വിവോക്ക്​ പകരം ‘പതഞ്‌ജലി ഐപിഎല്‍’; ടൈറ്റില്‍ സ്​പോണ്‍സര്‍ഷിപ്പിനായി ബാബാ രാംദേവും

സെപ്​റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യു.എ.ഇയില്‍ നടത്താനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്​ 13ാം എഡിഷ​െന്‍റ ടൈറ്റില്‍ സ്​പോണ്‍സറാകാന്‍ സന്നദ്ധത അറിയിച്ച്‌​ ബാബാ രാംദേവി​െന്‍റ പതഞ്ജലിയും രംഗത്ത്​. വമ്ബന്‍ തുകക്ക്​ അഞ്ച്​ വര്‍ഷത്തേക്ക്​ കരാര്‍ ചെയ്​ത െഎ.പി.എല്‍ ടൈറ്റില്‍ സ്​പോണ്‍സര്‍ഷിപ്പില്‍ നിന്നും വിവോ പിന്‍വാങ്ങിയതിന്​ പിന്നാലെ ബി.സി.സി.​െഎ പകരക്കാരെ തേടിക്കൊണ്ടിരിക്കുകയാണ്​. കഴിഞ്ഞ ദിവസം എക്കണോമിക്​ ടൈംസിനോട്​ സംസാരിക്കവേ പതഞ്ജലിയുടെ വക്​താവായ എസ്​.കെ ടിജരവാലയാണ്​ സന്നദ്ധത അറിയിച്ചത്​. ​ െഎ.പി.എല്‍ പോലുള്ള ടൂര്‍ണമെന്‍റി​െന്‍റ ടൈറ്റില്‍ സ്​പോണ്‍സറാകാന്‍ സാധിച്ചാല്‍ ആഗോള മാര്‍ക്കറ്റില്‍ പതഞ്ജലിക്ക്​ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അത്​ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും​ അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി വിവോ ബി.സി.സി.ഐയ്ക്ക് നല്‍കിവന്നിരുന്നത്​. ഇന്ത്യയില്‍ ചൈന വിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതില്‍ ഗണ്യമായ കുറവ്​ വരുത്താന്‍ വിവോ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്രയും തുക…

പ്രണബ് മുഖര്‍ജിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും കൊറോണ പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. On a visit to the hospital for a separate procedure, I have tested positive for COVID19 today. I request the people who came in contact with me in the last week, to please self isolate and get tested for COVID-19. #CitizenMukherjee — Pranab Mukherjee Legacy Foundation- PMLF (@CitiznMukherjee) August 10, 2020

കാമുകനെ കൂട്ടുപിടിച്ച്‌ സ്വന്തം വീട്ടില്‍ നിന്നും 19 ലക്ഷം രൂപ വിലവരുന്ന പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ചു ; യുവതിയും കാമുകനും അറസ്റ്റില്‍

മുംബൈ : കാമുകനെ കൂട്ടുപിടിച്ച്‌ 19 ലക്ഷം രൂപ വിലവരുന്ന പണവും സ്വര്‍ണ്ണാഭരണങ്ങളും വീട്ടില്‍ നിന്ന് മോഷ്ടിച്ചതിന് യുവതിയെയും കാമുകനെയും പൊലീസ് ചെയ്തു. 21 കാരിയായ ഉസ്മ ഖുറേഷിയേയും 35കാരനായ ചരന്ദീപ്സിങ് അറോറയേയുമാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. വെര്‍സോവയിലെ സ്‌കൂളിലെ പി.ടി അധ്യാപകനാണ് ചരന്ദീപ്സിങ്. ജൂലൈ 30 ന് മകള്‍ ഉസ്മയെ കാണാതായി, 65 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും വീട്ടില്‍ നിന്ന് കാണാതായിരുന്നു. ഇതോടെ മകള്‍ ചരന്ദീപ്സിങ്ങുമായി ഒളിച്ചോടിയതാകാം എന്ന സംശയത്തില്‍ ഉസ്മയുടെ പിതാവും ഹോട്ടല്‍ ബിസിനസുകാരനുമായ ഉമ്രദരാസ് ഖുറേഷി പൊലീസില്‍ പരാതിപ്പെട്ടു. ജൂലൈ 23 ന് ഉസ്മ തന്റെ ലോക്കര്‍ താക്കോല്‍ നല്‍കാന്‍ ആവശ്യപ്പെട്ടതായി അദ്ദേഹം ഓര്‍ത്തു, ഒരു സുഹൃത്തിന്റെ കുടുംബത്തിന് കോവിഡ് -19 ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍, അവരുടെ സ്വര്‍ണം സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിച്ച്‌ ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം അവര്‍ക്ക്…

കരിപ്പൂര്‍ വിമാനാപകടം; കോക്പിറ്റ് ചിത്രങ്ങളില്‍ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതിനു തെളിവ്; വിമാനം ഓഫ് ചെയ്തില്ലെന്നും വിദഗ്ധര്‍

തിരുവനന്തപുരം: ( 10.08.2020) കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനം ലാന്‍ഡിങ് പാളിയതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചിരുന്നതായാണു കോക്പിറ്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ധര്‍. വിമാനത്തിന്റെ ത്രസ്റ്റ് ലീവര്‍, ടേക്ക് ഓഫ് പൊസിഷനിലാണ്. എന്‍ജിന്‍ സ്റ്റാര്‍ട്ട് ലീവര്‍, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്‌ലാപ്പുകള്‍ നിയന്ത്രിക്കുന്ന ലീവര്‍, ലാന്‍ഡിങ് പൊസിഷനില്‍ തന്നെയാണ്. അപകടത്തിനു ശേഷം വിമാനത്തിനുള്ളില്‍ നിന്നു പകര്‍ത്തിയ കോക്പിറ്റിന്റെ ചിത്രങ്ങള്‍ കണ്ട വിദഗ്ധരുടെ നിഗമനം ഇങ്ങനെ: റണ്‍വേയില്‍ ഏറെ മുന്നോട്ടുപോയി നിലം തൊട്ടതിനാല്‍ വേഗം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കാം. ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫ്‌ലാപ്പുകള്‍ 10 ഡിഗ്രിയില്‍ താഴെയാണു ക്രമീകരിക്കേണ്ടത്. എന്നാല്‍ അവ 40 ഡിഗ്രിയിലാണെന്നു ചിത്രത്തില്‍ വ്യക്തം. ഇത് ലാന്‍ഡിങ് സമയത്തു മാത്രം നടത്തുന്ന ക്രമീകരണമാണ്. തീപിടിത്തം ഒഴിവാക്കാന്‍ എന്‍ജിന്‍ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങള്‍ ശരിയല്ലെന്നാണു ചിത്രത്തിലെ എന്‍ജിന്‍ സ്റ്റാര്‍ട്ട്…

കരിപ്പൂര്‍ വിമാനാപകടത്തിന് 10 വര്‍ഷം മുന്‍പുണ്ടായ മംഗളൂരു അപകടവുമായി അദ്ഭുതകരമായ സാമ്യങ്ങള്‍

തിരുവനന്തപുരം : 10 വര്‍ഷം മുമ്ബാണ് മംഗലാപുരം വിമാന ദുരന്തം ഉണ്ടായത്. 2010 ല്‍ നടന്ന മംഗലാപുരം വിമാന ദുരന്തത്തിന് കഴിഞ്ഞ ദിവസം നടന്ന കരിപ്പൂര്‍ വിമാന ദുരന്തവുമായി അദ്ഭുതകരമായ സാമ്യങ്ങളെന്ന് അന്ന് എയര്‍ ഇന്ത്യ അന്വേഷണത്തിനു നിയോഗിച്ചിരുന്ന നോഡല്‍ ഓഫിസര്‍ എ.കെ. മാത്യു പറയുന്നു. രണ്ടിടത്തും ഒന്നിലേറെ തവണ ലാന്‍ഡിങ്ങിനു ശ്രമിച്ചു; ലാന്‍ഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാകുകയും ചെയ്തു. അപകടത്തെക്കുറിച്ച്‌ ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം നിഗമനങ്ങള്‍ മാത്രമാണെന്നും യഥാര്‍ഥ കാരണമറിയാന്‍ ശാസ്ത്രീയ അന്വേഷണം പൂര്‍ത്തിയാകണമെന്നും എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി വിരമിച്ച മാത്യു പറഞ്ഞു. മംഗളൂരുവില്‍ വിമാനം ഏതാണ്ടു പൂര്‍ണമായി കത്തിപ്പോയിരുന്നതിനാല്‍ അന്വേഷണം ദുഷ്കരമായിരുന്നു. ഫ്ലൈറ്റ് ഡേറ്റ റിക്കോര്‍ഡര്‍ പൂര്‍ണമായി കത്തിപ്പോയി. ക്രാഷ് പ്രൂഫ് ചേംബറിലുണ്ടായിരുന്ന ചിപ്പ് മാത്രം കത്തിയില്ല. കോക്പിറ്റ് വോയ്സ് റിക്കോര്‍ഡറും കത്തിപ്പോയെങ്കിലും ചിപ്പുകള്‍ വീണ്ടെടുക്കാനായി. യുഎസിലെ നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിന്റെ സഹായത്തോടെയാണ്…

കരിപ്പൂരിലെ വിമാനദുരന്തം: ലാന്‍റിംഗ് സമയത്ത് വേഗത കൂടുതലെന്ന് കണ്ടെത്തല്‍, വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചിരുന്നോ എന്നും പരിശോധിക്കും

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന് ലാന്‍റിംഗ് സമയത്ത് വേഗത കൂടുതലെന്ന് കണ്ടെത്തല്‍. എടിസിയിലെ ഉദ്യോഗസ്ഥരില്‍ നിന്നും അന്വേഷണ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. ഡിജിസിഎ അന്വേഷണ സംഘം വിമാനത്താവളത്തില്‍ നിന്നും റഡാര്‍ ചിത്രങ്ങള്‍ ശേഖരിച്ചു. എയര്‍ട്രോഫിക് കണ്‍ട്രോള്‍ റൂമിലെ ലോഗ് ബുക്ക് സീല്‍ ചെയ്തു. റണ്‍വേയുടെ പടിഞ്ഞാറു ഭാഗത്ത് (റണ്‍വേ 10) വിമാനം ഇറക്കാനുള്ള പൈലറ്റിന്റെ തീരുമാനം അപകടത്തിനു കാരണമായോ എന്ന് അന്വേഷണം. കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം ലാന്‍റിംഗ് നടത്തിയതുതന്നെ റണ്‍വേയുടെ മധ്യഭാഗത്തായാണ്. ഇക്കാര്യം എറ്റിസിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലും ഉള്‍പ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എടിസിയുടെ നിര്‍ദേശമനുസരിച്ച്‌ ആദ്യ ലാന്‍ഡിങ്ങിനു ശ്രമിച്ചത് പ്രൈമറി റണ്‍വേയിലായിരുന്നു. എന്നാല്‍ ദൂരക്കാഴ്ചയുടെ പ്രശ്നങ്ങളെത്തുടര്‍ന്നു ലാന്‍ഡിങ് ശ്രമം ഉപേക്ഷിച്ച്‌ വിമാനം വീണ്ടും പറന്നുയര്‍ന്നു. രണ്ടാം ശ്രമത്തില്‍ റണ്‍വേ 10ല്‍ ഇറങ്ങാന്‍ പൈലറ്റ് സ്വയം തീരുമാനിക്കുകയായിരുന്നു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 10 നോട്ടിക്കല്‍…

കൊവിഡ് ഭീതി; തിരുവനന്തപുരത്ത് ആറ്റില്‍ചാടിയ ആരോഗ്യപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കൊവിഡ് ഭീതിയെത്തുടര്‍ന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം കരമനയാറ്റില്‍ ചാടിയ ആരോഗ്യപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. പേയാട് കുണ്ടമണ്‍ഭാഗം കാക്കുളം റോഡില്‍ ശിവകൃപയില്‍ കൃഷ്ണകുമാറിന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് കൃഷ്ണകുമാര്‍. തിങ്കളാഴ്ച രാവിലെ നടന്ന തിരച്ചിലിലാണ് കരമനയാറ്റിലെ മങ്കാട്ടുകടവ് പാലത്തിനുസമീപം മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതല്‍ സ്‌കൂബാ ടീം തിരച്ചില്‍ നടത്തിവരികയായിരുന്നു. കൊവിഡ് രോഗം ബാധിച്ചെന്ന ഭീതിയിലാണ് കൃഷ്ണകുമാര്‍ ജീവനൊടുക്കിയത്. കരമനയാറ്റിലെ നീലച്ചല്‍ കടവിലാണ് ഇയാള്‍ ചാടിയത്. കൃഷ്ണകുമാറിന്റെ സഹപ്രവര്‍ത്തകന്റെ അച്ഛന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കൃഷ്ണകുമാറിന്റെ സഹപ്രവര്‍ത്തകന്റെ കൊവിഡ് ഫലം നെഗറ്റീവായിരുന്നു. സഹപ്രവര്‍ത്തകന് രോഗം സ്ഥിരീകരിക്കാത്തതിനാല്‍ കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. എന്നാല്‍, കഴിഞ്ഞ രണ്ടുദിവസമായി കൃഷ്ണകുമാര്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്നു. ഇന്നലെ രാവിലെ കൃഷ്ണകുമാറിനെ കിടപ്പുമുറിയില്‍ കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തി.…

ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ‘ഇന്ത്യനല്ലേ’യെന്ന് ചോദിച്ചെന്ന് കനിമൊഴി

ന്യൂഡല്‍ഹി: ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് വിമാനത്താവളത്തിലെ സിഐഎസ്‌എഫ് ഓഫീസര്‍ ‘ ഇന്ത്യക്കാരി അല്ലേ?’യെന്ന് തിരിച്ച്‌ ചോദിച്ചതായി ഡിഎംകെ എംപി കനിമൊഴി. ഇന്ത്യന്‍ എന്ന് പറഞ്ഞാല്‍ ഹിന്ദി അറിയുന്നവന്‍ എന്നായത് എന്ന് മുതലാണെന്നും അവര്‍ ട്വീറ്റില്‍ ചോദിക്കുന്നു. കനിമൊഴിയുടെ ട്വീറ്റ് ഇങ്ങനെ: എനിക്ക് ഹിന്ദി അറിയില്ല, ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലെ സിഐഎസ്‌എഫ് ഓഫീസര്‍’ നിങ്ങള്‍ ഇന്ത്യക്കാരി ആണോ’യെന്ന് തിരിച്ച്‌ ചോദിച്ചു. ഇന്ത്യന്‍ എന്നതിന് തുല്യമായി ഹിന്ദി അറിയാവുന്നവര്‍ എന്നായത് എപ്പോള്‍ മുതലാണെന്ന് അറിഞ്ഞാല്‍ കൊള്ളാം’ എന്നായിരുന്നു ട്വീറ്റ്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന ഹാഷ്ടാഗോടെയാണ് കനിമൊഴി ട്വീറ്റ് പങ്കുവച്ചത്. കനിമൊഴിക്ക് പിന്തുണയുമായി നിരവധിപേരെത്തി. അപഹാസ്യമെന്നും അപലപനീയമെന്നുമായിരുന്നു കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തത്. മറ്റ് കോണ്‍ഗ്രസ് നേതാക്കളും ട്വിറ്ററില്‍ ഇതിനെതിരെ പ്രതികരിച്ചതോടെ സിഐഎസ്‌എഫ് മാപ്പ് ചോദിച്ചു. കനിമൊഴിയുടെ യാത്രയുടെ വിശദാംശങ്ങളും സിഐഎസ്‌എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വിദ്യാഭ്യസ നയം…

പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ല, ആളിക്കത്തിയത് മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങള്‍; പ്രത്യാശ പങ്കുവച്ച്‌ മമ്മൂട്ടി

കരിപ്പൂര്‍ വിമാനാദുരന്തത്തിലും രാജമലയിലെ ഉരുള്‍പൊട്ടലിലും കോവിഡും മഴയും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവരെ പ്രശംസിച്ച്‌ നടന്‍ മമ്മൂട്ടി. കനത്ത ആഘാതങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരമാണ്. അവിടെ ആളിക്കത്തിയത് മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണ് എന്നും മമ്മൂട്ടി കുറിച്ചു. മമ്മൂട്ടിയുടെ കുറിപ്പ്: നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്. നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങള്‍ക്കു കാഠിന്യമേറുന്നു. പ്രളയം, മലയിടിച്ചില്‍, വിമാനദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തില്‍ നാമതു കണ്ടതാണ്. മനുഷ്യസ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ, ഉജ്ജ്വല ദൃഷ്ടാന്തങ്ങള്‍. ഏതാപത്തിലും ഞങ്ങള്‍ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂരില്‍ വിമാനം വീണു തകര്‍ന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്‌നേഹത്തിന്റെ…

പെട്ടിമുടി ഉരുള്‍പൊട്ടല്‍, ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി; 21 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

ഇടുക്കി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട് മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അപകടം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ മാറി പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് ലഭിച്ചത്. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. കണ്ടെത്താനുള്ളവരില്‍ അധികവും കുട്ടികളാണ്. നിലവിലെ തെരച്ചലിന് വലിയ പാറക്കൂട്ടങ്ങളാണ് തടസം സൃഷ്‌ടിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ കൊണ്ട് ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച്‌ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാണ് തീരുമാനം. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്. തിരച്ചിലിനെത്തിയ മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന ഇന്നും നടത്തും. മരിച്ചവരുടെ ബന്ധുക്കള്‍ തമിഴ്നാട്ടില്‍ നിന്ന് കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഗ്നിശമന സേനാ ജീവനക്കാരന് കാര്യമായ സമ്ബര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് വിവരം. മരിച്ചവരുടെ ബന്ധുക്കളായ ആയിരത്തിലേറെ പേര്‍ തമിഴ്‌നാട്ടില്‍…