എല്‍പി സ്‌കൂളില്‍ ബിജെപി പ്രവര്‍ത്തകരുടെ ഗണപതി ഹോമം ; സിപിഎം പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചു

കോഴിക്കോട് : കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂര്‍ എല്‍പി സ്‌കൂളില്‍ ഗണപതി ഹോമം നടത്തിയത് വിവാദമായി.

ഇന്നലെ രാത്രിയാണ് സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ പൂജ നടത്തിയത്.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ സിപിഎം ഇന്ന് സ്‌കൂളിലേക്ക് മാര്‍ച്ച്‌ നടത്തും.

സ്‌കൂള്‍ മാനേജര്‍ അരുണയുടെ മകന്‍ രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയത്.

സംഭവത്തിനെതിരെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും സ്‌കൂളിലെത്തി പ്രതിഷേധിച്ചു.

പ്രതിഷേധവുമായി സിപിഐഎം പ്രവര്‍ത്തകര്‍ എത്തിയതോടെ ഹോമം പാതിവഴിയില്‍ ഉപേക്ഷിച്ചു.

സ്‌കൂള്‍ മാനേജറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടില്‍പാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഹോമം നടത്തിയത് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ സംഘടനകള്‍ പ്രതിഷേധിച്ചു.

നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ സംഘവും സംഭവസ്ഥലത്തെത്തി സ്‌കൂള്‍ മാനേജര്‍ക്കെതിരെ പ്രതിഷേധിച്ചു.

Related posts

Leave a Comment