കസ്തൂര്‍ബയുടെ എ പ്ലസിന് താരത്തിളക്കം

കൊട്ടാരക്കര: കസ്തൂര്‍ബ ഏംഗല്‍സിന്റെ എ പ്ലസ് ഗ്രേഡിന് താരത്തിളക്കം. മലയാള സിനിമയില്‍ മിന്നിത്തിളങ്ങുന്നതിനിടയിലായിരുന്നു പഠനം. പാട്ടും സിനിമയുമൊക്കെയായി കസ്തൂര്‍ബ തിളങ്ങിയപ്പോള്‍ പ്രോത്സാഹനവുമായി ചാത്തന്നൂര്‍ ഗവ. എച്ച്‌എസ്‌എസിലെ അദ്ധ്യാപകരും കൂട്ടുകാരുമൊക്കെയുണ്ടായിരുന്നു. സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകൂടിയായ ഈ സിനിമാക്കാരി പത്താംക്ലാസ് പരീക്ഷയിലും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയപ്പോള്‍ സ്‌കൂളിനും അത് അഭിമാനമായി. സിദ്ധാര്‍ഥശിവ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രമായ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിലൂടെയാണ് കസ്തൂര്‍ബ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് സംവിധാനം ചെയ്ത ‘സ്വര്‍ണ മത്സ്യങ്ങള്‍’ എന്ന ചിത്രത്തിലെ പ്രധാനവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പന്ത്, സ്പര്‍ശം എന്നിവയ്ക്കുശേഷം ബിജുമേനോനൊപ്പം മറ്റൊരു പടത്തിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. സംസ്ഥാന കലോത്സവങ്ങളിലടക്കം കസ്തൂര്‍ബ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. കലോത്സവങ്ങളുടെ ഗ്രേസ് മാര്‍ക്ക് പരിഗണിക്കാതെതന്നെ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ സന്തോഷത്തിലാണ്…

ഭീകരർ മുത്തച്ഛനെ കൊന്നു: മൃതദേഹത്തിനടുത്ത് പേടിച്ചരണ്ട് 3 വയസ്സുകാരൻ

ശ്രീനഗര്‍ : ജമ്മുകശ്മീര്‍ സോപോറില്‍ ഭീകരരുടെ കയ്യില്‍ നിന്നും അതി സാഹസികമായി മൂന്ന് വയസ്സുകാരനെ രക്ഷപ്പെടുത്തി സൈന്യം. ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിനിടയിലാണ് സിആര്‍പിഎഫ് ജവാന്മാര്‍ കുരുന്നിനെ തോക്കിന്‍ മുനയില്‍ നിന്നും രക്ഷപ്പെടുത്തിയത്. ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലയിലുള്ള സൊപോറില്‍ പെട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരരുടെ ആക്രമണത്തില്‍ പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിരുന്നു. ബാഷിര്‍ അറമ്മദ് എന്ന ഇയാളുടെ ചെറുമകനായ മൂന്ന് വയസ്സുകാരനെയാണ് ജീവന്‍ പോലും പണയം വെച്ച്‌ സൈന്യം അതിസാഹസികമായി രക്ഷപ്പെടുത്തിയത്. മൂന്ന് വയസ്സുകാരനുമായി വഴിയിലൂടെ നടന്നുപോകുമ്ബോഴായിരുന്നു ബാഷിറിന് വെടിയേറ്റത്. മരണമടഞ്ഞ ഇയാളുടെ സമീപത്തിരുന്ന് നിലവിളിക്കുകയായിരുന്ന കുഞ്ഞിനെ സ്ഥലത്തെത്തിയ സൈന്യം ഭീകരരുടെ വെടിയേല്‍ക്കാതെ രക്ഷപ്പെടുത്തുകയായിരുന്നു. അതേസമയം ഭീകരുടെ ആക്രമണത്തിന്് മുന്നില്‍ നിന്ന് കുട്ടിയെയും ബാഷിര്‍ അറമ്മദിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒരു സൈനികന്‍ വീരമ്യത്യുവരിച്ചത്.…

കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് കോവിഡ്: ഡിപ്പോ അടച്ചു

കൊച്ചി: കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അങ്കമാലി ഡിപ്പോ അടച്ചു. ഡിപ്പോയിലെ ഓര്‍ഡിനറി ബസിലെ കണ്ടക്ടറായ മലപ്പുറം മങ്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡ്യൂട്ടികഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സമ്ബര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗംബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.

ഷംനയെ സമീപിച്ച തട്ടിപ്പ് സംഘം പ്രമുഖ താരങ്ങളെയും ലക്ഷ്യമിട്ടു; ചുരുളഴിയുന്നു

കൊച്ചി: യുവനടി ഷംന കാസിമിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ മലയാളത്തിലെ തിരക്കുള്ള നടിയെയും കേരളത്തിനു പുറത്തു താമസിക്കുന്ന മുതിര്‍ന്ന നടനെയും സ്വാധീനിക്കാന്‍ ശ്രമം നടത്തിയിരുന്നതായും റിപ്പോര്‍ട്ട്. ഇവരെ പ്രതികള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത് സ്വര്‍ണക്കടത്ത് സംഘം എന്ന് സ്വയം പരിചയപ്പെടുത്തിയാണ്. എന്നാല്‍ കടത്താന്‍ തക്ക അളവിലുള്ള സ്വര്‍ണം പ്രതികള്‍ കണ്ടിട്ടു പോലുമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുന്‍കാല സംവിധായകരില്‍ ഒരാള്‍ പുതിയ സിനിമയെടുക്കുന്നു എന്നറിഞ്ഞു ബന്ധപ്പെട്ട സംഘം വാഗ്ദാനം ചെയ്തത് സിനിമ നിര്‍മിക്കാന്‍ അഞ്ചുകോടി രൂപയാണ്. അത്ര ‍വലിയ തുകയുടെ ആവശ്യമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞതിനാല്‍ നഷ്ടമുണ്ടായില്ല. പൊലീസ് കഴിഞ്ഞ ദിവസം വിളിപ്പിച്ച നടന് സ്വര്‍ണ്ണക്കടത്തിനു പകരമായി സംഘം ഓഫര്‍ ചെയ്തതു രണ്ടുകോടിയും ആഡംബര കാറുമായിരുന്നു. ഈ പ്രലോഭനത്തില്‍ കൊത്തിയെങ്കില്‍ എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ഏതാനും ലക്ഷങ്ങള്‍ മുന്‍കൂര്‍ വാങ്ങി മുങ്ങാനായിരുന്നു നീക്കം. ഇങ്ങോട്ടു വയ്ക്കുന്ന കണ്ണഞ്ചിക്കുന്ന വാഗ്ദാനം വിശ്വസിച്ച്‌…

അമ്മയുടെ കരള്‍ പകുത്തെടുക്കാന്‍ കാത്ത് നില്‍ക്കാതെ യാത്രയായ കൃതികയുടെ എസ്‌എസ്‌എല്‍സി ഫലം വന്നു: എല്ലാ വിഷയത്തിനും എ പ്ലസ്.!!

കൊല്ലം: അമ്മയുടെ കരള്‍ പകുത്തെടുക്കാന്‍ കാത്ത് നില്‍ക്കാതെ ഏവരെയും നൊമ്ബരത്തിലാഴ്ത്തി മടങ്ങിയ കൃതികക്ക് ഇന്നലെ പത്താക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌. ഈ വിജയം ആഘോഷിക്കാന്‍ അവളില്ലാത്ത ദുഖത്തിലാണ് വീട്ടുകാരും നാട്ടുകാരും. ചവറ കുളങ്ങര ഭാഗം ദേവികൃപയില്‍ പരേതനായ വേലായുധന്‍ പിള്ളയുടെയും ബിന്ദുകുമാരിയുടെയും മകള്‍ കൃതിക.വി. പിള്ളയാണ് (15) കഴിഞ്ഞ ദിവസം മരിച്ചത്. കൊറ്റംകുളങ്ങര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നതിനിടെയാണ് വിധി അവളെ തട്ടിയെടുത്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അടിയന്തരമായി കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. കൃതികയ്ക്കായി അമ്മ കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അതൊന്നും സ്വീകരിക്കാന്‍ കാത്തുനില്‍ക്കാതെ കൃതിക മരണത്തിന് കീഴടങ്ങുകയായിരുന്നു.അച്ഛന്‍ വേലായുധന്‍പിള്ള രണ്ടുവര്‍ഷം മുമ്ബാണ് കാന്‍സര്‍ ബാധിച്ച്‌ മരിച്ചത്.…

കിണറ്റില്‍ ചാടിയ ഭര്‍ത്താവ് രക്ഷപ്പെട്ട് വന്നപ്പോള്‍ ഭാര്യ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടിയതിനു പിന്നാലെ ഭാര്യ തൂങ്ങിമരിച്ചു. ചിതറ ഭജനമഠം അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതി(26)യാണ് മരിച്ചത്.രഞ്ജിത്ത് രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും രഞ്ജിത്ത് സമീപമുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതുകണ്ട അശ്വതി വീട്ടിനുള്ളില്‍ കയറി വാതിലടച്ചു. പിന്നീട് കിണറ്റില്‍നിന്ന് തനിയെ കയറിവന്ന രഞ്ജിത്ത് വീടിന്റെ വാതില്‍ പൊളിച്ച്‌ അശ്വതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കടയ്ക്കല്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: വൈഷ്ണവ്, വൈശാഖ് (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.

National Doctor’s Day 2020| ഡോക്ടര്‍മാരെ സല്യൂട്ട് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; സേവനത്തെ അഭിനന്ദിച്ച്‌ അമിത് ഷായും രാഹുല്‍ ഗാന്ധിയും

      ഡോക്ടര്‍മാരുടെ ദിനത്തില്‍ അവരെ സല്യൂട്ട് ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കോവിഡിനെതിരായ തീവ്രമായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നമ്മുടെ ഡോക്ടര്‍മാരെ, അസാധാരണമായ പരിചരണം നല്‍കുന്നവരെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു.’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വീഡിയോ സഹിതമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഡോക്ടര്‍മാരെ അഭിവാദ്യം ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. -”ഡോക്ടര്‍മാരുടെ ദിനത്തില്‍, കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍‌നിരയിലുള്ള ഞങ്ങളുടെ ധീരരായ ഡോക്ടര്‍മാരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ രാഷ്ട്രത്തെ സുരക്ഷിതവും ആരോഗ്യകരവുമായി നിലനിര്‍ത്തുന്നതിനുള്ള അവരുടെ തികഞ്ഞ പ്രതിബദ്ധത തീര്‍ച്ചയായും അസാധാരണമാണ്. രാഷ്ട്രം അവരുടെ ഭക്തിക്കും ത്യാഗത്തിനും അഭിവാദ്യം അര്‍പ്പിക്കുന്നു.”- അമിത് ഷാ കുറിച്ചു. India salutes our doctors- exceptional care givers who are at the forefront of a spirited…