സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് . സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . ഇതു കൂടാതെ ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്ത 3 മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പില്‍ പറയുന്നു . ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു . ഏഴ് ജില്ലകളില്‍ ഇന്ന് മാത്രമാണ് യെല്ലോ അലര്‍ട്ട് എങ്കില്‍ ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും അലര്‍ട്ട് ബാധകമാണ്. ഇടുക്കിയില്‍ ഉച്ചയോട് കൂടി ശക്തമായ മഴ ആരംഭിച്ചതായാണ് അവിടെ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

കോവിഡില്‍ കുതിച്ച്‌ ഉയര്‍ന്നത്‌ മോദിയുടെ ജനപ്രീതി; വരാനിരിക്കുന്നത് വന്‍ വെല്ലുവിളി !

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നെടുനായകത്വം വഹിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. കോവിഡിന് മുന്‍പ് മോദി സര്‍ക്കാരിനെതിരെ ആയുധങ്ങളായി മാറിയ പല വിഷയങ്ങളും കോവിഡ് വന്നതോടെ ശ്രദ്ധയില്‍നിന്നു മാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിങ് കണ്‍സല്‍റ്റ് എന്ന സര്‍വേ, റിസര്‍ച്ച്‌ സ്ഥാപനമാണ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പഠനം അനുസരിച്ച്‌ ജനുവരി ഏഴിന് 76 ശതമാനം ആയിരുന്ന മോദിയുടെ ജനസമ്മതി ഏപ്രില്‍ 21 ആയതോടെ 83 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഐഎഎന്‍എസ്-സിവോട്ടര്‍ കോവിഡ് ട്രാക്കറിന്റെ സര്‍വേ പ്രകാരം മാര്‍ച്ച്‌ 25-ന് 76.8 ശതമാനമായിരുന്ന മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം ഏപ്രില്‍ 21 ആയതോടെ 93.5 ശതമാനമായി ഉയര്‍ന്നു എന്നാണ് കാണിക്കുന്നത്. മാര്‍ച്ച്‌ തുടക്കത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമമായി ഉയരുമ്ബോള്‍ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വളര്‍ച്ചാ നിരക്ക് കുറഞ്ഞ സാമ്ബത്തിക വ്യവസ്ഥയിലൂടെയാണു…

മഹാരാഷ്ട്രയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക്

മഹാരാഷ്ട്രയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് . വ്യാഴാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 9915 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 597 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 32 മരണമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 26 മരണം നടന്നത് മുംബൈയിലാണ്. ഇതോടെ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 432 ആയി. സംസ്ഥാനത്ത് ഇതുവരെ 1,37,159 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. തലസ്ഥാന നഗരമായ മുംബൈയില്‍ 475 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ രോഗികളുെട എണ്ണം 6,644 ആയി. 270 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അതേസമയം, നാസിക്കിലെ മാലേഗാവ് പുതിയ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. 177 പുതിയ കേസുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. പൂനെയില്‍ 12 മണിക്കൂറിനുള്ളില്‍ 127 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം കേസുകള്‍ 1722.…

മേയ് പകുതിയോടെ എയര്‍ ഇന്ത്യ ഭാഗികമായി സര്‍വീസ് തുടങ്ങിയേക്കും, ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസിനായുള്ള പാസുകള്‍ക്ക് ശ്രമം തുടങ്ങി

ന്യൂഡല്‍ഹി: മേയ് മാസം മദ്ധ്യത്തോടെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എയര്‍ ഇന്ത്യ. പൈലറ്റുമാരോടും കാബിന്‍ ക്രൂ അംഗങ്ങളോടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായുള്ള ഗതാഗത സുരക്ഷാ പാസുകള്‍ക്കായും എയര്‍ ഇന്ത്യ ശ്രമമാരംഭിച്ചിട്ടുണ്ട്. മേയ് മദ്ധ്യത്തോടെ 25 ശതമാനം മുതല്‍ മുതല്‍ 30 ശതമാനം വരെ സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മറ്റുമുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനുവേണ്ടി തയ്യാറായി നില്‍ക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

കുടുംബശ്രീ സഹായഹസ്തം വായ്പ പദ്ധതിക്ക് റാന്നിയില്‍ തുടക്കമായി

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധിയില്‍ വിഷമിക്കുന്ന സാധാരണക്കാര്‍ക്ക് അടിയന്തര വായ്പാ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ റാന്നി മണ്ഡലതല ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. റാന്നി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഗ്രൂപ്പിന് സെന്‍ട്രല്‍ ബാങ്ക് റാന്നി ബ്രാഞ്ചില്‍ നിന്നും ചെക്ക് നല്‍കിയാണ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചത്. 5000 രൂപ മുതല്‍ 20000 രൂപ വരെയാണ് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പയായി ലഭിക്കുക.

കോവിഡ് പ്രതിരോധം: വേറിട്ട ബൈക് മാതൃകയുമായി ടി.വി മെക്കാനിക്

അഗര്‍ത്തല(തൃപുര): ലോക്ഡൗണ്‍ അവസാനിക്കുന്ന അന്ന് ‘ജോലിയെല്ലാം’ മതിയാക്കി കോവിഡ് വൈറസുകള്‍ നാടുവിടുകയൊന്നുമില്ലെന്ന് പാര്‍തഥ സാഹക്ക് അറിയാം. വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കുക മാത്രമാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗമെന്ന് അറിയാവുന്ന സാഹ, ആ ജാഗ്രത തുടരാനായി പ്രത്യേക ബൈക്ക് തന്നെ ഉണ്ടാക്കിയാണ് എല്ലാവരെയും ഞെട്ടിച്ചത്. സ്കൂള്‍ പഠനം പോലും പൂര്‍ത്തിയാക്കാത്ത പാര്‍ത്ഥ സാഹ ടെവിലിഷന്‍ റിപ്പയര്‍ കടയിലെ ജീവനക്കാരനാണ്. ലോക്ഡൗണിന് ശേഷം സ്കൂളുകള്‍ തുറക്കുേമ്ബാള്‍ തെന്‍റ മകള്‍ തിങ്ങി നിറഞ്ഞ ബസില്‍ യാത്ര ചെയ്യുന്നത് ഒാര്‍ത്തപ്പോള്‍ 39 കാരനായ സാഹക്ക് ഉറക്കം നഷ്ടപ്പെട്ടതാണ് പുതിയ കണ്ടുപിടുത്തത്തിന് കാരണമായത്. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ഒരാളില്‍ നിന്ന് സാഹ വാങ്ങിയ പഴഞ്ചന്‍ ബൈക്കാണ് രൂപം മാറ്റി സാമൂഹിക അകലം പാലിക്കുന്ന രൂപത്തിലാക്കിയത്. ബൈക്കോടിക്കുന്ന ആളും പിറകിലിരിക്കുന്ന ആളും തമ്മില്‍ ഒരു മീറ്റര്‍ അകലം ഉള്ള രൂപത്തിലാണ് സീറ്റുകള്‍ സംവിധാനിച്ചിട്ടുള്ളത്. ബാറ്ററി ഉപയോഗിച്ച്‌…

കൊറോണക്കു പിന്നാലെ പ്രളയപ്പേടിയില്‍ കേരളം

തിരുവനന്തപുരം: കൊറോണ വൈറസിന് പിന്നാലെ പ്രളയപ്പേടിയില്‍ സംസ്ഥാനം മുങ്ങുന്നു. വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ ദുരന്ത നിവാരണ അതോറിട്ടിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ രണ്ടുപ്രളയങ്ങളും നല്‍കിയ പാഠം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ മുന്‍കൂട്ടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. 2018ലുണ്ടായ ആദ്യ പ്രളയത്തില്‍ നഷ്ടം 45,000 കോടിയെങ്കില്‍ രണ്ടാമത്തെ പ്രളയനഷ്ടം 30,000 കോടിയോളമാണ്. എന്നാല്‍, കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 37 ദിവസം പിന്നിടുമ്ബോള്‍ സംസ്ഥാനത്തിന്റെ നഷ്ടം 80,000 കോടി കവിഞ്ഞു. സാമ്ബത്തിക പരാധീനതയില്‍ സംസ്ഥാന സര്‍ക്കാര്‍ നട്ടം തിരിയുമ്ബോഴാണ് കാലവര്‍ഷം എത്തുന്നത്. ഒരേ സമയം രണ്ടു പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയാണ്. വൈറസിനൊപ്പം പ്രളയം കൂടിവന്നാല്‍ അതീവ ഗുരുതരമായ വെല്ലുവിളിയാകും. കൊറോണ വൈറസ് ഭീഷണി സെപ്തംബര്‍ വരെ തുടരുമെന്ന മുന്നറിയിപ്പ് ആരോഗ്യ…

ബ്യൂട്ടീഷെന്‍റകൊലപാതകം: മൃതദേഹം കുഴിച്ചിടാന്‍ കാലുകള്‍ മുറിച്ചുമാറ്റി

പാലക്കാട്: പാലക്കാട്ട് കൊല്ലപ്പെട്ട കൊല്ലം സ്വദേശിനി സുചിത്രയുടെ മൃതദേഹം പ്രതി പ്രശാന്ത് പെട്രോളൊഴിച്ച്‌ കത്തിക്കാനും ശ്രമിച്ചു. ഇതിന് കഴിയാതായപ്പോള്‍ കാല്‍മുട്ട് വരെയും പാദങ്ങളും മുറിച്ച്‌ വേര്‍പ്പെടുത്തി വീടിെന്‍റ മതിലിനോടു ചേര്‍ന്ന ചതുപ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. പുലര്‍ച്ച കൊല്ലത്തെ ഭാര്യവീട്ടിലേക്ക് േപായ പ്രശാന്ത്, ഏപ്രില്‍ രണ്ടിന് അച്ഛനെയും അമ്മയെയും കൂട്ടി വീണ്ടും പാലക്കാെട്ടത്തി. ഇവരെ വീട്ടിലാക്കി വീണ്ടും കൊല്ലത്തേക്ക് മടങ്ങി. സൈബര്‍ സെല്‍ സഹായത്തോടെ സുചിത്രയുടെ മൊബൈല്‍ കാള്‍ പിന്തുടര്‍ന്നാണ് കൊല്ലം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ജോസി ചെറിയാന്‍, ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കേസിെന്‍റ ചുരുളഴിച്ചത്. പാലക്കാട് തഹസില്‍ദാര്‍ കെ.എം. മണികണ്ഠന്‍, സീനിയര്‍ പൊലീസ് സര്‍ജന്‍ പി.ബി. ഗുജ്റാള്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. വൈകീട്ട് പാലക്കാട് ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മാര്‍ച്ച്‌ 17ന് എറണാകുളത്ത് ബ്യൂട്ടിഷ്യന്‍ ട്രെയിനിങ്ങിനെന്ന് പറഞ്ഞ് കൊല്ലത്തെ…

തൃശൂര്‍ പൂരം; ചടങ്ങുകള്‍ ഒരാനപ്പുറത്ത് നടത്താനായി അനുമതി തേടി പാറമേക്കാവ് ദേവസ്വം

തൃശൂര്‍: തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്താന്‍ അനുമതി തേടി പാറമേക്കാവ് ദേവസ്വം. അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച്‌ ചടങ്ങ് നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ജില്ലാ ഭരണകൂടത്തെ സമീപിക്കും. തൃശൂര്‍ ജില്ലയില്‍ നിലവില്‍ കോവിഡ് രോഗികളില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. അതേസമയം ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാല്‍ ആളുകള്‍ നിയന്ത്രണം ലംഘിച്ച്‌ എത്തിച്ചേരുമെന്നും ആശങ്കയുണ്ട്. രേഖാമൂലമുളള അപേക്ഷ ലഭിച്ചാല്‍ ഇതിന് മറുപടി നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മേയ് മൂന്നിന് ശേഷം ബിവറേജസ് ഔട്ട്ലറ്റുകള്‍ തുറക്കാന്‍ സാധ്യത

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാനത്തെ ബിവ്റേജസ് ഔട്ട്ലറ്റുകള്‍ തുറക്കാനുള്ള സാധ്യത പരിഗണിച്ച്‌ തയാറായി ഇരിക്കാന്‍ മാനേജര്‍മാര്‍ക്ക് ബിവ്കോ എംഡി സ്പര്‍ജന്‍ കുമാറിന്‍റെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മാനേജര്‍മാര്‍ക്ക് കൈമാറി. ഔട്ട്ലറ്റുകള്‍ തുറക്കുന്നതിന് മുന്‍പ് അണുനശീകരണം നടത്തണമെന്നും ജീവനക്കാരുടെ എണ്ണം ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മദ്യം വാങ്ങാനെത്തുന്നവരെ തെര്‍മല്‍ മീറ്റര്‍ ഉപയോഗിച്ച്‌ പരിശോധിക്കണമെന്നും ഔട്ട്ലെറ്റുകളില്‍ സാനിറ്റൈസര്‍ ഉറപ്പ് വരുത്തണമെന്നും കത്തില്‍ വ്യക്തമാക്കി. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടുക‍യാണെങ്കില്‍ ഇതിന്‍റെ ആവശ്യമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.