കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി കുറ്റപത്രത്തില്‍ ആദ്യമായി പ്രിയങ്ക ഗാന്ധിയുടെ പേരും

ന്യൂഡല്‍ഹി: ആയുധ വ്യാപാരി സഞ്്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേരും.

പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും എന്‍ ആര്‍ ഐ വ്യവസായി സിസി തമ്ബിക്ക് ഭൂമി വിറ്റെന്നും റോബര്‍ട്ടും സിസി തമ്ബിയും തമ്മില്‍ കുറെ കാലത്തെ ബിസിനസ് ബന്ധമുള്ളതായും കുറ്റപത്രത്തില്‍ പറയുന്നു.

റോബര്‍ട്ട് വാധ്‌രയുടെ പേര് കേസില്‍ മുമ്ബും ഉള്‍പ്പെട്ടിരുന്നെങ്കിലും പ്രിയങ്ക ഗാന്ധിയുടെ പേര് പരാമര്‍ശിക്കുന്നത് ആദ്യമായിയാണ്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റായ എച്ച്‌ എല്‍ പഹ്വയില്‍നിന്ന് 2006 ല്‍ പ്രിയങ്ക അഞ്ചേക്കര്‍ കൃഷി വാങ്ങിയതായും 2010 ല്‍ പഹ്വയ്ക്കു തന്നെ വില്‍ക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
2005 മുതല്‍ 2008 വരെ 486 ഏക്കര്‍ ഭൂമി വാങ്ങാന്‍ തമ്ബി പഹ്വയുടെ സേവനം ഉപയോഗിച്ചതായി ഇഡി കുറ്റപത്രത്തില്‍ പറയുന്നു.

2005-06 കാലഘട്ടത്തില്‍ എച്ച്‌എല്‍ പഹ്വയില്‍ നിന്ന് അമിപുരില്‍ 40.08 ഏക്കര്‍ ഭൂമി റോബര്‍ട്ട് വാധ്ര വാങ്ങുകയും അതേ ഭൂമി 2010 ഡിസംബറില്‍ പഹ്വയ്ക്ക് വില്‍ക്കുകയും ചെയ്തു.

ഭണ്ഡാരിക്കെതിരെയുള്ളത് കള്ളപ്പണം വെളുപ്പിക്കല്‍, വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനം, ഔദ്യോഗിക രഹസ്യ വിവരം ചോര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ്.

2016 ലാണ് ബണ്ഡാരി യുകെയിലേക്ക് കടന്നത്. കേസില്‍ കുറ്റാരോപിതരായ സഹായികളില്‍ തമ്ബിയും ബ്രിട്ടീഷ് പൗരനായ സുമിത് ഛദ്ദയും ഉള്‍പ്പെടുന്നു.

ലണ്ടനില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലും റോബര്‍ട്ട് വാധ്രയ്‌ക്കെതിരെ കേസുണ്ട്.

Related posts

Leave a Comment