മലയാളികളെ ശുദ്ധഹാസ്യം കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്ന ഒരു അഭിനേത്രിയാണ് ലക്ഷ്മിപ്രിയ. സൂര്യ ടിവി സംരക്ഷണം ചെയ്ത സൂപ്പർഹിറ്റ് പരമ്പരയായ ഇന്ദുമുഖി ചന്ദ്രമതി എന്ന പരമ്പരയിൽ മികച്ച വേഷമായിരുന്നു ലക്ഷ്മി പ്രിയ കാഴ്ചവച്ചത്. ഈ പരമ്പരയിലെ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ടിനെ പെട്ടെന്ന് ആരും മറക്കില്ല. പിന്നീട് ലക്ഷ്മിപ്രിയ താപ്പാന, സീനിയേഴ്സ് , നിവേദ്യം, ഭാഗ്യദേവത, തുടങ്ങിയ ചിത്രങ്ങളിലും വേറിട്ട ചെറുതും, വലുതുമായ വേഷങ്ങൾ കാഴ്ചവെച്ചു. അടുത്തകാലത്തായി താരം തന്റെ രാഷ്ട്രീയം തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ലക്ഷ്മിപ്രിയ പണ്ട് ഭാരതീയ ജനതാ പാർട്ടിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിയിൽ പ്രവർത്തിച്ച ഓർമ്മ പങ്കുവെച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് താരം ഈ ഓർമ്മ പങ്കുവച്ചിരിക്കുന്നത്. ലക്ഷ്മിപ്രിയ കുറിച്ച ഫെയ്സ്ബുക്ക് കുറുപ്പിൻറെ പരിപൂർണ്ണ രൂപം ഇങ്ങനെ. ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നിൽക്കുമോ എന്ന് ചോദിയ്ക്കുകയും ഞാൻ സ്ഥാനാർഥി ആവുകയും വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചർ “ഇയാൾക്ക് ഇയാളുടെ വോട്ട് പോലും ഇല്ലേ “? എന്ന് ചോദിയ്ക്കുകയും ടീച്ചറെ ഞെട്ടിച്ചു കൊണ്ടു ‘എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് ‘ കണ്ടെടുക്കുകയും ചെയ്തു. അപ്പൊ എനിക്കു 10 വയസ്സായിരുന്നു പ്രായം. അഞ്ചാം ക്ലാസ്സുകാരി. എന്റെ പുസ്തകത്തിൽ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്.സംശയമുള്ളവർക്ക് വായിച്ചു നോക്കാം. ‘കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല.’
അഞ്ചിൽ നിന്ന് പത്തിലേക്കുയർന്നപ്പോ സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയമവസാനിപ്പിയ്ക്കുകയും ലീഡർമാർ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും ഞാനടക്കമുള്ള 55 വോട്ടിൽ 45 ഉം നേടി ഞാൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു…….
പറഞ്ഞു വന്നത് രണ്ടു കാര്യങ്ങൾ ആണ്.തോൽപ്പിച്ചത് നമ്മുടെ വ്യക്തിത്വത്തെ ഒന്നുമല്ല ഹേ, നമ്മുടെ നിലപാടിനെയാണ്.നമ്മുടെ നിലപാടാണല്ലോ നമ്മുടെ രാഷ്ട്രീയം. ഒന്നുമറിയാത്ത പ്രായത്തിൽ എബിവിപിയിലേക്ക് ഞാൻ ആകൃഷ്ട ആയിട്ടുണ്ടെങ്കിൽ എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കിൽ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കും. മരണം വരെ ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യും.ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം. എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാർട്ടിയ്ക്ക് ഉറപ്പിയ്ക്കുന്ന പതിനായിരങ്ങളിൽ ഒരാൾ ആയി ഈ ഞാനും.
എന്ന് ,
ലക്ഷ്മി പ്രിയ ഒപ്പ് . ഇങ്ങനെയാണ് ലക്ഷ്മിപ്രിയ കുറിച്ച ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. ഈ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻറുകൾ ഇട്ടിട്ടുണ്ട്………