ആരോപണങ്ങള്‍ ഗുരുതരം; റിയയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് സുപ്രീം കോടതി

സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ തനിക്കെതിരായ കേസ് പട്നയില്‍ നിന്നും മുംബൈയിലേക്ക് മാറ്റണമെന്നും സുശാന്തിന്റെ പിതാവ് കെ.കെ സിങ് നല്‍കിയ പരാതില്‍ ബിഹാര്‍ പോലീസ് അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് നടി റിയ ചക്രവര്‍ത്തി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. റിയയ്ക്ക് സംരക്ഷണം നല്‍കില്ലെന്നും, ബിഹാര്‍ പൊലീസിന് റിയയെ ചോദ്യം ചെയ്യാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുശാന്തിനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ല; ബിജെപി നേതാവിന്റെ ആരോപണം തള്ളി നടന്‍ “ഹര്‍ജിക്കാരിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പട്നയില്‍ നിന്ന് മുംബൈയിലേക്ക് നടപടികള്‍ കൈമാറാനാണ് അവരുടെ ഹര്‍ജി അപേക്ഷിച്ചു. ബിഹാര്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം അംഗീകരിച്ചതായി കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ എസ്‌ജി മേത്ത അറിയിച്ചു. അസാധാരണമായ സാഹചര്യത്തില്‍ അന്തരിച്ച പ്രതിഭാശാലിയായ കലാകാരനായിരുന്നു സുശാന്ത് സിങ് രാജ്പുത്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന്…

യു.എന്‍.എ സാമ്ബത്തിക തട്ടിപ്പ്: ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

തൃശൂര്‍: സാമ്ബത്തിക തട്ടിപ്പ് കേസില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പടെ നാലു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, നിതിന്‍ മോഹന്‍, ജിത്തു എന്നിവരാണ് പിടിയിലായത്. നേരത്തെ ഇവര്‍ നാലു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. അസോസിയേഷന്റെ അക്കൗണ്ടില്‍ നിന്നു മൂന്നു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സി.ബി മുകേഷ് ആണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.

ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് : ആരോഗ്യ നില തൃപ്തികരമെന്ന് വീഡിയോ സന്ദേശം

പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിനു കോവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.പരിശോധനയില്‍ എഴുപത്തി നാലുകാരനായ എസ്പി ബാലസുബ്രഹ്മണ്യത്തിനു കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വീഡിയോ സന്ദേശമായി പുറത്തുവിട്ടത്. ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും കുടുംബത്തിന്റെ സുരക്ഷയെ കരുതിയാണ് ആശുപത്രിയിലേക്ക് മാറിയതെന്നും അദ്ദേഹം പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തെ എക്കാലത്തെയും മികച്ച ഗായകരില്‍ ഒരാളാണ് എസ്.പി ബാലസുബ്രഹ്മണ്യം.

നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് അവസാനമായത്; തലമുറകളുടെ നൂറ്റാണ്ടുകള്‍ നീണ്ട ത്യാഗമാണ് സഫലമായത്; രാമക്ഷേത്ര ശിലാസ്ഥാപനം ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി

അയോധ്യ : രാമക്ഷേത്ര ശിലാസ്ഥാപനം ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് അവസാനമായത്. തലമുറകളുടെ നൂറ്റാണ്ടുകള്‍ നീണ്ട ത്യാഗമാണ് സഫലമായത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും മനസ്സ് പ്രകാശഭരിതമായിയെന്നും അയോധ്യയില്‍ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്രത്തിനായി നടന്ന പോരാട്ടം സ്വാതന്ത്ര്യസമരത്തിന് സമാനമാണ്. പല തലമുറകള്‍ പല നൂറ്റാണ്ടുകള്‍ പോരാടിയാണ് ലക്ഷ്യത്തിലെത്തിയത്. അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആധുനിക പ്രതീകമാകും. രാമക്ഷേത്രത്തിന്റെ ശിലകള്‍ സാഹോദര്യം കൊണ്ട് ചേര്‍ത്തുവെയ്ക്കണം. എല്ലാവരെയും ഒപ്പം നിര്‍ത്തി മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ശ്രീരാമന്‍ ഐക്യത്തിന്റെ പ്രതീകമാണ്. രാമന്‍ നമ്മുടെ മനസ്സിലും ഹൃദയത്തിലും ജീവിക്കുന്നു. തലമുറകളുടെ ത്യാഗത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റെയും പ്രതീകമാണ് രാമക്ഷേത്രം. രാമജന്മഭൂമി ഇന്ന് സ്വതന്ത്രമായി. ജന്മഭൂമിയില്‍ നിന്ന് രാമനെ നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ത്യാഗത്തിന്റെ പ്രതീകമാണ് രാമജന്മഭൂമി. ഓരോ ഭാരതീയനിലും രാമന്റെ അംശമുണ്ട്. ഒരു വേര്‍തിരിവും അരുതെന്നാണ് രാമന്‍…

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; വയനാട് , ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വയനാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. അതി തീവ്ര മഴക്ക് സാധ്യതയുള്ള ജില്ലകള്‍: 2020 ഓഗസ്റ്റ് 5 : ഇടുക്കി, വയനാട്. 2020 ഓഗസ്റ്റ് 6 : കോഴിക്കോട്, വയനാട്. 2020 ഓഗസ്റ്റ് 8 : ഇടുക്കി, പാലക്കാട്. 2020 ഓഗസ്റ്റ് 9 : മലപ്പുറം, വയനാട്, കണ്ണൂര്‍ ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. ഓഗസ്റ്റ് 5 ന് ഇടുക്കി, വയനാട് ജില്ലകളിലും ഓഗസ്റ്റ്…

ഭൂമി വാങ്ങാന്‍ സഹോദരിക്ക് അഡ്വാന്‍സ് നല്‍കി, ഭാര്യയ്‌ക്ക് സ്വര്‍ണവും വാങ്ങി; ബാക്കിപണം ചീട്ടുകളിക്കാന്‍ ഉപയോഗിച്ചെന്ന് ബിജുലാല്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ബിജുലാലിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. യൂസര്‍ ഐ.ഡിയും പാസ്‌വേഡും തനിക്ക് നല്‍കിയത് മുന്‍ ട്രഷറി ഓഫീസറാണെന്നാണ് ബിജു ലാലിന്റെ മൊഴി. കമ്ബ്യൂട്ടര്‍ ഓഫാക്കാനാണ് ഇവ രണ്ടും നല്‍കിയത്. ഒരു ദിവസം ട്രഷറി ഓഫീസ‌ര്‍ നേരത്തെ വീട്ടില്‍ പോയപ്പോഴാണ് കമ്ബ്യൂ‍ട്ട‌ര്‍ ഓഫാക്കാനായി തനിക്ക് യൂസര്‍ നെയിമും പാസവേഡും നല്‍കിയതെന്നാണ് ബിജുലാല്‍ പറയുന്നത്. മാ‌ര്‍ച്ച്‌ മാസത്തിലായിരുന്നു സംഭവമെന്നാണ് മൊഴി. ട്രഷറി ഓഫീസര്‍ അവധിയില്‍ പോയശേഷം ഏപ്രിലില്‍ പണം പിന്‍വലിച്ചു. ആദ്യം 75 ലക്ഷവും പിന്നീട് രണ്ട് കോടി രൂപയുമാണ് പിന്‍വലിച്ചത്. ആദ്യം തട്ടിയ പണം ഭൂമി വാങ്ങാന്‍ സഹോദരിക്ക് അഡ്വാന്‍സ് നല്‍കിയെന്നും പിന്നെ ഭാര്യയ്ക്ക് സ്വ‌ര്‍ണവും വാങ്ങിയെന്നും ബിജുലാല്‍ പൊലീസിനോട് പറഞ്ഞു. അതിനുശേഷം ബാക്കി പണം ചീട്ടുകളിക്കാന്‍ ഉപയോ​ഗിച്ചെന്നാണ് ബിജുലാലിന്റെ മൊഴി. അതേസമയം പാസ്‌വേഡ് താനാണ് നല്‍കിയതെന്ന മൊഴി ട്രഷറി…

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം ; പ്രധാനമന്ത്രി 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി

ലക്നൗ : അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകള്‍ക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കര്‍മം നടത്തിയത്. നേരത്തേ മോദി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നട്ടു. ന്യൂഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് മോദി ലക്നൗവില്‍ എത്തിയത്. ഇവിടെനിന്ന് പ്രത്യേക ഹെലിക്കോപ്റ്ററില്‍ അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ മോദിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. തുടര്‍ന്ന് പൂര്‍ണ സുരക്ഷാ സന്നാഹത്തോടെ ഹനുമാന്‍ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താല്‍ക്കാലിക ക്ഷേത്രത്തിലും ദര്‍ശനം നടത്തി.

ബെയ്‌റൂത്തില്‍ പൊട്ടിത്തെറിച്ചത് 2750 ടണ്‍ അമോണിയം നൈട്രേറ്റ്; സ്‌ഫോടനം നടന്നത് സ്വകാര്യ കമ്ബനിയുടെ ഗോഡൗണില്‍

ബെയ്‌റൂത്ത്: ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വന്‍ സ്‌ഫോടനത്തിന് കാരണമായത് 2750 ടണ്‍ അമോണിയം നൈട്രേറ്റ്. സ്വകാര്യ കമ്ബനിയുടെ ഗോഡൗണില്‍ സൂക്ഷിച്ച അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. തുറമുഖത്തിന് സമീപത്തായിരുന്നു ഗോഡൗണ്‍. ആറു വര്‍ഷത്തോളമായി സ്ഥാപനം അവിടെ പ്രവര്‍ത്തിച്ചുവരുന്നു. ഒരു തരത്തിലുള്ള സുരക്ഷ സജ്ജീകരണങ്ങളുമില്ലാതെ സ്‌ഫോടക വസ്തു സൂക്ഷിച്ചിരുന്നതെന്നാണ് വിവരമെന്ന് പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് ഡിഫെന്‍സ് കൗണ്‍സില്‍ മീറ്റിങ്ങില്‍ പറഞ്ഞു. ഇരട്ട ബോംബ് സ്‌ഫോടനത്തിന്റെ ഭീകരത വെളിവാക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനം നടന്ന ഗോഡൗണുകളിലൊന്നില്‍ ഇത്രയധികം അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്നുവെന്നത് നിയമ വിരുദ്ധമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനങ്ങളില്‍ 78 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് ബാല്‍ക്കണികള്‍ തകര്‍ന്നുവീഴുകയും ജനാലകള്‍ പൊട്ടിച്ചിതറുകയും ചെയ്തു. സംഭവത്തിന്റെ…

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്; ബിജുലാല്‍ അറസ്റ്റില്‍

വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസില്‍ ആരോപണവിധേയനാട എം. ആര്‍ ബിജുലാല്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫീസില്‍ വച്ചാണ് ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ട്രഷറി തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തി ബിജുലാല്‍ രംഗത്തെത്തിയിരുന്നു. Read Also : ‘പണം തട്ടിയിട്ടില്ല’; തന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തു; ട്രഷറി തട്ടിപ്പ് കേസില്‍ പൊലീസ് തെരയുന്ന ബിജുലാല്‍ ട്വന്റിഫോറിനോട് ഇന്ന് രാവിലെ ട്വന്റിഫോര്‍ ഓഫീസിലെത്തിയാണ് ബിജുലാല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. പണം തട്ടിയത് താനല്ലെന്നും തന്റെ അക്കൗണ്ട് മറ്റാരോ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ബിജുലാല്‍ പറഞ്ഞിരുന്നു. പണം തട്ടിയെടുത്തു എന്നത് തെറ്റായ പ്രചാരണമാണ്. ഓഫീസറുടെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ചുവെന്നാണ് ചില വാര്‍ത്തകളില്‍ കണ്ടത്. അങ്ങനെ ഉപയോഗിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന് വേണ്ടി ജോലി ചെയ്യുന്ന ആളാണ് താന്‍. ഖജനാവാണെന്ന് ബോധമുണ്ട്. തന്റെ…

75 കാരിയെ പീഡിപ്പിച്ച സംഭവം ; ലോറി ഡ്രൈവറും സഹായിയായ സ്ത്രീയും അറസ്റ്റില്‍

കോലഞ്ചേരി: ഐക്കരനാട് പാങ്കോട്ട് പട്ടികജാതിക്കാരിയായ എഴുപത്തിയഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പെരുമ്ബാവൂര്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫി ഇയാള്‍ക്ക് വൃദ്ധയെ എത്തിച്ചുനല്‍കിയ പാങ്കോട് ആശാരിമൂലയില്‍ ഓമന എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. വൃദ്ധയുടെ നെഞ്ച് മുതല്‍ സ്വകാര്യഭാഗം വരെ മുറിവേറ്റിട്ടുണ്ട്. മൂത്രസഞ്ചി ഉള്‍പ്പെടെ ആന്തരികാവയവങ്ങള്‍ക്കും സാരമായ പരിക്കേറ്റിരിക്കുകയാണ്. കോലഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സമീപത്തെ കമ്ബനിയില്‍ ലോറിയില്‍ ലോഡുമായെത്തുന്ന പ്രതിക്ക് അനാശാസ്യത്തിന് വീട്ടില്‍ സൗകര്യമൊരുക്കിയിരുന്നത് ഓമനയും സഹോദരിയുമാണ്. വീട്ടില്‍ നിന്നിറങ്ങി നടക്കുന്ന സ്വഭാവവും ഓര്‍മ്മക്കുറവുമുള്ള വൃദ്ധ സംഭവദിവസം വീടിന് സമീപമുള്ള കടയില്‍ പുകയില ചോദിച്ചെത്തിയപ്പോള്‍, സമീപം ലോട്ടറി ടിക്കറ്റ് വിറ്റുകൊണ്ടിരുന്ന ഓമന പുകയില തരാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി തന്റെ വീട്ടിലെത്തിച്ചു. തുടര്‍ന്നായിരുന്നു ക്രൂരപീഡനം . ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമത്തിലൂടെ ലോറി ഡ്രൈവര്‍…