കംപ്യൂട്ടര്‍ ഹാക്ക് ചെയ്‌ത്‌ വന്‍ തുക ആവശ്യപ്പെട്ടു; ജീവിതം കൈവിട്ട അവസ്ഥയെന്ന് യുവ സംവിധായകന്‍

സൈബര്‍ ആക്രമണത്തിലൂടെ താന്‍ ചതിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുവ സംവിധായകനായ എസ് ആര്‍ സൂരജ്. താനും കൂട്ടരും ഷൂട്ട് ചെയ്ത വെബ് സീരീസുകളുടെയും പരസ്യങ്ങളുടെയും വിഷ്വലുകള്‍ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയെന്നും വിട്ട് കിട്ടണമെങ്കില്‍ ഭീമമായ പണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നതായും സംവിധായകന്‍ പറയുന്നു. തങ്ങളുടെ വിഷ്വലുകള്‍ കോപ്പി ചെയ്തിരുന്ന കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത് 950 ഡോളര്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എന്ന് സൂരജ് പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് സൂരജ് അവസ്ഥ വിശദീകരിച്ചിരിക്കുന്നത്. നാല് വര്‍ക്കുകളുടെ വിഷ്വലുകള്‍ ഇവര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിവച്ച വിഷ്വലുകള്‍ ഇനി വീണ്ടും ചിത്രീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഹാക്ക് ചെയ്ത ഫോള്‍ഡറുകള്‍ ഓപ്പണ്‍ ചെയ്യണമെങ്കില്‍ 950 ഡോളറുകള്‍ നല്‍കണമെന്ന മെസ്സേജും നല്‍കിയിട്ടുണ്ട്. 74 മണിക്കൂറിനുള്ളില്‍ പണം കൊടുക്കുകയാണെങ്കില്‍ 490ഡോളര്‍ നല്‍കിയാല്‍ മതിയെന്നും ഇവര്‍ ഓഫര്‍ നല്‍കിയിട്ടുണ്ട്. നിരവധി സൈബര്‍ വിദഗ്ധരെ സീപിച്ചെങ്കിലും ആര്‍ക്കും ഫോള്‍ഡറുകള്‍ വീണ്ടെടുക്കാന്‍ സാധിക്കുന്നില്ല. പട്ടിണി…

മോളി കണ്ണമാലിയുടെ ചികിത്സാചെലവ് ഏറ്റെടുത്ത് നടന്‍ മമ്മൂട്ടി

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി. മോളി കണ്ണമാലിയുടെ വീട്ടില്‍ മമ്മൂട്ടിയുടെ പിഎ നേരിട്ടെത്തിയാണ് സഹായം വാഗ്ദാനം ചെയ്തത്. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാം എന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കൂ എന്നുമാണ് അറിയിച്ചിരിക്കുന്നതെന്ന് മോളിയുടെ മകന്‍ സോളി പറഞ്ഞു. ‘അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്ബോഴാണ് സഹായവുമായി മമ്മൂട്ടി സാര്‍ എത്തുന്നത്. അദ്ദേഹത്തിന്റെ പി.എ വീട്ടില്‍ വന്നു സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ ഉടന്‍ അമ്മച്ചിയെ അങ്ങോട്ടുമാറ്റും. ചികിത്സയുടെ ചെലവൊക്കെ അദ്ദേഹം നോക്കാമെന്ന് അറിയിച്ചിട്ടുണ്ട്.’ സോളി മനോരമയോട് പറഞ്ഞു.

ബി.ജെ.പിക്ക് തിരിച്ചടി, മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. നിയമസഭയില്‍ മാദ്ധ്യമങ്ങളുടെ മുന്നില്‍ വച്ച്‌ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. രഹസ്യ ബാലറ്റ് പാടില്ലെന്നും നടപടികള്‍ തത്സമയം മദ്ധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് രണ്ടാഴ്ച ചോദിച്ച ബി.ജെ.പിയുടെ ആവശ്യം തള്ളിയ സുപ്രീം കോടതി നാളെ അഞ്ച് മണിക്ക് മുമ്ബ് വോട്ടെടുപ്പ് നടത്തണമെന്ന് ഉത്തരവിട്ടു. പ്രോടെം സ്പീക്കറുടെ അദ്ധ്യക്ഷതയിലായിരിക്കും വോട്ടെടുപ്പ് നടക്കുക. ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുമടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലും സുപ്രീം കോടതി സമാനമായ വിധിയാണ് പ്രസ്താവിച്ചത്. ബി.എസ്. യെഡിയൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസം അനുവദിച്ചപ്പോള്‍, കോടതി അത് ഒരു ദിവസമായി കുറച്ചിരുന്നു.

തൃപ്തി ദേശായി മടങ്ങി പോകണം; സുരക്ഷ ഒരുക്കാനാകില്ലെന്ന് പോലീസ്

കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയോട് മടങ്ങി പോകണമെന്ന് പോലീസ്. സുരക്ഷ ഒരുക്കാനാകില്ലെന്നും പോലീസ് തൃപ്തി ദേശായിയെ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തൃപ്തിയും അഞ്ചുപേരടങ്ങുന്ന വനിതാ സംഘവും ശബരിമലയിലേക്ക് പോകുന്നതിനായി നെടുന്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇവര്‍ക്കൊപ്പം കേരളത്തില്‍ നിന്ന് ബിന്ദു അമ്മിണിയും ചേര്‍ന്നിരുന്നു. ശബരിമലയിലേക്ക് പുറപ്പെട്ട തൃപ്തി ദേശായി ഉള്‍പ്പെടുന്ന സംഘത്തെ പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിച്ചുവെന്നാണ് വിവരം. സുരക്ഷയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് തൃപ്തി ദേശായി പറഞ്ഞു.

കരാര്‍ ലംഘിച്ച്‌ നടന്‍ മുടിയും താടിയും വെട്ടിയ സംഭവം; ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളില്‍ നിന്നും നിര്‍മാതാക്കള്‍ പിന്മാറും

കരാര്‍ ലംഘിച്ച്‌ മുടിയും താടിയും വെട്ടിയ നടന്‍ ഷെയിന്‍ നിഗമിനെതിരെ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടന കടുത്ത നടപടിയെടുക്കും. ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളില്‍ നിന്നും നിര്‍മാതാക്കള്‍ പിന്മാറും. നിര്‍മാതാക്കളുടെ തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും. വെയില്‍ സിനിമ നിര്‍മാതാവ് ജോബി ജോര്‍ജും ഷെയിനുമായുണ്ടായ തര്‍ക്കം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിനിടെയാണ് സിനിമാ ചിത്രീകരണത്തിനിടെ തന്നെ മനപൂര്‍വ്വം കഷ്ടപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഷെയിന്‍ സംവിധായകനെതിരെ രംഗത്ത് വന്നത്. സിനിമയുടെ ചിത്രീകരണം കഴിയും വരെ മുടിയും താടിയും വെട്ടരുതെന്ന കരാര്‍ ലംഘിച്ചുകൊണ്ടുള്ള ഷെയ്നിന്റെ പുതിയ ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.സംഭവത്തിന് പിന്നാലെ ഷെയ്നിനെതിരെ വിലക്കുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സംഘടനകളുടെ തീരുമാനം. അതേസമയം അഞ്ചു കോടിയിലധികം രൂപയുടെ രണ്ട് ചിത്രങ്ങളാണ് ഷെയിന്‍കാരണം മുടങ്ങിയതെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതോടെയാണ് ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിന്‍വലിക്കാനുള്ള നടപടിയിലേക്ക് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടക്കുന്നതും. കൂടുതല്‍…

ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ച്‌ പൊലീസിന്റെ പ്രതികരണം : താന്‍ എന്തായാലും ദര്‍ശനം നടത്തിയിട്ടേ മടങ്ങൂ എന്ന് തൃപ്തി

കൊച്ചി : ശബരിമല വീണ്ടും കലാപ ഭൂമിയാകുന്നു. ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കും സംഘവും പുലര്‍ച്ചെ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തി. എന്നാല്‍ തൃപ്തിയ്ക്കും സംഘത്തിനും സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിയിച്ചു. നിയമോപദേശം യുവതീ പ്രവേശനത്തിന് എതിരെന്നും മടങ്ങി പോകണമെന്നും കൊച്ചി ഡിസിപി സംഘത്തെ അറിയിച്ചു. എന്നാല്‍ ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി അറിയിച്ചു. പമ്ബ വഴി ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായി സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. തൃപ്തി ദേശായിയും ഭൂമാതാബ്രിഗേഡിലെ നാലുപേരും ഇന്നു പുലര്‍ച്ചെയാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും തടഞ്ഞാല്‍ കാരണം എഴുതിനല്‍കേണ്ടിവരുമെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമലയിലേക്ക് തിരിച്ച ബിന്ദുഅമ്മിണിക്കു നേരെ കൊച്ചി കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ ആക്രമണമുണ്ടായി. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥ് എന്നയാള്‍ ബിന്ദുവിന്റെ മുഖത്ത് മുളക് സ്‌പ്രേ ചെയ്തു. ഇതിന്റെ വിഡിയോയും പുറത്തു വന്നു.…

എതിര്‍പ്പുകള്‍ വിലപ്പോയില്ല; മഹാത്മാഗാന്ധിക്ക് സ്മാരകം ഒരുക്കി മാഞ്ചസ്റ്ററും; നഗരത്തില്‍ പ്രതാപത്തോടെ ഇനി ഗാന്ധി പ്രതിമയും; സന്ദര്‍ശക പ്രവാഹത്തില്‍ അമ്ബരന്ന് യുകെയിലെ സായിപ്പന്മാര്‍

ലണ്ടന്‍: മാഞ്ചസ്റ്ററില്‍ പുതുതായി സ്ഥാപിക്കപ്പെട്ട മഹാത്മാഗാന്ധിയുടെ പ്രതിമ കാണാന്‍ സന്ദര്‍ശകര പ്രവാഹം. നിരവധി എതിര്‍പ്പുകളെ അതിജീവിച്ചാണ് ഇവിടെ ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തില്‍ പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ശില്‍പം കാണാന്‍ നിരവധി പേര്‍ എത്തുന്നത് കണ്ട് സായിപ്പന്മാര്‍ അമ്ബരന്നിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ കത്തീഡ്രലിന് പുറത്ത് ഇന്നലെയാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തിരിക്കുന്നത്. 2019ല്‍ ഗാന്ധിജിയുടെ 150ാം പിറന്നാള്‍ വര്‍ഷം ആഘോഷിക്കുന്നത് പ്രമാണിച്ചാണ് ഇവിടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്ന സ്പിരിച്വല്‍ മൂവ്മെന്റായ ശ്രീമദ് രാജ്ചന്ദ്ര മിഷന്‍ ധറംപൂര്‍ (എസ്‌ആര്‍എംഡി) മുന്‍കൈയെടുത്താണീ ശില്‍പം ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായ ആന്‍ഡി ബേണ്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ നേതാവായ സര്‍ റിച്ചാര്‍ഡ് ലീസ്, മാഞ്ചസ്റ്ററിലെ ബിഷപ്പായ റൈറ്റ് റവറന്റ് ഡോ. ഡേവിഡ് വാക്കര്‍, ശ്രീമദ് രാജ്ചന്ദ്ര മിഷന്‍ ധറംപൂര്‍ സ്ഥാപകനായ പൂജ്യ ഗുരുദേവര്‍ഷി രാകേഷ് ഭായ് തുടങ്ങിയ…

ശബരിമലയില്‍ പറഞ്ഞവാക്ക് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഭക്തജനങ്ങള്‍ക്ക് വേറെ വഴി നോക്കേണ്ടി വരുമെന്ന് കുമ്മനം

തിരുവനന്തപുരം: ശബരിമലയില്‍ പറഞ്ഞവാക്ക് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഭക്തജനങ്ങള്‍ക്ക് വേറെ വഴി നോക്കേണ്ടി വരുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമല ദര്‍ശനത്തിനായി തൃപ്‌തി ദേശായി അടക്കമുള്ള സംഘം കേരളത്തിലെത്തിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു കുമ്മനം. ഭക്തജന താല്‍പര്യം സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശക്തമായ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ ഭക്തജനങ്ങള്‍ എന്തെങ്കിലും വഴി തേടുമെന്ന് കുമ്മനം പറഞ്ഞു. ‘ഭക്തജനങ്ങളെ സംബന്ധിച്ചിടത്തോളം വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ്. വിശ്വാസങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ക്ഷേത്രങ്ങള്‍ക്ക് നിലനില്‍ക്കാന്‍ പറ്റൂ. ആചാരങ്ങള്‍ അനുഷ്‌ഠിച്ചെങ്കില്‍ മാത്രമേ ക്ഷേത്രങ്ങളുടെ നിലനില്‍പ് അഭങ്കുരം മുന്നോട്ടു പോവുകയുള്ളു. അതുകൊണ്ട് ക്ഷേത്രങ്ങളും ആചാരവും വിശ്വാസവും അവിടുത്തെ ഭക്തജനങ്ങളുമെല്ലാം പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നതാകായാല്‍ സമാധാനപരമായ തീര്‍ത്ഥാടനം നടക്കണമെന്നുണ്ടെങ്കില്‍ ഭക്തജന താല്‍പര്യം സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശക്തമായ നടപടി സ്വീകരിക്കണം. കഴിഞ്ഞ വര്‍ഷം ആചാരം ലംഘിക്കുന്നവര്‍ക്കാണ് സര്‍ക്കാരും പൊലീസും…