കോലഞ്ചേരിയില്‍ വൃദ്ധ പീഡനത്തിനിരയായെന്ന് പരാതി; മൂന്നു പേര്‍ കസ്റ്റഡിയില്‍

കൊച്ചി: കോലഞ്ചേരിയില്‍ 75 വയസുള്ള വൃദ്ധ പീഡനത്തിനിരയായെന്ന പരാതിയില്‍ മൂന്ന് പേര്‍ പോലിസ് കസ്റ്റഡിയില്‍. ഏതാനും പേരും പോലിസ് നീരീക്ഷണത്തിലാണ്.കസ്റ്റഡിയില്‍ എടുത്തവരെ പോലിസ് ചോദ്യം ചെയ്തു വരികയാണ്.ഇവരുടെ പങ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം.ശരീരത്തിലാകമാനം മുറിവേറ്റ വൃദ്ധയെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. വൃദ്ധ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച രാത്രിയിലാണ് ഇവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചത്.വൃദ്ധയെ കൂട്ടിക്കൊണ്ടുപോയി എന്ന ആരോപിക്കപ്പെടുന്ന സ്ത്രീയെയും മറ്റൊരാളെയും കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം മുന്നോട്ടു പോകുന്നതെന്നാണ് വിവരം.ഒരു സ്ത്രീ ഇവരെ കൂട്ടിക്കൊണ്ടു പോയിരുന്നതായി സമീപവാസികള്‍ പറയുന്നു.ഇതിനു ശേഷമാണ് ഇവരെ ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പറയുന്നു.വൃദ്ധയ്ക്ക് ഓര്‍മകുറവുള്ളതായിട്ടാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലിസ് വ്യക്തമാക്കിയതായി വനിതാ കമ്മീഷന്‍ വ്യക്തമാക്കി.സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ…

‘മുംബൈ ജീവിക്കാന്‍ സുരക്ഷിതമല്ല’; സുശാന്ത് കേസ് അന്വേഷണത്തില്‍ ഫഡ്‌നവിസിന്റെ ഭാര്യ

മുംബൈ : ബോളിവുഡ് താരം സുശാന്ത് സിങ് രാജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം മുംബൈ പൊലീസ് കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിച്ച്‌ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃത ഫഡ്‌നവിസ്. മുംബൈയ്ക്ക് ‘മനുഷ്യത്വം’ നഷ്ടപ്പെട്ടെന്നും ഇവിടം ഇനി ജീവിക്കാന്‍ സുരക്ഷിതമല്ലെന്നും അമൃത ട്വീറ്റ് ചെയ്തു. വിമര്‍ശനത്തിനെതിരെ ശിവസേനയുടെയും എന്‍സിപിയുടെയും ഭാഗത്തുനിന്നു രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ‘സുശാന്തിന്റെ കേസ് മുംബൈ പൊലീസ് കൈകാര്യം ചെയ്യുന്നതു കാണുമ്ബോള്‍ മുംബൈയ്ക്കു മനുഷ്യത്വം നഷ്ടമായെന്നും ഇവിടം നിരപരാധികള്‍ക്കും ആത്മാഭിമാനം ഉള്ളവര്‍ക്കും താമസിക്കാന്‍ സുരക്ഷിതമല്ലെന്നും തോന്നുന്നു’- അമൃത ട്വിറ്ററില്‍ കുറിച്ചു. മുന്‍മുഖ്യമന്ത്രിയുടെ ഭാര്യ ഇത്തരത്തില്‍ സംസാരിക്കുന്നത് അപമാനകരമാണെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. മുംബൈ പൊലീസിനെ നാണം കെടുത്താനുള്ള രാഷ്ട്രീയ നീക്കമാണു ബിജെപി നേതാക്കളുടെതെന്ന് അവര്‍ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ വാഹനത്തില്‍ പായ്ക്കറ്റുകള്‍ കൊണ്ടു പോയത് പരിശോധന ഒഴിവാക്കാന്‍: രാധാകൃഷ്ണന്‍

രുവനന്തപുരം : വിദേശ നയതന്ത്ര കാര്യാലയത്തില്‍ നിന്ന് മന്ത്രി കെ.ടി. ജലീല്‍ സാമ്ബത്തിക സഹായം സ്വീകരിച്ചത് തെറ്റാണെന്നു ബിജെപി നേതാവ് ഡോ. കെ.എസ് രാധാകൃഷ്ണന്‍.ജലീല്‍ ചെയര്‍മാനായി രൂപീകരിക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റ് വഴി ഏതു ചട്ടം അനുസരിച്ചാണ് യുഎഇ നയതന്ത്ര കാര്യാലയത്തിന്റെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയതെന്നും കെ.എസ്. രാധാകൃഷ്ണന്‍ സമൂഹമാധ്യമത്തില്‍ ചോദിച്ചു. മുദ്രവച്ച പായ്ക്കറ്റുകളില്‍ സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയത് പൊലീസ് പരിശോധന ഒഴിവാക്കാനായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികള്‍

ഡല്‍ഹി : 2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതല്‍ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേര്‍ന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും. സി.എസ്. ജയദേവിന് അഞ്ചാം റാങ്ക് സ്വന്തമാക്കി. റാങ്ക് നേടിയ മലയാളികള്‍ (റാങ്ക്, പേര് എന്നീ ക്രമത്തില്‍) 5 സിഎസ്. ജയദേവ് 36 ആര്‍. ശരണ്യ 45 സഫ്ന നസ്റുദ്ദീന്‍ 47 ആര്‍. ഐശ്വര്യ 55 അരുണ്‍ എസ്. നായര്‍ 68 എസ്. പ്രിയങ്ക 71 ബി. യശശ്വിനി 89 നിഥിന്‍ കെ. ബിജു 92 എ.വി. ദേവി നന്ദന 99 പി.പി. അര്‍ച്ചന പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. www.upsc.gov.in എന്ന വെബ്‌സൈറ്റ്…

ഭവാനിപ്പുഴയില്‍ വെള്ളപ്പൊക്കം, താവളം പാലം വെള്ളത്തില്‍ ; പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഒരു ഷട്ടര്‍ കൂടി തുറന്നു

സംസ്ഥാനത്ത് മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. മഴ കനത്തതിനെ തുടര്‍ന്ന് ഭവാനിപ്പുഴയില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഇതേത്തുടര്‍ന്ന് അട്ടപ്പാടി താവളം പാലത്തില്‍ വെള്ളം കയറി. പുഴയോരങ്ങളില്‍ താമസിക്കുന്നവരും അട്ടപ്പാടി, നെല്ലിയാമ്ബതി ചുരം റോഡുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മഴ ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി. രാവിലെ 7.20ന് ആണ് ഷട്ടര്‍‌ തുറന്നത്. നേരത്തെ ഡാമിലെ ഒരു സ്ലൂയിസ്‌ ഗേറ്റിലൂടെ ജലം തുറന്നുവിട്ടിരുന്നു. നിലവില്‍ രണ്ട് സ്ലൂയിസ്‌ ഗേറ്റ് വഴിയാണ് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത്.ചാലക്കുടി പുഴയില്‍ ജലനിരപ്പ്‌ ഒരു മീറ്ററോളം ഉയര്‍ന്നിട്ടുണ്ട്‌. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ആരും പുഴയില്‍ ഇറങ്ങരുത്. പുഴയോര വാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. പുഴയില്‍ മീന്‍ പിടിക്കുന്നതിനും വിലക്കുണ്ട്‌. 424 മീറ്റര്‍ ആണ് അണക്കെട്ടിന്‍റെ സംഭരണശേഷി. ഇപ്പോള്‍ അണക്കെട്ടിലെ…

ഒരാള്‍ വാഹനത്തിന്റെ ഗ്ലാസ് അടിച്ച്‌ പൊട്ടിക്കുന്നത് കണ്ടു; ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ വടിവാള്‍ വീശി പോകാന്‍ പറഞ്ഞു, ആറ്റിങ്ങല്‍ സിഐ വിളിക്കുമെന്നു പറഞ്ഞു, ആരും വിളിച്ചില്ല: കലാഭവന്‍ സോബി

കൊച്ചി : ബാലഭാസ്കറിന്റെ മരണം കഴിഞ്ഞ് രണ്ടാണ്ട് പിന്നിട്ടിട്ടും ദുരൂഹതകളും ചോദ്യങ്ങളും തുടരുകയാണ്. ചില കുടുംബാംഗങ്ങള്‍ തുടക്കം മുതല്‍ തന്നെ കൊലപാതകമാണെന്ന് ആരോപിക്കുന്നു. പുതിയ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയും സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അപകടസ്ഥലത്ത് അവിചാരിതമായി എത്തിയ കലാഭവന്‍ സോബി പറയുന്നത് ഇങ്ങനെ: ഞാന്‍ ചാലക്കുടിയില്‍നിന്ന് തിരുനല്‍വേലിയിലേക്കുള്ള യാത്രയിലായിരുന്നു. പന്ത്രണ്ടരയോടെ ഉറക്കം വന്നതിനെത്തുടര്‍ന്ന് മംഗലപുരത്ത് വണ്ടി നിര്‍ത്തി ഉറങ്ങാന്‍ തുടങ്ങി. ഏകദേശം 3.15 ആയപ്പോള്‍ ഒരു വെള്ള സ്കോര്‍പ്പിയോയില്‍ കുറച്ചു പേര്‍ വന്നിറങ്ങി. അതുകഴിഞ്ഞ് നീല സ്കോര്‍പ്പിയോ വന്ന് മരത്തില്‍ ഇടിച്ചു. ഒരാള്‍ സ്കോര്‍പ്പിയോയുടെ ഗ്ലാസ് അടിച്ച്‌ പൊട്ടിക്കുന്നത് കണ്ടു. വീണ്ടും ഒരു സ്കോര്‍പ്പിയോ വന്നു. പത്തുപന്ത്രണ്ട് പേര്‍ മൊത്തം ഉണ്ടായിരുന്നു. അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് ഞാന്‍ അവിടെനിന്നു പോയി. തിരുവനന്തപുരം ഭാഗത്തുനിന്ന് ഒരു വണ്ടി അതിവേഗം വരുന്നത് കണ്ടു. വണ്ടിയേതാണെന്നുപോലും മനസ്സിലാകാത്ത തരത്തിലായിരുന്നു പോക്ക്.…

‘ഹലോ മോനേ, ഞാന്‍ മോഹന്‍ലാല്‍ അങ്കിളാണ്..; ബോര്‍ഡ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിനായകിനെ അഭിനന്ദിച്ച്‌ മോഹന്‍ലാല്‍

സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷയില്‍ കൊമേഴ്‌സ്‌ വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയായ വിനായകിനെ അഭിനന്ദിച്ച മോഹന്‍ലാല്‍. തുടര്‍പഠനത്തിന് എല്ലാ സഹായവും നല്‍കുമെന്നും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്നും പറഞ്ഞ ശേഷം, വിനായകിന്‍്റെ മാതാപിതാക്കള്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഫോണ്‍വിളി അവസാനിപ്പിച്ചത്. നേരത്തെ, മോഹന്‍ലാലിന്‍്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വിനായകിന്‍്റെ തുടര്‍പഠനത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതിന് മുന്‍പ്, നടന്മാരായ സുരേഷ് ഗോപിയും, ദുല്‍ഖര്‍ സല്‍മാനും വിനായകിന് ആശംസകള്‍ നേര്‍ന്നിരുന്നു. തൊടുപുഴ മടക്കത്താനം മണിയന്തടത്ത് മാലില്‍ വീട്ടില്‍ മനോജിന്‍്റെയും തങ്കമ്മയുടെയും മകനായ വിനായക്, നേര്യമംഗലം ജവഹര്‍ നവോദയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു. കൊമേഴ്‌സ്‌ വിഭാഗം പരീക്ഷയില്‍, 500-ല്‍ 493 മാര്‍ക്കാണ് വിനായകിന് ലഭിച്ചത്. മൂന്ന് വിഷയത്തില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നു.

അയോദ്ധ്യയിലെ ഭൂമിപൂജാ ചടങ്ങ് നാളെ ;വേദിയില്‍ പ്രധാനമന്ത്രിയടക്കം അഞ്ചുപേര്‍ മാത്രം

അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര ശ്രീരാമ ക്ഷേത്ര പുനര്‍ നിര്‍മാണത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും നാളെ. പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം നടത്തുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന പ്രധാനവ്യക്തികളുടെ പട്ടികയായി. വേദിയില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ ആകെ അഞ്ച് പേരാണുണ്ടാവുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരെയാണ് വേദിയില്‍ ഇരിക്കാന്‍ നിശ്ചിയിച്ചിട്ടുള്ളതെന്ന് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ലോകത്തിന്റെ വിവിധ സന്യാസിപരമ്ബരകളുടെ പ്രതിനിധികളായ 135പേര്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെക്കൂടാതെ ചടങ്ങിന് മേല്‍നോട്ടം വഹിക്കും. ക്ഷണക്കത്ത് ആകെ 175 പേര്‍ക്കുമാത്രമാണ് നല്‍കിയിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനുള്ള ആദ്യ ക്ഷണക്കത്ത് നല്‍കിയത് കേസ് കോടതിയിലെത്തിച്ച ഇഖ്ബാല്‍ അന്‍സാരിക്കാണ്. ക്ഷണം സ്വീകരിച്ച ഇഖ്ബാല്‍ അന്‍സാരി പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ശിലാന്യാസ സമയത്തും ഭൂമിപൂജയിലും വിതറാനായി ഇന്ത്യയിലെ 2000 തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നാണ് മണ്ണും തീര്‍ത്ഥജലവും…

മഴ കനക്കുന്നു; ഇടുക്കി ജില്ലയില്‍ ജാഗ്രത നിര്‍ദേശം

തൊടുപുഴ: മഴ കനത്തതോടെ ജില്ലയില്‍ ജാഗ്രത നിര്‍ദേശം. ദുരന്ത നിവാരണ അതോറിറ്റി വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ മേഖലയിലടക്കം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലയിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിലെ വിവിധയിടങ്ങളില്‍ മഴ ലഭിക്കുന്നുണ്ട്. മലങ്കര, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി അണക്കെട്ടുകള്‍ തുറന്നു. ഇതിനൊപ്പം മലങ്കര അണക്കെട്ടിലെ ആറ് ഷട്ടറുകളും തുറന്നു. 20 സെന്‍റിമീറ്റര്‍ വീതമാണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. മൂലമറ്റം നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം വര്‍ധിച്ചതും വൃഷ്ടി പ്രദേശത്ത് മഴ കനത്തതുമാണ് മലങ്കര അണക്കെട്ടിെന്‍റ ഷട്ടറുകള്‍ തുറക്കാന്‍ കാരണം. ഇതേ തുടര്‍ന്ന് തൊടുപുഴയാറിലെ ജലനിരപ്പും വര്‍ധിച്ചിട്ടുണ്ട്. ജില്ലയില്‍ വ്യാഴാഴ്ച വരെ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലോവര്‍ പെരിയാറിെന്‍റ ഒരുഷട്ടര്‍ തിങ്കളാഴ്ച ഉച്ചക്ക് തുറന്ന് 45 ക്യുമെക്സ് വരെ ജലം ഒഴുക്കിയത്. ഈ…

ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; സൈബര്‍ വിദഗ്ധരും സംഘത്തില്‍; ബിജുലാല്‍ പണം അപഹരിച്ചത്‌ ഓണ്‍ലൈന്‍ റമ്മി കളിച്ചതിലൂടെയുണ്ടായ വന്‍ നഷ്ടം വീട്ടാന്‍

തിരുവനന്തപുരം : വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അസിസ്റ്റന്റ് കമ്മീഷണര്‍ സുല്‍ഫിക്കറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തയും രൂപീകരിച്ചു. നിലവില്‍ വഞ്ചിയൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ട്രഷറി സീനിയര്‍ അക്കൗണ്ടന്റായ എം ആര്‍ ബിജുലാല്‍ ഒറ്റയ്ക്ക് കൃത്യം നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യയ്‌ക്കോ മറ്റു സുഹൃത്തുക്കള്‍ക്കോ ഇത് സംബന്ധിച്ച്‌ അറിവുണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ റമ്മി കളിച്ചതിലൂടെയുണ്ടായ വന്‍ നഷ്ടം വീട്ടാനാണ് പണം അപഹരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ബിജുവിന്റെ ഭാര്യയും കേസിലെ രണ്ടാം പ്രതിയുമായ സിമിയെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ഇവരുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിമിയെ തല്‍ക്കാലം പിടികൂടേണ്ടെന്ന നിലപാടിലാണ് പൊലീസ്. ബിജുവിനെ പിടികൂടിയ ശേഷം വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനുശേഷം സിമിക്ക് കേസില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍…