കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ യൂട്യൂബ് ചാനല്‍ ഉടമയായ സുജിത് ഭക്തനും ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ‘വിനോദയാത്ര’ വിവാദത്തിൽ.

മൂന്നാര്‍: കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നരവര്‍ഷമായെങ്കിലും ഇനിയും ഒരു കോവിഡ് രോഗിപോലുമില്ലാത്ത ലോകത്തെ അപൂര്‍വ പ്രദേശങ്ങളിലൊന്നാണ് മൂന്നാറിലെ ഇടമലക്കുടി. പുറത്ത് നിന്നുള്ള അന്യരെ പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കാതെയും സാമൂഹിക അകലവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുമാണ് ഇടമലക്കുടി കോവിഡിനെ അകറ്റി നിര്‍ത്തിയത്. അവിടേക്കാണ് സമ്ബൂര്‍ണ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ച മാസ്ക് ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ യൂട്യൂബ് ചാനല്‍ ഉടമയായ സുജിത് ഭക്തനും ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ‘വിനോദയാത്ര’ വിവാദമായത്. കോവിഡില്‍ നിന്ന് സുരക്ഷിതരായി കഴിഞ്ഞിരുന്ന ഇടമലക്കുടിയിലെ ജനതയെ കൂടി അപകടത്തിലാക്കുന്നതാണ് എം.പിയുടെയും യൂടൂബറുടെയും നടപടിയെന്നാണ് സാമൂഹിക- ആരോഗ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇടമലക്കുടി ട്രൈബല്‍ ഗവ. സ്‌കൂളിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമായിരുന്നു എന്നാണ് എം.പി വിശദീകരിക്കുന്നത്. എം.പിക്കൊപ്പം യുട്യൂബറുമുണ്ടായിരുന്നു. സ്‌കൂളിലെ ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി. നല്‍കാനെന്ന പേരിലാണ് യുട്യൂബര്‍ സംഘത്തിനൊപ്പം വന്നത്. യുട്യൂബര്‍ സമൂഹ മാധ്യമങ്ങളിലൂടെ…

ജോസഫൈനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അലന്‍സിയര്‍.

കൊച്ചി: ഗാര്‍ഹിക പീഡനത്തെ കുറിച്ച്‌ പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയതോടെയാണ് എം സി ജോസഫൈന് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത്. ഇപ്പോഴിതാ, വിഷയത്തില്‍ ജോസഫൈനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അലന്‍സിയര്‍. ബിഹൈന്‍വുഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സ്ത്രീധനത്തെ ചൊല്ലിയുള്ള പ്രശ്നങ്ങളും വിവാദങ്ങളും പുതിയതല്ലെന്നും പണ്ടുമുതല്‍ക്കേ ഇതെല്ലാമുണ്ടെന്നും അലന്‍സിയര്‍ പറയുന്നു. ഒരാള്‍ പരാതി പറയുമ്ബോള്‍ അതിനെ ആക്ഷേപിച്ച്‌ പറയുന്നത് വളരെ മോശമാണെന്ന് പറഞ്ഞ അലന്‍സിയര്‍ ജോസഫൈനെ പോലെ രാജിവെയ്ക്കാന്‍ യോഗമുള്ള ആളുകള്‍ ഇനിയുമുണ്ടെന്ന് പരിഹസിച്ചു. എല്ലാ കാലത്തും സ്ത്രീകള്‍ അനുഭവിച്ചിട്ടുള്ള വേദനകളും പ്രശ്നങ്ങളും വലുതാണെന്നും അലന്‍സിയര്‍ പറയുന്നു. ‘വിവാദങ്ങള്‍ വേദനിപ്പിക്കാറുണ്ട്. എനിക്ക് തിരിച്ച്‌ ചീത്ത വിളിക്കാന്‍ അറിയാഞ്ഞിട്ടല്ല, അറിവില്ലാത്തവരോട് ചുമ്മാ എന്തിനാ എന്ന് കരുതിയിട്ടാ. ജീവിതം കെട്ടിപ്പെടുക്കണമെന്ന് ആഗ്രഹിച്ച ആളല്ല ഞാന്‍. സ്ത്രീധന വിഷയങ്ങളൊക്കെ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. മുന്‍…

നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് നടി അനുമോള്‍

നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് നടി അനുമോള്‍ ആവശ്യപ്പെടുന്നത്. വസ്‍ത്രങ്ങള്‍, ആക്‌സസറൈസുകള്‍, വാക്കുകള്‍, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്‍പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആളുകള്‍ സ്വയം കൂടുതല്‍ യാഥാര്‍ഥ്യവും ആത്മാര്‍ത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കണമെന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് അനുമോള്‍ പറയുന്നു.ടായ എന്ന സംസ്‍കൃത സിനിമയിലാണ് അനുമോള്‍ ഇപോള്‍ അഭിനയിക്കുന്നത്. അവളാല്‍ എന്ന് അര്‍ഥമുള്ള ടായ സംവിധാനം ചെയ്യുന്നത് ജി പ്രഭയാണ്. നെടുമുടു വേണുവും ടായ‍യില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പത്തൊമ്ബതാം നൂറ്റാണ്ടില്‍ നമ്ബൂതിരി സ്‍ത്രീകള്‍ നേരിടേണ്ടി വന്ന ചൂഷണം പ്രമേയമാകുന്ന സിനിമയില്‍ ബാബു നമ്ബൂതിരിയടക്കമുള്ള ഒട്ടേറെ അഭിനേതാക്കള്‍ ഭാഗമാകുന്നുണ്ട്. https://www.facebook.com/AnumolOnline/photos/a.432702246840089/3909070589203220/

മുത്തശ്ശനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്ബ് കടിയേറ്റ് മരിച്ചു.

കൊട്ടാരക്കര : കൊട്ടാരക്കര പള്ളിയ്ക്കല്‍ റാണി ഭവനത്തില്‍ രതീഷ്-ആര്‍ച്ച ദമ്ബതികളുടെ മകള്‍ നീലാംബരിയാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് വീട്ടുമുറ്റത്ത് അമ്മയുടെ അച്ഛന്‍ ശ്രീജയനൊപ്പം കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു കുട്ടി. ഫോണ്‍ വന്നതോടെ ശ്രീജയന്റെ ശ്രദ്ധ മാറി. തിരികെ നോക്കിയപ്പോള്‍ പാമ്ബ് മതിലിനോട് ചേര്‍ന്ന ദ്വാരത്തിലേക്ക് കയറുന്നത് കണ്ടു. കുട്ടിയുടെ കാലില്‍ കടിയേറ്റ പാട് കണ്ടതോടെ ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റസ്റ്റോറന്റ് ജീവനക്കാരനാണ് പിതാവ് രതീഷ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

‘സിനിമാറ്റോഗ്രാഫ് നിയമം 2021’ തിരിച്ചുവിളിക്കാനാവശ്യപ്പെട്ട് സിനിമ ലോകം. ഏറ്റവുൊടുവില്‍ നടനും നിര്‍മാതാവുമായ കമല്‍ ഹാസനാണ് ഇതിനെതിരെ രംഗത്തെത്തിയത്

ചെന്നൈ: ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകളും തിരിച്ചുവിളിച്ച്‌ പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അനുമതി നല്‍കുന്ന പുതിയ ‘സിനിമാറ്റോഗ്രാഫ് നിയമം 2021’ തിരിച്ചുവിളിക്കാനാവശ്യപ്പെട്ട് സിനിമ ലോകം. ഏറ്റവുൊടുവില്‍ തെന്നിന്ത്യയിലെ മുന്‍നിര നടനും നിര്‍മാതാവുമായ കമല്‍ ഹാസനാണ് ഇതിനെതിരെ രംഗത്തെത്തിയത്. ”സിനിമ, മാധ്യമങ്ങള്‍, സാഹിത്യകാരന്മാര്‍.. മൂവരും ചേര്‍ന്ന് ഇന്ത്യയെ അടയാളപ്പെടുത്തുന്ന മൂന്നു കഴുതകളാകാനാകില്ല. സ്വാതന്ത്ര്യത്തില്‍ നിങ്ങളുടെ ആശങ്ക അറിയിച്ച്‌ അടിയന്തരമായി ഇടപെടൂ”- കമല്‍ ട്വീറ്റ് ചെയ്തു. 1952ലെ സിനിമാറ്റോഗ്രാഫ് നിയമത്തിലെ ഭേദഗതികള്‍ കേന്ദ്രത്തിന് സിനിമകള്‍ക്കു മേലും സമ്ബൂര്‍ണ അധികാരം നല്‍കുന്നവയാണ്. ദുരുപയോഗം മുന്‍നിര്‍ത്തി 2000ല്‍ എടുത്തുകളഞ്ഞ വ്യവസ്ഥകളാണ് കേന്ദ്രം ഭേദഗതിയിലൂടെ വീണ്ടും കൊണ്ടുവരുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം നല്‍കിയ ശേഷവും തിരികെ വിളിക്കാന്‍ അധികാരം ലഭിക്കുന്നതോടെ തങ്ങെള സമ്മര്‍ദത്തിലാക്കാന്‍ കേന്ദ്രത്തിനാകുമെന്ന് സിനിമ നിര്‍മാതാക്കള്‍ ഭയക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് പുതിയ…

മകള്‍ക്ക് ബിയര്‍ നല്‍കിയ പിതാവ് അറസ്റ്റിലായി.

കാഞ്ഞങ്ങാട്: കാസര്‍കോട് എട്ടുവയസ്സുള്ള മകള്‍ക്ക് ബിയര്‍ നല്‍കിയ പിതാവ് അറസ്റ്റിലായി. കാഞ്ഞങ്ങാട് സ്വദേശിയായ 65-കാരനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വീട്ടില്‍വെച്ചാണ് മകള്‍ക്ക് ഇയാള്‍ ബിയര്‍ നല്‍കിയത്. കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ട്രെയിന്‍ തട്ടി യുവാവും യുവതി മരിച്ച നിലയില്‍.

കൊല്ലം: കൊല്ലം മയ്യനാട് ആണ് ഇരവിപുരം സ്വദേശികളായ പുള്ളിച്ചിറ പ്രീത ഭവനില്‍ പ്രിന്‍സ്, മയ്യനാട് തവളക്കുഴി പാമ്ബ്മുക്ക് സ്വദേശിനി സ്വപ്ന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മയ്യനാട് റെയില്‍ വെ സ്റ്റേഷന് സമീപത്ത് പുലര്‍ച്ചെ അഞ്ചോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും വര്‍ഷങ്ങളായി സ്നേഹത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സ്വര്‍ണം വീതം വെക്കുമ്ബോള്‍ അതില്‍ ഒരു പങ്ക് ‘പാര്‍ട്ടിക്ക’ നല്‍കണം എന്ന ശബ്ദരേഖയാണ് പുറത്തുവന്നത് ടിപി കേസ് പ്രതികളുടെ റോള്‍ എല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

കണ്ണൂര്‍: വിമാനത്താവളങ്ങള്‍ വഴി കടത്തികൊണ്ടുവരുന്ന സ്വര്‍ണം അടിച്ചുമാറ്റുന്ന സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. അടിച്ചുമാറ്റുന്ന സ്വര്‍ണം വീതം വെക്കുമ്ബോള്‍ അതില്‍ ഒരു പങ്ക് ‘പാര്‍ട്ടിക്ക’ നല്‍കണം എന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വെക്കണം. ഇതില്‍ ഒരു പങ്കാണ് പാര്‍ട്ടിക്ക്. സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ ക്വട്ടേഷന്‍ ടീമില്‍ ആരൊക്കെ, സ്വര്‍ണം എങ്ങനെ പങ്കിടണം, അതില്‍ ടിപി കേസ് പ്രതികളുടെ റോള്‍ എല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. മാതൃഭൂമി ന്യൂസ് ചാനലാണ് ഈ ശബ്ദരേഖ പുറത്തുവിട്ടത്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവെച്ച്‌ ഒരു ഭാഗം ‘പാര്‍ട്ടി’ക്കെന്ന് സംഘത്തിലെ ഒരാള്‍ പറയുന്ന ശബ്ദരേഖയാണ് മതൃഭൂമി ചാനല്‍ പുറത്തുവിട്ടത്. ടി പി വധക്കേസ് പ്രതികള്‍ തന്നയൊണ് സ്വര്‍ണ ക്വട്ടേഷന് പിന്നിലെന്നും ഇതില്‍ നിന്നും വ്യക്തമാകുന്നു. ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി…

ധര്‍മ്മടത്ത് 15കാരിയെ പീഡിപ്പിച്ച വ്യവസായി പിടിയില്‍

കണ്ണൂര്‍: ധര്‍മ്മടത്ത് 15കാരിയെ പീഡിപ്പിച്ച വ്യവസായി പിടിയില്‍. തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ധര്‍മ്മടത്ത് കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ മുഴപ്പിലങ്ങാട് സ്വദേശിയായ 38കാരനെയും പിടികൂടിയിട്ടുണ്ട്.പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ അടുത്ത് എത്തിച്ചത് കുട്ടിയുടെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്നാണ് എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.ഇളയച്ഛനും ഇളയമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ ഷറഫുദ്ദീന് കാഴ്ചവെക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.15കാരിയെ തട്ടിക്കൊണ്ട് പോയി വ്യവസായിയുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഇവിടെ വച്ച്‌ വ്യവസായി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് ധര്‍മ്മടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഇളയച്ഛനെയും തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയും പോക്സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇളയച്ഛന്‍ പല തവണ തന്നെ പീഡിപ്പിച്ചെന്നും ഷറഫുദ്ദീന്‍…

സ്ത്രീകള്‍ക്ക് ഒന്നിലധികം പേരെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കി നിയമം പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക.

ഇസ്ലാമിക നിയമപ്രകാരം ഒരു പുരുഷന് നാല് സ്ത്രീകളെ വരെ ഭാര്യമാരാക്കാം. എന്നാല്‍ ഈ നിയമത്തിന് ബദല്‍ നിയമവുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. രാജ്യത്ത് ഇനി സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടം പോലെ എത്രവേണമെങ്കിലും വിവാഹം കഴിക്കാം. സ്ത്രീകള്‍ക്ക് ഒന്നിലധികം പേരെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കി നിയമം പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. ഇതടക്കം വിവാഹ സങ്കല്‍പ്പങ്ങളില്‍ വന്‍ പൊളിച്ചെഴുത്താണ് നിയമം വഴി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. എന്തായാലും ഇത് ദക്ഷിണാഫ്രിക്കയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ യാഥാസ്ഥിതികരേയും ചില മതക്കാരേയും ഇത് പ്രകോപിപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ബിസിനസുകാരനും നാലു ഭാര്യമാരുമുള്ള മുസാ മസ്ലീക്ക് ആണ് ആദ്യം എതിര്‍പ്പുമായി രംഗത്ത് എത്തിയത്. ആഫ്രിക്കന്‍ സംസ്‌ക്കാരത്തെ തന്നെ ഇത് നശിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത്തരം കുടുംബത്തില്‍ പിറക്കുന്ന കുട്ടികളുടെ ഐഡന്റിറ്റി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ആഫ്രിക്കയിലെ പ്രതിപക്ഷ പാര്‍ട്ടിയായ ആഫ്രിക്കന്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി…