നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ക്ക് അനുമതി; ഹോട്ടലുകള്‍ ജൂണ്‍ എട്ടിന് ശേഷം തുറക്കാം

തിരുവനന്തപുരം | സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ നടത്താന്‍ അനുമതി. ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് തീരുമാനം. പകുതി സീറ്റിലെ യാത്രക്കാരെ അനുവദിക്കു. അതേ സമയം അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ഇപ്പോള്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. അധിക നിരക്ക് ആയിരിക്കും അന്തര്‍ ജില്ലാ സര്‍വീസുകള്‍ക്ക് ഈടാക്കുക. ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കുകയും അവിടെ തന്നെ ഇരുന്ന് ഭക്ഷണ കഴിക്കാനും അനുവാദം നല്‍കും.ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ചചെയ്ത ശേഷമാകും തീരുമാനം.

നെയ്യാര്‍ അണക്കെട്ട് തുറന്നു

കാട്ടാക്കട: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍ അണക്കെട്ട് തുറന്നു. ഇന്ന് രാവിലെയാണ് അണക്കെട്ടിന്‍റെ നാല് ഷട്ടറുകളും രണ്ടു ഇഞ്ച് വീതം തുറന്നത്. ഡാമില്‍ 80.100 മീറ്റര്‍ ജലമാണ് ഇപ്പോഴുള്ളത്. പരമാവധി നിരപ്പ് 84.75 മീറ്റര്‍ ആണ്. കാലര്‍ഷം കനക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയതോടെയാണ് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നത്. ഞായറാഴ്ച 79.240 മീറ്റര്‍ ജലമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് രാവിലെയോടെ ജലനിരപ്പ് ഉയരുകയായിരുന്നു. തുടര്‍ന്നാണ് ഡാമിന്‍റെ നാല് ഷട്ടറുകളും തല്‍ക്കാലം രണ്ടിഞ്ച് തുറന്നത്. ഞായറാഴ്ച ജില്ലാ കലക്ടര്‍ ഉള്‍പ്പടെ ഡാമിലെത്തുകയും ജലനിരപ്പ് മനസിലാക്കുകയും ചെയ്തിരുന്നു. ഇനിയും ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാര്‍, കല്ലാര്‍, മുല്ലയാര്‍ തുടങ്ങിയ വലിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാര്‍ തുടങ്ങിയ 20 ചെറു നദികളിലും കനത്ത വെള്ളമാണ് ഉള്ളത്. വനത്തില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് നല്ല…

കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍; ചരിത്രപരമായ തീരുമാനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍ ചേരുമെന്ന് വിവരം. രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍‌ ഒന്നാം വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് മുഴുവന്‍ മന്ത്രിമാരെയും പങ്കെടുപ്പിച്ച്‌ കാബിനറ്റ് ചേരുന്നത്. ചരിത്രപരമായ തീരുമാനമുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍.ഡി.ടി.വി ഉള്‍പ്പെടെയുള്ള ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കാബിനറ്റ് യോഗത്തിന് മുന്നോടിയായി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതിയും സാമ്ബത്തിക കാര്യങ്ങളുടെ മന്ത്രിസഭാ സമിതിയും യോഗം ചേരുന്നുണ്ട്. നിര്‍ണായക തീരുമാനങ്ങള്‍ ഈ യോഗങ്ങള്‍ക്ക് ശേഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുമായി അതിര്‍ത്തി തര്‍ക്കം രൂക്ഷമായ ഘട്ടത്തിലാണ് സുരക്ഷാ സമിതി ചേരുന്നത്. കൊറോണ പ്രതിസന്ധിയും സാമ്ബത്തിക പുനരുജ്ജീവ പദ്ധതിയും സാമ്ബത്തിക സമിതി ചര്‍ച്ച ചെയ്യും. അണ്‍ലോക്ക് ഒന്നിന് ശേഷമുള്ള ആദ്യ സാമ്ബത്തിക സമിതി യോഗമാണ്‌ എന്നതും ശ്രദ്ധേയാണ്. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

കൊവിഡ് 19: സഊദിയില്‍ 23 മരണം; 3,559 പേര്‍ രോഗമുക്തി നേടി

ദമാം | ഇരുപത്തിനാല് മണിക്കൂറിനിടെ സഊദിയില്‍ കോവിഡ് ബാധിച്ച്‌ 23 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 503 ആയി ഉയര്‍ന്നു .ജിദ്ദയില്‍12ഉം , മക്കയില്‍ 5ഉം ,റിയാദ്, ദമാം എന്നിവിടങ്ങളില്‍ രണ്ട് പേരും , മദീനയിലും ,ഹുഫൂഫിലും ഒരാളുമാണ് മരണപ്പെട്ടത് ഞായറാഴ്ച 3,559 പേര്‍ കൂടി നിന്ന് മുക്തി നേടിയതോടെ രാജ്യത്തെ കോവിഡില്‍ നിന്നും സുഖം പ്രാപിച്ചവരുടെ എണ്ണം 62,442 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ ആശുപത്രികളില്‍ 22,316 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത് .381പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് .രോഗബാധിതരെ കണ്ടെത്തത്തുന്നതിനായി ഇതുവരെ 822,769 കോവിഡ് പരിശോധനകളാണ് ആരോഗ്യായമന്ത്രാലയം പൂര്‍ത്തിയാക്കിയത് രോഗബാധിച്ച്‌ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് മക്കയിലും (220) ജിദ്ധയിലുമാണ് (152 പേര്‍),രാജ്യത്തെ മറ്റ് നഗരങ്ങളില്‍ മരണ സംഖ്യ മദീന 50, റിയാദ് 30, ദമാം 16, ഹുഫൂഫ് 6, അല്‍ഖോബാര്‍ 4,…

സംസ്ഥാനത്ത് കനത്ത മഴ: തിരുവനന്തപുരം ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട രണ്ട് ന്യൂനമര്‍ദ്ദങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. കേരളത്തില്‍ കാലവര്‍ഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരള തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം നാളെയോടെ നിസര്‍ഗ ചുഴലിക്കാറ്റായി മാറുമെന്നാണ് നിഗമനം.

തന്റെ വസ്തുവകകള്‍ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച്‌ ചെയ്യാന്‍ പാടില്ല എന്നു കാണിച്ച്‌ കെവിറ്റ് ഹര്‍ജി സൂരജിന്റെ അച്ഛന്‍ നല്‍കിയത് മകന്റെ അറസ്റ്റിന് മുമ്ബ്; ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകള്‍ അറ്റാച്ചു ചെയ്യുന്നത് ഒഴിവാക്കാന്‍ സുരേന്ദ്രപണിക്കര്‍ നടത്തിയത് അത്യുഗ്രന്‍ നിയമ വഴി; സൂരജിന് ഒളിവില്‍ പോകാന്‍ അവസരമൊരുക്കിയത് എംബിഎക്കാരി സഹോദരി തന്നെ; സൂര്യ കേസില്‍ പ്രതിയാകുമെന്ന ഉറപ്പായി; ഉത്ര കൊല കേസില്‍ നിറയുന്നത് ഒരു കുടുംബത്തിന്റെ സാമ്ബത്തിക മോഹം തന്നെ

അഞ്ചല്‍: ഉത്ര കൊലപാതകത്തില്‍ സൂരജിന്റെ കുടുംബത്തിന് കിട്ടുന്നത് മികച്ച നിയമോപദേശമെന്ന നിഗമനത്തിലേക്ക് പൊലീസ്. കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കരെ അന്വേഷകസംഘം ചോദ്യംചെയ്തിരുന്നു. ഇതിനിടെയാണ് നിര്‍ണ്ണായക വിവരം പൊലീസിന് ലഭിച്ചത്. മകന്റെ അറസ്റ്റിനു മുമ്ബു തന്നെ സൂരജിന്റെ അച്ഛന്‍ തന്റെ പേരിലുള്ള വസ്തുവകകള്‍ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച്‌ ചെയ്യാന്‍ പാടില്ല എന്നു കാണിച്ച്‌ കെവിറ്റ് ഹര്‍ജി നല്‍കിയിരുന്നു. ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയം വച്ചതിനും പകരമായി വസ്തുവകകള്‍ അറ്റാച്ചു ചെയ്യുന്നത് ഒഴിവാക്കാനായിരുന്നു ഇത്. അതായത് കുറ്റകൃത്യം കണ്ടു പിടിക്കുമെന്ന ഭയം വളരെ നേരത്തെ തന്നെ സൂരജിന്റെ അച്ഛനും ഉണ്ടായിരുന്നു. ഇതോടെ അന്വേഷണം വളരെ കരുതലോടെ കൊണ്ടു പോകാനാണ് തീരുമാനം. സ്ത്രീധനമായി കിട്ടിയ സ്വര്‍ണ്ണവും പണവുമെല്ലാം സൂരജ് ചെലവാക്കിയെന്നതിനും തെളിവു കൂടിയാണ് ഈ നീക്കം. ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ തീരുമാനവും അതിനായുള്ള ആസൂത്രണവും അമ്മയ്ക്കും സഹോദരിക്കും അറിയാമായിരുന്നതായി വിവരം…

സംസ്ഥാനത്ത് ഓണ്‍ലൈന്‍ അധ്യയനം തുടങ്ങി; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയന വര്‍ഷത്തിനു ഓണ്‍ലൈന്‍ പഠനത്തിലൂടെ തുടക്കം. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍ നടത്തുന്നത്. പദ്ധതിക്ക് ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യയനത്തിന്റെയും അധ്യാപനത്തിന്റെയും നവ മാതൃക വിജയമാകട്ടേയെന്നും ആശംസിച്ചു. വിദ്യാര്‍ഥിയും അധ്യാപകനും സ്‌കൂളും പരിസരവും ഒത്തുചേര്‍ന്ന് നടത്തുന്ന പഠനപ്രവര്‍ത്തനങ്ങളില്‍ നിന്നാണ് അറിവ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ആ അര്‍ഥത്തില്‍ ഓണ്‍ലൈന്‍ പഠനം സമ്ബൂര്‍ണമാവില്ല. എന്നാല്‍ ഈ വര്‍ഷത്തെ തുടര്‍പഠനത്തിന് കുട്ടികളെ സജ്ജമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ രീതിയിലുള്ള ക്ലാസുകള്‍ ആരംഭിക്കുകയെന്നത് ഇപ്പോഴത്തെ നിലയില്‍ അഭികാമ്യമല്ല. അത് രോഗവ്യാപനത്തിന് ഇടയാക്കിയേക്കും. എന്നാല്‍ കുട്ടികളുടെ പഠനം ഒരു തടസ്സവുമില്ലാതെ മുന്നോട്ടു കൊണ്ടുപോവണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. എല്ലാ വര്‍ഷവും ജൂണ്‍ ആദ്യവാരം സ്‌കൂളുകള്‍ തുറക്കുന്നതു പോലെ പഠനപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സംവിധാനം ഒരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ പഠനത്തിനു…

രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. 11.50 രൂപയാണ് ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വര്‍ധിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിെന്‍റ വില 597 ആയി. വാണിജ്യ സിലിണ്ടറിന് 109 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1125 ആയി. അന്തരാഷ്ട്ര വിപണിയിലെ വിലവര്‍ധനവാണ് വില കൂട്ടാനുള്ള കാരണമെന്ന് കമ്ബനികള്‍ അറിയിച്ചു. മൂന്നുമാസത്തിനിടെ ആദ്യമായാണ് പാചക വാതക വില വര്‍ധിപ്പിച്ചത്.

അറബിക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം തീവ്രമായി, നാളെ വൈകുന്നേരത്തോടെ നിസര്‍ഗയെത്തും, കേരളത്തില്‍ വന്‍ മഴ

ന്യൂഡല്‍ഹി:അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു. നാളെ വൈകുന്നേരത്തോടെ രൂപപ്പെടുന്ന നിസര്‍ഗ ചുഴലിക്കാറ്റ് ബുധനാഴ്‍ച കര തൊടും. മഹാരാഷ്ട്രയ്ക്കും ദാമനും ഇടയിലായിരിക്കും നിസര്‍ഗ കര തൊടുക. അതേസമയം കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തു വരുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജൂണ്‍ 4 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ ഇന്നുതന്നെ കാലവര്‍ഷം കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു. കേരളത്തില്‍ പരക്കെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാദ്ധ്യയതയുണ്ടെന്നാണ് പ്രവചനം. ചിലയിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്‍ (42) അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം അണുബാധയെ തുടര്‍ന്ന് മുംബൈ ചേമ്ബുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാകുകയും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. പ്രിയങ്ക ചോപ്ര, വരുണ്‍ ധവാന്‍, ശങ്കര്‍ മഹാദേവന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. സഹോദരന്‍ സാജിദുമായി ചേര്‍ന്നുള്ള നിരവധി ഹിറ്റ് കോമ്ബോകള്‍ ഇന്നും പ്രേക്ഷക മനസുകളില്‍ നിലനില്‍ക്കുന്നു. വാണ്ടഡ്, എക്താ ടൈഗര്‍, ദബാങ് തുടങ്ങിയ വാജിദ് ഖാന്‍ തുടങ്ങിയവ അദ്ദേഹം വാജിദ് ഖാന്‍ സംഗീതമൊരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്. ലോക്ഡൗണില്‍ സല്‍മാന്‍ ഖാന്‍ പുറത്തിറക്കിയ മ്യൂസിക് വിഡിയോകള്‍ക്ക് ഈണം പകര്‍ന്നതും സാജിദ്-വാദിജ് സഹോദരന്മാരായിരുന്നു. 1998-ല്‍ പുറത്തിറങ്ങിയ “പ്യാര്‍ കിയ തോ ഡര്‍നാ ക്യാ” എന്ന ചിത്രത്തിലൂടെയായിരുന്നു വാജിദ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.…