നാവികരെ മാറ്റിയത് ഹോട്ടലിലേക്കല്ല, മുറിയിൽ പൂട്ടിയിട്ടിരിക്കുന്നു

ന്യൂഡൽഹി ∙ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽനിന്ന് പുറത്തെത്തിച്ച 15 ജീവനക്കാരെയും തടവുകേന്ദ്രത്തിലേക്ക് മാറ്റിയതായി വിവരം.

ഇവരെ മുൻപ് താമസിപ്പിച്ച ഹോട്ടലിലേക്കു തിരികെ എത്തിച്ചെന്നായിരുന്നു ആദ്യ വിവരം, എന്നാൽ കപ്പലിൽ നിന്ന് പുറത്തെത്തിച്ച സംഘത്തെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് മലയാളിയായ കൊല്ലം സ്വദേശി വിജിത് വി.നായര്‍ പറഞ്ഞു.

മുറിക്കു പുറത്ത് സൈനികര്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നും വിജിത് പറഞ്ഞു.അതേസമയം, കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞിരുന്നു.

ഗിനിയിലെ നാവികസേന അറസ്റ് ചെയ്ത കപ്പലിൻറെ ചീഫ് ഓഫീസറും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു.

ഇതിനു പിന്നാലെയാണ് കപ്പലിലെ ജീവനക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള 15 പേരെ തടവിലേക്കു മാറ്റിയത്.

സർക്കാർ ഇടപെടൽ നിമിത്തം തന്നെ നൈജീരിയയ്ക്കു കൈമാറാനുള്ള നീക്കം തടഞ്ഞതായി സനു ജോസ് പ്രതികരിച്ചു.വിഷയത്തിൽ വിദേശകാര്യ മന്ത്രാലയവും എംബസിയും ഫലപ്രദമായി ഇടപെട്ടു.

നാട്ടിലെത്തിയാൽ മാത്രമേ സമാധാനമാകൂവെന്നും സനു ജോസ് പറഞ്ഞു. സനു ജോസിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത് നൈജീരിയയുടെ യുദ്ധക്കപ്പലിലേക്കു കൊണ്ടുപോയെന്നായിരുന്നു ആദ്യ വിവരം.

എന്നാൽ ഈ നീക്കമാണ് തടഞ്ഞത്.മറ്റുള്ളവരെയും ഉടൻ നൈജീരിയയ്ക്ക് കൈമാറുമെന്നും സൂചനയുണ്ടായിരുന്നു.

മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാരാണ് തടവിലാക്കപ്പെട്ട 26 നാവികരിലുൾപ്പെട്ടത്.

Related posts

Leave a Comment