ഉത്ര വധം; പാമ്ബിന്റെ സാന്നിധ്യം ഉറപ്പിക്കാനും കൂടുതല്‍ തെളിവുകള്‍ക്കും ഉത്രയുടെ നൈറ്റിയും പാവാടയും കിടക്കവിരിയും പരിശോധിക്കും; മരണത്തിന് മുമ്ബായി സൂരജിന്റെ വീട്ടിലും ഉത്രയുടെ വീടിന്റെ സമീപവും എത്തിയവരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കും

കൊല്ലം : ഉത്രയുടെ മരണത്തിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നറിയാന്‍ ടവര്‍ പരിശോധനയുമായി സൈബര്‍ പൊലീസ്. മരണം നടക്കുന്ന സമയത്തും അതിനടുത്ത ദിനങ്ങളിലുമായി ഉത്രയുടെ അഞ്ചലിലെ വീടിനു സമീപവും സൂരജിന്റെ വീട്ടിലും എത്തിയവരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനാണു ടവര്‍ വിവരങ്ങളെടുക്കുന്നത്. കേസില്‍ പ്രതികളായ സൂരജിന്റെയും പാമ്ബു പിടുത്തക്കാരന്‍ സുരേഷിന്റെയും അടക്കം ഫോണുകള്‍ നിലവില്‍ പൊലീസിന്റെ കയ്യിലാണ്. മരണ ദിവസം ഉത്ര ധരിച്ചിരുന്ന വസ്ത്രത്തില്‍ പാമ്ബിന്റെ ശരീര അവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്താനായി വസ്ത്രങ്ങള്‍ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലേക്ക് അയച്ചു. കോടതിയുടെ അനുമതിയോടെ നൈറ്റിയും പാവാടയും കിടക്കവിരിയുമാണ് നല്‍കിയത്. സൂരജ് പ്ലാസ്റ്റിക് ടിന്നില്‍ കൊണ്ടു വന്ന അതേ പാമ്ബാണ് ഉത്രയെ കടിച്ചതെന്നു ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഉത്രയുടെ വസ്ത്രങ്ങളിലും പാമ്ബിന്റെ ശരീര സാംപിളുകള്‍ ഉണ്ടെന്നാണു നിഗമനം. പ്ലാസ്റ്റിക് ടിന്നില്‍ നിന്ന് ഉത്രയുടെ ശരീരത്തിലേക്ക് സൂരജ് പാമ്ബിനെ വിടുകയായിരുന്നു.…

രാജ്യത്ത്​ കോവിഡ്​ പിടിമുറുക്കുന്നു; ഒറ്റദിവസം 9,996 പുതിയ രോഗികള്‍, മരണം 357

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ പടര്‍ന്നുപിടിക്കുന്നത്​ ആശങ്ക ഉയര്‍ത്തുന്നു. തുടര്‍ച്ചായായ ഒമ്ബതാം ദിവസവും​ 9,000ത്തില്‍ അധികം പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത്​ 9,996 പേര്‍ക്കാണ്​​ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 2,86,576 ആയി ഉയര്‍ന്നു. ബുധനാഴ്​ച 357 പേര്‍ മരിച്ചു. 8,102 പേരാണ്​ ഇതുവരെ രാജ്യത്ത്​ മരിച്ചത്​. ഏറ്റവും കൂടുതല്‍ പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചതും മരണം റിപ്പേര്‍ട്ട്​ ചെയ്​തതും മഹാരാഷ്​ട്രയിലാണ്​.

നിതിന്‍ ചന്ദ്രന് ജന്മനാടിന്റെ അന്ത്യാഞ്ജലി; കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് നല്‍കി ബന്ധുക്കളും നാട്ടുകാരും

പേരാമ്ബ്ര: ഷാര്‍ജയില്‍ ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ച നിതിന്‍ ചന്ദ്രന് ജന്മനാടിന്റെ അന്ത്യാഞ്ജലി. കോവിഡ് 19ന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കണക്കിലെടുക്കാതെ ജനം മുയിപ്പോത്തെ പടിഞ്ഞാറക്കര കുനിയില്‍ വീട്ടിലേക്ക് എത്തുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി നിരവധി പേരാണ് നിതിനെ അവസാനമായി ഒരു നോക്കുകാണാന്‍ കാത്തുനിന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അച്ഛന്‍ രാമചന്ദ്രന്‍, അമ്മ ലത, സഹോദരി ആരതി എന്നിവരെയും അടുത്ത ബന്ധുക്കളെയും മാത്രമാണ് ഭൗതികദേഹം കാണിച്ചത്. 2.30 ഓടെ വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയ്ക്ക് പിതൃസഹോദരപുത്രന്‍ അഖില്‍ തീകൊളുത്തി. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ രാവിലെ 5.45നാണ് നിതിന്റെ മൃതദേഹം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടുമണിയോടെ ഭൗകിതദേഹവുമായി ആംബുലന്‍സ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കോഴിക്കോട് മിംസ് ആശുപത്രിയിലുള്ള ഭാര്യ ആതിരയ്ക്ക് കാണാനായി ആംബുലന്‍സ് അല്പസമയം അവിടെ നിര്‍ത്തിയശേഷമാണ് പേരാമ്ബ്രയിലേക്ക് പോയത്. കെ. മുരളീധരന്‍ എംപി, ബിജെപി…

പ്രിയതമനെ അവസാനമായി ഒന്നു തൊടാന്‍ പോലുമാകാതെ വാവിട്ടു കരഞ്ഞ ആതിര ഇപ്പോഴും ആ സത്യം ഉള്‍ക്കൊള്ളുന്നില്ല; പൊന്നുമോളെ കാണാന്‍ ഇനി അവളുടെ അച്ഛന്‍ വരില്ല എന്ന തിരിച്ചറിവ് ഉള്‍ക്കൊള്ളാനാകാത്ത തീരാ വേദന; കോവിഡ് മാനദണ്ഡങ്ങള്‍ കാരണം പ്രിയ സുഹൃത്തിനെ അവസാനമായി കാണാനാകാത്ത വേദനയില്‍ സുഹൃത്തുക്കളും; നിതിന്‍ ചന്ദ്രന്‍ ഇനി മലയാളിയുടെ മനസ്സിലെ നൊമ്ബരപ്പെടുത്തുന്ന ഓര്‍മ്മ; ആതിരയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ വലഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും

കോഴിക്കോട്: പ്രസാവനന്തര ചികില്‍സയിലുള്ള ആതിരയുടെ കണ്ണുനീര്‍ തോരുന്നില്ല. പ്രിയതമനെ അവസാനമായി ഒന്നു തൊടാന്‍ പോലുമാകാതെ വാവിട്ടു കരഞ്ഞ ആതിര ഇപ്പോഴും ഭര്‍ത്താവിന്റെ വിയോഗം ഉള്‍ക്കൊണ്ടിട്ടില്ല. പൊന്നുമോളെ കാണാന്‍ ഇനി അവളുടെ അച്ഛന്‍ വരില്ല എന്ന തിരിച്ചറിവിലേക്ക് ആതിര ഇനിയും എത്തിയിട്ടുമില്ല. കരുതലോടെയാണ് ആതിരയുടെ പരിചരണം. എല്ലാം എത്രയും വേഗം ആതിര ഉള്‍ക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. ഭര്‍ത്താവിന്റെ വേര്‍പാട് ഇന്നലെ രാവിലെ മാത്രമാണ് അറിയിച്ചത്. ആതിര പ്രസവാനന്തര ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് നിതിന്റെ ഭൗതികശരീരം കാണിച്ചത്. ആരുടേയും കണ്ണ് നനയിക്കുന്ന രംഗങ്ങള്‍. വീല്‍ചെയറിലിരുത്തി സുരക്ഷാ വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് ആതിരയെ മൃതദേഹത്തിനടുത്തെത്തിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഒന്നര മീറ്റര്‍ അകലെ ഇരുന്ന് നിതിന്റെ ഭൗതികശരീരം കാണാനേ ആതിരയ്ക്കു സാധിച്ചുള്ളൂ. മൃതദേഹം 3 മിനിറ്റ് കാണിച്ചശേഷം അതേ ആംബുലന്‍സില്‍ പേരാമ്ബ്രയിലെ നിതിന്റെ വീട്ടിലേക്കു കൊണ്ടുപോയി സംസ്‌കാരം നടത്തി. പ്രിയതമന്റെ ചലനമറ്റ…

ഒന്നുകില്‍ കുഴിയില്‍ കിടന്ന് മരിക്കാം അല്ലെങ്കില്‍ പുറത്തിറങ്ങി സന്തോഷമായി ജീവിക്കാം : മേഘ്ന

മിനിസ്ക്രീന്‍ പരമ്ബരകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്ന വിന്‍സന്റ്. ഈയിടെയാണ് താരം സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയത്.മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന യൂട്യൂബ് ചാനലിലൂടെ താരം പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ തിരിച്ചടികളെ, ചതികളെ എങ്ങനെ നേരിടണമെന്ന് പറഞ്ഞുതരുന്ന ഒരു മോട്ടിവേഷണല്‍ വീഡിയോ ആണ് മേഘ്‌ന വിന്‍സെന്റ് യൂടുബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ജീവിതത്തില്‍ നമ്മള്‍ മറ്റുള്ളവരെ വിശ്വസിക്കും. വളരെ ചുരുക്കം ചിലര്‍ ആ വിശ്വാസം സംരക്ഷിച്ച്‌ ജീവിതം മുന്നോട്ട് കൊണ്ടു പോകും., പക്ഷേ വേറെ ചിലര്‍ നമ്മുടെ വിശ്വാസവും സ്നേഹവും മുതലെടുത്ത് നമ്മളെ ഒരു കുഴിയില്‍ തള്ളിയിട്ട് അവര്‍ അവരുടെ കാര്യം നോക്കി പോകും. അതുപോലെ കുഴിയില്‍ വീണവര്‍ക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ അതില്‍ കിടന്ന് മരിക്കാം, അല്ലെങ്കില്‍ പുറത്ത് വന്ന് സന്തോഷായിട്ട് ജീവിക്കാം. നിങ്ങള്‍ക്കുണ്ടാകുന്ന വേദനകളും…

വീടിനു സമീപത്തു തന്നെ കുളമുണ്ടായിട്ടും അര്‍ധരാത്രി 500 മീറ്റര്‍ ദൂരെയുള്ള കുളത്തിലേക്കു മകള്‍ പോകുമോ? അച്ഛന്റേയും അമ്മയുടേയും ചോദ്യം നിര്‍ണ്ണായകം; രഞ്ജിയുടെയും കുട്ടിയുടെയും ശരീരത്തിലും മുഖത്തും മുറിവുകള്‍; മുങ്ങി മരണമാണെന്നും കുളത്തിലെ കല്ലില്‍ മുഖം ഇടിച്ച്‌ ഇരുവരുടെയും മുഖത്തു മുറിവ് ഉണ്ടായിട്ടുണ്ടെന്നുമാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; രഞ്ജിക്ക് ഭര്‍ത്താവില്‍ നിന്ന് നിരന്തരം ഏല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദ്ദനം; ഏറ്റുമാനൂര്‍ പഞ്ചായത്ത് കുളത്തിലെ മരണത്തില്‍ അസ്വാഭവികത നിറയുമ്ബോള്‍

ഏറ്റുമാനൂര്‍: ഭര്‍ത്താവുമായി വഴക്കിനെ തുടര്‍ന്നു രാത്രി വീടുവിട്ടിറങ്ങിയ യുവതിയെയും കുഞ്ഞിനെയും കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നീണ്ടൂര്‍ ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ജി (36), ഇളയ മകന്‍ ശ്രീനന്ദ് (നന്ദു, 4) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. രഞ്ജി മകനേയും കൊണ്ട് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ സാധ്യതയുണ്ട്. രഞ്ജിയുടെ വീട്ടുകാര്‍ പരാതി നല്‍കിയാല്‍ കേസെടുക്കും. ഇന്നലെ പുലര്‍ച്ചെ 6ന് ചന്ദ്രബാബുവിന്റെ അമ്മ എഴുന്നേറ്റപ്പോള്‍ വീടിന്റെ അടുക്കള വാതില്‍ തുറന്നു കിടക്കുന്നതു കണ്ടു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണു രഞ്ജിയെയും ശ്രീനന്ദിനെയും കാണാനില്ലെന്ന വിവരം മനസ്സിലാകുന്നത്. നാട്ടുകാര്‍ രഞ്ജിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി വീട്ടിലും സമീപപ്രദേശങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ചന്ദ്രാബാബുവും രജ്ഞിയും തമ്മില്‍ വീട്ടില്‍ കലഹം നിത്യ സംഭവമാണെന്നും…

കോളജ് സമയം രാവിലെ 8.30 മുതല്‍, 1.30 വരെ; ഉത്തരവായി

തിരുവനന്തപുരം; സംസ്ഥാനത്തെ കോളജുകളുടേയും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ വൈകിട്ട് 3.30 വരെയാക്കി. കോവിഡ് പശ്ചാത്തലത്തിലാണ് നടപടി. ക്ലാസ് റൂം, ഓണ്‍ലൈന്‍ അധ്യാപന സമയം 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ്. ഗവേഷണം, പ്രോജക്‌ട് ഫണ്ടിങ് അപേക്ഷ, നാക്, എന്‍ബിഎ അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍, റമഡിയല്‍ ക്ലാസ് എന്നിവയ്ക്കായി ബാക്കി സമയം വിനിയോഗിക്കണം. പ്രിന്‍സിപ്പല്‍മാരും അനധ്യാപകരം എല്ലാ ദിവസവും കോളജില്‍ ഹാജരാകണമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദേശിച്ചു.

കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല: വീണയുടെയും റിയാസിന്റെയും വിവാഹവാര്‍ത്തയില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: പിണറായി വിജയന്‍റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവും ആയ ഒരു മുഹൂര്‍ത്തം ആണ്. കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല. റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യര്‍. രണ്ടു പേര്‍ക്കും പ്രാര്‍ത്ഥനകള്‍ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെയെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവും ആയ ഒരു മുഹൂര്‍ത്തം ആണ് – കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല. റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യര്‍. രണ്ടു പേര്‍ക്കും പ്രാര്‍ത്ഥനകള്‍ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ… ബഹുമാനപെട്ട യുവ നേതാവ് റിയാസ്,…

അഞ്ജു പി. ഷാജിക്ക് മാനസികപീഡനം നേരിടേണ്ടി വന്നതായി സര്‍വകലാശാല അന്വേഷണ സമിതി

കോട്ടയം: പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനി അഞ്ജു പി. ഷാജിയെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം. കോളജിനെതിരെ എം.ജി. സര്‍വകലാശാല അന്വേഷണ സമിതി. പരീക്ഷാഹാളില്‍ അഞ്ജു പി. ഷാജിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നതായി സര്‍വകലാശാല അന്വേഷണ സമിതി പ്രാഥമികമായി വിലയിരുത്തി. കോപ്പി പിടിച്ചെന്ന് പറയുന്ന അധികാരികള്‍ അതിനുശേഷം കുട്ടിയെ ഏറെ നേരം ഹാളിലിരുത്തുകയും മറ്റും ചെയ്തത് മാനസിക സംഘര്‍ഷം ഉണ്ടാക്കിയിരിക്കാം. കോട്ടയം: പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനി അഞ്ജു പി. ഷാജിയെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം. കോളജിനെതിരെ എം.ജി. സര്‍വകലാശാല അന്വേഷണ സമിതി. പരീക്ഷാഹാളില്‍ അഞ്ജു പി. ഷാജിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നതായി സര്‍വകലാശാല അന്വേഷണ സമിതി പ്രാഥമികമായി വിലയിരുത്തി. കോപ്പി പിടിച്ചെന്ന് പറയുന്ന അധികാരികള്‍ അതിനുശേഷം കുട്ടിയെ ഏറെ നേരം ഹാളിലിരുത്തുകയും മറ്റും ചെയ്തത് മാനസിക…

കോപ്പിയടി ആരോപണം ;സംഭവത്തില്‍ അന്വേഷണം ആരംഭിച്ച്‌ എം ജി സര്‍വകലാശാല

കോട്ടയം: കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി അഞ്ജു പി ഷാജി ആത്മഹത്യചെയ്ത സംഭവത്തില്‍ എം.ജി സര്‍വകലാശാലയുടെ അന്വേഷണം ആരംഭിച്ചു.പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കോളേജ് പ്രിന്‍സിപ്പല്‍ അദ്ധ്യാപകര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. അഞ്ജുവിനോടൊപ്പം പരീക്ഷാ ഹാളിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി.മരിക്കുന്നതിന് തൊട്ടു മുമ്ബ് അഞ്ജുവിന്റെ ഫോണില്‍ നിന്ന് സുഹൃത്തിന്റെ ഫോണിലേക്ക് സന്ദേശം അയച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ വിശദപരിശോധനയ്ക്ക് സൈബര്‍സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. സര്‍വകലാശാലയുടെ മൂന്നംഗ അന്വേഷണ സമിതിയാണ് സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നത്. അഞ്ജു പരീക്ഷയെഴുതിയ ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജില്‍ സംഘം പരിശോധന നടത്തും. കോളേജ് അധികൃതരുടെ മൊഴിയും രേഖപ്പെടുത്തും. സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് പുറമെ സമിതി പരീക്ഷാഹാളിലെ നടപടി ക്രമങ്ങളും പരിശോധിക്കും. ഹാള്‍ടിക്കറ്റിന്റെ പുറകില്‍ അഞ്ജു പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്നുവെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും ഹാള്‍ടിക്കറ്റിലെ കൈപ്പട അഞ്ജുവിന്റേതല്ലെന്നും നന്നായി പഠിക്കുന്ന അഞ്ജു കോപ്പിയടിക്കില്ലെന്നുമാണ് വീട്ടുകാരും…