പൊങ്കാല : നാളെ പ്രാദേശിക അവധി

തിരുവനന്തപുരം :ആറ്റുകാല്‍ പൊങ്കാല ദിവസമായ നാളെ ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം; മുഖ്യമന്ത്രി ഇടപെടുന്നു; ചര്‍ച്ച നടത്താന്‍ മന്ത്രി എ.കെ ബാലനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: പിഎസ്‍സി ഉദ്യോഗാര്‍ഥികളുടെ നിരാഹാര സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. എല്‍ജിഎസ് റാങ്ക് ഹോള്‍ഡേസുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മന്ത്രിയുടെ ഓഫീസില്‍വച്ച്‌ ചര്‍ച്ച നടക്കുമെന്നും അറിയിച്ചു . തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഇടപെടലെന്നാണ് സൂചന. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ഇനിയും രണ്ട് മാസങ്ങള്‍ കൂടി ഉള്ളതിനാല്‍ ഈ ലിസ്റ്റില്‍ നിന്ന് കൂടുതല്‍ നിയമനം നടത്തുമെന്നും അറിയിച്ചു .

കേരളം ഉള്‍പ്പടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വൈകുന്നേരം 4.30ന് മാധ്യമങ്ങളെ കാണുന്നുണ്ട്. കമ്മീഷന്‍റെ സമ്ബൂര്‍ണ യോഗം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിനു പിന്നാലെയാണ് വൈകുന്നേരം വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്‌. കേരളം, തമിഴ്നാട്, ആസാം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഈ സംസ്ഥാനങ്ങളിലെത്തി കമ്മീഷന്‍ പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സമ്ബൂര്‍ണ യോഗം ചര്‍ച്ച ചെയ്തിരുന്നു.

ഭക്ഷ്യകിറ്റിനൊപ്പം നല്‍കുന്ന ഖാദി മാസ്‌കിന്റെ വിലയില്‍ അഴിമതി? ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്‌ത ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിനൊപ്പം നല്‍കുന്ന ഖാദി മാസ്‌കിന്റെ വിലയില്‍ അഴിമതിയുണ്ടെന്ന് സൂചിപ്പിക്കുന്ന ഫേസ്‌ബുക്കിലെ പോസ്റ്റ്, ഷെയര്‍ ചെയ്‌ത ഖാദി ബോര്‍ഡ് ജീവനക്കാരന് സസ്‌പെന്‍ഷന്‍. ഖാദി ബോര്‍ഡിന്റെ തിരുവനന്തപുരം പ്രോജക്‌ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കും ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ (ഐ എന്‍ ടി യു സി) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ബി എസ് രാജീവിനെയാണ് അന്വേഷണവിധേയമായി ബോര്‍ഡ് സെക്രട്ടറി ഡോ കെ എ രതീഷ് സസ്‌പെന്‍ഡ് ചെയ്‌തത്. ഖാദി ബോര്‍ഡിന്റെ ജീവനക്കാരനായിരിക്കെ സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്സന്‍ ശോഭന ജോര്‍ജിന്റെ ഉത്തരവ് പ്രകാരമാണ് സെക്രട്ടറിയുടെ രാജീവിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഫെബ്രുവരിയിലെ ഭക്ഷ്യ കിറ്റിനൊപ്പം രണ്ട് ഖാദി മാസ്‌ക് വീതം നല്‍കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനിച്ചിരുന്നു.…

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കാലുകഴുകിയ വെളളം കുടിക്കാനുളള യോഗ്യതയേ പിണറായിക്കുള്ളൂ; കെ സുരേന്ദ്രന്‍

എടപ്പാള്‍ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വികസനങ്ങളുടെ കാര്യത്തിലും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന കാര്യത്തിലും യോഗിയുടെ കാലുകഴുകിയ വെളളം കുടിക്കാനുളള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ വിജയ യാത്രയുടെ ഭാഗമായി മലപ്പുറത്ത് എത്തിയ സുരേന്ദ്രന്‍ അവിടെ വച്ച്‌ മാധ്യമങ്ങളെ കണ്ടപ്പോളാണ് ഇക്കാര്യം പറഞ്ഞത്. യോഗി ആദിത്യനാഥ് അധികാരത്തിലിരുന്ന് അഴിമതി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസില്‍ കളളക്കടത്തുകാര്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുകയാണ്, ജയിലില്‍ കിടക്കുകയല്ല. യോഗി ആദിത്യനാഥിന്റെ ഓഫീസ് കേന്ദ്രീകരിച്ച്‌ സ്വര്‍ണമോ ഡോളറോ കടത്തിയിട്ടില്ല. അദ്ദേഹത്തിനെതിരേ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. സ്വന്തം പരാജയം മറച്ചുവെക്കാനാണ് യുപി മുഖ്യമന്ത്രിയെ പിണറായി വിജയന്‍ ആക്ഷേപിക്കുന്നത്. യോഗിയെ അധിക്ഷേപിക്കുന്നതിന് മുമ്ബ് സ്വന്തം വീഴ്ച മുഖ്യമന്ത്രി…

കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലിസ് തടഞ്ഞു.

കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടോള്‍ പിരിവ് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇടപെട്ടത്. ടോള്‍ പിരിവുമായി ബന്ധപ്പെട്ട് സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ കമ്ബനി മറുപടി നല്‍കിയില്ലെന്നും കലക്ടര്‍ പറഞ്ഞു. ഇന്ന് രാവിലെ എട്ട് മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈവേ അതോറിറ്റി അവിടെ എത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ടോള്‍ പിരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലിസ് തടസപ്പെടുത്തുകയായിരുന്നു. ഇതോടെ ടോള്‍ പിരിക്കുന്നതില്‍നിന്നും ഹൈവേ അതോറിറ്റി താല്‍ക്കാലികമായി പിന്‍വാങ്ങി. കേന്ദ്രവും സംസ്ഥാനവും 50 ശതമാനം വീതം തുകമുടയ്ക്കിയാണ് ബൈപ്പാസ് നിര്‍മിച്ചത്. അതിനാല്‍ ടോള്‍ പിരിക്കുന്നതിന് സംസ്ഥാനത്തിന്റെ കൂടി അനുമതി വേണം. ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ദേശീയ പാത അതോറിറ്റിക്ക് കത്തയച്ചിരുന്നു.

മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തിന് സമീപം കിടന്നുറങ്ങി; യുവാവ് അറസ്റ്റില്‍

ന്യൂഡെല്‍ഹി: ( 26.02.2021) മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് സമീപം കിടന്നുറങ്ങിയ യുവാവ് അറസ്റ്റില്‍. ബുറാഡിയിലെ സന്ത് നഗറിലാണ് സംഭവം. ഹഷിക(30)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് രാജ് കുമാറി(32)നെയാണ് ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഫോടോഗ്രഫറായി ജോലി ചെയ്തിരുന്ന രാജ് കുമാറിന് കോവിഡ് ലോക് ഡൗണില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയോടും മകനോടുമൊപ്പം ഭാര്യാവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. രാജ്കുമാറിന്റെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കു പതിവായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഹഷികയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജ്കുമാര്‍ സമീപത്ത് കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റപ്പോള്‍ ഭാര്യ കൊല്ലപ്പെട്ടെന്ന് മനസ്സിലാക്കിയതോടെ രാജ്കുമാര്‍ ബന്ധുവീട്ടിലേക്ക് പോയി. ഹഷികയുടെ ബന്ധുക്കളാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്കുമാര്‍ അറസ്റ്റിലായത്.

യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രധാന പ്രതി പിടിയില്‍, കാര്‍ പിടിച്ചെടുത്തു

ആലപ്പുഴ മാന്നാര്‍ കൊരട്ടിക്കാട് കോട്ടുവിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാന പ്രതി പിടിയില്‍. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റു മൂന്നുപേരും പിടിയിലായിട്ടുണ്ട്. ബിന്ദുവിനെ തട്ടികൊണ്ടുപോകാന്‍ സംഘം ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. സംഘത്തിന് പ്രാദേശികമായി സഹായം നല്‍കിയ മറ്റു ചിലരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. സ്വര്‍ണക്കടത്ത് സംഘമാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയതെന്ന് തെളിഞ്ഞിരുന്നു. ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയതിനു പിന്നാലെയാണ് ബിന്ദുവിനെ വീടാക്രമിച്ച്‌ സംഘം കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് പാലക്കാട് വടക്കഞ്ചേരിയില്‍ ഇറക്കിവിട്ടു. ഇവിടെ നിന്ന് പൊലീസാണ് ബിന്ദുവിനെ നാട്ടിലെത്തിച്ചത്. ഗള്‍ഫില്‍നിന്ന് ഹനീഫ എന്നയാള്‍ നല്‍കിയ സ്വര്‍ണം അടങ്ങിയ പൊതി നാട്ടില്‍ ഏല്‍പ്പിക്കാതിരുന്നതാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് ബിന്ദുവിന്റെ മൊഴി. ഹനീഫ ഏല്‍പ്പിച്ച പൊതിയില്‍ സ്വര്‍ണം ആണെന്ന് അറിഞ്ഞതോടെ അത് മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചു. എന്നാല്‍ കൊച്ചി വിമാനത്താവളത്തില്‍, അത് കാത്തിരുന്നവര്‍ തങ്ങളെ പിന്തുടരുകയായിരുന്നുവെന്നും ബിന്ദു…

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു വന്‍ സ്‌ഫോടക വസ്തു പിടികൂടി; യാത്രക്കാരി കസ്റ്റഡിയില്‍

കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. 02685 നമ്ബറില്‍ ഉള്ള ചെന്നൈ മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്ക്, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. സ്‌ഫോടക വസുശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് യാത്രക്കാരിയായ തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശിനി രമണി പിടിയിലായി. കസ്റ്റഡിയിലെടുത്തുന്ന ചോദ്യം ചെയ്യലില്‍ കിണര്‍ പണിക്കായാണ ്‌സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് ഇവര്‍ സമ്മതിച്ചു. ചെന്നൈയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു രമണി. ഇവര്‍ സഞ്ചരിച്ച ട്രെയിനിന്റെ ഡി 1 കംപാര്‍ട്ട്‌മെന്റിലെ സീറ്റിന് അടിയില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ട്രെയിനുകളില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഡിവിഷണല്‍ സെകൂരിറ്റി കമ്മീഷണര്‍ പാലക്കാട് നിന്നുള്ള ജിതിന്‍ ബി.…

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും ഉള്ളില്‍ കരയുന്ന അമ്മ മനസ്; ചക്കപ്പഴത്തിലെ സബീറ്റയുടെ നൊമ്പരപ്പെടുത്തുന്ന കഥ

പ്രമുഖ ചാനലിലെ ‘ചക്കപ്പഴം’ എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് സബീറ്റ ജോര്‍ജ്. രസകരമായ കുടുംബ വിശേഷങ്ങളുമായി മുന്നേറുന്ന പരിപാടിയില്‍ സ്വാഭാവിക ഹാസ്യത്തിനും വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. ലളിതാമ്മ എന്ന അമ്മ കഥാപാത്രത്തെയാണ് സബീറ്റ അവതരിപ്പിക്കുന്നത്. ഹാസ്യവും, ദേഷ്യവും, വിഷമവുമെല്ലാം അനായാസേനെ കൈകാര്യം ചെയ്യുന്ന നടിയാണ് സബീറ്റ. രസകരമായ കൗണ്ടറുകളും അമ്മയിയമ്മയുടെ കുഞ്ഞു കുശുമ്ബുകളുമൊക്കെയായി മനസ് കീഴടക്കുകയാണ് സബീറ്റ. കഴിഞ്ഞ ദിവസം സബീറ്റ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഏവരേയും കരയിപ്പിക്കുന്നതായിരുന്നു. മകനെക്കുറിച്ചുള്ള ഓര്‍മ്മകളാണ് സബീറ്റ ജോര്‍ജ് പങ്കുവെച്ചത്. ‘എന്റെ ചെക്കന്‍ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് 4 വര്‍ഷം, അമ്മയുടെ കണ്ണീര് തോര്‍ന്നിട്ടും. 4 വര്‍ഷം മുന്‍പ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് മാക്‌സ് ബോയ്. അതിന് ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയത് പോലെയായിട്ടില്ല. നീയുമായി ഒത്തുചേരാന്‍ സര്‍വ്വേശ്വരന്‍…