നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ്​ വെച്ചതായി വ്യാജ സന്ദേശം; പ്രതിയെ കണ്ടെത്തി

ചെന്നൈ: തമിഴ്​ നടന്‍ അജിത്തിന്റെ വീട്ടില്‍ ​ബോംബ്​ വെച്ചതായി വ്യാജ സന്ദേശം. മേയ്​ 31ന്​ തമിഴ്​നാട്​ പൊലീസ്​ കണ്‍ട്രോള്‍ റൂമിലേക്കാണ്​ അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്. അതേസമയം, മാനസിക വെല്ലുവിളി നേരിടുന്ന ദിനേഷ്​ എന്നയാളാണ്​ ഫോണ്‍ ചെയ്​തതെന്ന്​ പൊലീസ്​ വ്യക്തമാക്കി. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ്​ അജിത്തിന്റെ വീട്ടിലെത്തി തെരച്ചില്‍ നടത്തിയെങ്കിലും വ്യാജ സന്ദേശമാണെന്ന്​ തെളിയുകയായിരുന്നു. അതേസമയം, രജനീകാന്തിന്റെയും വിജയ്​യുടെയും പേരിലും ദിനേഷ്​ കഴിഞ്ഞ വര്‍ഷം ഇതേ രീതിയില്‍ ​ഫോണ്‍ കോളുകള്‍ ചെയ്​തിരുന്നതായാണ്​ റിപ്പോര്‍ട്ടുകള്‍. ദിനേഷിന്റെ വീട്ടിലെത്തിയ പൊലീസ്​ മാതാപിതാക്കളെ താക്കീത്​ ചെയ്​തു.നേരത്തെ ദി​നേഷിന്​ ഫോണ്‍ നല്‍കരുതെന്ന്​ പൊലീസുകാര്‍ മാതാപിതാക്കളെ ഉപ​ദേശിച്ചിരുന്നു. എന്നാല്‍ എങ്ങനെയോ ഫോണ്‍ ദിനേഷ്​ കൈക്കലാക്കുകയായിരുന്നു.

സാലഡ് വിളമ്ബാന്‍ വൈകി; ദേഷ്യത്തില്‍ ഭാര്യയെ കൈക്കോട്ട് കൊണ്ട് അടിച്ചു കൊന്ന് ഭര്‍ത്താവ്

സാലഡ് നല്‍കാന്‍ അല്‍പം വൈകിയതിന്റെ പേരില്‍ ഭാര്യയെ കൈക്കോട്ട് കൊണ്ട് അടിച്ചു കൊന്ന് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ശമീല്‍ എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുരളി(45) ആണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരിക്കുകയാണ്. തിങ്കളാഴ്ച്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സുധേഷ് എന്ന സ്ത്രീയാണ് ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ടത്. രാത്രി ഭക്ഷണ സമയത്ത് ഭാര്യയോട് മുരളി സാലഡ് ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു ജോലിയിലായിരുന്നതിനാല്‍ സാലഡ് നല്‍കാന്‍ അല്‍പം വൈകി. ഇതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് ഭാര്യയുടെ കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിനിടയില്‍ മുരളി കൈക്കോടെടുത്ത് ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ ഇവരുടെ ഇരുപത് വയസ്സുള്ള മകനും പരിക്കേറ്റു. സംഭവശേഷം മുരളി വീട്ടില്‍ നിന്ന് ഇറങ്ങി ഓടി. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഗുരുതരമായി പരിക്കേറ്റ മകനെ ആശുപത്രിയില്‍…

Covid Vaccine | ഫൈസറും മോഡേണയും ഉടന്‍ ഇന്ത്യയ്ക്ക് ലഭ്യമായേക്കും; തടസങ്ങള്‍ നീങ്ങിയതായി സൂചന

ന്യൂഡല്‍ഹി: അമേരിക്കയിലെ കോവിഡ് 19 വാക്സിനുകളായ ഫൈസര്‍, മോഡേണ എന്നിവ ഇന്ത്യയില്‍ ഉടന്‍ ലഭ്യമാകുമെന്ന് സൂചന. ഇന്ത്യയില്‍ വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്ന പ്രക്രിയ ഫൈസറിനും മോഡോണയ്ക്കുമായി വേഗത്തിലാക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യയും വാക്സിന്‍ നിര്‍മ്മാതാക്കളും തമ്മില്‍ ധാരണയിലെത്തിയതോടെയാണ് ഫൈസറും മോഡേണയും ഉടന്‍ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കുന്നത്. ഇന്ത്യയില്‍ ഈ രണ്ട് വാക്സിനുകള്‍ക്കും അനുമതി നല്‍കുന്നതില്‍ തടസമില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. രണ്ട് വാക്സിനുകളും നല്‍കുന്ന അമേരിക്കയും മറ്റ് രാജ്യങ്ങളും സ്വീകരിക്കുന്ന സമീപനത്തിന് അനുസൃതമായിട്ടായിരിക്കും കേന്ദ്രം അനുമതി നല്‍കുകയെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോവിഡ് -19 നെതിരെയുള്ള ഇന്ത്യയുടെ വാക്സിനേഷന്‍ പരിപാടിയില്‍ വലിയൊരു നാഴികക്കല്ല് ആയേക്കാവുന്ന തീരുമാനം ഉടന്‍ ഉണ്ടാകും. ഫൈസര്‍, മോഡേണ വാക്സിനുകള്‍ക്ക് അടിയന്തിര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന അനുമതി നല്‍കിയതാണ്. ഈ രണ്ടു…

സത്യൻ അന്തിക്കാടിനെ പരിചയപ്പെട്ട ഓർമ്മകൾ പങ്കുവയ്ക്കുകയാണ് വിനോദ് കോവൂർ.

എം ഐ ടി മൂസ, മറിമായം, രസികരാജാ നമ്പർ വൺ തുടങ്ങിയ പരിപാടികളിലൂടെ ശ്രദ്ധേയനായ നടനാണ് വിനോദ് കോവൂർ ഹാപ്പി വെഡിങ്, പുതിയ തീരങ്ങൾ സിനിമകളിൽ അഭിനയിച്ചു . ഇപ്പോൾ സത്യൻ അന്തിക്കാടിനെ പുതിയ തീരങ്ങൾ സിനിമയിൽ അഭിനയിച്ച ഓർമ്മകൾ പങ്കു വെച്ചിരിക്കുകയാണ് വിനോദ് .ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഓർമ്മകൾ പങ്കു വച്ചത് കുറുപ്പിൻറെ പൂർണ്ണരൂപം. പുതിയ തീരങ്ങളിലെ വിക്കൻ ചന്ദ്രൻ . എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട കഥാപാത്രം. സത്യൻ അന്തിക്കാട് സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നത് വലിയ ഒരു മോഹമായിരുന്നു. അവസരം ചോദിച്ച് ഒരേയൊരു സംവിധായകനെ മാത്രമേ ഞാൻ കാണാൻ ചെന്നുള്ളു. അത് സത്യൻ സാറാ . അന്തിക്കാട്ടെ വീട്ടിൽ മൂന്ന് തവണ ചെന്നിട്ടും സത്യൻ സാർ സ്ഥലത്ത് ഇല്ലാത്തത് കൊണ്ട് മടങ്ങി പോരേണ്ടി വന്നു. പിന്നെ പോവാൻ വലിയ മടിയുമായ്. എന്നിലെ കലാകാരനെ ഇഷ്ട്ടപ്പെട്ട പലരും…

ഒരുപാടു സന്തോഷം നന്ദി … ഇരട്ട പുരസ്കാരം നിറവിൽ സഹപ്രവർത്തകർക്ക് നന്ദി അറിയിച്ച് അനീഷ് രവി.

മലയാളികള്ക്ക് ഏറെ സുപരിചിതമായ നടനാണ് അനീഷ് രവി. മെഗാ സീരിയലിലും കോമഡി സീരിയലിലും ഒരുപോലെ തിളങ്ങിയ ഇദ്ദേഹം നാടക നടൻ, മിമിക്രി കലാകാരൻ, സീരിയൽ സിനിമ താരം, അവതാരകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംവിധായകൻ തുടങ്ങി എല്ലാ മേഖലയിലും ശോഭിച്ചു. സതി ലീലാവതി, ചക്കര ഭരണി, ഒരിടത്തൊരിടത്ത്, കാര്യം നിസ്സാരം, സകുടുംബം ശ്യാമള, അളിയൻ വേഴ്സസ് അളിയൻ, അളിയൻസ്, ലേഡീസ് ഹോസ്റ്റൽ തുടങ്ങിയ ഹാസ്യം മേമ്പൊടിയായ പരമ്പരകളിലും മോഹനം, മരുഭൂമിയിൽ പൂക്കാലം, മനസ്സറിയാതെ, എൻറെ പെണ്ണ്, മൂന്ന് പെണ്ണുങ്ങൾ, മിന്നുകെട്ട് തുടങ്ങിയ മെഗാ സീരിയലുകളിലും അദ്ദേഹം തിളങ്ങി ഇതുകൂടാതെ പ്രിയപ്പെട്ട നാട്ടുകാരെ, ദോസ്ത് , കാര്യസ്ഥൻ, കുട്ടനാടൻ മാർപാപ്പ, ബൈസൈക്കിൾ തീവ്സ് തുടങ്ങിയ സിനിമയിലും അഭിനയിച്ചു. ഇപ്പോൾ നിലവിൽ കൗമുദി ടിവി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന അളിയൻസ്, സ്വന്തം യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്ന അതല്ലേ ഇത് തുടങ്ങിയ പരമ്പരകളും…

അത് ഞാനല്ല : സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോ തന്റേതല്ലന്നു നടി രമ്യ സുരേഷ്

തന്റെ പേരിൽ വ്യാജ വിഡിയോ പ്രചരിക്കുന്നതിൽ സൈബർ സെല്ലിന് പരാതി നൽകി നടി രമ്യ സുരേഷ്. നടിയുടെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെൺകുട്ടിയുടെ നഗ്ന വിഡിയോ ആണ് രമ്യ സുരേഷിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ വിശദീകരണവുമായി താരം രംഗത്തെത്തി. കുട്ടൻപിള്ളയുടെ ശിവരാത്രി, ഞാൻ പ്രകാശൻ, നിഴൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് രമ്യ. ‘ആ കുട്ടിയുടെ ഫോട്ടോ കണ്ടാൽ എന്നെപ്പോലെ തന്നെ ഇരിക്കും എന്നതാണ് ഞെട്ടിക്കുന്ന സത്യം. ആ വിഡിയോ കണ്ടതോടെ എന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. എന്തു ചെയ്യണം ആരെ വിളിക്കണം എന്നറിയില്ല. കുറച്ചു സമയം കഴിഞ്ഞ് എന്റെ നാട്ടിൽ തന്നെയുള്ള പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം തിരക്കി. ആലപ്പുഴ എസ്പി ഓഫിസിൽ ചെന്ന് ഇന്ന് തന്നെ പരാതി എഴുതി കൊടുക്കാൻ പറഞ്ഞു. ഉച്ചയ്ക്ക് ഒരു വകപോലും കഴിക്കാതെ അപ്പോൾ തന്നെ എസ്പി…

പ്രവേശനോത്സവത്തിന് നേതൃത്വം നൽകാൻ പോലും ഒരു ജീവനക്കാരനില്ലാത്ത വേങ്ങര ചെറുർ ജി. എം. എൽ. പി സ്‌കൂൾ

അധ്യാപകരില്ലാത്ത വിദ്യാലയം ചേറൂർ ജി.എൽ.പി.സ്കൂളിൽ താൽക്കാലിക അധ്യാപകന്റെ വേതനം കെ.എസ്.ടി.യു.വഹിക്കും വേങ്ങര: പുതിയ അധ്യയനവർഷം ആരംഭിച്ചിട്ടും അധ്യാപകരോ, മറ്റു ജീവനക്കാരോ ഇല്ലാതെ നോക്കുകുത്തിയായ വേങ്ങര ഉപജില്ലയിലെ കണ്ണമംഗലം ചേറൂർ ജി.എൽ.പി സ്കൂളിൽ ഈ വർഷം അധ്യയനം മുടങ്ങാതിരിക്കാൻ താൽക്കാലിക തസ്തികയിൽ അധ്യാപകനെ നിയമി ക്കാൻ ഒരു വർഷത്തെ വേതനംനൽകാൻ തയ്യാറാണെന്ന് കെഎസ്.ടി.യു.ജില്ലാ പ്രസിഡന്റ് മജീദ്കാടേങ്ങൽ ചന്ദ്രിക’ യോട് പറ ഞ്ഞു.ആകെ ഉണ്ടായിരുന്ന പാർ ടൈം കണ്ടിജൻ ആന്റ് മിനിയൻ തസ്തികയിലുണ്ടായിരുന്ന ജീവന നക്കാരനില്ലാത്ത ചേറൂർ ജി.എം.എൽ.പി സ്കൂളിൽ അടിയന്തക്കാരനും കഴിഞ്ഞ ദിവസം വീരമിച്ചതോടെ വിദ്യാലയം അനാഥമായത്. എൽ.കെ.ടി.അമാനുല്ല ഉദ്ഘാടനം ചെയ്യുന്നു. പി ക്ലാസുകളിലായി 61 വിദ്യാർഥികൾ പഠിക്കുന്നുണ്ട് ജി.എം.എൽ.പിളിൽ അ കുട്ടി അധ്യക്ഷത വഹിച്ചു. 9 കുട്ടികളാണ് ഈ വർഷം പുതുതായി ചേർന്നത്. പ്രവേശനോത്സവത്തിന് നേതൃത്വം നൽകാൻ പോലും ഒരു ജീവനക്കാരനില്ലാത്ത വേങ്ങര ചെറുർ ജി. എം.…

പിന്നിട്ടത് അധ്യാപകർക്ക് ഹാജരില്ലാത്തവർഷം* പ്രഥമാധ്യാപകരില്ലാതെ 1600 സ്കൂളുകൾ

തിരുവനന്തപുരം: തുടർച്ചയായി രണ്ടാംവർഷവും ഓൺലൈൻ പഠനത്തിലേക്ക് കടക്കുമ്പോൾ സ്കൂൾ വിദ്യാഭ്യാസ്രംഗത്തെ ഭരണപ്രതിസന്ധിയിൽ സർക്കാരിന് മൗനം. 2020 മാർച്ച് 21-ന് സ്കൂളുകൾ അടച്ചതിനു ശേഷം അധ്യാപകരുടെ ഹാജർ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് നാളിതുവരെ വിദ്യാഭ്യാസവകുപ്പ് വ്യക്തമായ ഉത്തരവ് പുറത്തിറക്കിയിട്ടില്ല. 2021 ജനുവരിമുതൽ സംശയനിവാരണത്തിനായി വിദ്യാർഥികൾ സ്കൂളിൽ എത്തിയപ്പോൾ ഹാജരായ അധ്യാപകർ പ്രധാന ഹാജർപുസ്തകത്തിൽ ഒപ്പു രേഖപ്പെടുത്താതെ പ്രത്യേക ഷീറ്റിൽ ഒപ്പ് രേഖപ്പെടുത്താനാണ് അധികൃതർ നിർദേശിച്ചത്. എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ഗ്രേഡ്, സ്ഥലംമാറ്റം എന്നിവയ്ക്കായി ഹാജർപുസ്തകം പരിശോധിച്ചാണ് സേവനകാലം സർവീസ് ബുക്കിൽരേഖപ്പെടുത്തുന്നത്. ഒരുവർഷമായി ഹാജർപുസ്തകത്തിൽ ഒപ്പ് വെച്ചിട്ടില്ലാത്തതിനാൽ ഇത് നിയമപ്രശ്നങ്ങളിലേക്ക് കടന്നേക്കുമെന്നാണ് പ്രഥമാധ്യാപകർ പറയുന്നത്. ഇക്കൊല്ലം അധ്യാപകർ ഓൺലൈൻ ക്ലാസ് എടുക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അധ്യാപകർ സ്കൂളിലെത്തണമെന്ന് സർക്കുലറോ ഉത്തരവോ ഇല്ല. ഒന്നരവർഷമായി സ്കൂളുകളിലെ ഒഴിവുകളിൽ നിയമനം നടത്തിയിട്ടില്ല. സ്കൂൾ തുറന്നില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് നിയമനോത്തരവ് ലഭിച്ചവർക്ക് പോലും അവസരം…

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ഇ ശ്രീധരനോ?- ലക്ഷദ്വീപ് ബിജെപിയുടെ പ്രതികരണം കാണാം

ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇ ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ആക്കണമെന്ന ആവശ്യവുമായി ലക്ഷദ്വീപ് ബിജെപി. ലക്ഷദ്വീപ് ബിജെപി ഘടകമാണ് ഇങ്ങനനെയൊരു ആവശ്യം ദേശീയ വൃത്തങ്ങള്‍ക്ക് മുന്നില്‍ വെച്ചത്. പ്രഫുല്‍ പട്ടേല്‍ വന്ന സമയത്ത് ദ്വീപില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ തന്നെ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ ബിജെപി ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ ഇത് വരെ അന്തിമ തീരുമാനം ആയിട്ടില്ല. ഇ ശ്രീധരന്‍ ഒരു ടെക്‌നോക്രറ്റ് ആയതിനാലും അദ്ദേഹം വന്നാല്‍ ഗുണകരമാവുമെന്ന് ലക്ഷദ്വീപ് ബിജെപിക്ക് പ്രതീക്ഷയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശങ്ങളുമായി ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ അബ്ദുള്‍ ഖാദറും വൈസ് പ്രസിഡന്റ് കെഎന്‍ ഖാസ്മി കോയയും ബിജെപി ദേശീയ നേതൃത്വത്തെ സമീപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. നമ്മുടെ സംസ്‌കാരവും ഭാഷയും അറിയുന്ന ഒരാള്‍ ആയാല്‍ നല്ലതല്ലേ എന്ന ചിന്തയിലാണ് ഇങ്ങനെ ഒന്ന് മുന്നോട്ട് വെച്ചതെന്നു ലക്ഷദ്വീപ്…

അനര്‍ഹമായ റേഷന്‍കാര്‍ഡുകള്‍ തിരികെ ഏല്പ്പിക്കണം

എറണാകുളം> എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയില്‍ അനര്ഹമായി കൈവശം വെച്ചിരിക്കുന്ന ഏഏവൈ, മുന്ഗണന വിഭാഗത്തിലെ റേഷന്കാര്ഡുകള് തിരികെ ഏല്പ്പിക്കണം. സംസ്ഥാന/കേന്ദ്രസര്ക്കാര് ജീവനക്കാര്, അദ്ധ്യാപകര്‍, പൊതുമേഖല, സഹകരണ സ്ഥാനങ്ങളിലെ സ്ഥിരം ജീവനക്കാര്, സര്വ്വീസ് പെന്ഷന്കാര്,ആദായ നികുതി നല്കുന്നവര് കാര്‍ഡില്‍ ഉള്പ്പെട്ടിട്ടുണ്ടെങ്കില്‍, പ്രവാസികളടക്കം റേഷന് കാര്ഡില് ഉള്പ്പെട്ടിട്ടുളള എല്ലാ അംഗങ്ങള്ക്കും കൂടി പ്രതിമാസ വരുമാനം 25000 രൂപയോ അതില് അധികമോ ഉണ്ടെങ്കില്‍, ഒരു ഏക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവര്‍, 1000 ചതുരശ്ര അടിക്കു മുകളിലുള്ള വീടോ, ഫ്ളാറ്റോ സ്വന്തമായി ഉള്ളവര്, എക ഉപജീവനമാര്ഗ്ഗമായ ടാക്സി ഒഴികെ സ്വന്തമായി നാല് ച്രക വാഹനമുള്ള റേഷന്‍ കാര്‍ഡുടമകള്‍ എന്നിവര്‍ അനര്ഹമായി കൈവശം വച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 15 നകം സിറ്റി റേഷനിംഗ് ആഫീസര് മുമ്ബാകെ ഹാജരാക്കി പൊതുവിഭാഗത്തിലേയ്ക്ക് മാറ്റണം. ഇത്തരം കാര്ഡുകള് അനര്ഹമായി ആരെങ്കിലും കൈവശം വെച്ചിരിക്കുന്നതായി ശ്രദ്ധയില്പ്പെട്ടാല് പൊതുജനങ്ങള്ക്കും…