു ഭാര്യമാരുമുള്ള മുസാ മസ്ലീക്ക് ആണ് ആദ്യം എതിര്‍പ്പുമായി രംഗത്ത് എത്തിയത്. ആഫ്രിക്കന്‍ സംസ്‌ക്കാരത്തെ തന്നെ ഇത് നശിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത്തരം കുടുംബത്തില്‍ പിറക്കുന്ന കുട്ടികളുടെ ഐഡന്റിറ്റി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ആഫ്രിക്കയിലെ പ്രതിപക്ഷ പാര്‍ട്ടിയായ ആഫ്രിക്കന്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി…

മൂന്നാം തരംഗം രാജ്യത്ത് ഉടനുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പഠനങ്ങള്‍.

ദില്ലി: രാജ്യത്ത് 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ഓഗസ്റ്റ് മുതല്‍ വാക്സിന്‍ നല്‍കുമെന്ന് ഐസിഎംആ‍ര്‍. മൂന്നാം തരംഗം രാജ്യത്ത് ഉടനുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും അതിനാല്‍ വാക്സിനേഷന് ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിക്കുമെന്നും ഐസിഎംആ‍ര്‍ കൊവിഡ് വ‍ര്‍ക്കിങ് ഗ്രൂപ്പ് ചെയ‍ര്‍മാന്‍ ഡോ.എന്‍.കെ അറോറ പറഞ്ഞു. ജുലൈ അവസാനത്തോടെയോ ആഗസ്റ്റോടെയോ 12-18 വയസ് പ്രായപരിധിയിലുള്ളവ‍ര്‍ക്ക് വാക്സിന്‍ കുത്തിവയ്‌പ്പ് തുടങ്ങാമെന്നാണ് കരുതുന്നതെന്നും അറോറ വ്യക്തമാക്കി. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് കൊവിഡിനെതിരായ പോരാട്ടത്തില്‍ വഴിത്തിരിവാകുമെന്ന് എയിംസ് മേധാവി ഡോ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. സ്കൂളുകള്‍ തുറക്കുന്നതിനും കുട്ടികള്‍ക്ക് പുറത്തിറങ്ങി മറ്റ് വിനോദങ്ങളില്‍ ഏ‍ര്‍പ്പെടുന്നതിനും അത് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ ഉപയോഗിച്ച്‌ 12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ നടത്തിയ രണ്ടും, മൂന്നും ഘട്ട പരീക്ഷണത്തിന്റെ റിസള്‍ട്ട് സെപ്റ്റംബറില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈസ‍ര്‍ വാക്സിന് അതിനു…

വരന് കാഴ്ചശക്തി കുറവായതിനാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു.

കാഴ്ചശക്തി കുറവായ വരന് പവറുള്ള കണ്ണട ഉപയോഗിക്കാതെ പത്രം വായിക്കാന്‍ പോലും കഴിയില്ലെന്ന് കണ്ടെത്തിയതോടെയാണ് വധുവിന്റെ പിന്മാറ്റം.ഉത്തര്‍പ്രദേശിലെ ഔരിയ എന്ന സ്ഥലത്താണ് സംഭവം. അര്‍ജുന്‍ സിങ്ങിന്റെ മകളായ അര്‍ച്ചനയാണ് വിവാഹത്തിന് തൊട്ടുമുന്‍പ് പിന്മാറിയത്. ശിവ എന്ന ചെറുപ്പക്കാരനുമായാണ് അര്‍ച്ചനയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹ ദിവസം ബന്ധുക്കളുമായി വീട്ടിലേക്ക് വരുമ്ബോള്‍ വരന്‍ കണ്ണട ധരിച്ചിട്ടുള്ളതായി വധു ശ്രദ്ധിച്ചു. ചടങ്ങില്‍ വരന്‍ കണ്ണട ധരിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വരന് കാഴ്ചയ്ക്ക് പ്രശ്നമുണ്ടെന്നായി സദസിലെ ചര്‍ച്ച. പിന്നാലെ കണ്ണട മാറ്റിവെച്ച്‌ പത്രം വായിക്കാന്‍ വധുവും ബന്ധുക്കളും ശിവയോട് ആവശ്യപ്പെട്ടു. വരന് ഇതിന് സാധിച്ചില്ല. ഇതോടെയാണ് വിവാഹത്തില്‍ നിന്ന് അര്‍ച്ചന പിന്മാറിയത്. സത്യം മറച്ചുവെച്ച്‌ കല്യാണത്തിന് ശ്രമിച്ചു എന്നാരോപിച്ച്‌ അര്‍ച്ചനയുടെ ബന്ധുക്കള്‍ ശിവയുടെ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. നല്‍കിയ സ്ത്രീധനം തിരികെ നല്‍കണമെന്ന് അര്‍ച്ചനയുടെ കുടുംബം ആവശ്യപ്പെട്ടെങ്കിലും വരന്റെ കുടുംബം അതിന്…

കൗമാരക്കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പോലീസ് സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍ .പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും അറസ്റ്റിലായി

ചെന്നൈ: കൗമാരക്കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പോലീസ് സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍ .പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .കൂടാതെ 15 കാരിയുടെ പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും അറസ്റ്റിലായി.കാശിമേട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. സതീഷ്കുമാറാണ് (37) പിടിയിലായത്. തിരുവള്ളൂര്‍ സ്വദേശിയായ ഇയാള്‍ 2011-ലാണ് പോലീസ് ഡിപ്പാര്‍ട്മെന്റില്‍ സേവനം ആരംഭിച്ചത് . സ്തുത്യര്‍ഹ സേവനത്തിന് സേനയില്‍ പലതവണ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2020 ല്‍ മാധാവരത്ത് ജോലിചെയ്യുമ്ബോഴാണ് സംഭവങ്ങളുടെ തുടക്കം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരു റേഷന്‍ കടയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിച്ചപ്പോള്‍ അവിടെവെച്ച്‌ 15 കാരിയുടെ അമ്മയുമായി പരിചയത്തിലാവുകയായിരുന്നു. അടുപ്പം വളര്‍ന്നതോടെ എസ്.ഐ. യുവതിയുടെ വീട്ടിലേക്ക് രഹസ്യമായി പോയിത്തുടങ്ങി. അങ്ങനെ പെണ്‍കുട്ടിയുടെ അമ്മയുടെ മൂത്തസഹോദരിയുമായും എസ്.ഐ. ബന്ധം തുടങ്ങി . അതെ സമയം മാതാവുമായുള്ള എസ്.ഐ.യുടെ അവിഹിത ബന്ധം മകള്‍ ഒരിക്കല്‍ കണ്ടുപിടിച്ചിരുന്നു. ഈ…

തമിഴ്നാട്ടില്‍ ബാലവേല ചെയ്തിരുന്ന ഏഴുവയസുകാരനെ രക്ഷപ്പെടുത്തി. 5000 രൂപക്ക് ഏഴുവയസുകാരനെ വാങ്ങി 150ഒാളം ആടുകളെ നോക്കാന്‍ ഏല്‍പ്പിച്ചു;

ചെന്നൈ: തമിഴ്നാട്ടില്‍ ബാലവേല ചെയ്തിരുന്ന ഏഴുവയസുകാരനെ രക്ഷപ്പെടുത്തി. 40കാരനായ ഇടയെന്‍റ കീഴില്‍ തൊഴിലെടുക്കുകയായിരുന്നു കുട്ടി. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ അധികൃതരെത്തി അഭയ കേന്ദ്രത്തിലേക്ക് മാറ്റി. പുതുക്കോട്ട ജില്ലയിലെ സെലത്തൂര്‍ ഗ്രാമത്തിലേതാണ് കുട്ടി. തൂത്തുക്കുടി ജില്ലയിലെ എട്ടയപുരം സ്വദേശിയായ ഇടയന്‍ എച്ച്‌. ഹരിരാജ് കുട്ടിയെ മാസങ്ങള്‍ക്ക് മുമ്ബ് വിലക്ക് വാങ്ങുകയും ഗ്രാമത്തിലെത്തിക്കുകയുമായിരുന്നു. ഹരിരാജിെന്‍റ കുട്ടിയാണെന്നായിരുന്നു പ്രദേശവാസികളെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. തുടര്‍ന്ന് 150ഒാളം ആടുകളെ നോക്കാനും കുട്ടിയെ ഏല്‍പ്പിച്ചു. ചൊവ്വാഴ്ച, കുട്ടി കരയുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അന്വേഷണത്തില്‍ കുട്ടിയെ 10വയസുകാരനായ ഇടയെന്‍റ മകന്‍ തല്ലിചതച്ചതായി മനസിലാക്കുകയായിരുന്നു. ഇതോടെ 10 വയസുകാരനെ ചോദ്യം ചെയ്തതോടെ 5000 രൂപക്ക് സഹായത്തിനായി രാമനാഥപുരം ജില്ലയിലെ ഒരാളുടെ അടുത്തുനിന്ന് കുട്ടിയെ വാങ്ങുകയായിരുന്നുവെന്ന് പറയുകയായിരുന്നു. പ്രദേശവാസികള്‍ വിവരം അറിയിച്ചതോടെ പ്രദേശവാസികളും ശിശുക്ഷേമ പ്രവര്‍ത്തകരും സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തി. ഏഴുവയസുകാരനെ കോടതിയില്‍ ഹാജരാക്കിയശേഷം ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. പ്രാഥമിക…