ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തു; എന്‍.െഎ.എ സംഘം ദുബൈയില്‍ നിന്നും മടങ്ങി

ദുബൈ: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് യു.എ.ഇയിലെത്തിയ എന്‍.െഎ.എ സംഘം മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തു. അബൂദബിയിലായിരുന്നു ചോദ്യം ചെയ്യല്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സംഘം ബുധനാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങി. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ എന്‍.െഎ.എ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഫൈസല്‍ ഫരീദിെന്‍റ വിലാസത്തില്‍ നിന്നാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് പാഴ്സല്‍ അയച്ചത്. ഇതിെന്‍റ ഉറവിടം കണ്ടെത്തുകയായിരുന്നു സംഘത്തിെന്‍റ പ്രധാന ലക്ഷ്യം. സ്വപ്ന സുരേഷും സരിത്തുമടക്കം ഇന്ത്യയിലുള്ള പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിഞ്ഞു.

ബംഗളൂരു സംഘര്‍ഷം: എസ് ഡി പി ഐ നേതാവ് അറസ്റ്റില്‍, അക്രമം ഗൂഢാലോചനയെന്ന് മന്ത്രി

ബംഗളൂരു: ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ എസ് ഡി പി ഐ നേതാവ് മുസാമില്‍ പാഷ അറസ്റ്റില്‍. സംഘര്‍ഷത്തിന് പിന്നില്‍ എസ് ഡി പി ഐയുടെ ഗൂഢാലോചനയെന്ന് മന്ത്രി സി ടി രവി പറഞ്ഞു. പുലികേശി നഗര്‍ കോണ്‍ഗ്രസ് എം എല്‍ എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ പരാമര്‍ശത്തിന്റെ പേരിലാണ് നഗരത്തില്‍ സംഘര്‍ഷമുണ്ടായത്. അക്രമത്തിന്റെ ഭാഗമായി എം എല്‍ എയുടെ വസതിയില്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. കലാപത്തെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ അറുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 110 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ഡിജി ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വീടിന് പരിസരത്തേക്ക് പ്രതിഷേധിച്ച്‌ എത്തിയവര്‍ നിരവധി വാഹനങ്ങള്‍ തീയിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ…

അണഞ്ഞിട്ടില്ല ഇൗ വീടിെന്‍റ വിളക്ക്- ശ്രീനിവാസ മൂര്‍ത്തിയുടെ പുതിയ വീട്ടിലുണ്ട് ‘മരിച്ചുപോയ ഭാര്യ’

ബംഗളൂരു: കര്‍ണാടക കൊപ്പാളിലെ വ്യവസായിയായ ശ്രീനിവാസ മൂര്‍ത്തിയുടെ പുതിയ വീടിെന്‍റ ഗൃഹപ്രവേശനത്തിന് എത്തിയ ബന്ധുക്കള്‍ ആദ്യമൊന്ന് ഞെട്ടി. മൂന്നുവര്‍ഷം മുമ്ബ് മരിച്ചുപോയ ശ്രീനിവാസയുടെ ഭാര്യ മാധവി അതാ ചിരിച്ചുകൊണ്ട് സ്വീകരണമുറിയില്‍. പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് പ്രൗഢിയോടെ പുഞ്ചിരിച്ചുകൊണ്ട് സോഫയിലിരിക്കുന്നു അവര്‍. തൊട്ടരികില്‍ ശ്രീനിവാസയും രണ്ട് പെണ്‍മക്കളും. കാര്യമറിഞ്ഞപ്പോള്‍ ഞെട്ടല്‍ അത്ഭുതത്തിന് വഴിമാറി കൊടുത്തു. മാധവിയുടെ ജീവന്‍ തുടിക്കുന്ന മെഴുകുപ്രതിമയായിരുന്നു അത്. ഭാര്യയുടെ ആഗ്രഹപ്രകാരം പണിത വീട്ടില്‍ പ്രിയതമയുടെ സാന്നിധ്യം എന്നെന്നും നിലനില്‍ക്കാന്‍ ശ്രീനിവാസ കണ്ടെത്തിയ വഴിയായിരുന്നു ഇത്. ഭാര്യയെ അത്രമേല്‍ സ്നേഹിച്ചിരുന്ന അയാള്‍ ഇതല്ലാതെ മറ്റെന്ത് ചെയ്യാന്‍. ഇൗമാസം എട്ടിനായിരുന്നു പുതിയ വീടിെന്‍റ പാലുകാച്ചല്‍. വലിയൊരു വീട് പണിയണമെന്നത് മാധവിയുടെ വലിയ ആഗ്രഹമായിരുന്നു. അത് പൂര്‍ത്തീകരിക്കാന്‍ രണ്ട് കൊല്ലം മുമ്ബാണ് വീടുപണി ആരംഭിച്ചത്. ഇരുപത്തിയഞ്ചോളം ആര്‍കിടെക്ടുമാരെ കണ്ട് ഭാര്യയുടെ ഓര്‍മക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശ്രീനിവാസക്ക് സംതൃപ്തിക്ക് നല്‍കുന്ന…

സ്വര്‍ണവിലയില്‍ വന്‍ ഇടിവ് : പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി

സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയും പവന് 1600 രൂപ കുറഞ്ഞ് 39,200 രൂപയുമായി.ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു.ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. കോവിഡ് കാലത്ത് സുരക്ഷിത നിക്ഷേപമായി കണ്ട് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ സ്വര്‍ണ വില റെക്കോര്‍ഡിലെത്തിയിരുന്നു.റഷ്യയില്‍ കോവിഡിനെതിരായ വാക്സിന്‍ കണ്ടുപിടിച്ചതാണ് ഇപ്പോള്‍ വില കുത്തനെ കുറയാന്‍ കാരണം.

പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണം 53 ആയി

മൂന്നാര്‍ | രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്ന ആറാം ദിവസമായ ഇന്ന് രാവിലെ ഒരു മൃതദേഹം കണ്ടെടുത്തോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ഇനി 17 പേരെയാണ് കണ്ടെത്താനുള്ളത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ രാവിലെ മുതല്‍ പുനരാരംഭിച്ചു. 57 പേരടങ്ങുന്ന രണ്ട് എന്‍ ഡി ആര്‍ എഫ് സംഘത്തിന് പുറമെ ഫയര്‍ & റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവന്‍ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും ആറ് അംഗങ്ങളും 24 വളണ്ടിയര്‍മാരും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കേരള ആംഡ് പൊലീസിന്റെ 50 അംഗങ്ങളും, ലോക്കല്‍ പോലീസിന്റെ 25 അംഗങ്ങളും, ദ്രുതകര്‍മ സേനയുടെ 100 അംഗങ്ങളും, സ്പെഷ്യല്‍ ബ്രാഞ്ചിന്റെ മൂന്ന് അംഗങ്ങളും, ക്രൈം ബ്രാഞ്ചിന്റെ മൂന്ന്…

സഞ്ജയ് ദത്തിന് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്; വിദഗ്ദ ചികിത്സയ്ക്കായി യുഎസിലേക്ക്

മുംബൈ: ( 12.08.2020) മുതിര്‍ന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായി വെളിപ്പെടുത്തല്‍. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് കാന്‍സര്‍ ബാധയെന്നും രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. വിദഗ്ദ ചികിത്സക്കായി യുഎസിലേക്ക് പോകുന്നു എന്നും അറിയിച്ചു. ട്രേഡ് അനലിസ്റ്റ് കോമള്‍ നാഹ്തയാണ് അദ്ദേഹത്തിന്റെ രോഗവിവരം സംബന്ധിച്ച്‌ ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ ദേശീയ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച്‌ വാര്‍ത്ത നല്‍കി. ചികിത്സയ്ക്കായി ജോലിയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്നും കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തു. വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ ചെയ്യരുത്. നിങ്ങളുടെ എല്ലാ സ്‌നേഹത്തോടും ആശംസകളോടും കൂടി ഞാന്‍ മടങ്ങി വരും സഞ്ജയ് ദത്ത് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

Sushant Singh Rajput| റിയ വിളിച്ചവരുടെ കൂട്ടത്തില്‍ ആമിര്‍ഖാനും; റിയയ്ക്ക് ആമിറിന്റെ മൂന്ന് എസ്‌എംഎസുകള്‍

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. താരത്തിന്‌‍റെ കാമുകി റിയ ചക്രബര്‍ത്തിയും കുടുംബവുമാണ് സംശയത്തിന്റെ നിഴലിലുള്ളത്. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിക്കുകയാണ്. ഇപ്പോഴിതാ റിയയുടെ ഫോണ്‍ വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു. സിനിമാ രംഗത്തു നിന്നുള്ള നിരവധി പ്രമുഖരെ റിയ വിളിച്ചിട്ടുണ്ടെന്ന് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ഖാന്‍, ശ്രദ്ധകപൂര്‍, രാകുല്‍ പ്രീത് സിംഗ്, ആദിത്യ റോയ് കപൂര്‍, റാണാ ദഗുബാട്ടി, സണ്ണി സിംഗ്, അന്തരിച്ച ഡാന്‍സ് മാസ്റ്റര്‍ സരോജ് ഖാന്‍ എന്നിവരെ റിയ വിളിച്ചതായി ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ആമിര്‍ഖാനെ ഒരു തവണയാണ് റിയ വിളിച്ചത്. മൂന്ന് സന്ദേശങ്ങള്‍ ആമിര്‍ഖാന്‍ റിയയ്ക്ക് അയച്ചിട്ടുണ്ട്. കോള്‍ ഡീറ്റെയ്‍ല്‍സ് റെക്കോര്‍ഡിലുള്ള നമ്ബര്‍ ആമിര്‍ഖാന്റേതാണെന്ന് ബോളിവുഡ് വൃത്തങ്ങള്‍ ഐഎഎന്‍എസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഖാന്‍ ത്രയങ്ങള്‍ ഇതുവരെ…

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍; ഇടനിലക്കാരി സ്വ‌പ്‌ന സുരേഷെന്ന് യൂണിടാക്ക് ഉടമ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ കിട്ടിയത് സന്ദീപ് നായര്‍ വഴിയെന്ന് യൂണിടാക്ക് ഉടമ സന്ദീപ് ഈപ്പന്‍. സംസ്ഥാന സര്‍ക്കാരുമായോ ഉദ്യോഗസ്ഥരുമോയോ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സ്വപ്‌നയായിരുന്നു ഇടനിലക്കാരിയെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി. 18 കോടിയുടെ കരാറാണ് ഒപ്പിട്ടത്. അതില്‍ പതിനാലര കോടി തങ്ങള്‍ക്കി കിട്ടി. കരാര്‍ ഒപ്പിട്ടതിന് സ്വപ്‌ന കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് സന്തോഷ് ഈപ്പന്‍ പറയുന്നു. കരാറിനായി എല്ലാം സ്വപ്‌നയാണ് ചെയ്‌തത്. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം ലഭിച്ചത്. ഇതുസംബന്ധിച്ച മൊഴി താന്‍ എന്‍.ഐ.എക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.