കിഴക്കന്‍ വെള്ളത്തിെന്‍റ വരവ് കൂടി; കുട്ടനാട് വെള്ളക്കെട്ടില്‍

കുട്ടനാട്: കിഴക്കന്‍ വെള്ളത്തിെന്‍റ വരവ് കൂടിയതോടെ കുട്ടനാടിെന്‍റ വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. നിര്‍ത്താതെ ചെയ്യുന്ന മഴ കുട്ടനാടിനെ ആശങ്കയിലാക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ് വെള്ളക്കെട്ടില്‍ കക്കൂസ് മാലിന്യവും കലരുന്നത് സാംക്രമികരോഗ ഭീഷണി ഉയര്‍ത്തുന്നുണ്ട്. പുളിങ്കുന്ന്, കാവാലം, കൈനകരി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളുമാണ് പൂര്‍ണമായും വെള്ളത്തിലായത്. മങ്കൊമ്ബ്-കാവാലം റോഡില്‍ രണ്ടടിയോളം വെള്ളം കയറി. പ്രദേശത്തെ വീടുകളിലും വെള്ളം കയറിട്ടുണ്ട്. മങ്കൊമ്ബ് ഭഗവതിക്ഷേത്രത്തിലേക്കുള്ള റോഡുകളിലും വെള്ളത്തിലാണ്. അതേസമയം, കുട്ടനാട്ടില്‍ കാവാലത്ത് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ തുറന്ന ആദ്യ ക്യാമ്ബില്‍ ഒരുകുടുംബം മാത്രമേയുള്ളൂ. വീട് പൂര്‍ണമായും വെള്ളത്തിലായ ഒരു കുടുംബമാണ് ക്യാമ്ബിലുള്ളത്. കോവിഡ് ഭീതി പലരെയും ക്യാമ്ബിലെത്തിച്ചിട്ടില്ല, വെള്ളക്കെട്ട് ഭീഷണി മുന്നില്‍ കണ്ട് പല കുടുംബങ്ങളും നഗരത്തിലേക്കും ബന്ധുവീടുകളിലേക്കും മാറി. മഴ തുടര്‍ന്നാല്‍ കൂടുതല്‍ ക്യാമ്ബുകള്‍ തുറക്കേണ്ട സ്ഥിതിയുമുണ്ടാകും. എ.സി റോഡിന് വടക്കുള്ള പാടശേഖരങ്ങളില്‍ രണ്ടാം കൃഷിയില്ലാത്തതാണ് വെള്ളക്കെട്ട്…

വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ മറ്റുള്ളവര്‍ക്കും പകരുമോ? പഠനം പറയുന്നത് ഇങ്ങനെ

അഹമ്മദാബാദ്: വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ വീട്ടിലെ മറ്റുള്ളവര്‍ക്കും രോഗം ബാധിക്കുമോ? പകരാന്‍ സാധ്യതയുണ്ടെന്നാണ് പൊതുധാരണയെങ്കിലും എല്ലാവരിലേക്കും കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ പഠനം പറയുന്നത്. ഗുജറാത്ത് ഗാന്ധിനഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് രോഗവ്യാപനത്തെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിക്കുമ്ബോള്‍ മറ്റുള്ളവരില്‍ രോഗത്തിനെതിരായ ഒരു പ്രതിരോധ സംവിധാനം സ്വയം വികസിച്ചുവരുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ദിലീപ് മാവ്ലങ്കര്‍ പറയുന്നു. എല്ലാവര്‍ക്കും കോവിഡ് ബാധിക്കുമെന്നത് ശരിയാവാന്‍ സാധ്യതയില്ല. 80 മുതല്‍ 90 ശതമാനം വരെ വീടുകളിലും ഒരാള്‍ക്ക് കോവിഡ് ബാധിക്കുമ്ബോള്‍ മുഴുവനാളുകള്‍ക്കും കോവിഡ് ബാധിച്ചിട്ടില്ല. എല്ലാവര്‍ക്കും കോവിഡ് ബാധിച്ച കുടുംബങ്ങളുണ്ടെങ്കിലും അവ വളരെ കുറവാണ്. എന്നാല്‍, ഒരാള്‍ കോവിഡ് ബാധിച്ച്‌ മരിച്ചിട്ടുപോലും മറ്റൊരാള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യാത്ത നിരവധി വീടുകളുണ്ട് -മാവ്ലങ്കര്‍ ചൂണ്ടിക്കാട്ടുന്നു.…

ബാലഭാസ്‌കറിന്റെ കേസ് ‘സ്വപ്‌ന സുരേഷ്’ അട്ടിമറിച്ചുവെന്ന് സൂചന;വാഹനമോടിച്ചത് ബാലഭാസ്‌കറെന്നു മൊഴി നല്‍കിയ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഇന്ന് യുഎഇയില്‍ സര്‍ക്കാര്‍ ഡ്രൈവര്‍.

ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം സ്വപ്‌ന സുരേഷ് അട്ടിമറിച്ചുവെന്ന് റിപ്പോര്‍ട്ട്. അപകട സമയത്ത് ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്ന് മൊഴി നല്‍കിയ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ സി.അജിയുടെ പുതിയ ജോലിയാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. അജി പിന്നീട് യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ കീഴില്‍ ഡ്രൈവറായതു ദുരൂഹതകള്‍ ആക്കം കൂട്ടുന്നു. അജിയ്ക്ക് ഈ ജോലി കിട്ടിയത് സ്വപ്‌ന സുരേഷിന്റെ സ്വാധീനത്താലാണെന്നാണ് സൂചന. അപകട സ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന കലാഭവന്‍ സോബിയുടെ മൊഴിയും കൂടി ഇതിനൊപ്പം ചേര്‍ത്തു വായിക്കുമ്ബോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നത്. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ബാലഭാസ്‌കറിന്റെ കാറിനു പിന്നില്‍ ഈ ബസും ഉണ്ടായിരുന്നു. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നല്‍കുകയും ചെയ്തു. അതോടെ സ്വര്‍ണക്കള്ളക്കടത്തുകാരുടെ ബന്ധത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുകയും ചെയ്തു.എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ കേസിന്…

കേരളത്തിലെ ഭവന നിര്‍മ്മാണത്തിനായി യു എ ഇയിലെ സന്നദ്ധ സംഘടന നല്‍കിയ സഹായത്തിലും വെട്ടിപ്പു നടത്തി സ്വപ്‌ന : കോടികള്‍ കമ്മിഷന്‍ കൈപ്പറ്റിയതായും കണ്ടെത്തി.

കൊച്ചി : സ്വര്‍ണക്കടത്തിന് പുറമേ സ്വപ്ന സുരേഷ് നടത്തിയ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്. യു.എ.ഇ സര്‍ക്കാരുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ സംസ്ഥാനത്ത് നടത്തിയ ഭവന നിര്‍മ്മാണ പദ്ധതികളിലും ഇടനിലക്കാരിയായി നിന്ന് സ്വപ്ന സരേഷ് കോടികള്‍ കൈപ്പറ്റിയെന്നാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം കണ്ടെത്തിയത്. കേരളത്തിലെ ഭവന നിര്‍മ്മാണത്തിനായി യുഎഇയിലെ സന്നദ്ധ സംഘടന കേരളത്തിലെ ഭവന നിര്‍മ്മാണത്തിനായി നല്‍കിയ സഹായത്തിലാണ് സ്വപ്‌നയും കൂട്ടരും വെട്ടിപ്പു നടത്തിയത്, ഇത് ഏകദേശം 20 കോടിയോളം വരുമെന്നാണ് കണക്ക്. പല തവണയായി 1,85,000 ഡോളറാണ് (ഒരു കോടി 39 ലക്ഷം) കമ്മിഷനായി സ്വപ്നയ്ക്ക് ലഭിച്ചത്. തുക അക്കൗണ്ടില്‍ എത്തിയിരുന്നതായും കസ്റ്റംസ് വ്യക്തമാക്കി. 1.38 കോടി രൂപ മാത്രമാണ് ഇടനിലക്കാരിയായ കമ്മിഷന്‍ വകയില്‍ താന്‍ കൈപ്പറ്റിയെന്ന മൊഴിയാണ് സ്വപ്‌ന കസ്‌റ്റംസിന് നല്‍കിയിരിക്കുന്നത്. ഈ തുക എവിടെയെന്ന ചോദ്യത്തിന് സ്വപ്ന മറുപടി നല്‍കിയില്ല. മറ്റ് ചില ഇടപാടുകളിലും…

ആലുവയില്‍ മൂന്നു വയസുകാരന്റെ മരണം; രണ്ട് നാണയങ്ങള്‍ വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: ആലുവയില്‍ നാണയം കഴിച്ച്‌ മരിച്ച മൂന്ന് വയസുകാരന്‍ രണ്ട് നാണയങ്ങള്‍ വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വന്‍ കുടലിന്റെ ഭാഗത്തായിരുന്നു നാണയം. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കുട്ടിയുടെ മൃതദേഹം വിട്ടു കൊടുത്തു. ഡോക്ടര്‍മാര്‍ക്കെതിരെ കുട്ടിയുടെ ബന്ധു രംഗത്തെത്തി. നാണയം വിഴുങ്ങിയതല്ല മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റു കാരണം കൊണ്ടാണ് കുട്ടി മരിച്ചതെങ്കില്‍ എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ വന്നില്ല എന്ന് കുട്ടിയുടെ ബന്ധു ഉദയന്‍ ചോദിച്ചു. മൂന്ന് ആശുപത്രികളില്‍ കൊണ്ടുപോയിട്ടും മറ്റ്‌ അസുഖം ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ആശുപത്രിയില്‍ വരുന്നത് വരെ കുട്ടിക്ക് മറ്റ്‌ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കുമെന്നും ഉദയന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ…

ട്രഷറി തട്ടിപ്പ്: തട്ടിയെടുത്ത പണം മാറ്റിയത് 5 അക്കൗണ്ടുകളിലേക്ക്; ബിജുലാലിനെ മറ്റാരെങ്കിലും സഹായിച്ചോയെന്നും അന്വേഷണം

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്നും ത‌ട്ടിയെടുത്ത പണം സീനിയര്‍ അക്കൗണ്ടന്റായ ബിജു ലാല്‍ 5 അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പ്രഥമിക പരിശോധനയില്‍ കണ്ടെത്തി. ബിജു ലാലിന്റെ തട്ടിപ്പിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് കണ്ടെത്താന്‍ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഇതിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ സഹായം തേടും. തട്ടിയെടുത്ത രണ്ടു കോടിയില്‍ 61 ലക്ഷം രൂപ ബിജുലാല്‍ തന്‍്റെ രണ്ട് ട്രഷറി അക്കൗണ്ടുകളില്‍ നിന്ന് അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ അക്കൗണ്ടുകള്‍ ഭാര്യയുടെയും സഹോദരിയുടെയും പേരിലുള്ളതാണ്. ബാക്കി ഒരു കോടി മുപ്പതു ലക്ഷത്തിലേറെ രൂപ ബിജുലാലിന്‍്റെ ട്രഷറി അക്കൗണ്ടുകളില്‍ തന്നെ കണ്ടെത്തി. ബിജുലാല്‍ നെരത്തെ ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിന്റെ ഭാഗമായാണ് ട്രഷറിയുടെ സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്‍്ററിന്‍്റെയും സഹായം തേടുന്നത്. . ട്രഷറിയിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജ്മെന്‍്റ് സെല്‍…

നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു; തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ്

കൊച്ചി: അബദ്ധത്തില്‍ ഒരു രൂപ നാണയം വിഴുങ്ങിയതിന് പിന്നാലെ മരിച്ച ആലുവയിലെ മൂന്ന് വയസുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നു. മരണ കാരണം സംബന്ധിച്ച വ്യക്തത കിട്ടുന്നതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ചികിത്സാ പിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്ബലം കോടിമറ്റത്തു വാടകയ്ക്കു താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏക മകന്‍ പൃഥിരാജ് ആണ് മരിച്ചത്. മറ്റ് നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. കുട്ടിയുടെ സ്വദേശമായ കൊല്ലം പരവൂരിലേക്ക് കൊണ്ടുപോയി. കുട്ടി കോവിഡ് ഇല്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. മൂന്ന് ആശുപത്രികളുടെ അനാസ്ഥ ആരോപിക്കപ്പെട്ട വിഷയത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും. നാണയം കുടുങ്ങിയതുമൂലമാണ് മരണമെന്ന് വ്യക്തമായാല്‍ ആശുപത്രികള്‍ക്കെതിരെ പൊലീസ് നടപടി എടുക്കും. കുട്ടിയെ…

മഴവില്‍ അഴകില്‍ മമ്മി; അമ്മയുടെ ചിത്രം പങ്കുവച്ച്‌ ദിലീഷ് പോത്തന്‍

മലയാളസിനിമയിലെ ഏറ്റവും പ്രോമിസിംഗ് ആയ സംവിധായകരുടെ ലിസ്റ്റെടുത്താല്‍ അതില്‍ തള്ളികളയാനാവാത്ത ഒരു സാന്നിധ്യമാണ് ദിലീഷ് പോത്തന്റേത്. മലയാള സിനിമാ ആരാധകര്‍ക്ക് നിരന്തരം ചര്‍ച്ച ചെയ്യാനും കണ്ടെത്താനുമായി ഓരോ സിനിമകളിലും പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് ഒളിപ്പിച്ചുവയ്ക്കുന്ന സംവിധായകന്‍. തന്റെ സിനിമകളിലെ ഓരോ രംഗങ്ങളിലും പരമാവധി സൂക്ഷ്മാംശങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ദിലീഷ് പോത്തനിലെ സംവിധായക മികവിന് സിനിമാപ്രേമികള്‍ നല്‍കിയ പേരാണ് പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് എന്നത്. ദിലീഷ് പോത്തന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ കവരുന്നത്. ജാതിക്കാത്തോട്ടത്തില്‍ നിന്നും ജാതിക്കാ പറക്കുന്ന അമ്മയുടെ ചിത്രമാണ് ദിലീഷ് പങ്കുവച്ചിരിക്കുന്നത്. ‘മഴവില്‍ അഴകില്‍ മമ്മി’, എന്ന ക്യാപ്ഷനോടെയാണ് ദിലീഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്. https://www.instagram.com/p/CDahoDjl2cx/?utm_source=ig_embed ലോക്ക്ഡൗണ്‍ കാലത്ത് സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് ആഫ്രിക്കയില്‍ പെട്ടുപോയ ദിലീഷും സംഘവും ജൂണ്‍ ആദ്യവാരമാണ് തിരിച്ച്‌ നാട്ടിലെത്തിയത്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ താരം കോവിഡ് ഫലം നെഗറ്റീവായ സന്തോഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.…

ടെലിവിഷന്‍ അവതാരക മരിച്ച നിലയില്‍

ന്യൂഡല്‍ഹി: ടെലിവിഷന്‍ അവതാരക പ്രിയ ജൂനേജ (24) മരിച്ച നിലയില്‍. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് പ്രിയയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഈസ്റ്റ് ഡല്‍ഹിയിലെ വീട്ടിലായിരുന്നു പ്രിയ താമസിച്ചിരുന്നത്. ടെലിവിഷന്‍ ചാനലുകളില്‍ വിനോദ പരിപാടികള്‍ അവതരിപ്പിച്ച്‌ ശ്രദ്ധേയമായ പ്രിയ പിന്നീട് വാര്‍ത്താ അവതാരകയായും ജോലി നോക്കി. കൊവിഡിന്റെ പശ്ചാതലത്തില്‍ വരുമാനം കുറഞ്ഞതിനാല്‍ സമ്മര്‍ദ്ദത്തിലായിരുന്നു പ്രിയ. ഇതാണ് ആത്മഹത്യയിലേക്ക് പ്രിയയെ നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ കാലത്ത് പ്രിയ സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.

ഐപിഎല്ലിന് ചൈനീസ് സ്‌പോണ്‍സര്‍ഷിപ്പ്; വിമര്‍ശിച്ച്‌ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന് ചൈനീസ് സ്‌പോണ്‍സര്‍ഷിപ്പ്. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ പേരില്‍ രാജ്യത്ത് ജനങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനിടയിലാണ് സ്‌പോണ്‍സര്‍ഷിപ്പ് വിവാദമാകുന്നത്. ഇതിനെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് എത്തി. ‘ഇതു സംഭവിക്കുന്നതു കാണാന്‍ വേണ്ടി മാത്രം ചൈനീസ് നിര്‍മിത ടിവികള്‍ ബാല്‍ക്കണിയില്‍നിന്നു താഴേക്കെറിഞ്ഞ വിഡ്ഢികളെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ സങ്കടമുണ്ട്. ചൈനീസ് സ്‌പോണ്‍സര്‍മാരില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന അവസ്ഥയുണ്ടെന്നാണു സംശയം’ ഒമര്‍ ട്വിറ്ററില്‍ കുറിച്ചു. ഐപിഎല്‍ ട്വന്റി20 ക്രിക്കറ്റില്‍ ചൈനീസ് മൊബൈല്‍ കമ്ബനിയായ വിവോ ഉള്‍പ്പെടെയുള്ളവരെ സപോണ്‍സര്‍മാരായി നിലനിര്‍ത്താമെന്ന് ബിസിസിഐ / ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ചൈനയുമായുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഇത്തരത്തില്‍ സ്‌പോണ്‍സര്‍ഷിപ്പുകള്‍ ചൈന ഇനിയും ധാര്‍ഷ്ട്യം തുടരുന്നതിന് കാരണമാകുമെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ഒമര്‍ പറഞ്ഞു.