പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല, പാര്‍ട്ടി മുഖപത്രത്തിലും പേരുണ്ടായില്ല; തന്റെ സേവനം പാര്‍ട്ടിക്കു വേണ്ടെങ്കില്‍ വേണ്ട. സ്വരം നന്നായിരിക്കുമ്ബോള്‍ പാട്ടുനിര്‍ത്താനാണ് തീരുമാനം; വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ തന്നെ അവഗണിച്ചെന്ന് കെ. മുരളീധരന്‍

കൊച്ചി: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ തന്നെ അവഗണിച്ചെന്ന് കെ. മുരളീധരന്‍. പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല, പാര്‍ട്ടി മുഖപത്രത്തിലും പേരുണ്ടായില്ല.

വിഷയത്തില്‍ ഐഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അതൃപ്തി അറിയിച്ചു. തന്റെ സേവനം പാര്‍ട്ടിക്കുവേണ്ടെങ്കില്‍ വേണ്ട. സ്വരം നന്നായിരിക്കുമ്ബോള്‍ പാട്ടുനിര്‍ത്താനാണ് തീരുമാനമെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത ചടങ്ങില്‍ മുന്‍നിരയില്‍ തന്നെ കെ. മുരളീധരനും ഉണ്ടായിരുന്നു. ആദ്യം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പ്രസംഗിച്ചു.

പിന്നാലെ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ എന്നിവരും സംസാരിച്ചു. എന്നാല്‍ തനിക്ക് മാത്രം അവസരം നല്‍കിയില്ലെന്ന് മുരളീധരന്‍ കെപിസിസിയോട് പരാതിപ്പെട്ടു.

Related posts

Leave a Comment