‘കൈതോല പായവരിച്ച്‌’ ഗാനത്തിന്റെ സൃഷ്ടാവ് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

നാടന്‍ പാട്ട് കലാകരന്‍ ജിതേഷ് കക്കിടിപ്പുറം നിര്യാതനായി. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ‘കൈതോല പായവരിച്ച്‌’, ‘പാലോം പാലോം’ തുടങ്ങി നിരവധി നാടന്‍പാട്ടുകളുടെ സൃഷ്ടാവാണ് ജിതേഷ് കക്കിടിപ്പുറം. മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ജിതേഷ് പെയിന്റിംഗ് തൊഴിലാളിയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്ബ് അവിചാരിതമായി എഴുതിയ പാട്ടായിരുന്നു മലയാളികള്‍ ഏറ്റു പാടിയ കൈതോല പായ വിരിച്ച്‌ എന്ന മനോഹരമായ നാടന്‍പാട്ട്. മാന്ത്രിക സ്പര്‍ശമുള്ള പാട്ടുകളിലൂടെ മലയാളികളുടെ മനംകവര്‍ന്ന ജിതേഷ് സ്വന്തമായി നാടന്‍ പാട്ട് സംഘം നടത്തുന്നുണ്ട്. ആതിരമുത്തന്‍ എന്ന നാടന്‍പാട്ട് ട്രൂപ്പ് ഇദ്ദേഹത്തിന്റേതാണ്. മലപ്പുറം ജില്ലയിലെ ആലങ്കോടാണ് ജിതേഷിന്റെ സ്വദേശം. നാടന്‍പാട്ടു വേദികളിലും കലോത്സവങ്ങളിലും ഗാനമേളകളിലും ജനങ്ങളെ ആവേശത്തിലാറാടിച്ച ‘കൈതോല പായവിരിച്ച്‌’ എന്ന ഗാനത്തിന്റെ രചയിതാവ് ജിതേഷ് ആണെന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുറത്തറിയുന്നത്. പെയിന്റിങ് തൊഴിലാളിയായ ജിതേഷ് പിന്നീട് ആതിരമുത്തന്‍ എന്ന നാടന്‍പാട്ട് സംഘവുമായി ഊരുചുറ്റിയിരുന്നു. 1992-ല്‍ ബന്ധുവിന്റെ…

വിഷമോ പുതിയ ജൈവായുധമോ; യുഎസിലെ വീടുകളിലേക്ക് അജ്ഞാത വിത്തുകള്‍ അയച്ച്‌ ചൈന

കോവിഡിന് പിന്നാലെ യുഎസിനെ തകര്‍ക്കാന്‍ പുതിയ നീക്കം ചൈന തുടങ്ങിയോ..? യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയില്‍ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണിയെത്തിയിരിക്കുകയാണ്-വിത്തു പായ്ക്കറ്റുകള്‍. പര്‍പ്പിള്‍ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉള്‍പ്പെടെ വിത്തുകള്‍ യുഎസിലെ വീടുകളില്‍ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയില്‍നിന്നാണ്. ചൈനീസ് അക്ഷരങ്ങളും ഇതോടൊപ്പമുണ്ട്. യുഎസ് കാര്‍ഷിക വകുപ്പ് ഇതുവരെ കണ്ടെത്തിയത് ഒരു ഡസനോളം ഇനം ചെടികളുടെ വിത്തുകളാണ്. അവയില്‍ പലതും യുഎസില്‍ ഇന്നേവരെ കാണാത്തത്. അതൊന്നും ആരും ഓര്‍ഡര്‍ ചെയ്തിട്ടുമല്ല ലഭിച്ചതും. കൃഷി ചെയ്താല്‍ പ്രാദേശിക ആവാസവ്യവസ്ഥയെതന്നെ തകിടം മറിക്കുന്ന ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പുതിയ ജൈവായുധമാണോ ഇതെന്ന ആശങ്ക ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുകയാണ് എഫ്ബിഐയും യുഎസ് ഡിപാര്‍ട്മെന്റ് ഓഫ് അഗ്രികള്‍ചേഴ്സ് ആനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഇന്‍സ്പെക്‌ഷന്‍ സര്‍വീസ്(എപിഎച്ച്‌ഐഎസ്) വിഭാഗം. യുഎസ് കസ്റ്റംസ്…

പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച്‌ ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നും രണ്ട് കോടി തട്ടിയെടുത്തു

തിരുവനന്തപുരം: മാസങ്ങള്‍ക്കു മുമ്ബ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച്‌ ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തു. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ അക്കൗണ്ടിലാണ് തിരിമറി നടന്നത്. വഞ്ചിയൂര്‍ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റാണ് രണ്ടുകോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. ട്രഷറി ഉദ്യോഗസ്ഥനെതിരെ സബ് ട്രഷറി ഓഫീസര്‍ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കി. തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന വിവരം ഇനിയും അറിവായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്ന് ട്രഷറി ഡയറക്ടര്‍ പറഞ്ഞു.

ഇവര് പിള്ളേരല്ലേ, എന്തിനാണ് അമ്മയുടെ മീറ്റിങ്ങിന് വരുമ്ബോള്‍ കുട്ടികളെ കൊണ്ടുവരുന്നത്..?; നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ..നിങ്ങള്‍ക്ക്..’!

ഇവര് പിള്ളേരല്ലേ, എന്തിനാണ് അമ്മയുടെ മീറ്റിങ്ങിന് വരുമ്ബോള്‍ കുട്ടികളെ കൊണ്ടുവരുന്നത്..? നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ..നിങ്ങള്‍ക്ക്..’ മലയാളി കേട്ട് പരിചയിച്ച ശൈലിയില്‍ ചോദ്യത്തിന് ഇങ്ങനെ മറുപടി നല്‍കിയത് അന്തരിച്ച നടന്‍ സുകുമാരന്‍. അന്ന് അച്ഛനൊപ്പം അമ്മയുടെ മീറ്റിങ്ങിന് പോയ ആ രണ്ടുകുട്ടികളും അന്ന് സുകുമാരന്‍ തമാശയ്ക്ക് പറഞ്ഞ വാക്ക് സത്യമാക്കി. സിനിമയുടെ എല്ലാ മേഖലകളും പൃഥ്വിരാജും ഇന്ദ്രജിത്തും ഓടി കയറുമ്ബോള്‍ ബാലചന്ദ്രമേനോന്റെ ഫില്‍മി ഫ്രൈഡേയിലെ പുതിയ ലക്കത്തില്‍ സുകുമാരനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ്. അമ്മയുടെ ജനറല്‍ ബോഡി നടക്കുന്ന സമയം, സുകുമാരന്‍ വരുന്നു. മിക്കവാറും മുണ്ടും ഷര്‍ട്ടും ഉടുത്താണ് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറൊള്ളൂ. ഇത്തവണ രണ്ട് ആണ്‍മക്കളും അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. ‘ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിങില്‍ കൊണ്ടുവന്നതെന്ന് ഞാന്‍ ചുമ്മാ ചോദിച്ചു. ‘നമ്മുടെ കാലം…

50 വയസ്സിന് മുകളിലുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി

തിരുവനന്തപുരം: 52 വയസിന് മുകളിലുള്ള പോലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി. 50 വയസില്‍ താഴെയാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പോലീസുകാര്‍ വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നത്. 50 വയസിന് മുകളിലുള്ളവരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കാന്‍ പാടില്ലെന്നും ഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. 50 വയസിന് താഴെയുള്ളവരെ നിയോഗിക്കുകയാണെങ്കില്‍ അവര്‍ക്ക് ഗുരുതരമായ മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണമെന്നും ഡിജിപി നിര്‍ദ്ദേശിക്കുന്നു. പോലീസുകാര്‍ ഡ്യൂട്ടിസമയത്തും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്ബോഴും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കുടുംബാംഗങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം അതേസമയം പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കേരള പോലീസ് ആസ്ഥാനം അടച്ചു. റിസപ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പോലീസ് ആസ്ഥാനം…

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് 2 കോടിയോളം രൂപ വെട്ടിപ്പു നടത്തിയതായി വിവരം

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് 2 കോടിയോളം രൂപ വെട്ടിപ്പു നടത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ പരിശോധന ആരംഭിച്ചു. സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് ട്രഷറി ജീവനക്കാരന്‍ തുക വെട്ടിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. തുടര്‍ന്ന് സബ് ട്രഷറി ഉദ്യോഗസ്ഥര്‍ ജില്ലാ ട്രഷറി ഓഫിസര്‍ക്ക് റിപ്പോര്‍ട്ടു നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്സിനെയും വിവരം അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധന നടത്തുകയാണെന്നും ജില്ലാ ട്രഷറി ഓഫിസര്‍ പറഞ്ഞു. വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഉപയോഗിച്ച്‌ തട്ടിപ്പു നടത്തിയതാണ് പ്രാഥമിക വിവരം. കോവിഡ് കാലമായതിനാല്‍ വിരമിക്കലിനു മാസങ്ങള്‍ക്കു മുന്‍പ് ഉദ്യോഗസ്ഥന്‍ ലീവില്‍ പോയി. ഇദ്ദേഹത്തിന്റെ പാസ്‌വേഡ് കൈക്കലാക്കി സഹപ്രവര്‍ത്തകന്‍ ഈ സമയത്ത് വെട്ടിപ്പു നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്ക് ഘട്ടംഘട്ടമായി ഉദ്യോഗസ്ഥന്‍ പണം മാറ്റി. പിന്നീട് സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നു. തുക മാറ്റുന്നതിനായി ഉദ്യോഗസ്ഥന്‍ ട്രാന്‍സാക്‌ഷന്‍ നമ്ബര്‍…

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ജഡ്‌ജി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ജഡ്‌ജി. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്‌ജി സുപ്രീം കോടതിയെ സമീപിച്ചു. മൂന്നുമാസം കൂടി വേണമെന്നാണ് ജഡ്‌ജി സുപ്രീം കോടതിയെ അറിയിച്ചത്. കേസില്‍ വിചാരണ നടപടികള്‍ വെെകരുതെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍, കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പലപ്പോഴും വിചാരണ നടപടികള്‍ തടസപ്പെട്ടതായും അതുകൊണ്ട് കൂടുതല്‍ സമയം അനുവദിക്കണമെന്നും ജഡ്‌ജി ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ കോടതി ജഡ്‌ജി ഹണി വര്‍ഗീസാണ് സുപ്രീം കോടതിയില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിസ്‌താരം പുരോഗമിക്കുകയാണ്. കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ മാര്‍ച്ച്‌ 24ന് നിര്‍ത്തിവച്ചിരുന്നു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം…

സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്‍റെയും സന്ദീപിന്‍റെയും കസ്റ്റഡി കാലാവധി ഈ മാസം 21 വരെ വരെ നീട്ടി

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെയും സന്ദീപിന്‍റെയും കസ്റ്റഡി കാലാവധി ഈ മാസം 21 വരെ വരെ നീട്ടി. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇരുവരേയും ഇന്ന് എ.സി.ജെ.എമ്മിന്റെ വീട്ടില്‍ ഹാജരാക്കിപ്പോഴാണ് കസ്റ്റഡി കാലാവധി നീട്ടിയത്. അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ട് നല്‍കിയ മൊഴി കേസില്‍ വഴിത്തിരിവാകുമെന്നാണ് സൂചന. സ്വപ്‌ന സുരേഷിനൊപ്പം ബാങ്കിന്റെ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കിയിരിക്കുന്നത്. സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചേര്‍ന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കില്‍ ലോക്കര്‍ തുറന്നത്. ഈ ലോക്കറില്‍ നിന്നാണ് സ്വര്‍ണവും പണവും എന്‍.ഐ.എ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിന്റെ ലോക്കറില്‍ നിന്ന് എന്‍.ഐ.എ കണ്ടെത്തിയത്. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷം ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ച്‌…

മലയാള സിനിമയിലുള്ള ആര്‍ക്ക് എന്തു വിഷയം ഉണ്ടെങ്കിലും അവന്‍ ആത്മാര്‍ത്ഥമായി ഇടപെടാറുണ്ട്; എന്നാല്‍ എന്താണ് അവനു പറ്റിയത് എന്നറിയില്ല; ബിജു പപ്പന്‍

നടന്‍ അനില്‍ മുരളിയുടെ വിടവാങ്ങലിന്റെ ഞെട്ടലില്‍ നിന്നും മുക്തനായിട്ടില്ലെന്ന് നടന്‍ ബിജു പപ്പന്‍. ‘ദ് പ്രിന്‍സ്’ സിനിമയില്‍ അഭിനയിക്കാനായി ഊട്ടിക്ക് പോയതും അനിലിനെ ആദ്യമായി പരിചയപ്പെട്ട അനുഭവവും ബിജു പപ്പന്‍ പങ്കുവച്ചു. മലയാള സിനിമയിലുള്ള ആര്‍ക്ക് എന്തു വിഷയം ഉണ്ടെങ്കിലും അവന്‍ ആത്മാര്‍ത്ഥമായി ഇടപെടാറുണ്ട്. എന്നാല്‍ എന്താണ് അവനു പറ്റിയത് എന്നറിയില്ലെന്നും ബിജു പപ്പന്‍ കുറിച്ചു. ബിജു പപ്പന്റെ പോസ്റ്റ്: വര്‍ഷങ്ങള്‍ക്ക് മുമ്ബ് സിനിമ അഭിനയ മോഹവുമായി തിരുവനന്തപുരത്തു നിന്നും ‘ദി പ്രിന്‍സ് ‘ എന്ന ലാലേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഊട്ടിക്ക് പോകുകയാണ് ഞാന്‍. ‘ ബാഷ ‘സംവിധാനം ചെയ്ത സംവിധായകന്റെ ചിത്രം ആണ് ‘ദി പ്രിന്‍സ് ‘. പ്രിന്‍സില്‍ അഭിനയിക്കാന്‍ വേണ്ടി ഞാന്‍ ബസ്സില്‍ കയറി കോയമ്ബത്തൂര്‍ പോകുമ്ബോള്‍ എറണാകുളത്തു നിന്നും ഒരു ചെറുപ്പക്കാരന്‍ ഈ ബസ്സില്‍ കയറി. ആ ചെറുപ്പക്കാരന്‍ ആയിരുന്നു അനില്‍ മുരളി.…

ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആലുവ ചെളിക്കുഴിയില്‍ ഡോ. ഐ.സി. ബഞ്ചമിന്റെ മകന്‍ മെല്‍ബണിലുള്ള വസതിയില്‍ മരിച്ച നിലയില്‍

എറണാകുളം ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആലുവ ചെളിക്കുഴിയില്‍ ഡോ. ഐ.സി. ബഞ്ചമിന്റെ മകന്‍ അമിത് ബഞ്ചമിനെ (അപ്പു 27) ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പിതാവുമായി അമിത് സംസാരിച്ചിരുന്നു. ദിവസവും പതിവായി വിളിച്ചിരുന്ന മകന്‍ ചൊവ്വയും ബുധനും വിളിക്കാതിരിക്കുകയും അങ്ങോട്ട് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഡോ.ബഞ്ചമിന്‍ മെല്‍ബണിലുള്ള ബന്ധു മുഖേന പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോള്‍ അമിത് കിടക്കയില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം മെല്‍ബണില്‍ സംസ്കരിക്കാനാണ് തീരുമാനം. മള്‍ട്ടി മീഡിയ കോഴ്സ് പൂര്‍ത്തിയാക്കിയ അമിത് മെല്‍ബണില്‍ ജോലി ചെയ്യുകയായിരുന്നു. മാതാവ് ഡോ. അനില ഏതാനും വര്‍ഷം മുമ്ബാണ് അന്തരിച്ചത്. ഏക മകനാണ് അമിത്. അവിവാഹിതനാണ്