വസ്ത്രധാരണം ജനാധിപത്യ അവകാശം; അതിലേക്ക് ആരും കടന്നുകയറേണ്ടതില്ല: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതിയംഗം അഡ്വ. അനില്‍കുമാര്‍ നടത്തിയ ‘തട്ടം’ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

വസ്ത്രധാരണം ഓരോ മനുഷ്യന്റെയുംജനാധിപത്യ അവകാശമാണ്. ഭരണഘടന നല്‍കുന്ന അവകാശമാണത്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതിലേക്ക് ആരും കടന്നുകയറേണ്ടതില്ല.

ഹിജാബ് വിഷയം ഉയര്‍ന്നുവന്നപ്പോള്‍ പാര്‍ട്ടി നിലപാട് വ്യക്തമാണ്. അനില്‍ കുമാറിന്റെ ആ പരാമര്‍ശം പാര്‍ട്ടി നിലപാടിന് വിരുദ്ധമായതിനാല്‍ അത് വേണ്ടിയിരുന്നില്ല.

അനില്‍കുമാര്‍ നടത്തിയ മുഴുവന്‍ പരാമര്‍ശത്തെയും തള്ളിപ്പറയുന്നില്ല. തട്ടം വിഷയത്തില്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടി നിലപാടിന് വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്ണന്റെ പൊതുദര്‍ശനവുമായി ബന്ധപ്പെട്ട് വിനോദിനി ബാലകൃഷ്ണന്‍ ഉയര്‍ത്തിയ വിമര്‍ശനത്തില്‍ പ്രതികരണം നല്‍കാതെ അദ്ദേഹം മടങ്ങി. അതെല്ലാം അന്ന് വ്യക്തമാക്കിയതാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയില്‍ പോലീസ് റെയ്ഡ് നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. യെച്ചൂരിയുടെ പേരിലെടുത്ത മറ്റൊരു ഓഫീസിലാണ് പരിശോധന നടന്നത്.

അവിടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ താമസിച്ചിരുന്നുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Related posts

Leave a Comment