ആരാധനാലയങ്ങള്‍ തുറക്കുമ്ബോള്‍ ചാടി കയറി അങ്ങോട്ട് പോകാമെന്ന് കരുതേണ്ട; കര്‍ശന നിബന്ധനകള്‍ പാലിക്കണം; ഇല്ലെങ്കില്‍ കൊറോണയുടെ രൂപത്തില്‍ ദൈവം നിങ്ങളെ പരീക്ഷിച്ചേക്കും!

തിരുവനന്തപുരം: ( 05.06.2020) ലോക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ആരാധനാലയങ്ങള്‍ ജൂണ്‍ എട്ടുമുതല്‍ തുറക്കാം. തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. 65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗര്‍ഭിണികളും മറ്റ് അസുഖങ്ങള്‍ ഉള്ളവരും ആരാധനാലയങ്ങളില്‍ അനുമതിയില്ല. ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്ബോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല.

വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ അനുവദിക്കരുത്. സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്‍ക്കും ആയി ഒരു പായ അനുവദിക്കില്ല. ആരാധനാലയത്തില്‍ വച്ച്‌ ആരെങ്കിലും അസുഖ ബാധിതരായാല്‍ ഉടന്‍ തന്നെ അവരെ മറ്റൊരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച്‌ വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

മാര്‍ഗനിര്‍ദേശങ്ങള്‍

1. ആരാധനാലയത്തിലെ വിഗ്രഹം, പരിശുദ്ധ ഗ്രന്ഥങ്ങള്‍ എന്നിവയില്‍ തൊടാന്‍ ഭക്തരെ അനുവദിക്കരുത്.

2. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല.

3. ആരാധനാലയത്തിന് പുറത്ത് ഉള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം.

4. ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം.

5. ആരാധനാലയത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം.

6. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ അനുവദിക്കരുത്.

7. ഗായക സംഘങ്ങളെ അനുവദിക്കരുത്. പരാമാവധി റെക്കോര്‍ഡ് ചെയ്ത ആത്മീയ ഗാനങ്ങളും വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്.

8. സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്‍ക്കും ആയി ഒരു പായ അനുവദിക്കില്ല.

9. കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.

10. താപനില പരിശോധിക്കാന്‍ പ്രവേശന കവാടത്തില്‍ സംവിധാനം ഉണ്ടാകണം.

11. മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്.

12. ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുമ്ബ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകണം. ഒരുമിച്ച്‌ ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്.

13. ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും അണുവിമുക്തമാക്കുകയും വേണം.

14. ആരാധനാലയത്തില്‍ വച്ച്‌ ആരെങ്കിലും അസുഖ ബാധിതരായാല്‍ ഉടന്‍ തന്നെ അവരെ മറ്റൊരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച്‌ വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.

15. 65 വയസിന് മുകളിലുള്ളവര്‍, 10 വയസിന് താഴെ ഉള്ളവര്‍, ഗര്‍ഭിണികള്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ വീടിനുള്ളില്‍ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ ഇവര്‍ വീട് വിട്ടു പുറത്തിറങ്ങരുത്.

16. പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായാണ് വയ്ക്കേണ്ടത്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ച്‌ പാദരക്ഷകള്‍ വയ്ക്കാം.

Related posts

Leave a Comment