കൊവിഡ്-19: സഊദിയില്‍ ചികിത്സക്ക് റോബോര്‍ട്ട് രംഗത്ത്

റിയാദ്: സഊദിയില്‍ കൊവിഡ്-19 ചികിത്സക്ക് റോബോര്‍ട്ട് രംഗത്ത്. ജിദ്ദയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സിലാണ് റോബോട്ടുകളുടെ സഹായത്തോടെ വൈറസ് ബാധിതരെ ചികിത്സിക്കുന്നത്. വൈറസ് ബാധിച്ചതായി സംശയിക്കുന്ന ആളുകളില്‍ പരിശോധനകള്‍ നടത്താനും രോഗനിര്‍ണയം നടത്താനും കഴിവുള്ള റോബോര്‍ട്ടുകളെയാണ് ഇവിടെ സജ്ജമാക്കിയത്. ആരോഗ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഇടയില്‍ കൊവിഡ്-19 വൈറസ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം സജീകരിച്ചത്. ഇതോടൊപ്പം വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെയും മറ്റ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങളുടെയും കൂടുതലായുള്ള ഉപയോഗവും തടയുകയും ഇത് ലക്ഷ്യമിടുന്നുണ്ട്. സ്റ്റെതസ്കോപ്പ്, ഒട്ടോസ്കോപ്പ്, ഐ ക്യാമറ, ഹൈ റെസല്യൂഷന്‍ ലെന്‍സിലൂടെ ദൂരെ നിന്ന് ചര്‍മ്മത്തെ പരിശോധിക്കുന്നതനായുള്ള പ്രത്യേക തരം ക്യാമറ തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് റോബര്‍ട്ട് ഡോക്‌ടര്‍. വൈറസ് കേസുകള്‍ നിര്‍ണ്ണയിക്കാനും രോഗികള്‍ക്ക് മെഡിക്കല്‍ പരിശോധനകള്‍ നല്‍കുവാനും അവരുടെ സുപ്രധാന അടയാളങ്ങള്‍ മനസ്സിലാക്കാനും റേഡിയോഗ്രാഫ് ചിത്രങ്ങള്‍ നിര്‍മ്മിക്കാനും…

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1400 ലധികം പുതിയ കേസുകള്‍; മരണസംഖ്യ 681 ആയി

ന്യൂഡല്ഹി > ഇരുപത്തിനാല് മണിക്കൂറിനിടെ 1,400 ലധികം പേര്ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില് കോവിഡ്-19 രോഗികളുടെ എണ്ണം 21,000 കടന്നു. വ്യാഴാഴ്ച രാവിലെ വരെയുളള കണക്കനുസരിച്ച്‌ 21,393 പേര്ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ബുധനാഴ്ച ആകെ രോഗബാധിതരുടെ എണ്ണം 19,984 ആയിരുന്നു. 41 പേര് കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധയെതുടര്ന്ന് ജീവഹാനി സംഭവിച്ചവരുടെ എണ്ണം 681 ആയി ഉയര്ന്നു.16,454 പേരാണ് നിലവില് പോസിറ്റീവ് ആയിട്ടുള്ളത്. 4,257 പേര് രോഗമുക്തി നേടി. ആകെ രോഗികളില് 77 പേര് വിദേശികളാണ്. ഇവര്ക്ക് ഇന്ത്യയില് വെച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവുമധികം മരണസംഖ്യ റിപ്പോര്ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്താകെ 269 പേരാണ് കോവിഡ് മൂലം മരിച്ചത്. കൂടുതല് മരണസംഖ്യ റിപ്പോര്ട്ട് ചെയ്ത മറ്റു സംസ്ഥാനങ്ങള്- ഗുജറാത്ത് 108, മധ്യപ്രദേശ് 80, ഡല്ഹി 48, രാജസ്ഥാന് 27, ആന്ധ്രപ്രദേശ് 24, തെലങ്കാന…

തമിഴ്നാട്ടില്‍ കോവിഡ് ബാധിതരെ പരിശോധിച്ച ഡോക്ടര്‍ കേരളത്തിലെത്തി ; സംസ്ഥാനത്തേക്ക് കടന്നത് പൊലീസിനെ കബളിപ്പിച്ച്‌

തിരുവനന്തപുരം : തമിഴ്നാട്ടിലെ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളെ പരിശോധിച്ചിരുന്ന ഡോക്ടര്‍ കേരളത്തിലെത്തി. പൊലീസിന്റെ കണ്ണുവെട്ടാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. തമിഴ്നാട്ടിലെ ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളെ പരിശോധിച്ച ഡോക്ടറാണ് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയത്. സംസ്ഥാന അതിര്‍‌ത്തിയില്‍ പൊലീസ് തടഞ്ഞപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ആണെന്നു പറഞ്ഞ് പൊലീസിനെ കബളിപ്പിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളത്തെ വീട്ടില്‍ ഡോക്ടര്‍ എത്തിയപ്പോഴാണ് ഇവര്‍ കള്ളം പറഞ്ഞതാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസും റവന്യൂ സംഘവും എത്തി ഡോക്ടറെ ക്വാറന്റീനിലാക്കി. കോവിഡ് നിയന്ത്രണം ലംഘിച്ച ഡോക്ടര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഡോക്ടര്‍ സമാന രീതിയില്‍ വീട്ടിലെത്തിയതായി സംശയം ഉയര്‍ന്നിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധന മരവിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിഎ) വര്‍ധിപ്പിച്ച നടപടി മരവിപ്പിച്ചു. ബുധനാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്. കോവിഡിനെത്തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഡി എ 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു നടപ്പാക്കേണ്ടെന്നാണ് തീരുമാനം. കൂടാതെ, 2020 ജൂലായിലും, 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡിഎ വര്‍ധനയും വേണ്ടെന്നുവെച്ചിട്ടുണ്ട്. അതേസമയം, നിലവിലുള്ള ക്ഷാമബത്താ നിരക്ക് തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ക്ഷാമബത്താ വര്‍ധനവ് മരവിപ്പിച്ചതിലൂടെ 2021 മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ 27,000 കോടി രൂപയുടെ ചിലവ് കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

കൊടുമണ്‍ കൊലപാതകം; പിടിയിലായ കുട്ടികളെ കൊണ്ട് മൃതദേഹം പുറത്തെടുപ്പിച്ചതിനെതിരെ കേസ്

തിരുവനന്തപുരം: കൊടുമണ്ണില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പിടിക്കപ്പെട്ട കുട്ടികളെക്കൊണ്ടുതന്നെ മൃതദേഹം കുഴിയില്‍നിന്ന് പുറത്തെടുത്തതിനെതിരേ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കുറ്റകൃത്യത്തില്‍ പ്രതികളെന്നു സംശയിക്കുന്നവരാണെങ്കില്‍പ്പോലും കുട്ടികളെക്കൊണ്ട് മൃതദേഹം പുറത്തെടുപ്പിച്ചത് സംസ്‌കാരശൂന്യമായ നടപടിയാണെന്ന് ബാലാവകാശ കമ്മിഷന്‍ പറഞ്ഞു. കൊല്ലപ്പെട്ട അഖിലിന്റെ (16) മൃതദേഹം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രതികളെന്നു സംശയിക്കുന്ന കുട്ടികളെക്കൊണ്ട് മാന്തി പുറത്തെടുക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന്‍ കേസെടുത്തത് . ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് കമ്മിഷന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി, ജില്ലാ കളക്ടര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരില്‍നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതേസമയം, കുറ്റകൃത്യത്തിന് ഇരയായിട്ടുള്ളതോ, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെയോ, ദൃശ്യങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. കുട്ടിയുടെ പേര്, വിലാസം, സ്‌കൂള്‍,…

സാനിറ്റൈസറുമായി പോയ ലോറിയില്‍ വന്‍ തീപിടിത്തം

ഹൈദരാബാദ്: സാനിറ്റൈസറുമായി പോയ ലോറിയില്‍ വന്‍ തീപിടിത്തം. തെലുങ്കാനയിലാണ് സംഭവം. തീപിടുത്തത്തില്‍ 5,000 ലിറ്റര്‍ ഓളം സാനിറ്റൈസര്‍ ആണ് കത്തി നശിച്ചത്. ഹൈദരാബാദിനടുത്തെ മിയാപുരില്‍ വെച്ചാണ് ലോറിയില്‍ തീപിടിച്ചത്. എന്നാല്‍ അപകടത്തില്‍ ആളപായമില്ലെന്നാണ് വിവരം. അപകട വിവരമറിഞ്ഞ് ഒന്നിലേറ അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെയായിരുന്നു അപകടം.

പവന് റെക്കോര്‍ഡ് വില -33800; അക്ഷയ തൃതീയ വ്യാപാരം മുടങ്ങിയേക്കും

കൊച്ചി: സ്വര്‍ണക്കടകള്‍ അടഞ്ഞുകിടക്കുകയാെണങ്കിലും സ്വര്‍ണവില കുതിച്ചു കയറുകയാണ്. ഇന്ന് പവന് 200 രൂപ വര്‍ധിച്ച്‌ 33800 രൂപയെന്ന പുതിയ റെക്കോര്‍ഡിട്ടു. അതേസമയം, ലോക്ഡൗണായതിനാല്‍ ഈ വര്‍ഷത്തെ അക്ഷയ തൃതീയ സീസണും നഷ്ടമാകുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ഏപ്രില്‍ 26 നാണ് അക്ഷയ തൃതീയ. എന്നാല്‍, സ്വര്‍ണ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ഒരു തീരുമാനവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. 2019ലെ അക്ഷയ തൃതീയക്ക് സ്വര്‍ണത്തിന് ഗ്രാമിന് 2945 രൂപയായിരുന്നു വില. പവന് 23560 രൂപയും. ഇന്നത് യഥാക്രമം 4225 ഉം 33800ഉമായി ഉയര്‍ന്നു. ഗ്രാമിന് 1280 രൂപയുടെയും പവന് 10240 രൂപയുടെയും വര്‍ധനവാണ് ഒരുവര്‍ഷംകൊണ്ട് ഉണ്ടായത്. ഏതാണ്ട് 40 ശതമാനത്തിലധികം വര്‍ധന. കേരളത്തില്‍ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ സ്വര്‍ണം വിറ്റഴിയുന്ന ദിവസമാണ് അക്ഷയ തൃതീയ. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ 12000 ലധികം സ്വര്‍ണക്കടകളിലേക്ക് ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ഈ ദിവസം സ്വര്‍ണം…

അമേരിക്കയില്‍ വളര്‍ത്ത് പൂച്ചകള്‍ക്കും കോവിഡ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വളര്‍ത്ത് പൂച്ചകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് വളര്‍ത്തു മൃഗങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിതെന്നാണ് വിവരം. അതേസമയം പൂച്ചകള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ചെറിയ രീതിയില്‍ മാത്രമേ കാണിക്കുന്നുള്ളുവെന്നും ഇവ ഉടന്‍ തന്നെ സുഖം പ്രാപിക്കുമെന്ന് കരുതുന്നതായും അമേരിക്കന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ട രണ്ട് പൂച്ചകളില്‍ ഒന്നിന്‍റെ ഉടമയ്ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ പൂച്ചയുടെ വീട്ടില്‍ ആര്‍ക്കും കോവിഡ് ബാധിച്ചിട്ടില്ല. കോവിഡിന്‍റെ പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും മറ്റുമാകാം ഈ പൂച്ചയ്ക്ക് രോഗം ബാധിച്ചതെന്നാണ് വിലയിരുത്തല്‍. അമേരിക്കയില്‍ നേരത്തെ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നു.

കൊറോണ ബാധയുള്ള ഒമ്ബത് സംസ്ഥാനങ്ങളിലൂടെ കാറോടിച്ച്‌ കേരളത്തിലെത്തി, ഭാര്യയ്ക്ക് കൊറോണ, ഭര്‍ത്താവിന് പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: ഒമ്ബത് സംസ്ഥാനങ്ങളിലൂടെ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്‌തെത്തിയ 65കാരിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലെ കമ്ബംമെട്ടില്‍ ക്വാറൈന്റനിലായിരുന്ന പാലാ നെച്ചിപ്പുഴ സ്വദേശിനിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഭര്‍ത്താവിന്റെ പരിശോധനാഫലം നെഗറ്റിവാണ്. 65കാരിയും ഭര്‍ത്താവും മാര്‍ച്ച്‌ 20നാണ് ആസ്‌ട്രേലിയയില്‍നിന്ന് ഡല്‍ഹിയിലെത്തിയത്. അവിടെ ക്വാറന്റീനില്‍ കഴിഞ്ഞശേഷം 16ന് കേരളത്തിലേക്ക് തിരിച്ചു. മൂന്ന് ദിവസംകൊണ്ടാണ് ഡല്‍ഹിയില്‍നിന്ന് ഇവര്‍ കമ്ബംമെട്ടിലെത്തിയത്. അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയെത്തുടര്‍ന്ന് ഇവരെയും ഭര്‍ത്താവിനെയും കമ്ബംമെട്ട് ക്വാറന്റൈന്‍ സെന്ററിലാക്കുകയായിരുന്നു. കൊറോണ ബാധയുള്ള ഒമ്ബത് സംസ്ഥാനങ്ങളിലൂടെയാണ് ഇവര്‍ യാത്ര ചെയ്തതെന്ന് അരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഭക്ഷണമൊന്നും കിട്ടാതിരുന്നതിനാല്‍ മൂന്നുദിവസം ബ്രഡും വെള്ളവും മാത്രം കഴിച്ചായിരുന്നു യാത്ര. ഇരുവരെയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍നിന്ന് ആരോഗ്യപ്രവര്‍ത്തകരെത്തി സ്രവങ്ങള്‍ പരിശോധനക്ക് അയക്കുകയായിരുന്നു. ഇതിന്റെ പരിശോധനഫലം പുറത്തുവന്നപ്പോള്‍ ഭാര്യക്ക് കൊറോണ പോസിറ്റീവായി. അതേസമയം, ഭര്‍ത്താവിന്റെ ഫലം നെഗറ്റീവാണ്. ഇവരെ ബുധനാഴ്ച രാത്രി…

കോവിഡെന്ന് സംശയം;യുകെയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വദേശി യു.കെയില്‍ മരിച്ചു. മരണ കാരണം കോവിഡ് ആണോയെന്ന് എന്നറിയാന്‍ സ്രവ പരിശോധന നടത്തും. കോഴിക്കോട് ചെമ്ബനോട സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനായ സിദ്ധാര്‍ത്ഥ് യു.കെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു. ചെമ്ബനോടയിലെ വീട്ടിലേക്ക് രാവിലെ ഫോണ്‍ സന്ദേശമെത്തിയപ്പോഴാണ് സിദ്ധാര്‍ത്ഥ് മരിച്ച വിവരം ബന്ധുക്കള്‍ അറിയുന്നത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നേരത്തെ സേവനം അനുഷ്ടിച്ചിട്ടുള്ള ഡോക്ടര്‍ പ്രകാശ് നിലവില്‍ ഖത്തറിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. ഖത്തര്‍ രാജാവിന്റെ ചികിത്സാ സംഘത്തിലെ അംഗമാണ് ഡോക്ടര്‍ പ്രകാശും ഭാര്യയും.