‘സിനിമാറ്റോഗ്രാഫ് നിയമം 2021’ തിരിച്ചുവിളിക്കാനാവശ്യപ്പെട്ട് സിനിമ ലോകം. ഏറ്റവുൊടുവില്‍ നടനും നിര്‍മാതാവുമായ കമല്‍ ഹാസനാണ് ഇതിനെതിരെ രംഗത്തെത്തിയത്

ചെന്നൈ: ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകളും തിരിച്ചുവിളിച്ച്‌ പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അനുമതി നല്‍കുന്ന പുതിയ ‘സിനിമാറ്റോഗ്രാഫ് നിയമം 2021’ തിരിച്ചുവിളിക്കാനാവശ്യപ്പെട്ട് സിനിമ ലോകം. ഏറ്റവുൊടുവില്‍ തെന്നിന്ത്യയിലെ മുന്‍നിര നടനും നിര്‍മാതാവുമായ കമല്‍ ഹാസനാണ് ഇതിനെതിരെ രംഗത്തെത്തിയത്. ”സിനിമ, മാധ്യമങ്ങള്‍, സാഹിത്യകാരന്മാര്‍.. മൂവരും ചേര്‍ന്ന് ഇന്ത്യയെ അടയാളപ്പെടുത്തുന്ന മൂന്നു കഴുതകളാകാനാകില്ല. സ്വാതന്ത്ര്യത്തില്‍ നിങ്ങളുടെ ആശങ്ക അറിയിച്ച്‌ അടിയന്തരമായി ഇടപെടൂ”- കമല്‍ ട്വീറ്റ് ചെയ്തു.
1952ലെ സിനിമാറ്റോഗ്രാഫ് നിയമത്തിലെ ഭേദഗതികള്‍ കേന്ദ്രത്തിന് സിനിമകള്‍ക്കു മേലും സമ്ബൂര്‍ണ അധികാരം നല്‍കുന്നവയാണ്. ദുരുപയോഗം മുന്‍നിര്‍ത്തി 2000ല്‍ എടുത്തുകളഞ്ഞ വ്യവസ്ഥകളാണ് കേന്ദ്രം ഭേദഗതിയിലൂടെ വീണ്ടും കൊണ്ടുവരുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം നല്‍കിയ ശേഷവും തിരികെ വിളിക്കാന്‍ അധികാരം ലഭിക്കുന്നതോടെ തങ്ങെള സമ്മര്‍ദത്തിലാക്കാന്‍ കേന്ദ്രത്തിനാകുമെന്ന് സിനിമ നിര്‍മാതാക്കള്‍ ഭയക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് പുതിയ ഭേദഗതിയെന്നാണ് വിമര്‍ശനം.
കഴിഞ്ഞയാഴ്ചയാണ് നിയമത്തിെന്‍റ കരട് കേന്ദ്രം പുറത്തുവിട്ടത്. ജൂലൈ രണ്ടു വരെ നിര്‍ദേശങ്ങള്‍ സമര്‍പിക്കാം. എതിര്‍പുമായി രംഗത്തുള്ള സിനിമ മേഖലയിലെ പ്രമുഖര്‍ ചേര്‍ന്ന് പ്രതികരണത്തിെന്‍റ കരട് തയാറാക്കിയിട്ടുണ്ട്.

Related posts

Leave a Comment