ബിജെപി നേതാക്കളോട് ബിരിയാണിക്ക് പണം ചോദിക്കാന്‍ മാത്രം വളര്‍ന്നോ? അമിത് ഷായുടെ സഹായി വിളിക്കുമെന്ന് ഭീഷണി, ഒടുവില്‍ അഴിക്കുള്ളില്‍

ചെന്നൈ: ബിരിയാണിക്ക് കാശ് ചോദിച്ചതിന് ഹോട്ടല്‍ ഉടമയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയ മൂന്ന് ബിജെപി നേതാക്കള്‍ അറസ്റ്റില്‍.ചെന്നൈ റോയപേട്ടയിലെ മുത്തയ്യ തെരുവിലെ ബിരിയാണി കടയിലാണ് സംഭവം. കട അടയ്ക്കാന്‍ നോക്കുമ്ബോഴായിരുന്നു ബിജെപി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്‌കര്‍, പ്രസിഡന്റ് പുരുഷോത്തമന്‍, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവര്‍ എത്തിയത്. ബിരിയാണി വാങ്ങി പണം നല്‍കാതെ കടന്നു കളയാനായിരുന്നു ഇവരുടെ ശ്രമം. ഇത് ഉടമയും ജീവനക്കാരും തടഞ്ഞതോടെയായിരുന്നു ഭീഷണി. അമിത് ഷായുടെ സഹായി വിളിക്കുമെന്നും, മിനിറ്റുകള്‍ക്കകം തെരുവില്‍ കലാപമുണ്ടാക്കി കൊല്ലുമെന്നുമായിരുന്നു ഭീഷണി മുഴക്കിയത്. ഉടന്‍ ഹോട്ടലുടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.ഐസ് ഹൗസ് സ്റ്റേഷനിലെ പട്രോളിങ് സംഘമെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

‘മകളുടെ കല്യാണത്തിന് സ്വപ്ന വന്നിട്ടില്ല; ഞാൻ പ്രത്യേക ജനുസ്സ്, കൈകൾ ശുദ്ധം’

തിരുവനന്തപുരം: പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കവേ കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ചിരുന്നു. പിടി തോമസിന് പിണറായി വിജയനെ ഇതുവരെ മനസ്സിലായിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. നിയമസഭ പൂരപ്പാട്ടിനുളള സ്ഥലമല്ല. തന്റെ കൈകള്‍ ശുദ്ധമാണ്. കമ്മ്യൂണിസ്റ്റുകാരെ ജയില്‍ കാണിച്ച്‌ പേടിപ്പിക്കാന്‍ നോക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 21 തവണ സ്വര്‍ണം നയതന്ത്ര പരിരക്ഷയില്‍ വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീഴ്ചയാണോ എന്ന് പിണറായി ചോദിച്ചു. സിഎം രവീന്ദ്രന് എതിരെ രാജ്യദ്രോഹം ആരോപിക്കുന്നത് വികലാമായ മനസ്സുകളാണ്. തന്റെ മകളുടെ വിവാഹ തലേന്ന് സ്വപ്‌ന സുരേഷ് വീട്ടില്‍ വന്നിട്ടില്ല. മകളുടെ വിവാഹം നടന്നത് ക്ലിഫ് ഹൗസിലെ വലിയ ഹാളില്‍ വെച്ചാണെന്നും അത് അറിയാത്തത് ആണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. തന്റെ വീട്ടുകാരെ ഒരു ഏജന്‍സിയും ചോദ്യം…

ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ ശ്രദ്ധാലുവായിരുന്നില്ല, ന്യായീകരണവുമായി ഡിസിപി ഐശ്വര്യ ഡോങ്ങ്‌റേ

കൊച്ചി:പുതുതായി ചുമതലയേറ്റ മഫ്തി വേഷത്തിലെത്തിയ മേലുദ്യോഗസ്ഥയെ തിരിച്ചറിയാതെ പൊലീസ് സ്റ്റേ്ഷനിലേക്ക് കടത്തിവിടാതെ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ശിക്ഷാ നടപടി സ്വീകരിച്ച സംഭവത്തില്‍ ന്യായീകരണവുമായി ഡിസിപി ഐശ്വര്യ ഡോങ്ങ്‌റേ. ഏറെ ജാഗ്രത വേണ്ട ജോലിയാണ് പാറാവു. മേലുദ്ദ്യോഗസ്ഥ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രത കുറവു കാട്ടിയ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല എന്നാണ് ഡിസിപിയുടെ വിശദീകരണം. സംഭവത്തില്‍ വനിതാ ഉദ്യോഗസ്ഥയെ ട്രാഫിക്കിലേക്ക് മാറ്റിയിരുന്നു. അവിടെ അവര്‍ അഭിനന്ദനാര്‍ഹമായ രീതിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഡിസിപി പറഞ്ഞു. എറണാകുളം നോര്‍ത്ത് വനിതാ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഒരു യുവതി സ്റ്റേഷനിലേക്ക് കയറിപോകാന്‍ ശ്രമിക്കുന്നത് കണ്ടാണ് പാറാവു ജോലിയിലുണ്ടായിരുന്ന ഉദ്യോഗസഥ അവരെ തടഞ്ഞത്. യൂണിഫോമില്ലാതെ വന്നതിനാലും ഡിസിപിയെ മുഖപരിചയമില്ലാത്തതിനാല്‍ ആളറിയാതെയാണ് അവര്‍ മേലുദ്യോഗസ്ഥയെ തടഞ്ഞത്. കോവിഡ് കാല മുന്‍കരുതലുകളുടെ ഭാഗമായി സ്റ്റേഷനിലെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടതും തടയാന്‍ കാരണമായി. തുടര്‍ന്നാണ് വനിതാ പൊലീസ്…

വസന്തയുടെ ഭൂമി പോക്കുവരവില്‍ ദുരൂഹത; പോലീസ് അന്വേഷണം നിര്‍ദേശിച്ച്‌ കളക്ടര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദന്പതികളുടെ മരണത്തിനു കാരണമായ ഭൂമി, ഉടമയായ വസന്ത പോക്കുവരവു ചെയ്തതില്‍ ദുരൂഹത. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിപാര്‍ശ ചെയ്തു. ഭൂമി കൈമാറ്റത്തില്‍ ചട്ടലംഘനമെന്നു റവന്യു വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. വസന്ത ചട്ടംലംഘിച്ചാണു ഭൂമി വാങ്ങിയതെന്ന ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണു ജില്ലാ കളക്ടര്‍ പോലീസ് അന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കിയത്. 40 വര്‍ഷം മുന്പ് ലക്ഷംവീട് കോളനി നിര്‍മ്മാണത്തിനായി അതിയന്നൂര്‍ പഞ്ചായത്ത് വിലകൊടുത്തു വാങ്ങിയ ഭൂമിയില്‍ പലര്‍ക്കും പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് അനുവദിച്ച പട്ടയഭൂമിയാണു കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസില്‍ദാറുടെ കണ്ടെത്തല്‍. ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ടാണു പോലീസ് അന്വേഷണത്തിനു ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസെ നിര്‍ദ്ദേശം നല്‍കിയത്. ഭൂമി വസന്തയുടേതാണെന്നും ഇതു രാജന്‍ കൈയേറിയതാണെന്നും തഹസില്‍ദാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി…

കണ്ണൂര്‍ കൂടാളിയില്‍ കോണ്‍ഗ്രസ് മെമ്പര്‍ക്ക് ക്രൂര മര്‍ദ്ദനം

കണ്ണൂര്‍: കണ്ണൂര്‍ കൂടാളിയില്‍ 47 വര്‍ഷത്തെ സിപിഎം കുത്തക തകര്‍ത്ത് വാര്‍ഡ് പിടിച്ചെടുത്ത കോണ്‍ഗ്രസ് മെമ്പര്‍ക്ക് ക്രൂര മര്‍ദ്ദനം. മെമ്പര്‍ മനോഹരനാണ് സിപിഎം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനമേറ്റത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചതിന് നന്ദി പറയാന്‍ താറ്റിയോട് എത്തിയപ്പോഴാണ് സംഭവം. മനോഹരന്‍റെ കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തു. മെമ്പര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമിച്ചതെന്ന് മനോഹരന്‍ പറ‍ഞ്ഞു. സംഭവത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ദു‍ര്‍ബല വകുപ്പ് ചുമത്തി വിട്ടയച്ചെന്ന് മര്‍ദ്ദനമേറ്റ മെമ്പര്‍ വിമര്‍ശിച്ചു. അക്രമികള്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് സിപിഎം വ്യക്തമാക്കി. സി പി എം ശക്തികേന്ദ്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കുന്നത്.