ഭീകരന്‍ റിയാസ്​ നായ്​കിനെ ​സൈന്യം ഏറ്റുമുട്ടലില്‍ െകാലപ്പെടുത്തി

ശ്രീനഗര്‍: കശ്​മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്​ബുല്‍ മുജാഹിദീന്‍ ഭീകരന്‍ റിയാസ്​ നായ്​ക്​ കൊല്ലപ്പെട്ടു. നിരോധിത ഭീകരസംഘടനയായ ഹിസ്​ബുല്‍ മുജാഹിദീ​െന്‍റ നേതാവാണ്​ റിയാസ്​ നായ്​ക്​. പുല്‍വാമയിലെ ​ബീഗ്​ബോറ ഗ്രാമത്തില്‍ വെച്ചാണ്​ നായ്​കിനെ പിടികൂടിയത്​. ഇയാളെ വധിച്ചത്​ ​മഹത്തായ നേട്ടമാണെന്ന്​ മുതിര്‍ന്ന പൊലീസ്​ ഓഫിസര്‍ പ്രതികരിച്ചു. ജമ്മു കശ്​മീര്‍ പൊലീസ്​ ഡയറക്​ടര്‍ ജനറല്‍ ദില്‍ബര്‍ഗ്​ സിങ്​ ആണ്​ സൈനിക ഓപറേഷന്​ നേതൃത്വം നല്‍കിയത്​. ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതോടെയാണ്​ നായ്​ക്​ ഹിസ്​ബുല്‍ മുജാഹിദീ​െന്‍റ നേതാവായത്​.

കൊവിഡ് 19 : കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം : കൊവിഡ് 19 മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 1000 രൂപ വീതം ധനസഹായം അനുവദിച്ചു. സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാല്‍ ജില്ലാ ഓഫീസുകളിലെത്തി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ www.karshakathozhilali.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മൊബൈല്‍ വഴിയും ലഭിക്കുന്ന സേവനം അംഗങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജ്, അംഗത്വ പാസ്ബുക്കിന്റെ ആദ്യപേജ്, അവസാനം അംശാദായം അടച്ച പേജ്, ഈ രേഖകളിലോ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കില്‍ വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റ് എന്നിവയും അപ്‌ലോഡ് ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 235732.

കോവിഡ് പ്രതിസന്ധിയില്‍ തമിഴ്‌നാട്; ചെന്നൈയില്‍ 8 പൊലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൂടുതല്‍ മേഖലകളിലേക്കു കോവിഡ് പടരുന്നു. ഡി.ജി.പി ഒഫീസില്‍ എട്ടുപൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോയമ്ബേട് പച്ചക്കറി ചന്തയില്‍ നിന്ന് രോഗം പകര്‍ന്നവരുടെ എണ്ണവും കുത്തനെ കൂടി. അരിയല്ലൂര്‍ ജില്ലയില്‍ മാത്രം 168 പേര്‍ക്ക് ഇന്ന് വൈറസ് ബാധ കണ്ടെത്തി. ഇതോടെ കോയമ്ബേട് നിന്ന് രോഗം പകര്‍ന്നവരുടെ എണ്ണം 600 കടന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നവരില്‍ രോഗം പടര്‍ന്നുപിടിക്കുകയാണ് ചെന്നൈയില്‍. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസില്‍ ജോലി ചെയ്യുന്ന എട്ടുപൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഡി.ജി.പി ഓഫീസിലെ മുഴുവന്‍ പേരെയും പരിശോധനകള്‍ക്ക് വിധേയമാക്കി. കഴിഞ്ഞ ദിവസം കോയമ്ബേട് മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ‍ഡി.സി.പിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അതിനിടെ കോയമ്ബേട് പച്ചക്കറി ചന്തയില്‍ നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറത്ത് കോവിഡിന്റെ പ്രഭവ കേന്ദ്രം കണ്ടെത്തിയത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. നെര്‍ക്കുണ്ട്രത്തെ തെരുവില്‍ രണ്ടുദിവസത്തിനിടെ രോഗികളായത് 80 പേരാണ്. കോയമ്ബേടില്‍…

രോഗികളുടെ എണ്ണം കൂടി; ജാഗ്രത കര്‍ശനമാക്കി വയനാട് ജില്ലാ ഭരണകൂടം

മാനന്തവാടി: രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ജാഗ്രത കര്‍ശനമാക്കി വയനാട് ജില്ലാ ഭരണകൂടം. രോഗ ബാധിതരുള്ള മാനന്തവാടി മേഖലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതേസമയം മുത്തങ്ങ അതിര്‍ത്തിയിലൂടെ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നത് തുടരുകയാണ്.മുത്തങ്ങ അതിര്‍ത്തി വഴി ഇന്ന് ഇതുവരെ 86 പേര്‍ നാട്ടിലേക്ക് വന്നു. ഇതോടെ ആകെ 935 പേരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മുത്തങ്ങ വഴി നാട്ടിലേക്കെത്തിയത്. ചെന്നൈയില്‍ കോയമ്ബേട് മാര്‍ക്കറ്റില്‍ പോയി തിരിച്ചെത്തിയ വയനാട്ടിലെ കൂടുതല്‍ ലോറി ഡ്രൈവര്‍മാരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. രോഗികളുടെ റൂട്ട്മാപ്പ് ഇന്ന് പുറത്തിറക്കും.

നാലുമാസം മുമ്ബ് വിവാഹം; പ്രിയതമന്റെ ചേതനയറ്റ മൃതദേഹത്തിന് സമീപം നിര്‍വികാരയായിരിക്കുന്ന ഭാര്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിറയുന്നു; ഹൃദയം തകര്‍ക്കുന്ന കാഴ്ചയെന്ന് പ്രതികരണങ്ങള്‍

ന്യൂഡെല്‍ഹി: ( 06.05.2020) കഴിഞ്ഞ ദിവസം വടക്കന്‍ കശ്മീരില്‍ ഹന്ദ്വാഡയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ അനൂജ് സൂദിന്റെ മൃതദേഹത്തിനു മുന്നില്‍ നിര്‍വികാരയായിരിക്കുന്ന ഭാര്യയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രത്തില്‍ വികാരാധീനമായ പ്രതികരണങ്ങളാണ് വരുന്നത്. ഹൃദയം തകര്‍ക്കുന്ന കാഴ്ചയെന്നാണ് പലരുടേയും പ്രതികരണങ്ങള്‍. പൂക്കള്‍ കൊണ്ട് അലങ്കരിച്ച പെട്ടിയില്‍ ചേതനയറ്റ് കിടക്കുന്ന തന്റെ പ്രിയതമന്റെ മുഖത്തേക്ക് നോക്കി നിര്‍വികാരതയോടെ ഇരിക്കുന്ന ആകൃതി സൂദിന്റെ ചിത്രമാണ് സമൂഹമാധ്യമം ഏറ്റെടുത്തത്. ഹൃദയം തകര്‍ക്കുന്ന കാഴ്ചയെന്നാണ് ചിത്രം പങ്കുവയ്ക്കുന്നവര്‍ പറയുന്നത്. ട്വിറ്ററില്‍ വളരെയധികം പേരാണ് ചിത്രം പങ്കുവച്ചത്. നാലു മാസങ്ങള്‍ക്കു മുമ്ബാണ് ആകൃതിയും അനൂജും വിവാഹിതരായത്. വടക്കന്‍ കശ്മീരിലെ ഹന്ദ്വാഡില്‍ ശനിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ 21 രാഷ്ട്രീയ റൈഫിള്‍സിലെ കേണല്‍ അശുതോഷ് ശര്‍മ, മേജര്‍ അനൂജ് സൂദ്, നായിക് രാജേഷ്‌കുമാര്‍, ലാന്‍സ് നായിക് ദിനേഷ് സിങ്,…

നാടിനൊപ്പം യുവതലമുറ

പുതിയ തലമുറയുടെ ഗതി എങ്ങോട്ട്…??? വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റെർ ഇതിലൊക്കെ ഒതുങ്ങി കൂടുന്ന യുവതലമുറയിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട….. കേരളത്തിന്റെ സംസ്കാരം പാടെ മറന്നുകൊണ്ട് അച്ഛനെ വരെ മച്ചു എന്നും ബ്രോ എന്നും വിളിച്ചു നടക്കുന്നവരെ കൊണ്ട് നാടിനും വീടിനും എന്ത് ഗുണം.. !!!!!! എന്നെല്ലാം പുച്ഛിച്ചു തള്ളിയവർക്കു കാലം തെളിയിച്ചു കൊടുത്തു പുതിയ തലമുറ എന്താണെന്നും അവരുടെ മനസിലെ നന്മയും സഹജീവികളോടുള്ള കരുതൽ എന്താണെന്നും.. പ്രളയം എന്ന മഹാ വിപത്തിൽ ഒരു നിമിഷം പകച്ചു നിന്ന ഒരു നാടിനെ തന്നെ കൈപിടിച്ചു കയറ്റുവാൻ സർക്കാരിനൊപ്പം തോൾ ചേർന്ന് ഒരു സൈന്യമായി തന്നെ അണിനിരന്നത് ഇന്നത്തെ യുവ തലമുറയാണ്.. പ്രളയം കഴിഞ്ഞും നാടിന്റെ നടുവൊടിയാതെ താങ്ങി നിർത്തിയ അതേ യുവ തലമുറ തന്നെയാണ് ഇന്നു നാളുകൾക്കിപ്പുറം കൊറോണ എന്ന വൻ വിപത്തിനെ നേരിടുവാൻ നാടൊരുങ്ങുമ്പോൾ മുൻപന്തിയിൽ. മാളങ്ങളിൽ…

ഇപ്പോഴത്തെ കൊറോണ വൈറസ് കൂടുതല്‍ അപകടകരം : തീവ്രതയുടെ ആഴം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രലോകം

വാഷിങ്ടണ്‍: ഇപ്പോഴത്തെ കൊറോണ വൈറസ് കൂടുതല്‍ അപകടകരം . തീവ്രതയുടെ ആഴം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രലോകം. ഇപ്പോള്‍ ലോകത്ത് കാണുന്ന കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതായി സ്ഥിരീകരിച്ച്‌ യുഎസ് ശാസ്ത്രജ്ഞര്‍. കൊറോണ വൈറസിന്റെ പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ച ശ്രേണിയെ ശാസ്തജ്ഞര്‍ കണ്ടെത്തുകയായിരുന്നു. ഈ വിഭാഗം ആദ്യത്തെ കൊവിഡ് പടര്‍ത്തിയ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികമാണ്. ഒരു തവണ കോവിഡ് ബാധിച്ച്‌ ഭേദമായവരെ വീണ്ടും ആക്രമിക്കുന്ന തരത്തിലുള്ളതാണ് ജനിതക മാറ്റം സംഭവിച്ച ഈ വൈറസ്. യുഎസ് ആസ്ഥാനമായുള്ള ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ‘ജനിത വ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗ്ഗത്തെ ഫെബ്രുവരിയില്‍ യൂറോപ്പിലാണ് ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് അമേരിക്കയുടെ കിഴക്കന്‍ തീരത്തും കണ്ടെത്തി. പിന്നീട് മാര്‍ച്ച്‌ മധ്യത്തോടെ ലോകത്തിലെ ഏറ്റവും പ്രബലമായ കൊറോണ വൈറസ്…

പൊരുതി നേടിയ വിജയമാണിത്..! അഭിമാനിക്കുന്നു, ഒപ്പം മനസിന്റെ അക തട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായ് ആശംസിക്കുന്നു..; കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ ശ്രീധന്യ സുരേഷിനെ പ്രശംസിച്ച്‌ നടന്‍ വിനോദ് കോവൂര്‍

വയനാട്ടില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്‍്റ് കളക്ടറായി നിയമിതയായി. ഇപ്പോളിതാ ശ്രീധന്യ സുരേഷിനെ പ്രശംസിച്ച്‌ നടന്‍ വിനോദ് കോവൂര്‍ എത്തിരിക്കുകയാണ്. ഇനി കളക്ടറായി കോഴിക്കോടെത്തുമ്ബോള്‍ കാണാം എന്ന് പറഞ്ഞ് തന്നെ യാത്രയാക്കിയ നിമിഷം ഓര്‍ത്തു പോവുന്നു എന്നാണ് നടന്‍ കുറിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങനെ; ഒരു പാട് സന്തോഷം തോന്നിയ നിമിഷം ഐഎഎസ് പരീക്ഷ പാസായ സമയത്ത് ശ്രീധന്യക്ക് കുഞ്ഞു സമ്മാനവും ഒത്തിരി സ്‌നേഹവുമായ് വയനാട് ചുരം കയറി ശ്രീധന്യയുടെ വീട്ടില്‍ ചെന്ന ദിനം. കുടുംബാംഗങ്ങളോടൊപ്പം മധുരം കഴിച്ച്‌ വിശേഷങ്ങള്‍ പങ്കിട്ട് യാത്ര തിരിക്കുമ്ബോള്‍ ഞാന്‍ പറഞ്ഞിരുന്നു ഇനി കലക്ടറായ് കോഴിക്കോടെത്തുമ്ബോള്‍ കാണാം എന്ന് ചിരിച്ച്‌ കൊണ്ട് എന്നെ യാത്രയാക്കിയ നിമിഷം ഓര്‍ത്തു പോവുന്നു. ഇന്ന് കാലത്ത് കോഴിക്കോട് അസ്സി. കലക്ടറായി ചാര്‍ജെടുക്കുന്നു എന്നറിഞ്ഞപ്പോള്‍ വലിയ ആഹ്‌ളാദം തോന്നി. പൊരുതി…

അഭിമാന നേട്ടം; ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍

കോഴിക്കോട്: ( 05.05.2020) വയനാട്ടിലെ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേല്‍ക്കുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി ശ്രീധന്യ സുരേഷ് മാറിയിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ച്‌ ചരിത്രംകുറിച്ച വയനാട്ടിലെ ശ്രീധന്യ കേരളത്തിന്റെ തന്നെ അഭിമാനമാവുകയാണ്. കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുന്ന ആദ്യത്തെ ആളാണ് ശ്രീധന്യ സുരേഷ്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും മറികടന്ന് ശ്രീധന്യ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത് വലിയ വാര്‍ത്തയായിരുന്നു. വയനാട് ഇടിയംവയല്‍ കോളനിയിലെ സുരേഷ്-കമല ദമ്ബതികളുടെ മകളാണ്. തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്തു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ശ്രീധന്യ സിവില്‍ സര്‍വ്വീസിലേക്ക് ചുവടുവെച്ചു. ചിട്ടയോടു കൂടിയ പഠനത്തിലൂടെയുള്ള തയ്യാറെടുപ്പും ആത്മവിശ്വാസവുമാണ്…

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസം സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരും

തിരുവനന്തപുരം: വിദേശത്തുനിന്നു തിരിച്ചെത്തുന്ന മലയാളിളെ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ 14 ദിവസമാക്കി താമസിപ്പിക്കാന്‍ ആലോചന. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ 14 ദിവസവും നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന കര്‍ശന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ‌ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പുനരാലോചന ഉണ്ടായി. ഉന്നതതല അവലോകന യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും. ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഏഴ് ദിവസം സര്‍ക്കാര്‍ നിരീക്ഷണത്തിലും തുടര്‍ന്ന് പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ വീടുകളിലേക്കയക്കുമെന്നായിരുന്നു. വീട്ടില്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം 14 ദിവസം നിര്‍ബന്ധിത നിരീക്ഷണം ആണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കി.