ശ്വാസം മുട്ടിച്ച വെപ്രാളത്തില്‍ കുട്ടി കട്ടിലില്‍ നിന്നു താഴെ വീണു; ഭയന്ന് വിറച്ച പ്രതി കുഞ്ഞ് കട്ടിലില്‍ നിന്ന് താഴെ വീണെന്ന് നാട്ടുകാരെ അറിയിച്ചു, തെളിവായത് കുട്ടിയുടെ കഴുത്തിലെ വിരല്‍പ്പാട്‌

പീരുമേട് : ഇടുക്കി പീരുമേട്ടില്‍ ഒന്നര വയസ്സുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കോട്ടയം അയര്‍ക്കുന്നം കുന്തംചാരിയില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ റോളിമോളെയാണ് തൊടുപുഴ നാലാം അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. 2018 ഏപ്രില്‍ 18ന് ഉപ്പുതറ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പീരുമേട് ടീ എസ്റ്റേറ്റിലെ ലയത്തില്‍ വച്ചായിരുന്നു സംഭവം. കോട്ടയം സ്വദേശിയായ പ്രതിയും കുടുംബവും ബന്ധുവിന്റെ വീടുപണിയുമായി ബന്ധപ്പെട്ടാണു താമസത്തിനെത്തിയത്. പ്രതിക്ക് ഭിന്നശേഷിക്കാരനായ മറ്റൊരു മകന്‍ കൂടിയുണ്ട്. ഇളയ കുട്ടിയെ കൊന്ന ശേഷം മൂത്തമകനോടൊപ്പം ജീവനൊടുക്കാനാണ് പ്രതി തീരുമാനിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. ശ്വാസം മുട്ടിച്ച വെപ്രാളത്തില്‍ കുട്ടി കട്ടിലില്‍ നിന്നു താഴെ വീണപ്പോള്‍ ഭയന്ന പ്രതി ഉടനെ നാട്ടുകാരെ വിളിച്ചു കൂട്ടി. കട്ടിലില്‍ നിന്നു വീണെന്നാണു എല്ലാവരോടും…

‘സുശാന്തിന്റെ പോസ്റ്റുമാര്‍ട്ടം മനപ്പൂര്‍വ്വം വൈകിപ്പിച്ചു ; ഉള്ളില്‍ ചെന്ന വിഷം ആന്തരീകാവയവങ്ങളില്‍ അലിഞ്ഞു ചേരാന്‍ സമയം നല്‍കി’

ന്യൂഡല്‍ഹി: ബോളവുഡ് നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ ആരോപണങ്ങളുമായി ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി വീണ്ടും. സുശാന്തിന്റെ ഉള്ളില്‍ ചെന്ന വിഷാംശം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറുന്നത് വരെ പോസ്റ്റുമാര്‍ട്ടം മനപ്പൂര്‍വ്വം വൈകിപ്പിച്ചു എന്നാണ് പുതിയ ആരോപണം. പോസ്റ്റുമാര്‍ട്ടം വൈകിപ്പിച്ചവരെയും പിടികൂടണമെന്ന് അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. കൊലപാതകികളുടെ നീചമായ മാനസീകാവസ്ഥയാണ് ഇതിലൂടെ വെളിയായതെന്നും പോസ്റ്റുമാര്‍ട്ടം താമസിപ്പിച്ചതിനെ തുടര്‍ന്ന് വയറ്റില്‍ ചെന്ന വിഷം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ദഹനരസത്തിനൊപ്പം അലിഞ്ഞു ചേര്‍ന്നു. നേരത്തേ തന്നെ സുശാന്തിന്റെ മരണം കൊലപാതകമാണെന്നും ആത്മഹത്യ അല്ലെന്നും വിവാദ പ്രസ്താവന നടത്തിയ സ്വാമി സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്ന ആദ്യ രാഷ്ട്രീയ നേതാവ് കൂടിയാണ്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിരിക്കുന്ന സിബിഐ റിയാ ചക്രബര്‍ത്തി, സാമുവല്‍ മിറാന്‍ഡ എന്നിവരെ ചോദ്യം ചെയ്യും. ഇക്കാര്യത്തിനായി സിബിഐ സംഘം മുംബൈയില്‍ എത്തിയിട്ടുണ്ട്.…

ബാലഭാസ്‌കറിന്‍റെ മരണം ; കലാബവന്‍ സോബിയെയും പ്രകാശന്‍ തമ്ബിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി സിബിഐ

കൊച്ചി: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാബവന്‍ സോബിയെയും പ്രകാശന്‍ തമ്ബിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനം. ഇതിനുള്ള അനുമതി തേടി കോടതിയെ സമീപിക്കുന്നതാണ്. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് സിബിഐ. ബാലഭാസ്‌കറിന്റെ അപകട സ്ഥലത്ത് പലരെയും കണ്ടെന്നും അ‌വര്‍ വാഹനം വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു എന്നുമുള്ള വിവരങ്ങളാണ് കലാഭവന്‍ സോബി സിബിഐയോട് പറഞ്ഞത്. തുടര്‍ന്ന് കലാഭവന്‍ സോബിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി സിബിഐ തെളിവെടുപ്പു നടത്തി. വിശദമായ മൊഴിയുമെടുത്തു. എന്നാല്‍ സിബിഐയുടെ പരിശോധനയില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് സിബിഐ ഭാഷ്യം. ഇതിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടുകാരുടെ മൊഴി സിബിഐ എടുത്തിരുന്നു. വീട്ടുകാരാണ് അപകടം നടന്ന സ്ഥലത്തേക്ക് ആദ്യമെത്തുന്നത്. അപകടമാണ് സംഭവിച്ചതെന്നും പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ അതിലില്ല എന്നുമാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കലാഭവന്‍ സോബിയെ നുണപരിശോധനയ്ക്ക്‌ വിധേയമാക്കാന്‍…

പെരിയ ഇരട്ടക്കൊലപാതക കേസിലെ സിബി ഐ അന്വേഷണം ; സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്നുണ്ടായേക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം സിബി ഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വിധി പറഞ്ഞേക്കും.നേരത്തെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയാക്കിയതിനു ശേഷം ഡിവിഷന്‍ ബെഞ്ച് കേസില്‍ വിധി പറയാനായി മാറ്റിയിരിക്കുകയായിരുന്നു. ഒമ്ബതു മാസത്തിനു ശേമാണ് ഹരജിയില്‍ വിധി വരുന്നത്.സര്‍ക്കാര്‍ അപ്പീലില്‍ കോടതി പരിഗണനിയിലിരിക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് കഴിഞ്ഞ ദിവസം സിബി ഐ കോടതിയില്‍ അറിയിച്ചിരുന്നു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വീണ്ടും ഹരജി നല്‍കിയിരുന്നു. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.നേരത്തെ ഇവരുടെ ആവശ്യപ്രകാരമാണ് കേസിന്റെ അന്വേഷണം സിംഗിള്‍ ബെഞ്ച് സിബി ഐക്ക് കൈമാറിയിരുന്നത്‌ .

ജിഷയ്ക്കു പിന്നാലെ പതിനാലുകാരിയും; ഇതരസംസ്ഥാന തൊഴിലാളികളുടെ ക്രൂരപീഡനത്തിന് ഇരയായത് എലൂര്‍ സ്വദേശിനി; മൂന്നു പേര്‍ അറസ്റ്റില്‍

കൊച്ചി: കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളില്‍ ഒന്നായിരുന്നു 2016 ഏപ്രിലില്‍ പെരുമ്ബാവൂരില്‍ ഉണ്ടായ ജിഷയുടേത്. ഇതരസംസ്ഥാന തൊഴിലാളിയായ അമീറുള്‍ ഇസ്ലാം ആയിരുന്നു ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ജിഷയെ കൊലപ്പെടുത്തിയത്. ഇപ്പോള്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചി ഏലൂരിലും പതിനാലു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് ഇതരസംസ്ഥാന തൊഴിലാളികള്‍. പതിനാലു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഉത്തര്‍പ്രദേശുകാരായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ് എന്നിവരാണ് പിടിയിലായത്. പ്രതികളായ മൂന്നുപേര്‍ സംസ്ഥാനം വിട്ടു. ഇവരും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവരെ പിടികൂടാന്‍ യുപി പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഇതോടെ, സംസ്ഥാനത്ത് എത്തിച്ചേരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി ഏറുകയാണ്. മാര്‍ച്ചിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. വീട്ടില്‍നിന്നും നിര്‍ബന്ധിച്ച്‌ പല സ്ഥലത്തു കൊണ്ടുപോയാണു പീഡിപ്പിച്ചത്. തൊഴിലാളികള്‍ പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു താമസിച്ചിരുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ചിലായിരുന്നു ആദ്യ ബലാത്സംഗം. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ…