ചൂടന്‍ പെണ്‍കുട്ടികളെ അവന്മാര്‍ കാണുന്നത് ലൈംഗിക തൊഴിലാളികളായി ; അനുരാഗ് കശ്യപിനെ നിശിതമായി വിമര്‍ശിച്ച്‌ കങ്കണ

മുംബൈ: മയക്കുമരുന്ന് വിവാദത്തിന് പിന്നാലെ ബോളിവുഡിനെ ഇനി പിടിച്ചുലയ്ക്കുക ലൈംഗിക വിവാദവും. ഇന്ത്യയിലെ പ്രമുഖ സംവിധായകരില്‍ പെടുന്ന അനുരാഗ് കശ്യപിനെതിരേ നടി പായല്‍ ഘോഷ് ഉയര്‍ത്തിയ ലൈംഗികാരോപണത്തില്‍ നടിക്ക് പിന്തുണയുമായി വിവാദ നായിക കങ്കണാറാണത്ത് രംഗത്ത് വന്നതോടെ ബോളിവുഡ് തിളച്ചു മറിയുന്നു. പായല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അനുരാഗ് ചെയ്തതായിരിക്കാമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

ഇത് ബോളിവുഡിലെ സ്ഥിരം പരിപാടിയാണ്. പുറത്ത് നിന്നും വരുന്ന പെണ്‍കുട്ടികളെ അവര്‍ ലൈംഗിക തൊഴിലാളികളായിട്ടാണ്. പുതിയതായി വരുന്ന ചൂടന്‍ പെണ്‍കുട്ടികള്‍ അവരെ എന്നും സന്തോഷിപ്പക്കണം എന്നാണ് അവരുടെ വിചാരം. എന്നോട് ഈ രീതിയില്‍ പെരുമാറിയവരോട് ഞാന്‍ എന്റേതായ രീതിയില്‍ കണക്ക് തീര്‍ത്തിട്ടുണ്ട്. അതിന് മീ ടൂ വിന്റെ ആവശ്യമില്ല.

വന്‍ നടന്മാര്‍ എന്നോടും ഈ രീതിയില്‍ പെരുമാറിയിട്ടുണ്ട്. വാനോ മുറിയുടെ വാതിലോ അടച്ചശേഷം തനിസ്വരൂപം കാട്ടും. പാര്‍ട്ടികളില്‍ ഡാന്‍സിനിടെയിലും അവര്‍ അതിന് ശ്രമിക്കും. സൗഹാര്‍ദ്ദപരമായ ഡാന്‍സിനിടയില്‍ ചുംബിക്കും ജോലിക്ക് വരാന്‍ അപ്പോയ്ന്‍മെന്റ് എടുത്ത് വീട്ടിലെത്തി മോശമായി പെരുമാറും. കങ്കണ കുറിക്കുന്നു. ബോളിവുഡില്‍ നടക്കുന്നത് പാവ കല്യാണങ്ങളാണെന്നും കങ്കണ ട്വീറ്റില്‍ പറയുന്നു.

ബോളിവുഡിന് ‘ബുള്ളി (ഉപദ്രവം)വുഡ്’ എന്നാണ് എഴുതിയിരിക്കുന്നത്. പായല്‍ ഘോഷ് ആരോപിച്ചത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ വിദഗ്ദ്ധനാണ് അനുരാഗ് കശ്യപെന്നും കുറിക്കുന്നു. തന്റെ പങ്കാളികളെയെല്ലാം വഞ്ചിച്ചിട്ടുള്ള അയാള്‍ താന്‍ ഏകപത്‌നീവ്രതക്കാരനല്ല എന്ന് കാര്യം തുറന്നു സമ്മതിച്ചിട്ടുള്ളയാളാണ്. നിറയെ സ്ത്രീ ലമ്ബടന്മാരാണ്. പലരും മീടൂ ആരോപണം നടത്തി. അവര്‍ക്ക് താന്‍ മുമ്ബും പിന്തുണ നല്‍കിയിട്ടുണ്ടെന്നും കങ്കണ ട്വീറ്റില്‍ പറയുന്നു.

അതേസമയം കങ്കണയെ പിന്തുണച്ച്‌ നടി റിച്ചാ ഛദ്ദയും മുന്‍ സീരിയല്‍ താരവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയും രംഗത്ത് വന്നിട്ടുണ്ട്. തന്നോടും മോശമായ ആവശ്യം അനുരാഗ് കശ്യപ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രതിഭാധനന്റെ മുഖത്തിന് പിന്നിലുള്ള സാത്താനെ രാജ്യത്തിന് കാട്ടിക്കൊടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിയമനടപടി സ്വീകരിക്കണമെന്നും ഇതിലൂടെ തന്റെ സുരക്ഷ അപകടത്തിലാണെന്നും സഹായിക്കണമെന്നുമാണ് റിച്ചാ ഛദ്ദ ട്വീറ്റ്് ചെയ്തത്.

ശനിയാഴ്ചയായിരുന്നു പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരേ ആരോപണവുമായി രംഗത്ത് വന്നത്. സംവിധായകനെ വെര്‍സോവയിലെ ആരം നഗറില്‍ വെച്ചായിരുന്നു ആദ്യം കണ്ടത്. രണ്ടാം തവണ കശ്യപിന്റെ വീട്ടില്‍ വെച്ചും. അന്ന് സിനിമകളെ കുറിച്ചും സിനിമാ വ്യവസായത്തെക്കുറിച്ചും പൊതുവായ കാര്യങ്ങളാണ് സംസാരിച്ചത്. എന്നാല്‍ പിന്നീടും അയാള്‍ വിളിച്ചു. മൂന്നാം തവണയും വീട്ടില്‍ എത്താനായിരുന്നു പറഞ്ഞത്.

അപ്പോള്‍ തന്നെ വഴങ്ങാന്‍ നിര്‍ബ്ബന്ധിച്ചു. താന്‍ ബഹളം വെയ്ക്കുന്നതിന് പകരം വിട്ടയയ്ക്കണമെന്ന് അപേക്ഷിച്ചു. അപ്പോള്‍ വിട്ടയച്ചെന്നും പിന്നീട് വിളിച്ചിട്ടും ചെന്നിട്ടില്ലെന്നുമായിരുന്നു നടി പറഞ്ഞത്. അന്ന് മുമ്ബ് തന്നോടൊപ്പം ജോലി ചെയ്ത ഹുമാ ഖുറേഷിയും റിച്ചാ ഛദ്ദയും സഹകരിച്ചിട്ടുണ്ടെന്ന് അനുരാഗ് പറഞ്ഞതായും പായല്‍ പറയുന്നു. പ്രധാനമന്ത്രിയോട് സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതോടെയാണ് റിച്ച അനുരാഗിനെതിരേ പ്രസ്താവനയുമായി രംഗത്ത് വന്നത്. നിയമ നടപടിയും ആലോചിക്കുന്നുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ദേശീയ വനിതാകമ്മീഷന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്നും സ്മൃതി ഇറാനിയും പറഞ്ഞു. ആരോപണത്തിന് ബോളിവുഡില്‍ രാഷ്ട്രീയ മാനം കൂടി കൈവരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വലിയ വിമര്‍ശകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. കങ്കണ പ്രധാനമന്ത്രിയെയും ബിജെപിയേയും അനുകൂലിക്കുന്നയാളും.

Related posts

Leave a Comment