തീ അണയ്ക്കാന്‍ സെക്രെട്ടറിയേറ്റിലെ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചില്ല; തീ അണയ്ക്കാന്‍ വൈകിയതില്‍ ദുരൂഹത.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടത്തില്‍ തീയണയ്ക്കാന്‍ വൈകിയതിലും ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിക്കാത്തതിലും ദുരൂഹത. ഒരു സ്റ്റേഷന്‍ ഓഫറീസര്‍ ഉള്‍പ്പെടെ ആറ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ടെന്നിരിക്കെ പുറത്തുനിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റെത്തിയാണ് കഴിഞ്ഞ ദിവസം തീയണച്ചത്. ഈ നടപടിയും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു . ചൊവ്വാഴ്ച വൈകീട്ട് തീപിടിത്തം ഉണ്ടായപ്പോള്‍ ഉടന്‍ തീയണയ്ക്കാന്‍ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉണ്ടായിരുന്നെങ്കിലും ഉപയോഗിച്ചിരുന്നില്ല. മുറിയുടെ വാതില്‍ തുറക്കാന്‍ കഴിയാത്തതുകൊണ്ടാണ് തീയണയ്ക്കാന്‍ പുറത്തുനിന്ന് ഫയര്‍ഫോഴ്സിനെ വിളിച്ചതെന്ന് വിശദീകരണം. സെക്രട്ടേറയറ്റിനുള്ളില്‍ ഫയര്‍ ഡിറ്റക്റ്ററുകള്‍ സ്ഥാപിക്കാത്തതും ഫയര്‍ഫോഴ്സ് വാഹനം ക്യാമ്ബ് ചെയ്യാന്‍ നടപടി ഇല്ലാത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. സെക്രട്ടേറിയറ്റില്‍ ഒരു മാസം കൂടുമ്ബോള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാറണമെന്നാണ് നിര്‍ദേശം.എന്നാല്‍ ഒരേ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാല് വര്‍ഷമായി സെക്രട്ടേറിയറ്റ് ഫയര്‍ഫോഴ്സ് യൂണിറ്റില്‍ തുടരുന്നത്. തീപ്പിടിത്തത്തില്‍ ദുരന്തനിവാരണ കമ്മിഷണര്‍ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള…

തീപ്പിടിത്തം; അന്വേഷണം നടത്താന്‍ വിദഗ്ദ്ധ സമിതി

തലസ്ഥാനത്ത് സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ അന്വേഷണം നടത്താന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ചാണ് സമിതി രൂപീകരിച്ചത്. ദുരന്തനിവാരണ കമ്മിഷണര്‍ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘവുമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. എ.ഡി.ജി.പിയും ഐ.ജി യും ഇന്ന് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അന്വേഷണ സംഘം ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീപ്പിടിത്തം വലിയ വിവാദമായതോടെ ചൊവ്വാഴ്ച രാത്രിതന്നെ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. അതേസമയം ഭരണ പ്രതിപക്ഷങ്ങള്‍ പരസ്പരം പഴി ചായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. തീപിടുത്തം ഇടത് സര്‍ക്കാരിന്റെ അട്ടിമറിയെന്ന യു.ഡി.എഫും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാന്‍ യു ഡി എഫുകാര്‍ ഗൂഢാലോചന നടത്തിയതായിഎല്‍.ഡി.എഫും ആരോപിച്ചു.

ശ്വാസം മുട്ടിച്ച വെപ്രാളത്തില്‍ കുട്ടി കട്ടിലില്‍ നിന്നു താഴെ വീണു; ഭയന്ന് വിറച്ച പ്രതി കുഞ്ഞ് കട്ടിലില്‍ നിന്ന് താഴെ വീണെന്ന് നാട്ടുകാരെ അറിയിച്ചു, തെളിവായത് കുട്ടിയുടെ കഴുത്തിലെ വിരല്‍പ്പാട്‌

പീരുമേട് : ഇടുക്കി പീരുമേട്ടില്‍ ഒന്നര വയസ്സുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കോട്ടയം അയര്‍ക്കുന്നം കുന്തംചാരിയില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ റോളിമോളെയാണ് തൊടുപുഴ നാലാം അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. 2018 ഏപ്രില്‍ 18ന് ഉപ്പുതറ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പീരുമേട് ടീ എസ്റ്റേറ്റിലെ ലയത്തില്‍ വച്ചായിരുന്നു സംഭവം. കോട്ടയം സ്വദേശിയായ പ്രതിയും കുടുംബവും ബന്ധുവിന്റെ വീടുപണിയുമായി ബന്ധപ്പെട്ടാണു താമസത്തിനെത്തിയത്. പ്രതിക്ക് ഭിന്നശേഷിക്കാരനായ മറ്റൊരു മകന്‍ കൂടിയുണ്ട്. ഇളയ കുട്ടിയെ കൊന്ന ശേഷം മൂത്തമകനോടൊപ്പം ജീവനൊടുക്കാനാണ് പ്രതി തീരുമാനിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. ശ്വാസം മുട്ടിച്ച വെപ്രാളത്തില്‍ കുട്ടി കട്ടിലില്‍ നിന്നു താഴെ വീണപ്പോള്‍ ഭയന്ന പ്രതി ഉടനെ നാട്ടുകാരെ വിളിച്ചു കൂട്ടി. കട്ടിലില്‍ നിന്നു വീണെന്നാണു എല്ലാവരോടും…

‘സുശാന്തിന്റെ പോസ്റ്റുമാര്‍ട്ടം മനപ്പൂര്‍വ്വം വൈകിപ്പിച്ചു ; ഉള്ളില്‍ ചെന്ന വിഷം ആന്തരീകാവയവങ്ങളില്‍ അലിഞ്ഞു ചേരാന്‍ സമയം നല്‍കി’

ന്യൂഡല്‍ഹി: ബോളവുഡ് നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ ആരോപണങ്ങളുമായി ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി വീണ്ടും. സുശാന്തിന്റെ ഉള്ളില്‍ ചെന്ന വിഷാംശം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറുന്നത് വരെ പോസ്റ്റുമാര്‍ട്ടം മനപ്പൂര്‍വ്വം വൈകിപ്പിച്ചു എന്നാണ് പുതിയ ആരോപണം. പോസ്റ്റുമാര്‍ട്ടം വൈകിപ്പിച്ചവരെയും പിടികൂടണമെന്ന് അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. കൊലപാതകികളുടെ നീചമായ മാനസീകാവസ്ഥയാണ് ഇതിലൂടെ വെളിയായതെന്നും പോസ്റ്റുമാര്‍ട്ടം താമസിപ്പിച്ചതിനെ തുടര്‍ന്ന് വയറ്റില്‍ ചെന്ന വിഷം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ദഹനരസത്തിനൊപ്പം അലിഞ്ഞു ചേര്‍ന്നു. നേരത്തേ തന്നെ സുശാന്തിന്റെ മരണം കൊലപാതകമാണെന്നും ആത്മഹത്യ അല്ലെന്നും വിവാദ പ്രസ്താവന നടത്തിയ സ്വാമി സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്ന ആദ്യ രാഷ്ട്രീയ നേതാവ് കൂടിയാണ്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിരിക്കുന്ന സിബിഐ റിയാ ചക്രബര്‍ത്തി, സാമുവല്‍ മിറാന്‍ഡ എന്നിവരെ ചോദ്യം ചെയ്യും. ഇക്കാര്യത്തിനായി സിബിഐ സംഘം മുംബൈയില്‍ എത്തിയിട്ടുണ്ട്.…

ബാലഭാസ്‌കറിന്‍റെ മരണം ; കലാബവന്‍ സോബിയെയും പ്രകാശന്‍ തമ്ബിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി സിബിഐ

കൊച്ചി: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാബവന്‍ സോബിയെയും പ്രകാശന്‍ തമ്ബിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനം. ഇതിനുള്ള അനുമതി തേടി കോടതിയെ സമീപിക്കുന്നതാണ്. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് സിബിഐ. ബാലഭാസ്‌കറിന്റെ അപകട സ്ഥലത്ത് പലരെയും കണ്ടെന്നും അ‌വര്‍ വാഹനം വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു എന്നുമുള്ള വിവരങ്ങളാണ് കലാഭവന്‍ സോബി സിബിഐയോട് പറഞ്ഞത്. തുടര്‍ന്ന് കലാഭവന്‍ സോബിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി സിബിഐ തെളിവെടുപ്പു നടത്തി. വിശദമായ മൊഴിയുമെടുത്തു. എന്നാല്‍ സിബിഐയുടെ പരിശോധനയില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് സിബിഐ ഭാഷ്യം. ഇതിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടുകാരുടെ മൊഴി സിബിഐ എടുത്തിരുന്നു. വീട്ടുകാരാണ് അപകടം നടന്ന സ്ഥലത്തേക്ക് ആദ്യമെത്തുന്നത്. അപകടമാണ് സംഭവിച്ചതെന്നും പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ അതിലില്ല എന്നുമാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കലാഭവന്‍ സോബിയെ നുണപരിശോധനയ്ക്ക്‌ വിധേയമാക്കാന്‍…

പെരിയ ഇരട്ടക്കൊലപാതക കേസിലെ സിബി ഐ അന്വേഷണം ; സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്നുണ്ടായേക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം സിബി ഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വിധി പറഞ്ഞേക്കും.നേരത്തെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയാക്കിയതിനു ശേഷം ഡിവിഷന്‍ ബെഞ്ച് കേസില്‍ വിധി പറയാനായി മാറ്റിയിരിക്കുകയായിരുന്നു. ഒമ്ബതു മാസത്തിനു ശേമാണ് ഹരജിയില്‍ വിധി വരുന്നത്.സര്‍ക്കാര്‍ അപ്പീലില്‍ കോടതി പരിഗണനിയിലിരിക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് കഴിഞ്ഞ ദിവസം സിബി ഐ കോടതിയില്‍ അറിയിച്ചിരുന്നു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വീണ്ടും ഹരജി നല്‍കിയിരുന്നു. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.നേരത്തെ ഇവരുടെ ആവശ്യപ്രകാരമാണ് കേസിന്റെ അന്വേഷണം സിംഗിള്‍ ബെഞ്ച് സിബി ഐക്ക് കൈമാറിയിരുന്നത്‌ .

ജിഷയ്ക്കു പിന്നാലെ പതിനാലുകാരിയും; ഇതരസംസ്ഥാന തൊഴിലാളികളുടെ ക്രൂരപീഡനത്തിന് ഇരയായത് എലൂര്‍ സ്വദേശിനി; മൂന്നു പേര്‍ അറസ്റ്റില്‍

കൊച്ചി: കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളില്‍ ഒന്നായിരുന്നു 2016 ഏപ്രിലില്‍ പെരുമ്ബാവൂരില്‍ ഉണ്ടായ ജിഷയുടേത്. ഇതരസംസ്ഥാന തൊഴിലാളിയായ അമീറുള്‍ ഇസ്ലാം ആയിരുന്നു ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ജിഷയെ കൊലപ്പെടുത്തിയത്. ഇപ്പോള്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചി ഏലൂരിലും പതിനാലു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് ഇതരസംസ്ഥാന തൊഴിലാളികള്‍. പതിനാലു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഉത്തര്‍പ്രദേശുകാരായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ് എന്നിവരാണ് പിടിയിലായത്. പ്രതികളായ മൂന്നുപേര്‍ സംസ്ഥാനം വിട്ടു. ഇവരും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവരെ പിടികൂടാന്‍ യുപി പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഇതോടെ, സംസ്ഥാനത്ത് എത്തിച്ചേരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി ഏറുകയാണ്. മാര്‍ച്ചിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. വീട്ടില്‍നിന്നും നിര്‍ബന്ധിച്ച്‌ പല സ്ഥലത്തു കൊണ്ടുപോയാണു പീഡിപ്പിച്ചത്. തൊഴിലാളികള്‍ പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു താമസിച്ചിരുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ചിലായിരുന്നു ആദ്യ ബലാത്സംഗം. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ…

പിണറായിയുടെ ഭരണം മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു തുടങ്ങിയെന്ന് എകെ ആന്റണി

തിരുവനന്തപുരം: കേരളം 2021 ല്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഊ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി. കേരളത്തില്‍ പിണറായിയുടെ ഭരണം മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചുതുടങ്ങിയെന്ന് എകെ ആന്റണി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് യുഡിഎഫിനും കോണ്‍ഗ്രസിനും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും എകെ ആന്റണി പറഞ്ഞു. കൊല്ലം ഡിസിസി ഓറഫീസ് പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു എകെ ആന്റണി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിളങ്ങുന്ന വിജയം നേടാന്‍ കഴിയണമെന്ന് എകെ ആന്റണി നിര്‍ദേശിച്ചു. എന്നാല്‍ ഇത്തരമൊരു വിജയം കൈവരിക്കുന്നതിനായി വാര്‍ഡ് തലം മുതല്‍ പാര്‍ട്ടിയില്‍ ഐക്യവും അച്ചടക്കവും വേണം. നിലവില്‍ പാര്‍ട്ടിയില്‍ നിന്നുപോകുന്ന തര്‍ക്കങ്ങള്‍ നീണ്ടുപോകുന്നത് നല്ലതിനല്ല. അത് അത്യാവശ്യമായി പാര്‍ട്ടി…

ചുവപ്പണിഞ്ഞ് നവ്യ

ചുവപ്പില്‍ തിളങ്ങി കൂടുതല്‍ സുന്ദരിയായി നവ്യ നായര്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. മോഡേണ്‍ വസ്ത്രത്തില്‍ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ബാലാമണിയായി മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ താരമാണ് നവ്യ നായര്‍. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനായികയാകാന്‍ നവ്യയ്ക്ക് സാധിച്ചു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് നടി വീണ്ടും അഭിനയ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ്. വി.കെ. പ്രകാശ് ചിത്രം സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാന്‍ പോകുന്നത്. തനി നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയായി നവ്യ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

“കൊള്ളാം..പക്ഷേ നിങ്ങൾക്ക് ശരീരം പോരാ..മമ്മൂക്ക എഴുതുന്നു

മമ്മൂക്ക എഴുതുന്നു ഇടവേളയിലെപ്പോഴോ ഞാൻ സംവിധായകൻ കെ.എസ്.സേതുമാധവനെ സമീപിച്ചു “സാർ..ഞാൻ കഴിഞ്ഞ ദിവസം കോട്ടയത്ത് വന്നിരുന്നു” എന്നെ,അദ്ദേഹം അടിമുടി നോക്കി “കൊള്ളാം..പക്ഷേ നിങ്ങൾക്ക് ശരീരം പോരാ..നിരാശപ്പെടാനില്ല..പ്രായം ഇത്രയല്ലേ ആയിട്ടുള്ളൂ..കുറച്ചൂടി വെയ്റ്റ് ചെയ്യൂ” എന്റെ ശരീരം പുഷ്ടിപ്പെടാൻ സേതുമാധവൻ സാർ ഒരുപായം പറഞ്ഞു തന്നു,രാത്രി കുറേ പാൽ എടുത്ത് അതിൽ ചോറിട്ട് അല്പം മോരൊഴിച്ചു വയ്ക്കണം..പിറ്റേന്ന് രാവിലെ പാലും ചോറും ആകെയൊരു കട്ടത്തൈരായി മാറിയിട്ടുണ്ടാകും.അത് കഴിച്ചാൽ ശരീരം പുഷ്ടിപ്പെടും പക്ഷേ അന്നും ഇന്നും ഞാനീ വിദ്യ പരീക്ഷിച്ചിട്ടില്ല,കാരണം അന്നും ഇന്നും തൈര് കഴിക്കാൻ എന്നെക്കൊണ്ടാവില്ല എന്തായാലും സേതുമാധവൻ സാറുമായി സംസാരിച്ചപ്പോൾ എനിക്ക് സന്തോഷമായി.വലിയ അംഗീകാരം കിട്ടിയ പോലെ കുറച്ചൊരു ഗൗരവത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഷൂട്ടിംഗ് കാണാൻ തിങ്ങിക്കൂടിയ ആളുകളെ നിയന്ത്രിച്ചു “ഹേ..ഒന്ന് മാറി നിൽക്ക്..ബഹളം വച്ചാൽ ഒന്നും നടക്കില്ല” അവിടെ വച്ച് ഞാൻ നടൻ പറവൂർ ഭരതനെ…